Saturday, February 7, 2009

വെളിപാടുകള്‍ പരിശോധിക്കപ്പെടുന്നു !

മനുഷ്യന്റെ ബുദ്ധിക്കും യുക്തിക്കും പരിമിതിയുണ്ട്. പഞ്ചേന്ദ്രിയങ്ങള്‍ മുഖേന സ്വീകരിക്കപ്പെടുന്ന അനുഭവങ്ങളെ ബുദ്ധികൊണ്ട് അപഗ്രഥിച്ച് നാം അറിവായി സ്വായത്തമാക്കിയ കാര്യങ്ങള്‍ മാത്രമല്ല സത്യം. ഇന്ദ്രിയാതീതമായ അതിഭൌതികജ്ഞാനം കരസ്തമാക്കാനും മനുഷ്യരില്‍ ചിലര്‍ക്കു പ്രത്യേക സിദ്ധിയുണ്ട്. ദിവ്യബോധനം എന്ന ഒരു പ്രത്യേക സ്രോതസ്സിലൂടെയാണ് പ്രവാചകന്മാര്‍ക്ക് ഭൌതികേതരമായ അറിവുകള്‍ കിട്ടുന്നത്. അത്തരം അറിവുകളെ യുക്തി കൊണ്ട് പരി‍ശോധിക്കാനോ ബുദ്ധി കൊണ്ട് വിശകലനം ചെയ്യാനോ പാടില്ല. അതൊക്കെ സത്യമാണെന്നു നാം വിശ്വസിക്കുകയാണു വേണ്ടത്. ദിവ്യ ബോധനമായി ലഭിച്ച അറിവുകളെ ചോദ്യം ചെയ്യാന്‍ മനുഷ്യര്‍ക്കവകാശമില്ല. യുക്തിയെയും ശാസ്ത്രത്തെയും മാത്രം അവലംബിച്ച് മനുഷ്യര്‍ക്ക് സത്യം കണ്ടെത്താനോ ജീവിതത്തിന് അര്‍ത്ഥവും ലക്ഷ്യവും കണ്ടെത്താനോ സാധ്യമല്ല. ഭൌതിക ജീവിതം മാത്രമേയുള്ളു എന്നു കരുതുന്നവര്‍ക്ക് മുന്നില്‍ വെറും ശൂന്യത മാത്രമേയുള്ളു.....

ഞാന്‍ ദൈവനിഷേധിയല്ല എന്ന എന്റെ പോസ്റ്റിനോടനുബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ വിശ്വാസികളായ മുസ്ലിം സുഹൃത്തുക്കള്‍ ഉന്നയിച്ച വാദഗതികളെ ഏതാണ്ട് ഇപ്രകാരം സംഗ്രഹിക്കാം.

മുസ്ലിം വിശ്വാസമനുസരിച്ച് മനുഷ്യന്റെ ജീവിതത്തിനു ലക്ഷ്യവും മാര്‍ഗ്ഗവും നിര്‍ണയിച്ചു തരുന്നത് ദൈവമാണ്. നാം എങ്ങനെയൊക്കെ ജീവിക്കണമെന്നും എന്തൊക്കെ അനുഷ്ഠിക്കണമെന്നും ന്യായാന്യായങ്ങളും ശരി തെറ്റുകളും എന്തൊക്കെയാണെന്നുമൊക്കെ കൃത്യമായി ദൈവം ‘വെളിപാടു’കള്‍ മുഖേന നമ്മെ അറിയിച്ചിട്ടുണ്ട്. ആ വെളിപാടുകള്‍ അനുസരിച്ച് ജീവിച്ചാല്‍ മറ്റൊരു ലോകത്ത് ഫൈവ് സ്റ്റാര്‍ സൌകര്യങ്ങളോടെയുള്ള ശാശ്വതജീവിതം ദൈവം നമുക്ക് പ്രതിഫലമായി നല്‍കും. വെളിപാടുകളെ ഗൌനിക്കാതെ ജീവിക്കുന്നവരെ തീയ്യിലിട്ടു കരിച്ചുകൊണ്ടേയിരിക്കും; അനന്തകാലം!

ഈ വിശ്വാസപ്രമാണങ്ങളൊക്കെ സത്യമാണെന്നതിനുള്ള തെളിവോ? ....
അതു ചോദിക്കരുത്!
അങ്ങു വിശ്വസിച്ചാല്‍ മതി. മനുഷ്യന്റെ യുക്തിക്കു നിരക്കുന്നതല്ല എന്ന കാരണത്താല്‍ ഇതൊക്കെ നിഷേധിക്കുന്നത് ധിക്കാരമാണ്. അഹങ്കാരമാണ്.

ചിന്തിക്കാനുള്ള ശേഷി അഥവാ യുക്തിബോധം; മനുഷ്യനു കിട്ടിയ ഏറ്റവും സവിശേഷമായ ആ സിദ്ധിയെ ഉപയോഗപ്പെടുത്താന്‍ പാടില്ല എന്ന ഈ ശാഠ്യം തന്നെയാണു മതം മനുഷ്യനോടു ചെയ്ത ഏറ്റവും ക്രൂരമായ അപരാധം.

യുക്തിക്കു നിരക്കാത്തതും തെളിവില്ലാത്തതുമായ പൂര്‍വ്വിക കെട്ടുകഥകള്‍ കണ്ണടച്ചു വിശ്വസിച്ചാലേ മനുഷ്യര്‍ക്കു മോക്ഷം കിട്ടൂ എന്നു സമ്മതിച്ചാലും പ്രശ്നം തീരുന്നില്ല. ഗുരുതരമായ പ്രശ്നം അവിടെ തുടങ്ങുകയാണു ചെയ്യുന്നത്. ഏതു കഥ വിശ്വസിക്കണം? ഏതു മതം സ്വീകരിക്കണം? ഏതു ദൈവത്തെ എങ്ങനെയൊക്കെ ആരാധിക്കണം?

ആയിരക്കണക്കിനു മതങ്ങളുണ്ടിവിടെ. ഒരു മതത്തില്‍ തന്നെ കാക്കത്തൊള്ളായിരം അവാന്തര വിഭാഗങ്ങളുമുണ്ട്. ഓരോ വിഭാഗവും അവകാശപ്പെടുന്നത് തങ്ങളുടേതു മാത്രമാണു യഥാര്‍ത്ഥ മോക്ഷമാര്‍ഗ്ഗം എന്നാണ്.
താരതമ്യം ചെയ്ത് നല്ലതു തെരഞ്ഞെടുക്കാമെന്നു വെച്ചാലോ? എങ്ങനെ താരതമ്യം ചെയ്യും? നമ്മുടെ കയ്യില്‍ ആകെയുള്ളതു നമ്മുടെ യുക്തിയാണ്. യുക്തി കൊണ്ടു താരതമ്യം ചെയ്യാമെന്നു വെച്ചാലോ?

സുന്നികള്‍ പറയുന്നു വിശുദ്ധന്മാരുടെ ശവകുടീരങ്ങളില്‍ നിന്നുകൊണ്ടു പ്രാര്‍ത്ഥിച്ചാല്‍ ദൈവം പ്രത്യേകം പരിഗണന നല്‍കുമെന്ന്. മുജാഹിദുകള്‍ പറയുന്നു. അങ്ങനെ പ്രാര്‍ത്ഥിക്കുന്നവരും അവരുടെ വിശുദ്ധരുടെ ഖബറുകളുമുള്‍പ്പെടെ നരകത്തില്‍ കിടന്നെരിയുമെന്ന്. കാരണം അതു ശിര്‍ക്കാണ്. ശിര്‍ക്കിനെക്കാള്‍ വലിയ പാപമില്ല. യുക്തിയുപയോഗിച്ച് നാം ഈ രണ്ടു വാദങ്ങളെയും താരതമ്യം ചെയ്യുന്നുവെന്നു സങ്കല്‍പ്പിക്കുക. ഏതാണു ശരി? ദൈവത്തിന്റെ പ്രത്യേക അനുഗ്രഹം കിട്ടിയ പുണ്യാത്മാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തു നിന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിനു പ്രത്യേകം മമത തോന്നാവുന്നതേയുള്ളു. അതു മറ്റു ദൈവങ്ങളോടുള്ള പ്രാര്‍ത്ത്ഥനപോലെ കണക്കാക്കേണ്ട കാര്യമൊന്നും ദൈവത്തിനില്ല. മാത്രമല്ല ആ പ്രാര്‍ത്ഥനയുടെ ഉദ്ദേശ്യശുദ്ധിയും നിഷ്കളങ്കതയും ബോധ്യപ്പെടാനുള്ള സാമാന്യബുദ്ധി ദൈവത്തിനില്ലാതെ വരുമോ? അപ്പോള്‍ സുന്നികള്‍ പറയുന്നതില്‍ തെറ്റില്ല.

ഇനി മറ്റേ പക്ഷത്തിന്റെ നിലപാട് പരിശോധിക്കാം. ദൈവം എല്ലാം കാണുന്നവനും എല്ലാം അറിയുന്നവനുമാണ്. അദ്ദേഹത്തോടു വല്ലതും പറയണമെങ്കില്‍ അതിനൊരു ഇടനിലക്കാരനോ ദല്ലാളോ വേണ്ട. നേരിട്ടു പറഞ്ഞാലും ദൈവം കേള്‍ക്കും. പിന്നെ എന്തിനാണു വിശുദ്ധന്മാരുടെ ഖബറിള്‍ പോയി പ്രാര്‍ത്ഥിക്കുന്നത്? അതും ശരി തന്നെ.

ഇനി ഹിന്ദു വിശ്വാസികളുടെ നിലപാടു നോക്കാം. ദൈവം സര്‍വ്വവ്യാപിയും സര്‍വ്വജ്ഞാനസ്വരൂപനുമാണ്. എവിടെ നിന്നു പ്രാര്‍ത്ഥിച്ചാലും ഏതു ഭാഷയില്‍ പ്രാര്‍ത്ഥിച്ചാലും ഏതു ദിശയില്‍ മുഖം തിരിച്ചു പ്രാര്‍ത്ഥിച്ചാലും ഏതു പ്രതീകത്തിനു മുന്നില്‍ നിന്നു പ്രാര്‍ത്ഥിച്ചാലും ഏതു മതവിശ്വാസമനുസരിച്ചു പ്രാര്‍ത്ഥിച്ചാലും അതൊക്കെ മനസ്സിലാക്കാന്‍ ദൈവത്തിനു കഴിയും. അപ്പോള്‍ പിന്നെ ആരാധനയുടെ കാര്യത്തിലൊന്നും ഒരു കടും പിടുത്തമോ ശാഠ്യമോ വേണ്ടതില്ല.

മുസ്ലിങ്ങള്‍ക്കിതൊന്നും സ്വീകാര്യമല്ല. അവര്‍ പറയുന്നത് ദൈവത്തിന് അറബിയില്‍ പ്രാര്‍ത്ഥിച്ചാലേ തൃത്പ്തി വരൂ. മക്കയുടെ നേരെ തിരിഞ്ഞു നിന്നു തന്നെ പ്രാര്‍ത്ഥിക്കണം. അതും എല്ലാവരും ഒരേ ചേഷ്ടകള്‍ കാട്ടി നിസ്കരിക്കണം. കാ അബയും അതിലെ കല്ലും സഫ മര്‍വ കുന്നുകളുമൊക്കെയാണ് ദൈവത്തിഷ്ടപ്പെട്ട പ്രതീകങ്ങള്‍. അല്ലാഹു എന്ന അറബിപ്പേരില്‍ വിളിച്ചില്ലെങ്കില്‍ മൂപ്പര്‍ക്കു ദേഷ്യം വരും. ഗുരുവായൂരപ്പാ എന്നു ദൈവത്തെ വിളിച്ചാല്‍ അല്ലാഹു വിളി കേള്‍ക്കുകയില്ലെന്നു മാത്രമല്ല. ആ വിളിച്ചവളെയും ഗുരുവായൂരപ്പനെ തന്നെയും നരകത്തിലെ വിറകാക്കിക്കളയും.

പിതാവും പുത്രനും പരി‍ശുദ്ധാത്മാവും ചേര്‍ന്നതാണു ക്രിസ്ത്യാനിയുടെ ദെവസങ്കല്‍പ്പം. മുസ്ലിമന് അതു ശിര്‍ക്കാണ്. ദെവത്തിനു പുത്രനുണ്ടാകുന്നതു വലിയ കുറച്ചിലാണെന്നു മുസ്ലിം കരുതുന്നു. എന്നാല്‍ ക്രിസ്ത്യാനിക്കതിലൊരു കുഴപ്പവും തോന്നുന്നില്ല.
ഇപ്പറഞ്ഞ്ഞതൊക്കെ നാം നമ്മുടെ സ്വതന്ത്രയുക്തി കൊണ്ടൊന്നു പരിശോധിച്ചു താരതമ്യം ചെയ്താല്‍ ഏതാണു ശരി? ഏതാണു തെറ്റ്? എങ്ങനെ കണ്ടെത്തും.
വിശ്വാസികള്‍ക്കിതിനൊന്നും ഒരാശയക്കുഴപ്പവുമില്ലാതെ പരിഹാരം കാണാന്‍ കഴിയും . “എന്റെ മതം മാത്രം ശരി. മറ്റുള്ളവരുടതൊക്കെ തെറ്റ്” അത്രതന്നെ.!
എന്താ തെളിവ്? തെളിവു ചോദിക്കുന്നവനെ നരകത്തിലിടും അത്രതന്നെ!!!

ഇനി വെളിപാടുകളുടെ നിജസ്ഥിതി നോക്കിയാലോ?

അതിന്റെ സ്രോതസ്സേതാണ്? അത് ഇന്ദ്രിയാതീതവും അതി ഭൌതികവുമൊക്കെയായ ഒരു പ്രതിഭാസമാണോ? അതോ ആ വെളിപാടുകള്‍ ഉരുവിട്ട മനുഷ്യന്റെ മാനസികവും വൈകാരികവുമായ അന്ത സംഘര്‍ഷങ്ങളും മോഹാഭിലാഷങ്ങളും ഭാവനകളും അറിവുകളുമെല്ലാം കൂട്ടിക്കുഴച്ച് അയാള്‍ തന്നെ ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ ആവിഷകരിക്കുന്നതോ?
വെളിപാടു മതങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നതിനു മുമ്പായി നാം ഇക്കാര്യം പരിശോധനക്കു വിധേയമാക്കണ്ടേ?
മുസ്ലിം വിശ്വാസപ്രകാരം ഖുര്‍ ആന്‍ ദൈവം ഇറക്കിയ വെളിപാടുകളാണ്. അതിനവര്‍ പറയുന്ന ഏക തെളിവ് ഖുര്‍ ആന്‍ തന്നെ അപ്രകാരം അവകാശപ്പെടുന്നു എന്നതാണ്. ഖുര്‍ ആനിന്റെയും മുസ്ലിം വിശ്വാസികളുടെയും ഈ അവകാശവാദം എത്രമാത്രം വസ്തുതാപരമാണെന്ന ഒരു പരിശോധനക്കായി , ഖുര്‍ ആനിലെ ഒരു അധ്യായം പൂര്‍ണ്ണരൂപത്തില്‍ ഇവിടെ വിശകലനം ചെയ്യുകയാണ്.

ആദ്യം ആ അധ്യായം ഖുര്‍ ആനിലുള്ള അതേ രൂപത്തില്‍ ഇവിടെ ഉദ്ധരിക്കാം. മുസ്ലിങ്ങളല്ലാത്ത സുഹൃത്തുക്കള്‍ ആ അധ്യായം അതേ പടി വായിച്ചിട്ട് അതിന്റെ ആശയം വല്ലതും മനസ്സിലാകുന്നുണ്ടോ എന്നു പരിശോധിക്കണം. ഖുര്‍ ആന്‍ ഇതു വരെ വായിച്ചിട്ടില്ലാത്ത മുസ്ലിം സുഹൃത്തുക്കളും ഇതു വായിച്ചു നോക്കി അതെത്രമാത്രം ആശയപൂര്‍ണ്ണതയുള്ളതാണെന്നു മനസ്സിലാക്കാന്‍ ശ്രമിക്കണം., തുടര്‍ന്നു നമുക്ക് ഓരോ സൂക്തവും ഇഴ പിരിച്ചു പരിശോധിക്കാം :---

------------------------------------------
33 “ അല്‍ അഹ്സാബ് ”(സംഘടിത കക്ഷികള്‍)
‌‌‌‌‌‌--------------------------------------------

നബിയേ, നീ അല്ലാഹുവെ സൂക്ഷിക്കുക. സത്യനിഷേധികളെയും കപടവിശ്വാസികളെയും അനുസരിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.

നിനക്ക്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുവന്നവനാകുന്നു.

അല്ലാഹുവെ നീ ഭരമേല്‍പിക്കുകയും ചെയ്യുക. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.

യാതൊരു മനുഷ്യന്നും അവന്‍റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദങ്ങളുണ്ടാക്കിയിട്ടില്ല. നിങ്ങള്‍ നിങ്ങളുടെ മാതാക്കളെപ്പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഭാര്യമാരെ അവന്‍ നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല. നിങ്ങളിലേക്ക്‌ ചേര്‍ത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രന്‍മാരെ അവന്‍ നിങ്ങളുടെ പുത്രന്‍മാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ്കൊണ്ടു നിങ്ങള്‍ പറയുന്ന വാക്ക്‌ മാത്രമാകുന്നു. അല്ലാഹു സത്യം പറയുന്നു. അവന്‍ നേര്‍വഴി കാണിച്ചുതരികയും ചെയ്യുന്നു.

നിങ്ങള്‍ അവരെ ( ദത്തുപുത്രന്‍മാരെ ) അവരുടെ പിതാക്കളിലേക്ക്‌ ചേര്‍ത്ത്‌ വിളിക്കുക. അതാണ്‌ അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത്‌ ( കുറ്റകരമാകുന്നു. ) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക്‌ സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു. രക്തബന്ധമുള്ളവര്‍ അന്യോന്യം അല്ലാഹുവിന്‍റെ നിയമത്തില്‍ മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെക്കാളും കൂടുതല്‍ അടുപ്പമുള്ളവരാകുന്നു. നിങ്ങള്‍ നിങ്ങളുടെ മിത്രങ്ങള്‍ക്ക്‌ വല്ല ഉപകാരവും ചെയ്യുന്നുവെങ്കില്‍ അത്‌ ഇതില്‍ നിന്ന്‌ ഒഴിവാകുന്നു. അത്‌ വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടതാകുന്നു.

പ്രവാചകന്‍മാരില്‍ നിന്ന്‌ തങ്ങളുടെ കരാര്‍ നാം വാങ്ങിയ സന്ദര്‍ഭം ( ശ്രദ്ധേയമാണ്‌. ) നിന്‍റെ പക്കല്‍ നിന്നും നൂഹ്‌, ഇബ്രാഹീം, മൂസാ, മര്‍യമിന്‍റെ മകന്‍ ഈസാ എന്നിവരില്‍ നിന്നും ( നാം കരാര്‍ വാങ്ങിയ സന്ദര്‍ഭം. ) ഗൌരവമുള്ള ഒരു കരാറാണ്‌ അവരില്‍ നിന്നെല്ലാം നാം വാങ്ങിയത്‌.

അവന്‌ സത്യവാന്‍മാരോട്‌ അവരുടെ സത്യസന്ധതയെപ്പറ്റി ചോദിക്കുവാന്‍ വേണ്ടിയത്രെ അത്‌. സത്യനിഷേധികള്‍ക്ക്‌ അവന്‍ വേദനയേറിയ ശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.

സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ കുറെ സൈന്യങ്ങള്‍ വരികയും, അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളേയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌ കണ്ടറിയുന്നവനാകുന്നു.

നിങ്ങളുടെ മുകള്‍ ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും, നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച്‌ പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം.

അവിടെ വെച്ച്‌ വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു.

നമ്മോട്‌ അല്ലാഹുവും അവന്‍റെ ദൂതനും വാഗ്ദാനം ചെയ്തത്‌ വഞ്ചനമാത്രമാണെന്ന്‌ കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം.

യഥ്‌രിബുകാരേ! നിങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ. എന്ന്‌ അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം. ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന്‌ പറഞ്ഞു കൊണ്ട്‌ അവരില്‍ ഒരു വിഭാഗം ( യുദ്ധരംഗം വിട്ടുപോകാന്‍ ) നബിയോട്‌ അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന്‌ മാത്രം.

അതിന്‍റെ ( മദീനയുടെ ) വിവിധ ഭാഗങ്ങളിലൂടെ ( ശത്രുക്കള്‍ ) അവരുടെ അടുത്ത്‌ കടന്നു ചെല്ലുകയും, എന്നിട്ട്‌ ( മുസ്ലിംകള്‍ക്കെതിരില്‍ ) കുഴപ്പമുണ്ടാക്കാന്‍ അവരോട്‌ ആവശ്യപ്പെടുകയുമാണെങ്കില്‍ അവരത്‌ ചെയ്തു കൊടുക്കുന്നതാണ്‌. അവരതിന്‌ താമസം വരുത്തുകയുമില്ല. കുറച്ച്‌ മാത്രമല്ലാതെ.

തങ്ങള്‍ പിന്തിരിഞ്ഞ്‌ പോകുകയില്ലെന്ന്‌ മുമ്പ്‌ അവര്‍ അല്ലാഹുവോട്‌ ഉടമ്പടി ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവിന്‍റെ ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാണ്‌.

( നബിയേ, ) പറയുക: മരണത്തില്‍ നിന്നോ കൊലയില്‍ നിന്നോ നിങ്ങള്‍ ഓടിക്കളയുകയാണെങ്കില്‍ ആ ഓട്ടം നിങ്ങള്‍ക്ക്‌ പ്രയോജനപ്പെടുകയില്ല. അങ്ങനെ ( ഓടിരക്ഷപ്പെട്ടാലും ) അല്‍പമല്ലാതെ നിങ്ങള്‍ക്ക്‌ ജീവിതസുഖം നല്‍കപ്പെടുകയില്ല.

പറയുക: അല്ലാഹു നിങ്ങള്‍ക്ക്‌ വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അഥവാ അവന്‍ നിങ്ങള്‍ക്ക്‌ വല്ല കാരുണ്യവും നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അല്ലാഹുവില്‍ നിന്ന്‌ നിങ്ങളെ കാത്തുരക്ഷിക്കാന്‍ ആരാണുള്ളത്‌? തങ്ങള്‍ക്ക്‌ അല്ലാഹുവിനു പുറമെ യാതൊരു രക്ഷാധികാരിയേയും സഹായിയേയും അവര്‍ കണ്ടെത്തുകയില്ല.

നിങ്ങളുടെ കൂട്ടത്തിലുള്ള മുടക്കികളെയും തങ്ങളുടെ സഹോദരങ്ങളോട്‌ ഞങ്ങളുടെ അടുത്തേക്ക്‌ വരൂ എന്ന്‌ പറയുന്നവരെയും അല്ലാഹു അറിയുന്നുണ്ട്‌. ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധത്തിന്‌ ചെല്ലുകയില്ല.

നിങ്ങള്‍ക്കെതിരില്‍ പിശുക്ക്‌ കാണിക്കുന്നവരായിരിക്കും അവര്‍. അങ്ങനെ ( യുദ്ധ ) ഭയം വന്നാല്‍ അവര്‍ നിന്നെ ഉറ്റുനോക്കുന്നതായി നിനക്ക്‌ കാണാം. മരണവെപ്രാളം കാണിക്കുന്ന ഒരാളെപ്പോലെ അവരുടെ കണ്ണുകള്‍ കറങ്ങിക്കൊണ്ടിരിക്കും. എന്നാല്‍ ( യുദ്ധ ) ഭയം നീങ്ങിപ്പോയാലോ, ധനത്തില്‍ ദുര്‍മോഹം പൂണ്ടവരായിക്കൊണ്ട്‌ മൂര്‍ച്ചയേറിയ നാവുകള്‍ കൊണ്ട്‌ അവര്‍ നിങ്ങളെ കുത്തിപ്പറയുകയും ചെയ്യും. അത്തരക്കാര്‍ വിശ്വസിച്ചിട്ടില്ല. അതിനാല്‍ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാക്കിയിരിക്കുന്നു. അത്‌ അല്ലാഹുവെ സംബന്ധിച്ചേടത്തോളം നിസ്സാരമായ ഒരു കാര്യമാകുന്നു.

സംഘടിതകക്ഷികള്‍ പോയിക്കഴിഞ്ഞിട്ടില്ലെന്നാണ്‌ അവര്‍ ( കപടന്‍മാര്‍ ) വിചാരിക്കുന്നത്‌. സംഘടിതകക്ഷികള്‍ ( ഇനിയും ) വരികയാണെങ്കിലോ, ( യുദ്ധത്തില്‍ പങ്കെടുക്കാതെ ) നിങ്ങളുടെ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു കൊണ്ട്‌ ഗ്രാമീണ അറബികളുടെ കൂടെ മരുഭൂവാസികളായി കഴിഞ്ഞിരുന്നെങ്കില്‍ എന്നായിരിക്കും അവര്‍ ( കപടന്‍മാര്‍ ) കൊതിക്കുന്നത്‌. അവര്‍ നിങ്ങളുടെ കൂട്ടത്തിലായിരുന്നാലും ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധം ചെയ്യുകയില്ല.

തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത്‌ അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്‌.

സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത്‌ അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട്‌ വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്‍റെ ദൂതനും സത്യമാണ്‌ പറഞ്ഞിട്ടുള്ളത്‌. അതവര്‍ക്ക്‌ വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.

സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്‌. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട്‌ അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ ( രക്ത സാക്ഷിത്വത്തിലൂടെ ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ ( അത്‌ ) കാത്തിരിക്കുന്നു. അവര്‍ ( ഉടമ്പടിക്ക്‌ ) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല.

സത്യവാന്‍മാര്‍ക്ക്‌ തങ്ങളുടെ സത്യസന്ധതയ്ക്കുള്ള പ്രതിഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടി. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം കപടവിശ്വാസികളെ ശിക്ഷിക്കുകയോ, അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്യാന്‍ വേണ്ടിയും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക്‌ അല്ലാഹു യുദ്ധത്തിന്‍റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.

വേദക്കാരില്‍ നിന്ന്‌ അവര്‍ക്ക്‌ ( സത്യനിഷേധികള്‍ക്ക്‌ ) പിന്തുണ നല്‍കിയവരെ അവരുടെ കോട്ടകളില്‍ നിന്ന്‌ അവന്‍ ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു.

അവരുടെ ഭൂമിയും വീടുകളും സ്വത്തുക്കളും നിങ്ങള്‍ ( മുമ്പ്‌ ) കാലെടുത്ത്‌ വെച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശവും നിങ്ങള്‍ക്കവന്‍ അവകാശപ്പെടുത്തി തരികയും ചെയ്തു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.

നബിയേ, നിന്‍റെ ഭാര്യമാരോട്‌ നീ പറയുക: ഐഹികജീവിതവും അതിന്‍റെ അലങ്കാരവുമാണ്‌ നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ വരൂ! നിങ്ങള്‍ക്ക്‌ ഞാന്‍ ജീവിതവിഭവം നല്‍കുകയും, ഭംഗിയായ നിലയില്‍ ഞാന്‍ നിങ്ങളെ മോചിപ്പിച്ച്‌ അയച്ചുതരികയും ചെയ്യാം
അല്ലാഹുവെയും അവന്‍റെ ദൂതനെയും പരലോകഭവനത്തെയുമാണ്‌ നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തകളായിട്ടുള്ളവര്‍ക്ക്‌ അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്‌.

പ്രവാചക പത്നിമാരേ, നിങ്ങളില്‍ ആരെങ്കിലും വ്യക്തമായ നീചവൃത്തി ചെയ്യുന്ന പക്ഷം അവള്‍ക്ക്‌ ശിക്ഷ രണ്ടിരട്ടിയായി വര്‍ദ്ധിപ്പിക്കപ്പെടുന്നതാണ്‌. അത്‌ അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമായിട്ടുള്ളതാകുന്നു.

നിങ്ങളില്‍ ആരെങ്കിലും അല്ലാഹുവോടും അവന്‍റെ ദൂതനോടും താഴ്മകാണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അവള്‍ക്ക്‌ അവളുടെ പ്രതിഫലം രണ്ടുമടങ്ങായി നാം നല്‍കുന്നതാണ്‌. അവള്‍ക്ക്‌ വേണ്ടി നാം മാന്യമായ ഉപജീവനം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.

പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ ( അന്യരോട്‌ ) അനുനയ സ്വരത്തില്‍ സംസാരിക്കരുത്‌. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന്‌ മോഹം തോന്നിയേക്കും. ന്യായമായ വാക്ക്‌ നിങ്ങള്‍ പറഞ്ഞു കൊള്ളുക.

നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. ( പ്രവാചകന്‍റെ ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന്‌ മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌.

നിങ്ങളുടെ വീടുകളില്‍ വെച്ച്‌ ഓതികേള്‍പിക്കപ്പെടുന്ന അല്ലാഹുവിന്‍റെ വചനങ്ങളും തത്വജ്ഞാനവും നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.

( അല്ലാഹുവിന്‌ ) കീഴ്പെടുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വിശ്വാസികളായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ഭക്തിയുള്ളവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, സത്യസന്ധരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ക്ഷമാശീലരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ വിനീതരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ദാനം ചെയ്യുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ - ഇവര്‍ക്ക്‌ തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു.
അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത്‌ കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.

നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത്‌ തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട്‌ നീ പറഞ്ഞിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ്‌ അവളില്‍ നിന്ന്‌ ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക്‌ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന്‌ ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌ അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു.

തനിക്ക്‌ അല്ലാഹു നിശ്ചയിച്ചു തന്ന കാര്യത്തില്‍ പ്രവാചകന്‌ യാതൊരു വിഷമവും തോന്നേണ്ടതില്ല. മുമ്പ്‌ കഴിഞ്ഞുപോയിട്ടുള്ളവരില്‍ അല്ലാഹു നടപ്പാക്കിയിരുന്ന നടപടിക്രമം തന്നെ. അല്ലാഹുവിന്‍റെ കല്‍പന ഖണ്ഡിതമായ ഒരു വിധിയാകുന്നു.

അതായത്‌ അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുകയും, അവനെ പേടിക്കുകയും അല്ലാഹുവല്ലാത്ത ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവരുടെ കാര്യത്തിലുള്ള ( അല്ലാഹുവിന്‍റെ നടപടി. ) കണക്ക്‌ നോക്കുന്നവനായി അല്ലാഹു തന്നെ മതി.

മുഹമ്മദ്‌ നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും,
കാലത്തും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍.

അവന്‍ നിങ്ങളുടെ മേല്‍ കരുണ ചൊരിയുന്നവനാകുന്നു. അവന്‍റെ മലക്കുകളും ( കരുണ കാണിക്കുന്നു. ) അന്ധകാരങ്ങളില്‍ നിന്ന്‌ നിങ്ങളെ വെളിച്ചത്തിലേക്ക്‌ ആനയിക്കുന്നതിന്‌ വേണ്ടിയത്രെ അത്‌. അവന്‍ സത്യവിശ്വാസികളോട്‌ അത്യന്തം കരുണയുള്ളവനാകുന്നു.
അവര്‍ അവനെ കണ്ടുമുട്ടുന്ന ദിവസം അവര്‍ക്കുള്ള അഭിവാദ്യം സലാം ആയിരിക്കും.അവര്‍ക്കവന്‍ മാന്യമായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്‌.

നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതുകാരനും ആയിക്കൊണ്ട്‌ നിയോഗിച്ചിരിക്കുന്നു.

അല്ലാഹുവിന്‍റെ ഉത്തരവനുസരിച്ച്‌ അവങ്കലേക്ക്‌ ക്ഷണിക്കുന്നവനും, പ്രകാശം നല്‍കുന്ന ഒരു വിളക്കും ആയിക്കൊണ്ട്‌.
സത്യവിശ്വാസികള്‍ക്ക്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ വലിയ ഔദാര്യം ലഭിക്കാനുണ്ട്‌ എന്ന്‌ നീ അവരെ സന്തോഷവാര്‍ത്ത അറിയിക്കുക.
സത്യനിഷേധികളെയും കപടവിശ്വാസികളെയും നീ അനുസരിച്ചു പോകരുത്‌. അവരുടെ ദ്രോഹം നീ അവഗണിക്കുകയും, അല്ലാഹുവെ ഭരമേല്‍പിക്കുകയും ചെയ്യുക. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.

സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, എന്നിട്ട്‌ നിങ്ങളവരെ സ്പര്‍ശിക്കുന്നതിന്‌ മുമ്പായി അവരെ വിവാഹമോചനം നടത്തുകയും ചെയ്താല്‍ നിങ്ങള്‍ എണ്ണികണക്കാക്കുന്ന ഇദ്ദഃ ആചരിക്കേണ്ട ബാധ്യത അവര്‍ക്കു നിങ്ങളോടില്ല. എന്നാല്‍ നിങ്ങള്‍ അവര്‍ക്ക്‌ മതാഅ്‌ നല്‍കുകയും, അവരെ ഭംഗിയായി പിരിച്ചയക്കുകയും ചെയ്യുക.

നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക്‌ നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക്‌ ( യുദ്ധത്തില്‍ ) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ ( അടിമ ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും ( വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു. ) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും ( അനുവദിച്ചിരിക്കുന്നു. ) ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം. നിനക്ക്‌ യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

അവരില്‍ നിന്ന്‌ നീ ഉദ്ദേശിക്കുന്നവരെ നിനക്ക്‌ മാറ്റി നിര്‍ത്താം. നീ ഉദ്ദേശിക്കുന്നവരെ നിന്‍റെ അടുക്കലേക്ക്‌ അടുപ്പിക്കുകയും ചെയ്യാം. നീ മാറ്റി നിര്‍ത്തിയവരില്‍ നിന്ന്‌ വല്ലവരെയും നീ ആഗ്രഹിക്കുന്നുവെങ്കില്‍ നിനക്ക്‌ കുറ്റമില്ല. അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും, അവര്‍ ദുഃഖിക്കാതിരിക്കുവാനും, നീ അവര്‍ക്ക്‌ നല്‍കിയതില്‍ അവരെല്ലാം സംതൃപ്തി അടയുവാനും ഏറ്റവും അനുയോജ്യമായ മാര്‍ഗമാകുന്നു അത്‌. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത്‌ അല്ലാഹു അറിയുന്നു. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു.

ഇനിമേല്‍ നിനക്ക്‌ ( വേറെ ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. ഇവര്‍ക്ക്‌ പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും ( അനുവാദമില്ല ) അവരുടെ സൌന്ദര്യം നിനക്ക്‌ കൌതുകം തോന്നിച്ചാലും ശരി. നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ ( അടിമസ്ത്രീകള്‍ ) ഒഴികെ. അല്ലാഹു എല്ലാകാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.

സത്യവിശ്വാസികളേ, ഭക്ഷണത്തിന്‌ ( നിങ്ങളെ ക്ഷണിക്കുകയും ) നിങ്ങള്‍ക്ക്‌ സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്‌. അത്‌ ( ഭക്ഷണം ) പാകമാകുന്നത്‌ നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്‌. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന്‌ ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ്‌ രസിച്ചിരിക്കുന്നവരാവുകയും അരുത്‌. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട്‌ ( അത്‌ പറയാന്‍ ) അദ്ദേഹത്തിന്‌ ലജ്ജ തോന്നുന്നു. സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന്‌ ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട്‌ ( നബിയുടെ ഭാര്യമാരോട്‌ ) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട്‌ മറയുടെ പിന്നില്‍ നിന്ന്‌ ചോദിച്ചുകൊള്ളുക. അതാണ്‌ നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്‌. അല്ലാഹുവിന്‍റെ ദൂതന്‌ ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക്‌ പാടില്ല. അദ്ദേഹത്തിന്‌ ശേഷം ഒരിക്കലും അദ്ദേഹത്തിന്‍റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യമാകുന്നു.

നിങ്ങള്‍ എന്തെങ്കിലും വെളിപ്പെടുത്തുകയാണെങ്കിലും അത്‌ മറച്ചു വെക്കുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.

ആ സ്ത്രീകള്‍ക്ക്‌ തങ്ങളുടെ പിതാക്കളുമായോ, പുത്രന്‍മാരുമായോ, സഹോദരന്‍മാരുമായോ, സഹോദരപുത്രന്‍മാരുമായോ, സഹോദരീ പുത്രന്‍മാരുമായോ, തങ്ങളുടെ കൂട്ടത്തില്‍പെട്ട സ്ത്രീകളുമായോ, തങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുമായോ ഇടപഴകുന്നതിന്‌ വിരോധമില്ല. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.
തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിയോട്‌ കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്‍റെ മേല്‍ ( അല്ലാഹുവിന്‍റെ ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക.

അല്ലാഹുവെയും അവന്‍റെ റസൂലിനെയും ദ്രോഹിക്കുന്നവരാരോ അവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ക്കുവേണ്ടി അപമാനകരമായ ശിക്ഷ അവന്‍ ഒരുക്കിവെച്ചിട്ടുമുണ്ട്‌.

സത്യവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അവര്‍ ( തെറ്റായ ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവര്‍ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്‌.

നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ്‌ ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

കപടവിശ്വാസികളും, തങ്ങളുടെ ഹൃദയങ്ങളില്‍ രോഗമുള്ളവരും, നുണ പ്രചരിപ്പിച്ച്‌ മദീനയില്‍ കുഴപ്പം ഇളക്കിവിടുന്നവരും ( അതില്‍ നിന്ന്‌ ) വിരമിക്കാത്ത പക്ഷം അവര്‍ക്കു നേരെ നിന്നെ നാം തിരിച്ചുവിടുക തന്നെ ചെയ്യും. പിന്നെ അവര്‍ക്ക്‌ നിന്‍റെ അയല്‍വാസികളായി അല്‍പം മാത്രമേ അവിടെ കഴിക്കാനൊക്കൂ.

അവര്‍ ശാപം ബാധിച്ച നിലയിലായിരിക്കും. എവിടെ വെച്ച്‌ കണ്ടുമുട്ടിയാലും അവര്‍ പിടിക്കപ്പെടുകയും, കൊന്നൊടുക്കപ്പെടുകയും ചെയ്യും.

മുമ്പ്‌ കഴിഞ്ഞുപോയവരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ച അതേ നടപടിക്രമം തന്നെ. അല്ലാഹുവിന്‍റെ നടപടിക്രമത്തിന്‌ യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല.

ജനങ്ങള്‍ അന്ത്യസമയത്തെപ്പറ്റി നിന്നോട്‌ ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ്‌ അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. നിനക്ക്‌ ( അതിനെപ്പറ്റി ) അറിവുനല്‍കുന്ന എന്തൊന്നാണുള്ളത്‌? അന്ത്യസമയം ഒരു വേള സമീപസ്ഥമായിരിക്കാം.
തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികളെ ശപിക്കുകയും അവര്‍ക്കുവേണ്ടി ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.

എന്നെന്നും അവരതില്‍ ശാശ്വതവാസികളായിരിക്കും. യാതൊരു രക്ഷാധികാരിയെയും സഹായിയെയും അവര്‍ കണ്ടെത്തുകയില്ല.
അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!
അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്‌.

ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക്‌ നീ രണ്ടിരട്ടി ശിക്ഷ നല്‍കുകയും അവര്‍ക്ക്‌ നീ വന്‍ ശാപം ഏല്‍പിക്കുകയും ചെയ്യണമേ ( എന്നും അവര്‍ പറയും. )
സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാ നബിയെ ശല്യപ്പെടുത്തിയവരെപ്പോലെയാകരുത്‌. എന്നിട്ട്‌ അല്ലാഹു അവര്‍ പറഞ്ഞതില്‍ നിന്ന്‌ അദ്ദേഹത്തെ മുക്തനാക്കുകയും ചെയ്തു അദ്ദേഹം അല്ലാഹുവിന്‍റെ അടുക്കല്‍ ഉല്‍കൃഷ്ടനായിരിക്കുന്നു.

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക്‌ പറയുകയും ചെയ്യുക.

എങ്കില്‍ അവന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ കര്‍മ്മങ്ങള്‍ നന്നാക്കിത്തരികയും, നിങ്ങളുടെ പാപങ്ങള്‍ അവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുവെയും അവന്‍റെ ദൂതനെയും ആര്‍ അനുസരിക്കുന്നുവോ അവന്‍ മഹത്തായ വിജയം നേടിയിരിക്കുന്നു.

തീര്‍ച്ചയായും നാം ആ വിശ്വസ്ത ദൌത്യം ( ഉത്തരവാദിത്തം ) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത്‌ ഏറ്റെടുക്കുന്നതിന്‌ അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക്‌ പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത്‌ ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു.

കപടവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളേയും, ബഹുദൈവവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അല്ലാഹു ശിക്ഷിക്കുവാനും, സത്യവിശ്വാസികളായ പുരുഷന്‍മാരുടെയും, സ്ത്രീകളുടെയും പശ്ചാത്താപം അല്ലാഹു സ്വീകരിക്കുവാനും. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.


കടപ്പാട്---- ഖുര്‍ ആന്‍ മലയാളം

[ബ്രാക്കറ്റുകള്‍ പരിഭാഷകരുടേതാണ്. അതൊഴിവാക്കിയുള്ള വാക്യങ്ങളാണു ഖുര്‍ ആനിലുള്ളത്.]
-------------------------------------------------------------------------------------


1 . നബിയേ, നീ അല്ലാഹുവെ സൂക്ഷിക്കുക. സത്യനിഷേധികളെയും കപടവിശ്വാസികളെയും അനുസരിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.

 2. നിനക്ക്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുവന്നവനാകുന്നു.

3. അല്ലാഹുവെ നീ ഭരമേല്‍പിക്കുകയും ചെയ്യുക. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.



ഈ വാക്യം അവതരിച്ച സന്ദര്‍ഭം, വാഖിദി ഇങ്ങനെ വിവരിക്കുന്നു:-
This verse was revealed about Abu Sufyan, ‘Ikrimah ibn Abi Jahl and Abu’l-A‘war al-Sulami [‘Amr ibn Sufyan]. After the fighting at Uhud, they travelled to Medina and stayed as guests at ‘Abd Allah ibn Ubayy’s. The Prophet, Allah bless him and give him peace, had allowed them to come to speak with him with his assurance of protection. They went to see the Prophet, Allah bless him and give him peace, accompanied by ‘Abd Allah ibn Sa‘d ibn Abi Sarh and Tu‘mah ibn Ubayriq. They said to the Prophet, Allah bless him and give him peace, who had ‘Umar ibn al-Khattab with him: “Reject the mention of our idols al-Lat, al-‘Uzza and Manat and say that they have benefit and the power of intercession for those who worship them, and we will leave you alone with your Lord!” Their words hurt the Prophet, Allah bless him and give him peace. ‘Umar ibn al-Khattab, may Allah be well pleased with him, said: “Let me kill them, O Messenger of Allah!” The Prophet said: “I have given them my assurance of protection”, upon which ‘Umar said to them: “Leave with Allah’s curse and wrath upon you”. The Messenger of Allah, Allah bless him and give him peace, commanded ‘Umar to drive them out of Medina, and then Allah, glorious and majestic is He, revealed this verse
ഖുറൈശികളുടെ ഗോത്ര ദൈവങ്ങളായിരുന്ന ലാത്ത ,മനാത്ത, ഉസ്സ തുടങ്ങിയ ദേവതകളെ അല്ലാഹു എന്ന ആകാശദൈവത്തിന്റെ അടുക്കല്‍ ശുപാര്‍ശ ചെയ്യാന്‍ യോഗ്യതയുള്ള ഉപ ദൈവങ്ങളായി മുഹമ്മദ് അംഗീകരിക്കുന്ന പക്ഷം തങ്ങളും ഇസ്ലാം സ്വീകരിച്ച് മുഹമ്മദിന്റെ നേതൃത്വം അംഗീകരിക്കാം എന്ന ഒരു ഒത്തു തീര്‍പ്പു വ്യവസ്ഥ മക്കയിലായിരുന്നപ്പോള്‍ തന്നെ അവര്‍ (ഖുറൈശികള്‍) മുന്നോട്ടു വെച്ചിരുന്നു. ഒരു സന്ദര്‍ഭത്തില്‍ മുഹമ്മദ് ആ നിര്‍ദ്ദേശം സ്വീകരിക്കുകയും അപ്രകാരം ലാത്ത മനാത്ത ദൈവങ്ങളെ അംഗീകരിച്ചുകൊണ്ട് വെളിപാടിറക്കുകയും ചെയ്തു. അത് വലിയ ആശയക്കുഴപ്പങ്ങള്‍ക്കു കാരണമായതോടെ പിന്‍ വലിക്കുകയാണുണ്ടായത്. അതു പിശാച് മുഹമ്മദിന്റെ മനസ്സില്‍ തോന്നിച്ചതാണെന്നു പിന്നീട് വിശദീകരണവും വന്നു. പിശാചിന് അങ്ങനെ പ്രവാചകന്മാരെ പറ്റിക്കുന്ന പണി പണ്ടേ പതിവുള്ളതാണെന്ന് അല്ലാഹു തന്നെ വെളിപാടിലൂടെ അറിയിക്കുകയായിരുന്നു. ഈ സംഭവം വിശദമായി മുമ്പൊരിക്കല്‍ നാം ചര്‍ച്ച ചെയ്തിട്ടുണ്ട്.

ഉഹ്ദ് യുദ്ധത്തില്‍ മുഹമ്മദിനും കൂട്ടാളികള്‍ക്കും അതി ദയനീയമായ പരാജയം സംഭവിച്ചതിനെ തുടര്‍ന്നു മക്കാക്കാരില്‍ ചിലര്‍ വീണ്ടും ഇങ്ങനെയൊരു നിര്‍ദ്ദേശവുമായി മുഹമ്മദിനെ സമീപിച്ചു വെന്നും ആ സന്ദര്‍ഭത്തിലാണ് മേല്‍ പറഞ്ഞ സൂക്തം അവതരിച്ചതെന്നുമാണിവിടെ വ്യാഖ്യാതാക്കള്‍ പറയുന്നത്.

4. യാതൊരു മനുഷ്യന്നും അവന്‍റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദങ്ങളുണ്ടാക്കിയിട്ടില്ല. നിങ്ങള്‍ നിങ്ങളുടെ മാതാക്കളെപ്പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഭാര്യമാരെ അവന്‍ നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല. നിങ്ങളിലേക്ക്‌ ചേര്‍ത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രന്‍മാരെ അവന്‍ നിങ്ങളുടെ പുത്രന്‍മാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ്കൊണ്ടു നിങ്ങള്‍ പറയുന്ന വാക്ക്‌ മാത്രമാകുന്നു. അല്ലാഹു സത്യം പറയുന്നു. അവന്‍ നേര്‍വഴി കാണിച്ചുതരികയും ചെയ്യുന്നു.

5. നിങ്ങള്‍ അവരെ ( ദത്തുപുത്രന്‍മാരെ ) അവരുടെ പിതാക്കളിലേക്ക്‌ ചേര്‍ത്ത്‌ വിളിക്കുക. അതാണ്‌ അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത്‌ ( കുറ്റകരമാകുന്നു. ) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

ഈ സൂക്തങ്ങളുടെ അവതരണ സന്ദര്‍ഭം ഇതാ:-
Allah hath not assigned unto any man two hearts within his body…) [33:4]. This verse was revealed about Jamil ibn Ma'mar al-Fihri who was a sensible man who memorised whatever he heard. The Quraysh said: “He could not have memorised all these things unless he had two hearts”. Labib used to say: “I have two hearts and my perception by means of either one of them is better than the perception of Muhammad”. When the Battle of Badr took place and the idolaters were defeated, Abu Sufyan met Jamil ibn Ma'mar, who had accompanied the idolaters. Jamil was wearing one shoe and holding the other shoe in his hand. Abu Sufyan asked him: “What is the state of people?” He said: “They were defeated”. Abu Sufyan asked him again: “But why are you wearing one shoe and holding the other in your hand?” Jamil said: “I thought I was wearing both shoes”. On that day, people knew that he would not have forgotten his shoe in his hand if he really had two hearts. (hath He made those whom ye claim (to be your sons) your sons) [33:4]. This verse was revealed about Zayd ibn Harithah. He was a slave of the Messenger of Allah, Allah bless him and give him peace, but he freed him and adopted him before he was sent as a Prophet. When the Prophet, Allah bless him and give him peace, married Zaynab bint Jahsh, who was the divorcee of Zayd ibn Harithah, the Jews and hypocrites said: “Muhammad has married the wife of his son while forbidding people from doing the same!” And so Allah, exalted is He, revealed this verse. Sa'id ibn Muhammad ibn Ahmad ibn Nu'aym al-Ishkabi informed us> al-Hasan ibn Ahmad ibn Muhammad ibn 'Ali ibn Makhlid> Muhammad ibn Ishaq al-Thaqafi> Qutaybah ibn Sa'id> Ya'qub ibn 'Abd al-Rahman> Musa ibn 'Uqbah> Salim> 'Abd Allah ibn 'Umar who used to say: “We did not use to call Zayd ibn Harithah with any other name except Zayd ibn Muhammad until the Qur'an revealed (Proclaim their real parentage. That will be more equitable in the sight of Allah) [33:5]”. This was narrated by Bukhari> Mu'alla ibn Asad> 'Abd al-'Aziz ibn al-Mukhtar> Musa ibn 'Uqbah.


ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും കൂടുതലുള്ള ചിലര്‍ തങ്ങള്‍ക്കു രണ്ടു ഹൃദയങ്ങളുള്ളതുകൊണ്ടാണീ കഴിവെന്നും മറ്റും അവകാശപ്പെട്ടിരുന്നു. ആളുകള്‍ അങ്ങനെ വിശ്വസിക്കുകയും ചെയ്തിരുന്നു. മുഹമ്മദിനെ കൊച്ചാക്കാനുള്ള ശ്രമവും അത്തരക്കാരായ ചിലരില്‍നിന്നുണ്ടായി. ഇതു മനസ്സിലാക്കിയ ‘അല്ലാഹു’ കാര്യത്തില്‍ ഇടപെട്ടുകൊണ്ട് സത്യാവസ്ഥ വെളിപ്പെടുത്തുകയാണിവിടെ. ഹൃദയമാണു ബുദ്ധിയുടെയും ഓര്‍മ്മയുടെയും മറ്റും കേന്ദ്രമെന്ന ധാരണയായിരുന്നു അക്കാല‍ത്തു പൊതുവില്‍ നിലനിന്നിരുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കുറിച്ചൊന്നും ആര്‍ക്കും അന്നറിവുണ്ടായിരുന്നില്ല. മനുഷ്യര്‍ക്കില്ലാത്ത അറിവ് അവരുടെ ദൈവങ്ങള്‍ക്കും ഇല്ലായിരുന്നു എന്നതു സ്വാഭാവികം. അല്ലെങ്കില്‍ ഹൃദയങ്ങളുടെ എണ്ണവും ബുദ്ധിയും തമ്മില്‍ ബന്ധമില്ലെന്നും തലച്ചോറിന്റെ അളവും വികാസവുമാണു ബുദ്ധിക്കടിസ്ഥാനമെന്നും അല്ലാഹു വെളിപാടിലൂടെ അറിയിക്കുമായിരുന്നല്ലോ!
ദത്തു പുത്രന്റെ കഥ തുടര്‍ന്നുള്ള സൂക്തത്തില്‍ വരുന്നുണ്ട്. അവിടെ വിശദീകരിക്കാം.

64 comments:

ea jabbar said...

വ്യാഖ്യാനങ്ങളുടെ അകമ്പടിയില്ലാതെ, അവതരണ പശ്ചാത്തലമറിയാതെ , നേരിട്ടു വായിച്ചു മനസ്സിലാക്കാന്‍ പറ്റുന്ന സൂക്തങ്ങളും അധ്യായങ്ങളും ഖുര്‍ ആനില്‍ വിരളമാണ്.
ഒരധ്യായത്തിലെ സൂക്തങ്ങള്‍ പരസ്പരം യാതൊരു ബന്ധവുമില്ല.
വെളിപാടുകള്‍ അവതരിച്ച കാലമോ ക്രമമോ അനുസരിച്ചല്ല അവ സമാഹരിച്ചിട്ടുള്ളത്. കാലക്രമം ആര്‍ക്കും അറിയുകയുമില്ല.
ഈ അധ്യായത്തില്‍ ഇരുന്നൂറില്‍ പരം സൂക്തങ്ങളുണ്ടായിരുന്നുവത്രെ. ക്രോഡീകരണവേളയില്‍ കണ്ടുകിട്ടാത്തതിനാലും ആളുകള്‍ വിസ്മരിച്ചു പോയതിനാലും അതൊക്കെ നഷ്ടപ്പെട്ടു. ഇപ്പോള്‍ ഈ അധ്യായത്തില്‍ 73 വചനങ്ങള്‍ മാത്രമേ കാണുന്നുള്ളു.
സര്‍വ്വശക്തനായ ഒരു ദൈവം തന്റെ ഒടുവിലത്തെ വേദഗ്രന്ഥം സംരക്ഷിക്കുന്ന കാര്യത്തില്‍ എത്രത്തോളം ജാഗ്രത പുലര്‍ത്തിയെന്നതിനു തെളിവാണീ അധ്യായത്തിന്റെ കഥ.

ചിന്തകന്‍ said...

സൂശീല്‍
താങ്കള്‍ക്കുള്ള വിശദീകരണം അത്പം ദീര്‍ഘിച്ചു പോയത് കൊണ്ടു ഒരു പോസ്റ്റായി ഇവിടെ ഇടുന്നു.

അപ്പൂട്ടന്റെ മൂന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരവും അവിടെ പ്രതീക്ഷിക്കാം.

Anonymous said...

സുശീല്‍ കുമാര്‍ പി പി said...
ചിന്തകന്‍ അവരുടെ പോസ്റ്റില്‍ പറഞ്ഞതിന്‌ വിശദീകരണം:

ഇല്ലാത്ത കാര്യങ്ങള്‍ക്ക് നിര്‍വ്വചനം നല്‍കാന്‍ ഞാന്‍ ആളല്ല. അതുകൊണ്ടാണ്‌ ഓരോരുത്തരും അവതരിപ്പിക്കുന്ന ദൈവത്തെ അവരുടെ വ്യാഖ്യാനങ്ങള്‍ വെച്ച് തന്നെ ഖണ്ടിക്കേണ്ടി വരുന്നത്. അവനറിയാതെ ഒരു ഇല പോലും അനങ്ങില്ലെന്ന് പറഞ്ഞിട്ട് സദ്ദാം ഹുസ്സൈനെ തൂക്കിക്കൊന്നത് അവനറിഞ്ഞില്ലേ എന്ന് ചോദിക്കുമ്പോള്‍ പനി പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല.

ഇനി വിഷയത്തിലേക്കു വരാം.

1) സര്‍വ്വലോകത്തെയും സൃഷ്ടിച്ചതും, സൃഷ്ടി ആവര്‍ത്തിക്കുന്നതും അതിനെ വികസിപ്പിച്ച് കൊണ്ടിരിക്കുന്നതുമായ ഒരെ ഒരു
ശക്തി.

- സൃഷ്ടിക്കുന്നതിലും വികസിപ്പിക്കുന്നതിലും എതിരഭിപ്രായമില്ല.

2)സര്‍വ്വ പ്രപഞ്ചത്തിന്റെയും സംവിധായകനും, നിയന്താവും പരിപാലകനുമായുള്ളവന്‍.

- സംവിധായകനും, നിയന്താവും പരിപാലകനുമാകുന്നതില്‍ വിരോധമില്ല.

3)അവന്‍ ഏകനാണ്. അവന്‍ സര്‍വ്വശക്തനാണ്, പരാശ്രയ മുക്തനാണ്.എന്നാല്‍ അവനെ എല്ലാവരും ആശ്രയിക്കുന്നു.

- ഇതിലും വലിയ കുഴപ്പമില്ല.

"അവന് അറിയാത്ത ഒരു കര്യവും ഈ സര്‍വ്വ പ്രപഞ്ചത്തിലും നടക്കുന്നില്ല."

ഇവിടെ ഒരു പ്രശ്നമുണ്ട്. എല്ലാ കാര്യങ്ങളും അറിയുന്ന ഒരാള്‍ ഗാസയിലെ കാര്യം മാത്രം അറിയുന്നില്ല എന്ന്‌ എങ്ങനെ പറയാനാകും. കണ്ണില്ലാതെ ജനിക്കുന്നവരും, ജന്മനാ മൂകരായി ജനിക്കുന്നവരും എല്ലാരറിയുന്നവ്നോട് എന്ത്‌ തെറ്റാണ്‌ ചെയ്തത്‌? ഭൂകമ്പങ്ങളുണ്ടാക്കി നിരപരാധികളായ മനുഷ്യരെയും(തന്തോന്നി വാദികളെയല്ല) കൊല്ലുന്നത് എന്തിനാണ്‌?

"...ഞാന്‍ പറഞ്ഞത് യുക്തിയും ബുദ്ധിയും അവസാനിക്കുന്നേടാത്താണ് വിശ്വാസം ആരംഭിക്കുന്നത് എന്നാണ്
വിശ്വാസം ഇല്ലാത്തവര്‍ക്ക് അവിടെ ശൂന്യമാണെന്ന് ധരിക്കാം. ഞാന്‍ അവിടന്നങ്ങോട്ട് ഒരു വിശ്വാസിയാണ്. താങ്കളുടെ‍ നിലപാട് ഇക്കാര്യത്തില്‍ അറിഞ്ഞാല്‍ കൊള്ളാം."

ബുദ്ധിയും യുക്തിയും അവസാനിക്കുന്നിടത്ത് വിശ്വാസം ആരംഭിക്കുമ്പോള്‍ പ്രശ്നങ്ങളുണ്‍ട്. ഞാന്‍ മുമ്പ് പറഞ്ഞ നൂറില്‍ ഏത് വിശ്വസിക്കണമെന്ന കാര്യം. നിങ്ങള്‍ ഖുറാനിലെ ദൈവത്തിലാണ്‌ വിശ്വസിക്കുന്നത് എന്ന്‌ പറയുന്നു. ഞാന്‍ ഏതിലാണ്‌ വിശ്വസിക്കേണ്ടത്? ഞാന്‍ ജനിച്ച മതത്തിലോ? പല മതത്തിലും ജനിച്ചവര് അവരുടെ മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നു. ഏതാണ്‌ ശരി? ഏതാണ്‌ തെറ്റ്? എങ്ങണെ തീരുമാനിക്കാം? ബുദ്ധിയും യുക്തിയും അവസാനിച്ച ശേഷമുള്ള കാര്യമായതിനാല്‍ അതിനെ ആശ്രയിക്കാനും പറ്റില്ല. അതാണ്‌ മാനധണ്ഡമെന്തെന്ന്‌ ചോദിച്ചത്.

"99 പേര്‍ സുശീലിനെ വിലയിരുത്തുന്നു എന്ന് വെക്കുക"

തൊണ്ണൂറ്റി ഒമ്പത് പേര്‍ ഒരാളെ വിലയിരുത്തുന്ന കാര്യമല്ല പറഞ്ഞത്. 99 പേരെ വിലട്ഠ്തുന്ന കാര്യമാണ്‌.

"“ഗാസയെ ബന്ധപെടുത്തി ചോദിച്ച അതി ഫയങ്കരമായ ചോദ്യത്തില്‍ ഞാന്‍ ഞെട്ടി വിറച്ച് വിറച്ച് വിറച്ച് ....പനിപിടിച്ച്... "

-- ഇപ്പോളും ചോദിച്ചതിന്‌ ഉത്തരം കിട്ടിയിട്ടില്ല.

"അതായത് അല്ലാഹു എന്നത് മുസ് ലീം ദൈവത്തിന്റെ പേരല്ല. അറബി ഭാക്ഷയില്‍ കൃസ്ത്യാനികളും ജൂതന്മാരും എല്ലാവരും അല്ലാഹു എന്ന് തന്നെയാണ് ദൈവം,god എന്ന പദങ്ങള്‍ക്ക് പകരമായി ഉപയോഗിക്കുന്നത്. ‘അല്ലാഹു‘ എന്നത് മുസ് ലീം ദൈവത്തിന്റെ പേരായിരുന്നു വെങ്കില്‍ അറബികളിലുള്ള മറ്റു മതക്കാര്‍ അതേ പദം തന്നെ ദൈവത്തിന് പ്രതിനിധീകരിക്കാന്‍ ഉപയോഗിമായിരുന്നോ ? "

--പേരിന്റെ കാര്യത്തിലല്ല തര്‍ക്കം. അങ്ങനെയാണെങ്കില്‍ തങ്കള്‍ക്ക്‌ അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചാലുമ മതിയല്ലോ? എന്താ പറ്റുമോ?

സുശീല്‍ കുമാര്‍ said...

ദൈവം എന്ന പതിനെട്ടാമത്തെ ആന:- ഡോ: ആര്‍. വി. ജി. മേനോന്‍ :വായിക്കുക www.suseelkumarpp.blogspot.com

അപ്പൂട്ടൻ said...

From the previous post in this blog, if the discussion in the post is closed.
Blinn said...
പിന്നെ ചര്‍ച്ചയില്‍ നിന്നും ഒഴിഞുപോകരുതെന്ന്‌ അഭ്യര്‍ഥിക്കുന്നു..
ea jabbar said...
ഒരുപാടു നന്ദിയുണ്ട്. ചര്‍ച്ചയില്‍ തുടരണമെന്നഭ്യര്‍ത്ഥിക്കുന്നു



ബ്ലിന്‍, ജബ്ബാര്‍ മാഷേ.... നന്ദി, എന്റെ കമന്റുകള്‍ അല്ലെങ്കില്‍ എന്റെ യുക്തി അസ്ഥാനത്തല്ലെന്നു വിശ്വസിക്കുന്നു.
മാഷിന് ഉള്ള റീച്ച് എനിക്കില്ലാത്തതിനാലും എന്റെ ചിന്തകള്‍ എന്റേത് മാത്രമാക്കി ഒതുക്കാനുള്ള പ്രവണത (അഥവാ മടി) ഉള്ളതിനാലും വിശ്വാസങ്ങളെ സംബന്ധിച്ച് ഒരു ന്യുട്രല്‍ സ്റ്റാന്റ് ആണ് എന്റെത്. ചില കാര്യങ്ങളെങ്കിലും ചോദ്യം ചെയ്യപ്പെടുന്നത് പലര്‍ക്കും ഇഷ്ടപ്പെടാത്തതിനാല്‍ കഴിവതും അങ്ങിനെ ഒരു ബഹുജന ചര്‍ച്ചയില്‍ നിന്നും മാറി നില്ക്കാറാണ് പതിവ്.
ഇവിടെ ചില വാദങ്ങളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നു തോന്നിയതിനാലാണ് ഞാന്‍ പ്രതികരിച്ചത്. ആദ്യ കമന്റിനു തന്നെ നല്ല പ്രതികരണമല്ല കിട്ടിയത്, അതില്‍ എനിക്ക് വിഷമമില്ല. നേരത്തെ പറഞ്ഞതുപോലെ ഒരു കൊലാഹലത്തിനിടയില്‍ എന്റെ ബഹളം കൂടി എന്ന അവസ്ഥ വന്നപ്പോള്‍ വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചു, അത്ര മാത്രം.
എന്നാലും പ്രതികരിക്കാതിരിക്കാന്‍ നമുക്കാവില്ലല്ലോ, ഞാന്‍ പരിപൂര്‍ണമായും ഇവിടം വിട്ടിട്ടില്ല, പക്ഷെ ചോദ്യങ്ങള്‍ നിര്‍ത്തി എന്നേയുള്ളു. എന്റെ കാഴ്ചപ്പാടുകള്‍ ഇനിയും ഞാനിവിടെ ഇട്ടേക്കാം.
പറഞ്ഞു വന്നപ്പോള്‍ ചോദ്യങ്ങള്‍ക്ക് പലതിനും ഉത്തരം കിട്ടിയിട്ടില്ല. വിശ്വാസങ്ങളില്‍ ഉത്തരമില്ലെങ്കില്‍ ശാസ്ത്രമോ യുക്തിയോ ഉത്തരം തരുന്ന അവസ്ഥകളും ഉണ്ടായേക്കാം എന്ന് കാണിക്കാന്‍ വേണ്ടിയാണ് ഞാന്‍ ആ ചോദ്യങ്ങള്‍ ചോദിച്ചത്. തന്നിലേക്കും തന്റെ വിശ്വാസങ്ങളിലെക്കും ഒന്നുകൂടി നോക്കാന്‍ ഇത് അവരെ പ്രേരിപ്പിക്കുമെങ്കില്‍ അത്രയും നല്ലത് എന്നെ ഞാന്‍ കരുതിയിട്ടുള്ളൂ.എന്റെ ചിന്തകള്‍ എഴുതിയതും ആ ഉദ്ദേശ്യത്തോടെ തന്നെ.

..naj said...

To All my friends

ഞാന്‍ ഇസ്ലാം സീകരിച്ചു,
ഇസ്ലാമില്ലാത്ത ഒരു അവസ്ഥയില്‍ ഞാന്‍ എവിടെ നില്ക്കും, മനുഷ്യനായി?
ഒരു പക്ഷെ ഒരു ദളിതന്‍, പുലയന്‍, അത് വേണ്ടെന്നു പറഞ്ഞു മാറി നില്ക്കാന്‍ സമൂഹം സമ്മതിക്കില്ല. നായരും, നമ്പൂരിയും,
എനിക്ക് സമൂഹം നല്കിയ ബ്രാന്‍ഡ് പേരു മറക്കില്ല.
ഇപ്പോള്‍ ഞാന്‍ ഒരു മനുഷ്യന്‍,
അറബ് രാജ്യത്ത്, വരേണ്യ വര്‍ഗത്തിന്റെ ഇടയില്‍, അനേകായിരങ്ങള്‍ കുടുമ്പം
പുലര്‍ത്താന്‍ വേണ്ടി സഹിഷ്ണുതയുടെ മണ്ണില്‍ കാല്‍ പതിപ്പിച്ചു നടക്കുന്നു.
അപരിചിതരായ ആളുകളും, ഉന്നതരായ ഉദ്യോഗ സ്തരും എനിക്ക് അന്ന്യരല്ല,
അസ്സലാമു അലൈക്കും എന്ന വാക്കു പോലും സൃഷ്ടിക്കുന്ന മനുഷ്യ സാഹോദര്യം പ്രകടമാകുന്നത് ഇസ്ലാം മനുഷ്യനെ മനുഷ്യനായി പരിവര്തിപിക്കുന്നത് കൊണ്ടാണ്.
ആ ഒരു വാക്കു അപരിചിതനെ പോലും പരിചിതനാക്കുന്നു.
ഞാന്‍ മസ്ജിദില്‍ നില്‍ക്കുമ്പോള്‍ എന്റെ ഇരു വശങ്ങളിലും എന്റെ മുമ്പിലും, പിറകിലും
നില്ക്കുന്നത് ഉന്നത ഉദ്യോഗ സ്ഥരോ, ധനികരോ എന്നറിയാത്ത രൂപത്തില്‍, ഒരു സമത്വം ഞാന്‍ അനുഭവിച്ചറിയുന്നു. ഇതു ഇസ്ലാം എനിക്ക് നല്കിയ അനുഭൂതി.
ദിവസം അഞ്ചു സമയം ഞാന്‍ നിരവധി ആളുകളുമായി മസ്ജിധുകളില്‍ കാണുന്നു.
അപരിചിതര്‍ പരിചിതരാകുന്നു. എനിക്ക് ഇസ്ലാം നല്കിയ ജനകീയ കൂട്ടായ്മ ഞാന്‍ അനുഭവിക്കുന്നു.
യുക്തിവാടത്തില്‍ ചേര്ന്നു മതമില്ലാതെ ഒരു ആള്‍ കൂട്ട യോഗം സംഘടിപ്പിച്ച് ചേര്ന്നു പിരിയുന്നതിനെക്കാള്‍ എത്രയോ ഉന്നതമായ ദര്‍ശനം ആണ് എന്റെ ജീവിതത്തില്‍ എനിക്ക് അനുഭവേധ്യമായ ഇസ്ലാം നല്കുന്നത്.
അനുഭവങ്ങളിലൂടെ വിശ്വസിക്കുകയും, ആരാധന എന്നത് നന്മ ചെയ്യുക എന്നത് മാത്രമാണെന്ന് പറയുന്ന ഇസ്ലാം, സൃഷ്ടാവിനെ പ്രീതിപെടുതാന്‍ ഒരു ദരിദ്രന്‍ പോലും
മെഴുകുതിരി കത്തിച്ചു ആ പൈസ
കളയെണ്ടാതില്ലെന്നും, വിശക്കുന്നവനു ആഹാരം നല്‍കുന്നതാണ് പുണ്യമെന്നും പറയുന്ന ഇസ്ലാം. ഞാന്‍ എല്ലതില്ലും ഉയര്ന്ന ഒരു ദര്‍ശനം എന്റെ യുക്തി എനിക്ക് വരച്ചു കാണിക്കുന്നു.
സമ്പത്തു കൂട്ടി വെച്ചു, ദരിദ്രന്റെ അവകാശം നല്‍കാതെ ഭക്ഷിക്കുന്നവനെയും, ചൂഷണം ചെയ്യുന്നവനെയും, അവകാശങ്ങള്‍ കവര്‍നെടുക്കുന്നവനെയും സൃഷ്ടാവ് നിരാകരിക്കുംപോള്‍ അത്തരം ഒരു ലോക ക്രമത്തെ ഇസ്ലാം അന്യമാക്കുംപോള്‍ എന്റെ യുക്തി സൃഷ്ടാവിന്റെ ദര്‍ശനത്തെ മറ്റുള്ളതില്‍ നിന്നു ഉന്നതമെന്നു വരച്ചു കാണിക്കുന്നു.
ഇവിടെയുള്ള നീതിയുടെ അപൂര്‍ണത, ക്രിമിനല്‍ വല്‍ക്കരണം, പക്ഷപാതിത്വം, ചൂഷണം, തെളിവ് നശിപ്പിക്കല്‍, അടിമ വേല, അവകാശ നിഷേദങ്ങള്‍, സ്വാധീനത്തിന്റെയും, അധികാരത്തിന്റെയും നീതി നിഷേടതിനുള്ള ഇടപെടലുകള്‍, ഇതൊക്കെ
മരണ ശേഷം നീതിയുടെ ഒരു ലോകത്തെ വിശ്വസിക്കെണ്ടാതുന്ടെന്നു എന്റെ യുക്തി എനിക്ക് വരച്ചു കാണിക്കുന്നു. എന്നെ രൂപകല്‍പ്പന ചെയ്തതില്‍ എനിക്കും, മറ്റാര്‍ക്കും ഒരു റോളും ഇല്ലാതിരിക്കെ എന്നെ രൂപ കല്‍‌പനാ
ചെയ്ത സൃഷ്ടാവിനെ അവഗണിക്കാന്‍ കഴിയില്ലെന്ന് എന്റെ അസ്ഥിത്വം തന്നെ എന്നെ ബോധ്യബെടുതുംപോള്‍ ഞാന്‍ യുക്തിവാധിയായി കാണുന്നതും, തോന്നുന്നതും
വിളിച്ചു പറയുന്നതിനേക്കാള്‍ നല്ലത് "ഇസ്ലാം" പറയുന്ന മാനവികതയില്‍ ജീവിച്ചു മനുഷ്യരെ സ്നേഹിക്കുക എന്നതാണ് ഉന്നതതമെന്നു ഞാന്‍ കരുതുന്നു.
എഴുതാന്‍ ഒരുപാടുണ്ട്,
""""""ഇനി ഇതല്ല, അതാണ്‌, താലിബാനാണ് ഇസ്ലാം എന്ന് സ്വയം തീരുമാനിച്ചു ഉറഞ്ഞു തുല്ലുന്നവരോടല്ല ഇതു പറയുന്നതു, ബോധമുള്ള ഇസ്ലാമിനെ അടിസ്ഥാനമായി മനസ്സിലാക്കന്‍ തയ്യാരുല്ലവരോടും, മനസ്സിലാക്കാന്‍ കഴിവുല്ലവരോടുമാണ്."""
അതുകൊണ്ട് ക്രിടിസൈസ് ചെയ്തു അതുമിതും പറയുന്നതിന് സ്ഥാനമില്ല. കാരണം, ഞാന്‍ മുസ്ലീമാണ്, മുസ്ലീമായിരിക്കുന്നു, ഇതുപോലുള്ള അനേക മുസ്ലീങ്ങല്കൊപ്പം.
നിങ്ങളുടെ ചിന്തക്ക് വിടുന്നു.

ശ്രദ്ധേയന്‍ | shradheyan said...

"മുസ്ലിങ്ങള്‍ക്കിതൊന്നും സ്വീകാര്യമല്ല. അവര്‍ പറയുന്നത് ദൈവത്തിന് അറബിയില്‍ പ്രാര്‍ത്ഥിച്ചാലേ തൃത്പ്തി വരൂ. മക്കയുടെ നേരെ തിരിഞ്ഞു നിന്നു തന്നെ പ്രാര്‍ത്ഥിക്കണം.
കാ അബയും അതിലെ കല്ലും സഫ മര്‍വ കുന്നുകളുമൊക്കെയാണ് ദൈവത്തിഷ്ടപ്പെട്ട പ്രതീകങ്ങള്‍. അല്ലാഹു എന്ന അറബിപ്പേരില്‍ വിളിച്ചില്ലെങ്കില്‍ മൂപ്പര്‍ക്കു ദേഷ്യം വരും..."

ഈ ജബ്ബാര്‍ മാഷുടെ ഓരോ തമാശകള്.... ചിരിപ്പിച്ച് കൊന്നു കളയും.... എവിടുന്നു കിട്ടി മാഷേ ഈ വിവരങ്ങള്‍..???!!!

ഇസ്ലാമിന്‍റെ വലിയ കാര്യങ്ങള്‍ തേടി പോകും മുംബ് ഇത്തരം ചെറിയ കാര്യങ്ങള്‍ പഠിക്കാന്‍ മറന്നതാണോ..? അതോ ഉറക്കം നടിക്കുന്നതോ...?

'ഈശ്വരാ..' ജബ്ബാര്മാഷക്ക് സന്മാര്‍ഗം കാണിക്കേണമേ....

SMASH said...

മനുഷ്യരായ മതസ്ഥപകര്‍ക്കും , പണ്ഡിതര്‍ക്കും ലഭിച്ചു എന്നു പറയുന്ന ദൈവത്തിന്റെ വെളിപാട്‌ ദൈവത്തിന്റേതുതന്നെയാണെന്നു എന്തുറപ്പാണ്‌..? ഇക്കണക്കിന്‌ ഇന്നത്തെ ആള്‍ദൈവങ്ങള്‍ക്കും ഇഷ്ടമ്പോലെ ദൈവത്തിന്റെ വെളിപാടുകള്‍ കിട്ടി എന്നു പറയുന്നുണ്ടല്ലോ..കാലങ്ങള്‍ക്കുശേഷം അവരും ഒരു മതം സ്ഥാപിച്ചാല്‍ കുറ്റം പറയാന്‍ ഒരു മത വിശ്വാസികള്‍ക്കും അവകാശമില്ല, കാരണം പഴയ മതസ്ഥാപകര്‍ക്ക്‌ ലഭിച്ച വെളിപാടുകള്‍ ദൈവം അരുളിച്ചെയ്തതാണെന്നതിന്‌ വ്യക്തമായ തെളിവുകള്‍ ഒന്നും തന്നെയില്ല..


സ്റ്റീഫെന്‍ ഹോക്കിങിന്റെ പ്രസിദ്ധമായ "എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം" എന്ന പുസ്തകത്തിലെ ഒരു ഖണ്ടിക താഴെ കൊടുക്കുന്നു..

As long ago as 340 BC the Greek philosopher Aristotle, in his book On the Heavens, was able to put forward two good arguments for believing that the earth was a round sphere rather than a Hat plate. First, he realized that eclipses of the moon were caused by the earth coming between the sun and the moon. The earth’s
shadow on the moon was always round, which would be true only if the earth was spherical. If the earth had been a flat disk, the shadow would have been elongated and elliptical, unless the eclipse always occurred at a time when the sun was directly under the center of the disk. Second, the Greeks knew from their travels that the North Star appeared lower in the sky when viewed in the south than it did in more northerly regions. (Since the North Star lies over the North Pole, it appears to be directly above an observer at the North Pole, but to someone looking from the equator, it appears to lie just at the horizon. From the difference in the apparent position of the North Star in Egypt and Greece, Aristotle even quoted an estimate that the distance around the earth was 400,000 stadia. It is not known exactly what length a stadium was, but it may have been about 200 yards, which would make Aristotle’s estimate about twice the currently accepted figure. The Greeks even had a third argument that the earth must be round, for why else does one first see the sails of a ship coming over the horizon, and only later see the hull?

Aristotle thought the earth was stationary and that the sun, the moon, the planets, and the stars moved in circular orbits about the earth. He believed this because he felt, for mystical reasons, that the earth was the center of the universe, and that circular motion was the most perfect. This idea was elaborated by Ptolemy in the second century AD into a complete cosmological model. The earth stood at the center, surrounded by eight spheres that carried the moon,

ഖുറാന്‍ എഴുതുന്നതിനും ഏതാണ്ട് തൊള്ളായിരം വര്‍ഷം മുന്‍പ്‌ തന്നെ ഭൂമി ഉരുണ്ടതാണെന്നും, നക്ഷത്രങ്ങളും സൂര്യനും ഭൂമിയെ ചുറ്റുകയാണെന്നും(തെറ്റാണെങ്കിലും, ആകാശം എന്ന ത് ഒരു തട്ടല്ലെന്നും, നക്ഷത്രങ്ങള്‍ അതില്‍ ഒട്ടിച്ചു വച്ചിരിക്കുനവയല്ലെന്നും അവര്‍ക്കറിയാമായിരുന്നു എന്നു സാരം) മനുഷ്യന്‍ കണ്ടെത്തി, എന്നിട്ടും സര്വ്വ‍ശക്തനും എല്ലാത്തിന്റേയും സ്ര്‌ഷ്ടാവും ആയ ദൈവം തൊള്ളായിരം വര്‍ഷങ്ങള്‍ക്കു ശേഷവും ഭൂമി ഉരുണ്ടതാണെന്നു പോലും വെളിപ്പെടുത്താതിരുന്നത്‌ വളരേ കഷ്ടമായിപ്പോയി.. ഗ്രന്ഥം എഴുതിയവര്‍ക്കാര്‍ക്കെങ്കിലും ഈ കാര്യങ്ങള്‍ അറിയാമായിരുന്നെങ്കില്‍, ഓട്ടോമാറ്റിക്കായി ദൈവവും അതെല്ലാം ഗ്രന്ഥത്ത്ല്‍ വെളിപെടുത്തിയേനെ!!!!....അതു വഴി ഇന്നത്തെ മതവാദികള്‍ക്ക്‌ ശാസ്ത്രത്തേയും മതതത്വങ്ങളേയും കൂട്ടിയിണക്കേണ്ട പണിയില്‍ ഇത്തിരി ലാഭം കിട്ടിയേനെ , പിന്നെ പഴയനിയമം എഴുതിയത് അരിസ്റ്റോട്ടിലിനും, ടോളമിക്കും മുന്‍പായതുകൊണ്ട്, ആ കാര്യത്തില്‍ കൊറച്ചു സമാധാനമുണ്ട്..(ഈ പറഞതൊന്നും വര്‍ഗ്ഗീയമായി കണക്കാക്കരുതെന്ന്‌ അഭ്യര്‍ഥിക്കുന്നു)

Anonymous said...

ഈ ജബ്ബാര്‍ മാഷുടെ ഓരോ തമാശകള്.... ചിരിപ്പിച്ച് കൊന്നു കളയും.... എവിടുന്നു കിട്ടി മാഷേ ഈ വിവരങ്ങള്‍..???!!!

മനുഷ്യരെ പള്ളിയിലേക്കു നിസ്കാരത്തിനു വിളിക്കുന്നതിനായുള്ള ബാങ്കുവിളി പോലും ഇന്നു വരെ മലയാളത്തില്‍ കേള്‍ക്കാന്‍ നമുക്കാര്‍ക്കും സാധിച്ചിട്ടില്ല.
മലയാളത്തില്‍ ഖുര്‍ ആന്‍ ഓതി നിസ്കരിക്കുന്നതും ഇതു വരെ കണ്ടിട്ടില്ല.
ഭൂമി ഉരുണ്ടതാണെന്നു ബോധ്യപ്പെട്ടതിനു ശേഷവും മുസ്ലിങ്ങള്‍ മക്കയുടെ നേരെ[യഥാര്‍ത്ഥത്തില്‍ ആകാശത്തിനു നേരെ] തിരിഞ്ഞു മാത്രമേ നിസ്കരിക്കുന്നതു കണ്ടിട്ടുള്ളു.
മാഷ് പറഞ്ഞതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല.

Anonymous said...

ജനാല പഴുതിലൂടെ അരിച്ചെത്തിയ കുളിര്‍ക്കാറ്റിനു മുഖം കൊടുക്കാതെ വാപ്പച്ചി തിരിഞ്ഞു കിടന്നു. ലോകം തണുത്തുറഞ്ഞാലും, വിയര്‍പ്പില്‍ കുളിച്ചാലും തന്‍റെ ജോലിയില്‍ ഒട്ടും മുഷിപ്പ് കാണിക്കാത്ത കുഞ്ഞേതുമാപ്ല തൊണ്ടപൊട്ടുമാറുച്ചത്തില്‍ ബാങ്ക് വിളിച്ചു.
"അല്ലാഹു അക്ബര്‍... അല്ലാഹു അക്ബര്‍...".


“ഈശ്വരന്‍ മഹാനാണ്..” എന്നോ “ ദൈവം വലിയവനാണ്...” എന്നോ ആക്കി മാറ്റിയാല്‍ കേള്‍ക്കുന്ന ആളുകള്‍ക്കു കാര്യം മനസ്സിലാക്കാനും നാടിന്റെ സംസ്കാരവുമായി ഒന്നു കൂടി അടുക്കാനും അതു സഹായകമായേനെ. പക്ഷെ അല്ലാഹുവിനതു ദഹിക്കുമോ എന്നതാണു മുസ്ലിങ്ങളുടെ ഭയം!

..naj said...

“ഈശ്വരന്‍ മഹാനാണ്..” എന്നോ “ ദൈവം വലിയവനാണ്...” എന്നോ ആക്കി മാറ്റിയാല്‍ കേള്‍ക്കുന്ന ആളുകള്‍ക്കു കാര്യം മനസ്സിലാക്കാനും.."

......
അനോണിമൌസ്,
നിങ്ങളെ പോലെയുള്ളവര്‍ എന്ത് കേട്ടീട്ടും കാര്യമില്ല,
പിന്നെ, മനസ്സിലാക്കിയ ഞങ്ങളെ പോലെയുള്ളവര്‍ അതും അതിനപ്പുറവും മനസ്സിലാക്കിയിട്ടുണ്ട്.
താങ്കള്‍ മനസ്സിലാക്കിയത്‌ (മേലെഴുതിയത്) പോലെ മറ്റുള്ളവരും മനസ്സിലാക്കിയിട്ടുണ്ട്. അത് മനസ്സിലാക്കിയിട്ടു തന്നെയാണ് ഞാനടക്കമുള്ളവര്‍ ഇസ്ലാം സീകരിച്ചു ഈ കാണുന്ന ജന സഞ്ഞയത്തില്‍ ഉള്പെട്ടീട്ടുള്ളത്. അല്ലാത്തവര്‍ അങ്ങിനെ വിമര്‍ശിച്ചു നിന്നോളും.
ഞങ്ങള്‍ ഈ പൊട്ടാ തരം വിളിച്ചു പറയുന്നവരെ അതിനായുള്ള പ്രത്യേക (ദിസെബ്ല്ദ്) കാറ്റ ഗരിയില്‍ പെടുത്തിയാണ് സംസാരിക്കുന്നത്.
ദൈവത്തിനു കേള്‍ക്കാനല്ല ബാങ്ക് കൊടുക്കുന്നത്,
അത് പ്രാര്‍ത്ഥനക്ക് സമയം അറിയിക്കാനുള്ള ഒരു അടയാളം മാത്രമാണ്. ചെവിയുണ്ടായാലും, കണ്ണ് ഉണ്ടായാലും മാത്രം കാര്യമായില്ല.
കേള്‍ക്കാനും, കാണാനും മനസ്സുണ്ടാകണം.
വെറുതെ വിമര്‍ശിച്ചു അധര-വ്യായാമം നടത്തി ഊര്‍ജം കളയുന്നതെന്തിന്.
അതില്‍ കൂടി ഒരു "സുഖം" കിട്ടുന്നുന്ടെകില്‍ പാഴാക്കണ്ട. തുടരുക.
എല്ലാത്തിനെയും വെറുതെ വിമര്‍ശിക്കുക എന്നതാണ് ജന്മ ഉദ്ദേശം എങ്കില്‍ ജീവിത സമയം അതിനായ് കളയുക.
എന്നെ പഠിപ്പിച്ച അറബി അധ്യാപകന്‍ "ജോര്‍ജ് സെബാസ്ട്യന്‍" ആണ്.
മൂന്നും നാലും വയസ്സുള്ള കുട്ടികള്‍ ഇന്ഗ്ലീഷ് കൂളായി സംസാരിക്കും. ബുദ്ധിയുള്ളവര്‍ മേല്‍ പറഞ്ഞ രണ്ടു മൂന്നു വാക്കുകളുടെ അര്ത്ഥം ചോധിചെന്കിലും മനസ്സിലാക്കുമെന്ന് ഏത് പൊട്ടന് വരെ അറിയാം , താങ്കള്ക്ക് അറിയില്ലെന്കിലും !

നമസ്കാരത്തിന്റെ സമയം അറിയിക്കാന്‍ വേണ്ടി പറയുന്ന വാക്ക് അറിയാനോ, കേള്‍ക്കണോ ഉള്ള സഹിഷ്ണുതയില്ലാത്ത "സംസ്കാരം" വല്ലാത്ത സാംസ്കാരിക വിപ്ലവം തന്നെ.! (അനോണിമസ് പേരു പോലെ തന്നെ!)
ഇങ്ങനെ "സംസ്കാരം" തലയ്ക്കു പിടിച്ചാല്‍ ഇന്ഗ്ലീഷ് മീഡിയം സ്കൂളുകളുടെ കാര്യം കട്ടപൊകയാകുമോ !

യുക്തി ആമസോണില്‍ കയറിയാല്‍ ഇതും ഇതിലപ്പുറവും താങ്കളെ പോലുള്ളവരില്‍ നിന്നു വരും.
കൂടുതല്‍ പറയുന്നില്ല

സുശീല്‍ കുമാര്‍ said...

"തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.
അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു
തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു
അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.

അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു.
തീര്‍ച്ചയായും അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു"



-“ അല്‍ അഹ്സാബ് ”(സംഘടിത കക്ഷികള്‍) -ഈ ഒറ്റ അധ്യായത്തില്‍ മാത്രം അല്ലാഹു എത്ര പ്രാവശ്യമാണ്‌ സ്വയം പുളു പറയുന്നത്‌ എന്ന്‌ നോക്കൂ. സ്വയം ബഡായി പറയുന്ന മനുഷ്യരെക്കുറിച്ച് നമുക്ക് എന്താണ്‌ തോന്നുക. അതില്‍ കൂടുതലൊന്നും ഇത് കേട്ടിട്ട് തോന്നുന്നുമില്ല.


"സത്യവിശ്വാസികളേ, ഭക്ഷണത്തിന്‌ ( നിങ്ങളെ ക്ഷണിക്കുകയും ) നിങ്ങള്‍ക്ക്‌ സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്‌. അത്‌ ( ഭക്ഷണം ) പാകമാകുന്നത്‌ നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്‌. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന്‌ ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ്‌ രസിച്ചിരിക്കുന്നവരാവുകയും അരുത്‌. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട്‌ ( അത്‌ പറയാന്‍ ) അദ്ദേഹത്തിന്‌ ലജ്ജ തോന്നുന്നു. സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന്‌ ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട്‌ ( നബിയുടെ ഭാര്യമാരോട്‌ ) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട്‌ മറയുടെ പിന്നില്‍ നിന്ന്‌ ചോദിച്ചുകൊള്ളുക. "

-- ഇതൊക്കെ സര്‍ വശക്തനെന്ന് പരിചയപ്പെടുത്തുന്ന ഒരു ദൈവമാണോ അതോ, ഉടമസ്ഥന്റെ വീട്സൂക്ഷിപ്പുകാരനായ കാര്യസ്ഥനോ പറയുന്നത് എന്ന് സംശയം തോന്നുന്നു.

അനില്‍@ബ്ലോഗ് // anil said...

മാഷ്,
പോസ്റ്റും കമന്റും വായിച്ചു ക്ഷീണിച്ചു പോയി .
:)

കുറച്ചു കൂടി ചെറുതാക്കാ‍മായിരുന്നു.

സുശീല്‍ കുമാര്‍.പി.പി.
:)

അപ്പൂട്ടൻ said...

നാജ്, താങ്കള്‍ ഇത്ര പെട്ടെന്ന് മറ്റുള്ളവരുടെ കയ്യില്‍ വടി കൊടുക്കുമെന്ന് കരുതിയതല്ല.

മതഗ്രന്ഥങ്ങളിലെ ശാസ്ത്രം എന്നത് പല ഘട്ടങ്ങളിലായി പലരും പറഞ്ഞിട്ടുള്ളതാണ്. ശാസ്ത്രം എന്ത് പറയുന്പോഴും തന്റെ ഗ്രന്ഥം എടുത്ത് അതിലെ ഈ വരി ഇതു തന്നെയാണ് പറയുന്നതു എന്ന് ശാസ്ത്രം എത്രയോ തവണ കേട്ടതാണ്, തര്‍ക്കിക്കാന്‍ മിനക്കെടാറില്ലെന്നു മാത്രം.
ജീവന്‍ ആദ്യമായുണ്ടായത് വെള്ളത്തിലാണെന്ന ശാസ്ത്രത്തിന്റെ കണ്ടുപിടുത്തം തന്നെയാണ് വേദങ്ങളില്‍ പറയുന്നുണ്ടത്രേ, ദശാവതാരങ്ങളില്‍ ആദ്യത്തേത് മല്‍സ്യം ആണെന്നത് തന്നെ കാരണം. ഗണിതത്തിലെ പല സങ്കീര്‍ണമായ equations പണ്ടെ വേദഗണിതത്തില്‍ ഉണ്ടെന്നും പറയപ്പെടുന്നു. സൂക്തങ്ങളോ ശ്ലോകങ്ങളോ വ്യാഖ്യാനിച്ച് അതാണ്‌ ഇത് എന്ന് പറയുന്നതു ആദ്യമല്ല.
വായിക്കുന്പോള്‍ ഒന്നുകൂടി ആലോചിക്കേണ്ടതുണ്ട്. അത് തന്നെ ഇത് എന്ന് പറയുന്പോള്‍ അതിന് കടകവിരുദ്ധമായ വേറൊരു സൂക്തമോ ശ്ലോകമോ ഉണ്ടോ എന്നുകൂടി ആലോചിക്കണം. ബിഗ് ബാങ്ങും കളിമണ്ണും ഒന്നിച്ചുവരുന്നതില്‍ പൊരുത്തക്കേടുണ്ടോ?

അങ്ങിനെ വെറുതെ വിശ്വസിക്കുന്നതിനല്ല, അങ്ങിനെ വിശ്വസിക്കുന്നവര്‍
ജീവിതം, നല്ല പ്രവര്‍ത്തികളും, മനുഷ്യനെ മനുഷ്യനായി (പറയാനും, പുലയനുമായി കാണാനല്ല..), ദരിദ്രരെ സഹായിക്കാനും, നല്ലത് സംസാരിക്കാനും, വഞ്ചനയും, ചതിയും, ചൂഷണവും, അക്രമവും നടതാതിരിക്കാനും, നീതിക്ക് വേണ്ടി നില കൊള്ളാനും വേണ്ടിയാണ്. അതാണ്‌ കുര്‍ ആന്‍ ലക്ഷ്യമാക്കുന്നത്.
അതല്ലാതെ "നിങ്ങളുടെ ബുദ്ധിജീവി" പട്ടം കിട്ടാനല്ല.


ബുദ്ധിജീവി പട്ടം കൊടുത്തത് ആരാണ്? യുക്തിവാദികളോ അതോ വിശ്വാസികളോ? യുക്തിവാദികള്‍ എതിര്‍ത്തിട്ടല്ലേയുള്ളു
പറയന്‍-പുലയന്‍ സംഭവം ഇവിടെ കഴിഞ്ഞ ബ്ലോഗില്‍ പലതവണ പറഞ്ഞുകഴിഞ്ഞിട്ടുള്ളതാണ്. അതവിടെ നില്‍ക്കട്ടെ.
മനുഷ്യനെ മനുഷ്യനായി കാണുന്നു..... ഞാന്‍ എതിര്‍ക്കുന്നില്ല. പക്ഷെ ഖുറാനില്‍ തന്നെ മുഹാജിര്‍, അറബി എന്നീ വാക്കുകള്‍ (ജനവിഭാഗങ്ങള്‍) എങ്ങിനെ വന്നു? പുരുഷനും അവന്റെ ഭാര്യമാര്‍ക്കും പ്രത്യേകം പ്രത്യേകം നിയമങ്ങള്‍ എങ്ങിനെ വന്നു? വിശ്വാസിയെന്നും അവിശ്വാസിയെന്നും ഉള്ള തരം തിരിവ് മനസിലാക്കാം, ഓരോ വിഭാഗത്തെയും എടുത്തു പറയുന്നതെന്തിന്?
വഞ്ചനയ്ക്കും ചതിക്കും ചൂഷണത്തിനും ജാതിയോ മതമോ ഇല്ലെന്നു മനസിലാക്കുക. ദാര ശികോഹ് എന്ന സ്വന്തം സഹോദരനെ തടവിലാക്കി കണ്ണ് കുത്തിപ്പൊട്ടിച്ച ഔരംഗസേബ് ചരിത്രത്തിലുണ്ട്. ഇന്ത്യയേക്കാള്‍ അഴിമതി കൂടുതലാണ് പാക്കിസ്ഥാനില്‍. പഠാന്‍ പടയാളികള്‍ കൊള്ളയും കൊള്ളിവെയ്പ്പും നടത്തി സമയം കളഞ്ഞതിനാലാണ് അവര്‍ക്ക് കാശ്മീരിലെ മര്‍മപ്രധാനമായ സ്ഥലങ്ങള്‍ കീഴടക്കാനാവാഞ്ഞത് (ഇന്ത്യന്‍ ആര്‍മിക്ക് സമയം കിട്ടി) എന്ന ചരിത്രം പറയുന്നു. ഇതൊക്കെ ഏത് ഗ്രന്ഥം നോക്കിയാണ്?

ഒരു ഈച്ചയെ പോലും ശൂന്യതയില്‍ നിന്നു ഉണ്ടാക്കണോ, സ്വന്തം മരണത്തെ തടയാനോ കെല്പില്ലാത്ത ആളുകളാണ് ഈ വിടുവായിതം വിളിച്ചു പറയുന്നതു. ഒരു പനി വന്നാല്‍ തീര്ന്നു, പിന്നെ പര സഹായം വേണം "ഈ ബുദ്ധി രക്ഷസന്മാര്‍ക്ക്"
ശൂന്യതയില്‍ നിന്നും എന്തെങ്കിലും ഉണ്ടാക്കാന്‍ ആരും ആവശ്യപ്പെടുന്നില്ല. യുക്തിയെന്നാല്‍ മാജിക് അല്ല. ഒരു മനുഷ്യനാണെന്നു സ്വയം ബോധ്യപ്പെട്ടുകൊണ്ടുതന്നെ തന്റെ പരിമിതികള്‍ അറിഞ്ഞു തന്നെ ആണ് എല്ലാവരും ജീവിക്കുന്നത്. ശാസ്ത്രം പോലും പരീക്ഷണത്തിന്റെ ബൌണ്ടറി അറിയിച്ചുകൊണ്ടാണ് തങ്ങളുടെ നിഗമനങ്ങള്‍ അല്ലെങ്കില്‍ ഫലങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത്.
പനി വന്നാല്‍ യുക്തിവാദികള്‍ ഡോക്ടറെ കാണും. സമൂഹത്തില്‍ നിന്നു അകന്നല്ലല്ലോ ഒരു യുക്തിവാദി ജീവിക്കുന്നത്. പനി വന്നാല്‍ വിശ്വാസികള്‍ എന്ത് ചെയ്യും എന്നുകൂടി പറഞ്ഞാല്‍ നന്നായിരുന്നു. ഈ പറഞ്ഞ പരസഹായം നിങ്ങള്‍ക്കും വേണ്ടെ? പ്രാര്‍ത്ഥിച്ചും ഹോമം നടത്തിയും ഊതിയുമൊക്കെ അസുഖം മാറ്റുന്ന രീതികള്‍ കേട്ടിട്ടുണ്ട്. അത് വല്ലതും? അങ്ങിനെയല്ലാത്തിടത്തോളം കാലം നിങ്ങള്‍ കാണിക്കുന്നത് ഒരുതരം വര്‍ഗവഞ്ചന അല്ലെ? അസുഖം മാറാന്‍ വിശ്വാസം ഉപയോഗിക്കാതെ ശാസ്ത്രത്തെ കൂട്ടുപിടിക്കുക.

ഒരു മനുഷ്യ ശിശു ജനിച്ചാല്‍ അവന്‍ എത്രയോ നിസ്സഹായനാണ്, ഒന്നിനും കഴിയാത്ത, പ്രതികരിക്കാന്‍ കെല്പില്ലാത്ത, സ്വയം ഒന്നും ചെയ്യാന്‍ കഴിയാത്ത മനുഷ്യ ശിശുവിനെക്കള്‍ എത്രയോ യുക്തിപരമായാണ് സൃഷ്ടാവ് മൃഗത്തെ സൃഷ്ടിചീട്ടുള്ളത്.
എന്തെ നിങ്ങളുടെ പ്രകൃതിക്ക്‌ (കുരങ്ങിന്റെ സന്തിതിക്ക്) മനുഷ്യന്റെ കാര്യം വന്നപ്പോള്‍ തെറ്റിപോയത്.


ഈ ചോദ്യം യുക്തിവാദികള്‍ തിരിച്ചു നിങ്ങളോടല്ലേ ചോദിക്കേണ്ടത്. ഒന്നിനെയും പ്രത്യേകം (പൊടുന്നനെ) സൃഷ്ടിച്ചതായി യുക്തിവാദികള്‍ പറയുന്നില്ലല്ലോ. അപ്പോള്‍ മനുഷ്യനെ സൃഷ്ടിച്ചതല്ല, കുരങ്ങിന്റെ സന്തതിയായി തന്നെ വന്നതാണ്. അപ്പോള്‍ ചില കാര്യങ്ങളില്‍ പുതിയ species മുന്നെറുന്പോള്‍ മറ്റു ചില കാര്യങ്ങളില്‍ പിന്നോട്ട് പോയേക്കാം. പ്രകൃതിയെ സംബന്ധിച്ചിടത്തോളം അതിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ചരാചരങ്ങള്‍ക്ക് അതിജീവനത്തിനു സാധ്യതയുണ്ടോ എന്നത് മാത്രമാണ് പ്രശ്നം. സാഹചര്യങ്ങളെ അതിജീവിക്കാനാവാത്ത ജീവികള്‍ വംശനാശം നേരിടും, മറ്റുള്ളവ അതിജീവിക്കും.
നിങ്ങള്‍ തന്നെ പറയുന്നു സ്വയം ഒന്നും ചെയ്യാന്‍ കഴിയാത്ത മനുഷ്യ ശിശുവിനെക്കള്‍ എത്രയോ യുക്തിപരമായാണ് സൃഷ്ടാവ് മൃഗത്തെ സൃഷ്ടിചീട്ടുള്ളത്, അതെന്താ അങ്ങിനെ?യുക്തിവാദിയുടെ പ്രകൃതിക്ക്‌ തെറ്റുപറ്റാം, അത് ദൈവമല്ലല്ലോ. നിങ്ങളുടെ ദൈവത്തിനെന്തെ തെറ്റു പറ്റി? തന്റെ സ്പെഷല്‍ ജീവിയോടു ഇത്രയും വലിയ അനീതി എന്തിന് ദൈവം കാണിച്ചു? എല്ലാം പെര്‍ഫെക്റ്റ് എന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്ന നിങ്ങള്‍ തന്നെ ഈ ഒരു വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചത് അദ്ഭുതകരമായിരിക്കുന്നു.

ഇസ്ലാമില്‍ മാത്രമാണ് മാനവീയത എന്നത് പറയാന്‍ താങ്കള്‍ മറ്റു മതങ്ങള്‍, അതിലെ വാക്കുകള്‍ എന്തെങ്കിലും വായിച്ചിട്ടുണ്ടോ? ഒരു താരതമ്യം പോലും ചെയ്തുനോക്കാതെ "Mine is the best" എന്ന് പറയുന്നത് അജ്ഞത ആണ്. ഫലേച്ഛ കൂടാതെ കര്‍മം ചെയ്യാന്‍ പറയുന്ന നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ പറയുന്ന തത്വസംഹിതകളൊന്നും കാണാതെ ജാതിയും മെഴുകുതിരിയും മാത്രം കാണുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്. ഇത്തരമൊരു ശൂന്യതയില്‍ നിന്നും നിങ്ങളുടെ ദൈവത്തിനും ഈച്ചയെ ഉണ്ടാക്കാനാവില്ല.

SMASH said...

നാജ്:
ഞാന്‍ എതിര്‍ക്കാന്‍ വേണ്ടി മാത്രമാണ്‌ എഴുതുന്നത്‌ എന്ന താങ്കളുടെ മുന്‍‌വിധി ഒഴിവാക്കുക...ഞാന്‍ മതങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങളെയൊന്നും എതിര്‍ക്കുകയോ വിമര്‍ശിക്കുകയൊ ചെയ്യുന്നില്ല..എന്നാല്‍ മതവും മതങ്ങള്‍ പറയുന്ന ദൈവത്തിലും വിശ്വസിച്ചാല്‍ മാത്രമേ മനുഷ്യന്‍ നന്നാവുള്ളു എന്നതിനേയാണ്‌ എതിര്‍ക്കുന്നത്.

ഭൂമി ഉരുണ്ടതാണെന്ന്‌ അറിയാമായിരുന്ന സൃഷ്ടാവാണ്‌ അത് എഴുതിയതെങ്കില്‍, അത്‌ ഉരുണ്ടതാണെന്നു തന്നെ എഴുതണമായിരുന്നു, താങ്കള്‍ ഭൂമിയെ കുറിച്ച് ഒരു ഗ്രന്ഥം എഴുതുകയാണെങ്കില്‍, താങ്കളുടെ അറിവിന്റെ പരമാവധി എഴുതാന്‍ ശ്രമിക്കില്ലെ? അല്ലതെ അവിടെയും ഇവിടെയും തൊടാതെ എഴുതുമോ?അതുകൊണ്ട് സതന്ത്രമായി ചിന്തിക്കുന്ന ഒരാള്‍ക്ക്‌ അത്‌ മനുഷ്യന്‍ എഴുതിയതാണെന്നേ ചിന്തിക്കാന്‍ കഴിയുകയുള്ളു...താങ്കള്‍ എന്റെ ഭാഗവും‌ ഒന്നു ചിന്തിച്ചു നോക്കൂ.

മനുഷ്യന്‍ നന്നാവുക എന്ന നല്ല ഉദ്ദേശത്തോടെ തന്നെയാണ്‌ മതങ്ങള്‍ രൂപമെടുത്തിട്ടുള്ളത്.. എന്നാല്‍ കാലഘട്ടത്തിനനുസരിച്ച് അതിലെ വൈരുധ്യങ്ങള്‍ ബോധ്യപ്പെട്ടു കഴിഞാല്‍ പിന്നെ അതിനെ പുതിയ ബോധ്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനങ്ങള്‍ ചമക്കാന്‍ ശ്രമിക്കാതെ ആവശ്യമില്ലാത്തതിനെ തള്ളികളയുവാന്‍ ധൈര്യം കാണിക്കുക..കാരണം നമുക്കവശ്യം മനുഷ്യന്‍ തെറ്റുകാരനാകാതെ ജീവിക്കുക എന്നാണാല്ലോ..

എന്റെ കാഴ്ചപാടില്‍, തെറ്റ്‌ എന്നത് ഒരാളുടെ ഏതെങ്കിലും തരത്തിലുള്ള നിലപാട്‌ മറ്റൊരാള്‍ക്ക്‌ ദോഷകരമായി വരുന്നതിനെയാണ്‌ , മനുഷ്യന്‌ ജന്മനാ തന്നെ ഒരു നന്മയും തിന്മയും ഉണ്ട്, ആ ചിന്ത വളര്‍ന്നു വളര്‍ന്നാണ്‌ നിയമങ്ങളും, മറ്റു സദാചാരങ്ങളും, മതങ്ങള്‍ പോലും ഉണ്ടായിട്ടുള്ളത്..ഗ്രന്ഥത്തില്‍ അങ്ങനെ ചെയ്യരുത് എന്ന്‌ പറഞിട്ടുണ്ട്, അതിനാല്‍ മാത്രം തെറ്റു ചെയ്യാതിരിക്കുന്നതില്‍ അര്‍ഥമില്ല. എന്തുകൊണ്ടാണ്‌ അത്‌ ചെയ്യരുതെന്ന് പറഞിട്ടുള്ളതുകൂടി അന്വേഷിക്കുക.. അങ്ങനെ ചെയ്യുമ്പോള്‍ അതില്‍ പലതും ആ കാലഘട്ടത്തിലെ ആചാരങ്ങളും സദാചാരങളും ആണെന്നു മനസിലാക്കാന്‍ കഴിയും. ഇന്നത്തെ കാലഘട്ടത്തില്‍ പലതിനും അര്‍ഥമുണ്ടായിരിക്കുകയും, പലതിനും ഒരു അര്‍ഥവും ഉണ്ടായിരിക്കുകയുമില്ല. അങ്ങനെ വരുമ്പോള്‍ നേരത്തെ പറഞപോലെ ഏതാണ്‌ മറ്റൊരാള്‍ക്ക് ദോഷകരമായി ബാധിക്കുക എന്നു മനസിലാക്കി അതു ചെയ്യാതിരിക്കുകയാണ്‌ ചെയ്യേണ്ടത്..തെറ്റും ശരിയും മനുഷ്യരുടെ ജനിതക ഘടനയില്‍ തന്നെ അന്തര്‍ലീനമായിട്ടുള്ള ഒരു കാര്യമാണ്‌. അതേ പറ്റിയുള്ള ബോധം ചിലര്‍ക്ക്‌ കൂടുതലും ച്ചിലര്‍ക്ക് കുറവും ആയിരിക്കും.. മറ്റുള്ളവരേ ദ്രോഹിക്കുന്നതില്‍ ചിലര്‍ക്ക്‌ ഒരു തെറ്റും കാണാന്‍ കഴിയുന്നില്ല! ഇവര്‍ യഥര്‍ത്ത വിശ്വാസിയും ആയിരിക്കില്ല, യഥര്‍ത്ത മാനവമതാനുയായിയോ, ലോകോപകാരിയോ ഒന്നും ആയിരിക്കില്ല.

നല്ല മനുഷ്യര്‍ എന്നാല്‍ ഒരിക്കലും മതവിശ്വാസി മാത്രമാകുന്നില്ല, അതുപോലെ തന്നെ യുക്തിവാദിയും മാത്രമാകുന്നില്ല മനുഷ്യവീക്ഷണത്തില്‍ നല്ലതെന്നു തോന്നുന്നവ ചെയ്യുന്ന ആരും നല്ല മനുഷ്യര്‍ തന്നെയാണ്‌. നല്ലതു ചെയ്യാന്‍ ഒരിക്കലും മതത്തിന്റെയോ ദൈവങ്ങളുടേയോ സഹായങ്ങള്‍ ആവശ്യമാണെന്നു വരുന്നില്ല. തെറ്റുകളെ ഇല്ലാതാക്കാനാണ്‌ മതങ്ങളും മറ്റു നിയമങ്ങളും ഉണ്ടായിട്ടുളത്. എന്നാല്‍ മതം വെറും പ്രസ്ഥാനങ്ങള്‍ മാത്രമായി മാറുന്ന കാഴ്ചയാണ്‌ ഇന്നു കാണുന്നത്. മതങ്ങളില്‍ വിശ്വസിച്ചാല്‍ മാത്രമേ മനുഷ്യന്‍ നന്നാകൂ എന്ന്‌ മതം അസന്നിഗ്ദമായി പ്രഖ്യാപിച്ചു. മനുഷ്യന്റെ അറിവുവച്ച്, മനുഷ്യന്‍ നന്നാവാന്‍ വേണ്ടി മനുഷ്യര്‍ തന്നെ എഴുതിയുണ്ടാക്കിയ മതഗ്രന്ഥങ്ങള്‍‍, അതില്‍ എന്തു വൈരുധ്യങ്ങല്‍ ഉണ്ടായിരുന്നാലും( ഒരുകാലത്ത് ശരിയെന്നു തോന്നുന്നവ പില്‍കാലത്ത് തെറ്റാണെന്നു ബോധ്യപ്പെടുക സ്വാഭാവികം)അതെല്ലാം മനുഷ്യന്‍ വിശ്വസികുകയും അംഗീകരിക്കുകയും ചെയ്തേ അടങൂ എന്ന വാശി, മതങ്ങള്‍ മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ലക്ഷ്യത്തില്‍ നിന്നു മാറി ഒരു പ്രസ്ഥാനമായതിന്റെ തെളിവാണ്‌. നല്ലത് ചെയ്യാന്‍ മതം ആവശ്യമാണെന്നുള്ളവര്‍ അതിനെ പിന്തുടര്‍ന്നാല്‍ മാത്രം മതിയല്ലോ! നല്ലതു ചെയ്യാന്‍ മതത്തിന്റെയും അതുപറയുന്ന ദൈവങ്ങളുടെയും ആവശ്യമില്ല എന്ന വിശ്വാസക്കാര്‍ അങ്ങനെ ജീവിക്കട്ടെ. ലോകത്തിലെ എല്ലാ തിന്മകളും ഇല്ലാതാക്കുക എന്നത് നാമെല്ലാവരുടേയും കടമയാണ്‌. അതിന്‌ ഇന്ന മതത്തില്‍ വിശ്വസിച്ചാലെ കഴിയൂ അല്ലെങ്കില്‍ ഇന്ന രീതി യില്‍ പോയാലെ കഴിയൂ എന്നൊന്നും ചിന്തിക്കാതെ എല്ലാവരും ഒരുമിച്ചു പ്രവൃത്തിക്കാന്‍ ശ്രമിക്കുക.

SMASH said...

ഒരു കാര്യം കൂടെ കൂട്ടി ചേര്‍ക്കുന്നു..
.....നല്ലതു ചെയ്യാന്‍ മതത്തിന്റെയും അതുപറയുന്ന ദൈവങ്ങളുടെയും ആവശ്യമുണ്ട് എന്ന വിശ്വാസക്കാര്‍ അങ്ങനെ ജീവിക്കട്ടെ...എന്നാല്‍ മതം ഇല്ലാതെയും നല്ലവരായി ജീവിക്കാം എന്ന് ഞങ്ങള്‍ (യുക്തിവാദിയെന്നതിലും കൂടുതല്‍ ചേരുക മാനവികതാവാദിയെനോ,, മനുഷ്യമതത്തില്‍ പെട്ടവരെന്നോ വിളിക്കുന്നതാകും ) അവരെ ഞാന്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു..

നിത്യസാക്ഷി said...

ദൈവം അതല്ലായിരുന്നു ചെയ്യേണ്ടിയിരുന്നത്.

ദൈവം ഇതായിരുന്നു ചെയ്യേണ്ടത്.

ദൈവത്തിനു ഇത് ചെയ്തു കൂടെ?

ദൈവം എന്തു കൊണ്ടത് ചെയ്തില്ല?

ഇങ്ങിനെയൊക്കെയാണെങ്കില്‍ ജബ്ബാര്‍ മാഷിനെയും സുശീലിനെയുമൊക്കെ ദൈവമാക്കേണ്ടി വരും.

ദൈവം എന്തു ചെയ്യണം എന്തിലൊക്കെ ഇടപെടണമെന്നും ജബ്ബാര്‍ മാഷു ബ്ലോഗും.

സുശീല്‍ കമന്റും.

ദൈവം ദിവസവും ബ്ലോഗ് വായിക്കേണ്ടതാകുന്നു.

എന്നിട്ട് ദൈവം ഇല്ല എന്നുറച്ച് വിശ്വസിക്കുന്ന യുക്തിവാദികളുടെ ആവശ്യമനുസരിച്ച് കാര്യങ്ങളില്‍ ഇടപെടേണ്ടതാകുന്നു.

നിത്യസാക്ഷി said...

ദൈവം എന്തു കൊണ്ട് മനുഷ്യനു മൂക്കു കൊടുത്തു?

അതിനു പകരം ഇത്തിരിയെങ്കിലും കോമണ്‍ സെന്‍സുണ്ടായിരുന്നെങ്കില്‍,

മൂക്കിലെ രണ്ട് ദ്വാരങ്ങള്‍ക്ക് പകരം ഒരു വലിയ ദ്വാരം നല്‍കേണ്ടിയിരുന്നു.

എന്തു കൊണ്ട് അങ്ങിനെ ചെയ്തില്ല?

മറുപടി പറയൂ വിശ്വാസികളേ..

ഞങ്ങളുടെ ബുദ്ധിപരമായ , അങ്ങേയറ്റം ശാസ്ത്രീയമായ ഈ ചോദ്യങ്ങള്‍ക്ക് ചുണയുണ്ടെങ്കില്‍

മറുപടി പറയൂ.

ദൈവം എന്ത് കൊണ്ട് ബ്ലോഗു തുടങ്ങുന്നില്ല?

എന്തു കൊണ്‍ട് പിണറായി വിജയന്റെ പ്രശ്നത്തില്‍ ഇടപെടുന്നില്ല?



ഹായ്..എന്തു നല്ല യുക്തിവാദം!!

അടിപൊളി ബുദ്ധിമാന്മാര്‍ തന്നെ ഈ ഉഖ്തി വാദികള്‍!!

പതിനാലാം നൂറ്റാണ്ടിലെ പ്രാക്ര്യത അപരിഷ്ക്ര്യതരെ, നോക്കൂ..ഞങ്ങളുടെ ഇമ്മിണി വലിയ ചോദ്യങ്ങള്‍ നോക്കൂ...

ഞങ്ങള്‍ പുരോഗമനവാദികള്‍ തന്നെയല്ലേ?

ഞങ്ങളുടെ അന്വേഷണ 'ത്വര' കണ്ടു പഠിക്കൂ.

വിളിക്കു.. ദൈവം മൂര്‍ദാബാദ്. ഞമ്മന്റെ വാദം സിന്ദാബാദ്

അപ്പൂട്ടൻ said...

നാജ്,
താങ്കള്‍ എഴുതിയത് വായിച്ചാല്‍ ഇതിലുമധികം മനസിലാവും, തല്‍ക്കാലം അതിലേക്കു വരുന്നില്ല.
ചിന്തിച്ചാല്‍ ദൃഷ്ടാന്തം ഖുറാനില്‍ ഉണ്ടെന്നു പറയുന്പോള്‍ വിശ്വാസം മാത്രം പോര, ചിന്ത കൂടി വേണം എന്നാണോ ഉദ്ദേശിക്കുന്നത്. അങ്ങിനെയും വായിക്കാം.
ആ ഒരു ചിന്ത മാത്രമാണ് ഇവിടെ കൂടിയിരിക്കുന്നവര്‍ മുഴുവന്‍ ആവശ്യപ്പെടുന്നത്.
പരസഹായമില്ലാതെ നവജാതശിശു ജീവിക്കില്ലെന്നു ദൈവം തീരുമാനിച്ചതെന്തിന്? അതിനുത്തരം ഖുറാന്‍ പറയുന്നുണ്ടോ? അതോ അത് ദൈവത്തിന്റെ തീരുമാനം ആണെന്ന് മാത്രം പറയുമോ?
വേറെ പലതും ഉണ്ടായിരുന്നു എന്റെ കമന്റില്‍.
ഇവിടെ എഴുതിയത് പരിഹാസമാണെന്നു കരുതല്ലേ, ദയവായി. ചിന്തിക്കുന്പോഴും എഴുതുന്പോഴും സംസാരിക്കുന്പോഴും വികാരം വന്നാല്‍ പിന്നീട് ഒരുപാടു ന്യായീകരണങ്ങള്‍ ആവശ്യമായി വരും എന്ന് പറയാന്‍ ആണ് ഞാന്‍ ശ്രമിച്ചത്. ഭാഷ ഇത്തിരി കടന്നു പോയെങ്കില്‍ ക്ഷമിക്കൂ.

നിത്യസാക്ഷി said...

ആരു പറഞ്ഞു ദൈവമുണ്ടെന്ന്?
അങ്ങിനെയെങ്കില്‍ മഴവില്ലിനെന്താണേഴു നിറം? ദൈവത്തിനു കോമണ്‍ സെന്‍സുണ്ടെങ്കില്‍ അത് ഏഴില്‍ നിര്‍ത്തുമോ?
എട്ടല്ലേ ഇരട്ട സംഖ്യ?
ഏഴ് അവിഭാജ്യ സംഖ്യയല്ലേ?
ദൈവത്തിനു കണക്കറിയില്ലേ?
മൂന്നാം ക്ലാസ് പോലും ദൈവം പാസായിട്ടില്ലേ? ദൈവത്തിനു എന്റെ കോമണ്‍ സെന്‍സ് പോലുമില്ലേ?

എന്നെ കണ്ടു പഠിക്കരുതോ? എന്തു കൊണ്ട് ഇത്രമാത്രം ശക്തിമാനാണെങ്കില്‍ ദൈവം ഒരു ബ്ലോഗ് തുടങ്ങുന്നില്ല? എല്ലാത്തിനും നേരിട്ട് മറുപടി പോസ്റ്റ് ചെയ്തു കൂടെ? ബ്ലോഗിനെപ്പറ്റി ഖുറാന്‍ എന്തു കൊണ്ട് 'മുണ്ടു'ന്നില്ല?

ബ്ലോഗ് ഒക്കെ പൊട്ടിത്തെറിച്ചുണ്ടായതാണു. അതിനു പിന്നിലൊന്നും ഒരു ബുദ്ധിയുമില്ല. നൈരന്തര്യത്തിന്റെ പ്രയാണപരിണാമ നിയാമകനിതാന്ത നിര്‍മ്മിത പ്രക്ര്യതി യുടെ നിയാമക ശക്തിയെ പതിനാലാം നൂറ്റാണ്ടിലെ പ്രാക്ര്യത അഫ്ഗാന്‍ താലിബാനിസ്റ്റുകള്‍ക്ക് മനസ്സിലാവില്ല.

നിത്യസാക്ഷി said...

അമ്പട ഞാനേ!!

ഞാന്‍..ഒരു സംഭവം തന്നെ.

ഇക്കാണുന്ന പ്രപഞ്ചവും സം വിധാനങ്ങളുമൊക്കെ ദൈവത്തിന്റെ വകയൊന്നുമല്ലെന്നേയ്.

അതൊക്കെ ഞങ്ങളന്വേഷിക്കുന്നുണ്ട്.

ഞങ്ങള്‍ 'അന്വേശ'ണ ത്വരക്കാരും പിന്നെ മികച്ച 'പുരോഗമന ജനാധിപത്യ മാനവിക' 'സംഭവ'ങ്ങളുമാണു.

ഈ പ്രാക്ര്യത മാപ്ലാരെപ്പോലെയും ക്രിസ്ത്യാനികളെപ്പോലെയും ഹിന്ദുക്കളെപ്പോലെയൊന്നുമല്ല.

ഞങ്ങളൊക്കെ വായിക്കുന്നവരും പഠിക്കുന്നവരും വലിയ വലിയ പുള്ളികളും

അവരൊക്കെ മതമൗലിക മൂരാച്ചികളും.

ഞങ്ങളുടെ അന്വേഷണ ത്വര ഭയങ്കരമാണു.

ചിലരുടെ ത്വര കഞ്ചാവിലും മദിരാക്ഷിയിലുമൊക്കെ ചെന്നു നിന്നു.

താടിയും മുടിയും നീണ്ടു. പുഴുവിനെപ്പോലെ തെരുവില്‍ 'ത്വര'(!) കുടിച്ച് ചത്തു പലയിടങ്ങളിലും.

അന്വേഷണം മാത്രം എവിടെയും എത്തിയില്ല. 'വികസി'ച്ചും 'പൊട്ടിത്തെറി'ച്ചും എവിടെയെങ്കിലുമെത്തുമായിരിക്കും.

പക്ഷേ വിശ്വാസികളെപ്പോലെ ദൈവമെന്ന് പറഞ്ഞ് കൈ കഴുകാന്‍ ഞങ്ങളെ കിട്ടില്ല.

ഒരു ശക്തിയുണ്ട്. അത് ദൈവമാണെന്ന് ഞങ്ങള്‍ സമ്മതിച്ചു തരില്ല.

ദൈവമല്ല. ആരോ എന്തോ ആണത്. 'പ്രക്ര്യതിനിയമങ്ങളുടെ ആവര്‍ത്തന നൈരന്തര്യത്തിന്റെ പ്രയാണപരിണാമ നിയാമക ശക്തിയെ' ദൈവമെന്ന് വിളിച്ചത് ആരെടാ. ? പ്രക്ര്യതി ഇങ്ങിനെ തന്നെ പണ്ടേ. ഇതൊക്കെ നൈരന്തര്യത്തിന്റെ പ്രയാണപരിണാമ നിയാമകനിതാന്ത നിര്‍മ്മിത പ്രക്ര്യതി യുടെ ഓരോ കളികള്‍ മാത്രം.

നിത്യസാക്ഷി said...

ദൈവം നല്ലവനെങ്കില്‍ എന്തിനെല്ലാവരെയും മരിപ്പിക്കുന്നു?

നമുക്ക് ദൈവത്തെയും നിഷേധിച്ച് അടിച്ചു പൊളിച്ച് ജീവിച്ചൂടായിരുന്നോ?

ആ ചാന്‍സ് പോലും തരാത്ത പുള്ളി പരമകാരുണികനാണെന്നാരു പറഞ്ഞു?


അല്ല കൂട്ടരെ, ന്നാ പിന്നെ ങ്ങക്കെല്ലം കൂടി അങ്ങ് ദൈവമാകരുതോ?

ങ്ങള്‍ വിശാരിക്കുമ്പോലെ ദൈവം പ്രവര്‍ത്തിക്കണംന്നാണെങ്കീ ങ്ങളെ പ്രൈവറ്റ് സെക്രട്ടറിപ്പണി ദൈവത്തിനു കൊടുക്കാം.

പെരുത്തിഷ്ടായിരിക്കും ല്ലേ ങ്ങക്ക്?

ഒ.ടോ.
ജബ്ബാര്‍ മാഷെന്താ ബ്ലോഗ് തുടങ്ങിയത്?
എന്തു കൊണ്ട് അദ്ദേഹം ഒരു നോവലെഴുതുന്നില്ല?

നിത്യസാക്ഷി said...

ദൈവം അതല്ലായിരുന്നു ചെയ്യേണ്ടിയിരുന്നത്.

ദൈവം ഇതായിരുന്നു ചെയ്യേണ്ടത്.

ദൈവത്തിനു ഇത് ചെയ്തു കൂടെ?

ദൈവം എന്തു കൊണ്ടത് ചെയ്തില്ല?

ഇങ്ങിനെയൊക്കെയാണെങ്കില്‍ ജബ്ബാര്‍ മാഷിനെയും സുശീലിനെയുമൊക്കെ ദൈവമാക്കേണ്ടി വരും.

നിത്യസാക്ഷി said...

ജോര്‍ജ് ബുഷ് ചോദിക്കുന്നു. : ദൈവം സര്‍ വ്വശക്തനെങ്കില്‍ എന്തു കൊണ്ട് അമേരിക്കയിലെ ഭീകരാക്രമണം തടഞ്ഞില്ല?

ബിന്‍ ലാദന്‍ ചോദിക്കുന്നു : ദൈവം സര്‍ വ്വശക്തനെങ്കില്‍ എന്തുകൊണ്ട് പെന്റഗണും കൂടി തകര്‍ത്തില്ല?

തോമാച്ചന്‍ ചോദിക്കുന്നു: ദൈവത്തിനു കാരുണ്യമുണ്ടെങ്കില്‍ എന്തു കൊണ്ട് എന്റെ ബാങ്ക് അക്കൗണ്ടില്‍ എല്ലാ മാസവും 5000 ഡോളര്‍ ഇടുന്നില്ല?

ഈ സാമ്പത്തിക പ്രതിസന്ധിക്കാലത്ത് ദൈവത്തിനു കാരുണ്യമില്ലേ അമേരിക്കയെ സഹായിക്കാന്‍?

കോഴി കരയുന്നു... ദൈവത്തിനു കാരുണ്യമില്ലേ സുശീല്‍കുമാര്‍ ചിക്കന്‍ പൊരിക്കാന്‍ എന്നെ കൂട്ടില്‍ നിന്ന് കൊണ്ടു പോവുമ്പോള്‍?

പാമ്പ് നിലവിളിക്കുന്നു..ഈ നാട്ടാരെല്ലാം കൂടി എന്നെ തല്ലിക്കൊല്ലുമ്പോള്‍ ദൈവമേ നിന്റെ കാരുണ്യം വെറും കെട്ടുകഥയല്ലേ?

ദൈവമെന്തിനു തവളയെ തിന്നാന്‍ പാമ്പിനു കഴിവ് കൊടുത്തു? ഛെ.. കാരുണ്യമില്ലാത്ത ക്രൂരന്‍.

മരങ്ങള്‍ കരയുന്നു..ന്യൂസ് പേപ്പറുകള്‍ക്ക് ഞങ്ങളെ കൊല്ലുന്ന മനുഷ്യനെ നീയെന്തു കൊണ്ട് ദൈവമേ വംശനാശം വരുത്തുന്നില്ല?

ദൈവമെന്തു കൊണ്ട് ....



ഹായ്...ഇമ്മാതിരി ഉഡായിപ്പിനാണോ ഈ യുക്തിവാദശോദ്യങ്ങള്‍ ന്നു പറേണത്?

നിത്യസാക്ഷി said...

ഭാര്യാമര്‍ദ്ദകരായ താലിബാനികള്‍ പോലും നാണിച്ചു പോകുന്ന ബുദ്ധിരാച്ചസത തന്നെ ഈ യുക്തിവാദികള്‍ക്ക്.!

ഈ 'മാത്ര്യഭൂമി ആഴ്ചപ്പതിപ്പൊ'ക്കെ വായിച്ചിട്ടും അതിന്റെ നടുപ്പേജിലൊക്കെ എഴുതാന്‍ സ്പേസ് കിട്ടിയിട്ടും ഇവരെന്താ ഇങ്ങിനെ കുട്ടികളെപ്പോലെ ശോദ്യങ്ങള്‍ ചോദിക്കുന്നത് ദൈവമേ?

ഇതിലും എത്ര ഭേദമാണു പതിനാലാം നൂറ്റാണ്ടിലെ മതവും പേറി നടക്കുന്ന മതകാട്ടാളന്മാര്‍?

നിത്യസാക്ഷി said...

ദൈവം അപ്ഡേറ്റല്ല. അല്ലെങ്കില്‍ ബ്ലോഗ് തുടങ്ങുമായിരുന്നു.

ദൈവം ഇസ് ലാമിന്റെ കൂടെയെങ്കില്‍ ഹജ്ജിനു ആളുകള്‍ മരിക്കുമോ?

ദൈവമെന്തു കൊണ്ട് മലയാളം ടൈപ്പിംഗ് പഠിക്കുന്നില്ല?

സ്വന്തമായ ഒരു ഇമെയില്‍ വിലാസം പോലുമില്ലാതെ..

ഛെ..

ഇത്യാദി കാരണങ്ങള്‍ കൊണ്ട് ഞങ്ങള്‍ പ്രഖ്യാപിക്കുന്നു...

ഞങ്ങളുടെ അന്വേഷണ ത്വര പൊട്ടിത്തെറിച്ച് വികസിച്ച് പരിണമിച്ച് നൂറു പ്രാവശ്യം തിരുത്തി മുന്നോട്ട് പോകും.

അതിനിടക്ക് ഞങ്ങളുടെയൊക്കെ കാലം കഴിയും.

പക്ഷേ നിങ്ങളെല്ലാവരും ത്വര എവിടെയെങ്കിലും ചെന്നിടിച്ച് നില്‍ക്കും വരെ കാത്തു നില്‍ക്കേണ്ടതാകുന്നു.

എല്ലാം ഞങ്ങള്‍ പറഞ്ഞു തരാം.

ലോകം എങ്ങിനെയുണ്ടായി ? എന്തിനുണ്ടായി എന്നൊക്കെ പറഞ്ഞു തരാം.

ഇതാ..ഉടനെ തന്നെ അതുണ്ടാകും. അതു വരെ ഞങ്ങള്‍ക്കൊന്നും പറയാന്‍ പറ്റില്ല.

എന്തോ ഒരു 'സക്തി'യുണ്ട്. അത് ദൈവമൊന്നുമല്ല എന്ന് മാത്രം ഞങ്ങള്‍ക്കറിയാം.

പ്ലീസ്..വിശ്വാസികളേ..വെയ്റ്റ് ചെയ്യൂ..കോഴിക്ക് മുല വരും. പ്ലീസ്. ക്ഷമ കാണിക്കൂ..

..naj said...

ഈ യുക്തിവാദി കേമാന്മാരുടെ
ആയുസ്സ്‌ ഒരു ആയിരം കൊല്ലം ആയിരുന്നുവേന്കില്‍ ആ
അവസ്ഥ ആലോചിക്കണേ പറ്റുന്നില്ല.
എങ്കില്‍ പിന്നെ ഉറപ്പു, അവര്‍ ദൈവതിനെക്കാള്‍ വലിയ
ദൈവങ്ങള്‍ ആയേനെ.
മനുഷ്യന് ദൃശ്യ ഗോചരമാണ് ദൈവവും, മറ്റു സൃഷ്ടി കലുമെങ്കില്‍ മറ്റൊരു യുദ്ധം ഉറപ്പു.
തല്ലു പിടിക്കണേ നേരം കാണൂ.
കാറ്റു അറിയാതെ പോകുന്നത് കൊണ്ടും, കെട്ടി പൊതിഞ്ഞു കുഴിയില്‍ തള്ളുന്നത്‌ തടയാനുള്ള കെല്പു അതിന് ശേഷം ഇല്ലാത്തതു കൊണ്ടും അടങ്ങി ഒതുങ്ങി കിടക്കുന്നു.
അല്ലെങ്കില്‍ അവിടെ കിടന്നു അമറും. "
ഇപ്പോള്‍ കുട്ടി ചോദ്യങ്ങള്‍ മാത്രേ ഉള്ളൂ. വേറെ പ്രശ്നങ്ങള്‍ ഒന്നും ഇല്ല.
സൃഷ്ടാവ് നീയെത്ര യുക്തിമാന്‍. നീയെങ്ങാന്‍ ദൃശ്യ്മായിരുന്നുവേന്കില്‍
ഞങ്ങളുടെ ചിന്തക്കും , ബുദ്ധിക്കും പിന്നെ എന്ത് പ്രസക്തി.

ea jabbar said...

നിത്യസാക്ഷി said...
ചോദ്യത്തിനുത്തരം തരാതെ പണ്ടത്തെ കമന്റുകള്‍ കോപ്പീസ്റ്റ് അടിക്കാതെ മാഷെ.. .പറയൂ...

'വികസിച്ചു' വന്നപ്പോള്‍ പിന്നിലെ ബുദ്ധി എവിടെ നിന്നു വന്നു?
ക്രമമില്ലാതെ പൊട്ടിത്തെറിക്കുമ്പോള്‍ 'ബുദ്ധി' വരുന്നതെങ്ങിനെ? മനുഷ്യന്‍ പരിണമിച്ചുവെങ്കില്‍, വികസിച്ചുവെങ്കില്‍, അവനു വസ്തുക്കള്‍ പിടിക്കാന്‍ പാകത്തിനു വിരലുകള്‍ ഉണ്ടാകണമെന്ന് ഏതു 'ബുദ്ധി'യാണു തീരുമാനിച്ചത്.എത്ര വികലാംഗര്‍ പിറന്നാലും എത്ര സ്ര്യഷ്ടികള്‍ ഘടന തെറ്റിച്ചാലും ഇക്കാണുന്ന മഹാ പ്രപഞ്ചത്തില്‍ ഒരു 'യുക്തി' ഏതു പൊട്ടനും തെളിഞ്ഞു കാണാം.
ഈ 'യുക്തി'യും 'ശാസ്ത്രീയത'യും പരിണമിച്ചുണ്ടാകുമ്പോള്‍ എവിടെ നിന്നു വരുന്നു എന്നാണു ചോദ്യം.'യുക്തി'യും പരിണമിച്ചുണ്ടാകുമോ ആവോ? 'ബുദ്ധി' പൊട്ടിത്തെറിച്ചുണ്ടാകുമോ?
'ശാസ്ത്രീയ ഘടന' സ്വയം ഭൂവായുണ്ടാകുമോ? ഇതിനൊന്നും പിന്നില്‍ ഒരു മഹാബുദ്ധി ആവശ്യമില്ലേ? സ്വയം പരുവപ്പെട്ടു വന്നുകൊള്ളുമോ കണ്ണിന്റെ റെറ്റിന? സ്വയം ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അനുസ്ര്യതമായി ഡിസൈന്‍ ചെയ്യപ്പെടാന്‍ പല്ലുകള്‍ക്ക് കഴിഞ്ഞതെങ്ങിനെ? കാല്പ്പാദം നടക്കാന്‍ പാകത്തിനു സ്വയം പരുവപ്പെട്ടതെങ്ങിനെ? ഇതിന്റെ പിന്നിലൊന്നും ഒരു ലോജിക്കും വര്‍ക്ക് ചെയ്യുന്നില്ല?!!?


ചോദ്യം ചോദിച്ചാല്‍ ഉത്തരം പറയണം. കൊത്തരം കൊണ്ട് ഓട്ടയടക്കരുത്.



ബുദ്ധി,യുക്തി എന്നിവയാണു പ്രപഞ്ചത്തിലെ ഏറ്റവും വിശിഷ്ടമായ സംഭവം എന്ന ധാരണതന്നെ എവിടെനിന്നു വന്നു? മനുഷ്യനെ സംബന്ധിച്ച് അതായിരിക്കും ഏറ്റവും വിശേഷപ്പെട്ടത്. അതു കൊണ്ട് ദൈവമുള്‍പ്പെടെ മറ്റല്ലാറ്റിനും ഇപ്പറഞ്ഞ ബുദ്ധിയും യുക്തിയും ഉണ്ടാകണം എന്ന ചിന്ത മനുഷ്യ സഹജമായ പരിമിതിയില്‍ നിന്നുണ്ടാകുന്നതല്ലേ?
എന്താണു ബുദ്ധി?
ഞാന്‍ മനസ്സിലാക്കിയതു പറയാം. ഉയര്‍ന്ന തരം ജന്തുക്കളില്‍ വികസിച്ച തലച്ചോറും നാഡീവ്യൂഹവും ഉണ്ട്. അവയുടെ പ്രവര്‍ത്തനം മാത്രമാണു ബുദ്ധിയും യുക്തിയുമൊക്കെ. ശാസ്ത്രം ഈ മേഖലയില്‍ വളരെയേറെ പഠനങ്ങള്‍ നടത്തി വരുന്ന ഒരു കാലമാണിത്. തലച്ചോറില്‍ കോടിക്കണക്കിനു ന്യൂറോണ്‍ കോശങ്ങളുണ്ട്. അവയുടെ തന്തുക്കള്‍ തമ്മിലുള്ള യോജിപ്പുകളില്‍ ഉദ്ദീപനങ്ങള്‍ക്കനുസരിച്ച് വൈദ്യുതപ്രവാഹം പോലുള്ള ജൈവ രാസപ്രവാഹങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ചില രാസപദാര്‍ത്ഥങ്ങള്‍ കാണപ്പെടുന്നു. ഉദ്ദീപനങ്ങള്‍ക്കനുസരിച്ച് അവ തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലൂടെ പ്രവഹിക്കുന്നു. സങ്കീര്‍ണ്ണമായ ഇത്തരം ലക്ഷക്കനക്കിനു പ്രവാഹങ്ങള്‍ തലച്ചോറില്‍ ഓരോ നിമിഷവും നടക്കുന്നു. ഈ പ്രവാഹങ്ങളുടെ ആകെത്തുകയാണു നമ്മുടെ ചിന്തയും ഓര്‍മ്മയും ബുദ്ധിയുമൊക്കെയായി മാറുന്നത്.
തലച്ചോറ് എന്ന ഹാര്‍ഡ് വെയറില്‍ പഞ്ചേന്ദ്രിയങ്ങള്‍ വഴി ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന സോഫ്റ്റ്വെയറുകളുടെ പ്രവര്‍ത്തനങ്ങളാണു ബുദ്ധിയെന്നു വേണമെങ്കില്‍ പറയാം. നമുക്കും മറ്റു ജീവികള്‍ക്കും നാം ജീവിക്കുന്ന ചുറ്റുപാടുകളോടു പ്രതികരിക്കാനുള്ള പരിമിതമായ കഴിവു മാത്രമേ ഈ ബുദ്ധിയിലുള്ളു. അതു മനസ്സിലാക്കാത്തതുകൊണ്ടാണു ദൈവത്തിന്റെ‍ കാര്യം പറയുമ്പോള്‍ ബുദ്ധിയുടെയും യുക്തിയുടെയും കാര്യം വലിയ ആനക്കാര്യമായി ചിലര്‍ ഉന്നയിക്കുന്നത്.
ദൈവത്തിനു ബുദ്ധിയുണ്ടെന്നു പറയുമ്പോള്‍ വാസ്തവത്തില്‍ നാം ദൈവത്തെ പിന്നെയും കൊച്ചാക്കുകയാണു ചെയ്യുന്നത്. അതു വിശദീകരിക്കാം. ദൈവത്തിനു “കാഴ്ച്ച”യുണ്ട്; “കേള്‍വി”യുണ്ട്; കാലുണ്ട് ; തലയുണ്ട് എന്നൊക്കെ പറയുന്നതും ; ബുദ്ധിയുണ്ട്, യുക്തിയുണ്ട് എന്നൊക്കെ പറയുന്നതും , ദൈവം ഒരു ജന്തുവാണ് എന്ന അബദ്ധധാരണയില്‍നിന്നാണ്. ജന്തുക്കളില്‍ വികസിച്ചും പരിണമിച്ചും ഉണ്ടായ പരിമിതമായ ചില ശേഷികളാണു മേല്‍പ്പറഞ്ഞവയൊക്കെ. അതൊക്കെത്തന്നെയേ ദൈവത്തിനും ഉള്ളു എന്നതു നമ്മുടെ പരിമിത ബുദ്ധികൊണ്ടു മാത്രം ദൈവത്തെ നിര്‍വ്വചിക്കാനും വിശദീകരിക്കാനും ശ്രമിച്ചതു കൊണ്ടുണ്ടായ വികലധാരാണ‍ മാത്രമാണ്.
എന്തു കൊണ്ട് ദൈവത്തെ കുറെകൂടി മഹത്വമുള്ളതും വലിപ്പമുള്ളതുമായി നമുക്കു കണ്ടു കൂടാ? . ബുദ്ധി എന്ന ജന്തു വൈശിഷ്ട്യത്തെക്കാള്‍ അനേകായിരം മടങ്ങു സങ്കീര്‍ണ്ണവും വിശിഷ്ടവുമായ ഗുണങ്ങള്‍ എന്തു കൊണ്ട് ദൈവത്തിനുണ്ടായിക്കൂടാ? ആരു പറഞ്ഞു ദൈവത്തിനു നമ്മുടെ ബുദ്ധിക്കു സമാനമായ വിശേഷഗുണം മാത്രമേയുള്ളുവെന്ന്? തലച്ചോറ് എന്ന ഭൌതിക പദാര്‍ത്ഥത്തിന്റെ , കേവലം രാസപ്രവര്‍ത്തനമാണു നമ്മുടെ ബുദ്ധിയെങ്കില്‍ അതു ദൈവത്തില്‍ ആരോപിക്കുന്നതും ദൈവത്തെ ചെറുതാക്കലല്ലേ? ദൈവത്തിനു കയ്യും കാലും തലയും തലച്ചോറുമൊക്കെയുണ്ടോ? ദൈവം ഒരു ഇമ്മിണി ബല്യ ജന്തുവാണോ? തലയില്‍ തലച്ചോറുള്ള ജന്തുക്കളുടെ വളരെ പരിമിതമായ സംവേദനശേഷിയാണല്ലൊ ബുദ്ധി. അതെങ്ങനെ ദൈവത്തിനുണ്ടാകും? ബുദ്ധിയെക്കാള്‍ അനേകം മടങ്ങു വിശേഷപ്പെട്ടതും സങ്കീര്‍ണമായതും മനുഷ്യന്റെ പരിമിതബുദ്ധികൊണ്ട് ആലോചിക്കാന്‍ പോലും കഴിയാത്തത്ര വലുതുമായ ഒരു മഹാശക്തിയായി ഞാന്‍ ദൈവത്തെ കാണുന്നു. അതുകൊണ്ടാണു മതങ്ങള്‍ ദൈവത്തെ കുറിച്ചു പറഞ്ഞ അല്‍പ്പത്തരങ്ങളെ തള്ളിക്കളയുകയും പരിഹസിക്കുകയും ചെയ്യുന്നത്. അല്ലാതെ നമ്മുടെ വിശ്വാസി സുഹൃത്തുക്കള്‍ മനസ്സിലാക്കിയതുപോലെ മനുഷ്യബുദ്ധിയാണു പരമകേമം എന്ന അഹങ്കാരത്തില്‍നിന്നുണ്ടാകുന്നതല്ല ഈ “ദൈവനിഷേധം”. മതങ്ങള്‍ പരിചയപ്പെടുത്തുന്ന, മനുഷ്യനോളം ചെറിയ കുട്ടിദൈവങ്ങളെയാണു നാം ചോദ്യം ചെയ്യുന്നത്. അതും ദൈവങ്ങളോടല്ല, ആ ദൈവങ്ങളുടെ വിശദാംശങ്ങളൊക്കെ തങ്ങള്‍ക്കറിയാം എന്ന നാട്യവുമായി വരുന്ന മതവക്തക്കളോടാണ്.
മതങ്ങള്‍ ദൈവത്തെ മനുഷ്യനോളം ; ചിലപ്പോള്‍ മനുഷ്യനെക്കാള്‍ തരം താണ നിലവാരത്തില്‍ വ്യാഖ്യാനിക്കുകയും നിര്‍വ്വചിക്കുകയും ചെയ്ത കാര്യമാണു നാം ഇതിനു മുമ്പു ചര്‍ച്ച ചെയ്തത്. മനുഷ്യന്‍ ദൈവത്തെ വ്യാഖ്യാനിച്ചതുകൊണ്ടാണു ദൈവത്തിനു നമ്മുടെ മുഖസ്തുതി വേണമെന്നും , നമ്മുടെ ആരാധന വേണമെന്നും നാം അയാള്‍ക്കു കാലു തിരുമ്മിക്കൊടുക്കണമെന്നും, ചൊറി മാന്തിക്കൊടുക്കണമെന്നും , അല്ലെങ്കില്‍ നമ്മെപ്പോലെ അയാള്‍ക്കും ദേഷ്യം വരുമെന്നും , നമ്മെ പിടിച്ച് ശിക്ഷിക്കുമെന്നുമൊക്കെയുള്ള അസംബന്ധങ്ങള്‍ നാം ദൈവത്തിന്റെ മേല്‍ ആരോപിച്ചത്.
അതിനാല്‍ പ്രപഞ്ചപരിണാമത്തിന്റെ ഫലമായി വികസിച്ചുണ്ടായ മഹാല്‍ഭുതങ്ങള്‍ക്കു പിന്നില്‍ [ മുന്നിലോ ഉള്ളിലോ പിന്നിലോ എന്നൊന്നും നമുക്കു പറയാന്‍ കഴിയില്ല] ദൈവത്തിന്റെ ബുദ്ധിയും യുക്തിയും കയ്യും കാലുമൊന്നുമല്ല; അതിനെക്കാളൊക്കെ ഒരുപാടു സങ്കീര്‍ണവും മഹത്വമാര്‍ന്നതുമായ വിശേഷസിദ്ധികളാണുള്ളത്. ദെവത്തെ നമുക്കു നിര്‍വ്വചിക്കാനൊ വിശദീകരിക്കാനോ കഴിയില്ല. നാം അതിനു മുതിര്‍ന്നാല്‍ ദൈവം നമ്മെപ്പോലെയൊക്കെ ആയിത്തീരും . അതു ദൈവത്തിന്റെ മഹത്വത്തെ ഇല്ലാതാക്കുകയേ ചെയ്യൂ. ദൈവം അങ്ങനെയാണ്. ഇങ്ങനെയാണ് എന്നൊക്കെ നിങ്ങള്‍ മതക്കാര്‍ വിശദീകരിക്കുമ്പോഴാണ് ഞങ്ങള്‍ അതിലെ വൈരുദ്ധ്യങ്ങളും വിഡ്ഡിത്തങ്ങളും ചൂണ്ടിക്കാണിക്കുന്നത്. അതിനു ദേഷ്യപ്പെട്ടിട്ടു കാര്യമില്ല. സമചിത്തത വീണ്ടെടുത്ത് സ്വസ്ഥമായി ചിന്തിച്ചു നോക്കുക. ദൈവത്തെ ഇച്ചിരി വലുതായിക്കാണാന്‍ ശ്രമിക്കുന്നതാണു നമുക്കും ദൈവത്തിനും നല്ലത്.

പരിണാമത്തെ കുറിച്ചു നിങ്ങള്‍ ഉന്നയിക്കുന്ന വാദങ്ങളൊക്കെ വളരെ ബാലിശമാണ്. അതുമായി ബന്ധപ്പെട്ട പ്രാഥമികജ്ഞാനം പോലുമില്ലത്തവര്‍ക്ക് അതൊന്നും ഒരു ബ്ലോഗ് പോസ്റ്റിലൂടെയോ കമന്റിലൂടെയോ മാത്രം വിശദീകരിച്ചു ബോധ്യപ്പെടുത്താന്‍ കഴിയില്ല.
ബുദ്ധിയും യുക്തിയുമൊക്കെ പദാര്‍ത്ഥങ്ങള്‍ പരിണമിച്ചുണ്ടായതു തന്നെയാണ്. തലച്ചോറിന്റെ ഘടനയില്‍ നേരിയ വ്യതിയാനം സൃഷ്ടിച്ചാല്‍ മതി നമ്മുടെ യുക്തിയും ബുദ്ധിയുമൊക്കെ അവതാളത്തിലാകും.

..naj said...

Jabbar Mash said
"""എന്തു കൊണ്ട് ദൈവത്തെ കുറെകൂടി മഹത്വമുള്ളതും വലിപ്പമുള്ളതുമായി നമുക്കു കണ്ടു കൂടാ? . ബുദ്ധി എന്ന ജന്തു വൈശിഷ്ട്യത്തെക്കാള്‍ അനേകായിരം മടങ്ങു സങ്കീര്‍ണ്ണവും വിശിഷ്ടവുമായ ഗുണങ്ങള്‍ എന്തു കൊണ്ട് ദൈവത്തിനുണ്ടായിക്കൂടാ?""

അപ്പൊ ഞാന്‍ പറഞ്ഞതു തന്നെയല്ലേ ജബ്ബാര്‍ മാഷും പറയുന്നതു
പിന്നെ എന്താണ്, എവിടെയാണ് താങ്കള്ക്ക് കുഴപ്പം.

താങ്കള്ക്ക് പോലും ആ ഗുണ , മഹത്വങ്ങളെ വിവരിക്കാന്‍ കഴിയില്ല. അതാണ് മനുഷ്യന്റെ പരിമിതി. മാഷ്ക്ക് അതിനെ വിവരിക്കാതെ തന്നെ കാണാന്‍ കഴിയുന്നുന്ടെകില്‍ അതാണ്‌ ഉള്‍കാഴ്ച, അത് വിവരനാധീതമാണ്. ആ തലത്തില്‍ നിന്നാണ് ഞാന്‍ കുര്‍ ആണേ മനസ്സിലാക്കിയത്, അറിയാന്‍ എളുപ്പമായതും, ഏത് യുക്തിവാധിയോടും സംസാരിക്കാനുള്ള ചങ്കൂറ്റം കിട്ടിയതും. പക്ഷെ മാഷ് പറഞ്ഞു വന്നപ്പോള്‍ ഒരു വിശ്വാസി ഉള്ളില്‍ ഉണ്ടെന്നു മനസ്സിലാക്കുന്നു. മാഷ് വഴി തെറ്റിയത് പരിഭാഷയില്‍ മാത്രം ഒതുങ്ങി മനസ്സിലാക്കിയത്‌ കൊണ്ടും, മുല്ലമാരുടെ വിശദീകരണം കൊണ്ടുമാണ് എന്ന് മനസ്സിലാക്കുന്നു.
വ്യക്തികളില്‍ ഈ അറിവ് ഏറിയും കുറഞ്ഞും ഇരിക്കും. ഞാന്‍ അറിഞ്ഞ പോലെ എല്ലാവരും അറിയണമെന്നും, ചിന്തിക്കണമെന്നും വിവരമുള്ളവര്‍ പറയുകയില്ല. പരിമിധി പലര്‍ക്കുമുണ്ട്.
ഒരു ഉദ: പ്രവാചകനെ സമീപിച്ച ഒരു സ്ത്രീ യോട് സംഭാഷണ മദ്ധ്യേ പ്രവാചകന്‍ ചോദിച്ചു, സൃഷ്ടാവ് എവിടെയാണ്.
സ്ത്രീ കൈ മേലേക്ക് ഉയര്ത്തി. പ്രവാചകന്‍ അതിനെ വിശദീകരിക്കാന്‍ നിന്നില്ല. കാരണം ആ സ്ത്രീ മനസ്സിലാക്കിയതാണ് ആ സ്ത്രീയെ സംബധിച്ച് അവര്‍ ഉള്‍കൊണ്ടത്‌.
മുഷിഞ്ഞ വേഷത്തില്‍ വന്ന ഒരു ആള്‍ ചോദിച്ചു: പ്രവാചകരെ ഇസ്ലാമിനെ കുറിച്ചു പറഞ്ഞു തരിക. ?
പ്രവാചകന്‍ പറഞ്ഞു: ശുദ്ധിയാണ്‌ ഇസ്ലാം" (കാരണം ആ വ്യക്തിക്ക് ആ സമയം അത് മാത്രമെ ഉള്‍ക്കൊണ്ട്‌ ചെയ്യാന്‍ കഴിയൂ, കൂടുതല്‍ വിശദീകരിച്ചു പറഞ്ഞില്ല)
ഇങനെ ഒരുപാടു ഉദാ: കാണാന്‍ കഴിയും, മനുഷ്യന്‍ എന്ന പരിമിധിയില്‍, അവര്ക്കു കാണാനും, അറിയാനുമുള്ള അളവില്‍ നിന്നു മാത്രമെ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയൂ.
അതിനപ്പുരതുള്ളത് നമ്മുടെ ചിന്തക്ക് പുറത്താണ്. എത്ര ചിന്തിച്ചാലും പിടികിട്ടാത്ത രഹസ്യങ്ങള്‍ അങ്ങിനെ നില നില്ക്കും.
മനുഷ്യന് അവന് അനുഭവേധ്യമായ ഗുനങ്ങളിലൂടെയും, അതിനെ സൂചിപ്പിക്കുന്ന വാക്കുകളിലൂടെയും മാത്രമെ അറിയാന്‍ കഴിയുകയുള്ളൂ. അവനറിയാത്ത ഗുണങ്ങളെ വിവരിക്കാന്‍ വാക്കുകള്‍ ഉണ്ടാകില്ല. ഇനി അഥവാ ഒരു വാക്കു ഉണ്ടാക്കിയാല്‍ തന്നെ അതിനെ അനുഭവിക്കാനുള്ള ഒരു ഘടന രൂപപെടുത്താന്‍ കഴിയില്ല. എന്താണോ മനുഷ്യന് കാണാന്‍ കഴിയുന്നത്‌, അറിയാന്‍ കഴിയുന്നത്‌ അതിനെ സൂജിപ്പിക്കാനുള്ള വാക്കുകളെ നമ്മള്‍ക്കുള്ളൂ. അനുഭവേധ്യമല്ലാത്ത കാര്യങ്ങളെ സൂചിപ്പിക്കുന്ന വാക്കുകള്‍ വെറും അക്ഷരങ്ങളും, ശബ്ദങ്ങളും മാത്രമായിരിക്കും. കുറ അനില് സൃഷ്ടാവിനെ സൂചിപ്പിക്കുന്ന, ഗുണ വൈഷിഷ്ടങ്ങളെ സൂചിപ്പിക്കുന്ന നൂറു നാമങ്ങളുണ്ട്. അത് മനുഷ്യന് അനുഭവേദ്യമാകുന്നത് കൊണ്ടു അവയെ സൂജിപ്പിചീട്ടുണ്ട്,
ഞാന്‍ പറഞ്ഞതു മനസ്സിലായി കാണും എന്ന് കരുതുന്നു.

ആരാധന ഇസ്ലാമില്‍ എന്താണ് എന്ന് ഞാന്‍ പറഞ്ഞു കഴിഞ്ഞു
താങ്കളുടെ മുമ്പത്തെ ഒരു പോസ്റ്റ് ഓര്മ വരുന്നു.
മതമില്ലതവരുടെ (യുക്തിവാദി കുടുമ്പങ്ങളുടെ) ഒരു കൂട്ടായ്മ സന്കടിപ്പിച്ചുവെന്നു
എന്തിന് ? ഒന്നു കൂടാന്‍, പരസ്പരം സംസാരിക്കാന്‍, ഷയര്‍ ചെയ്യാന്‍ അങ്ങിനെ പോകും അതിന്റെ വിശദീകരണങ്ങള്‍. അപ്പോള്‍, മനുഷ്യനായാല്‍ കൂടണം, പരസ്പരം ബുദ്ധിമുട്ടുകളും, പ്രയാസങ്ങളും പങ്കു വെക്കണം, സാദിക്കുമെങ്കില്‍ പാവപെട്ടവരെ സഹായിക്കണം
(ഇതൊക്കെയാണ് ഇസ്ലാമില്‍ മനുഷ്യര്‍ കൂടുക (ജമാഅത്ത് എന്ന് അറബിയില്‍), മസ്ജിധുകളില്‍, തുല്യതയോടെ, പ്രയാസങ്ങള്‍ പരസ്പരം അറിയണം, ഒരു മനുഷ്യന് അസുഖം വന്നാല്‍ സമൂഹത്തിനു മുഴുവന്‍ വന്നത് പോലെയെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്‌, രോഗികളെ സന്ദര്‍ശിക്കുക എന്നത് വരെ പുണ്യമാണ്. ഇതൊക്കെയാണ് ഇസ്ലാം.
ഞങ്ങള്‍ കൂടുന്നു, അത് ചെയ്യുന്നു ഇതു ചെയ്യുന്നു എന്നൊക്കെ തട്ടിവിടുമ്പോള്‍ അത് (ഏറിയും , കുറഞ്ഞും വ്യക്തികള്‍ക്കുള്ള ധാര്‍മിക നിലവാരത്തില്‍ നിന്നു ഓരോരുത്തര്‍ അവര്‍ ചെയ്യുന്നതിനെ ന്യായീകരിച്ചു ) ദൈവത്തെ നിരാകരിക്കുന്ന ഒരു മതമെന്നല്ലാതെ വേറെ എന്താ പറയുക. അതെന്തുമാകട്ടെ.
സത്യത്തില്‍ ഒന്നാം ക്ലാസ്സിലെ കുട്ടികളോട് സംസാരിക്കുന്നത് പോലെയാണ് മാശോടും, കൂട്ടുകരൂടും സംസാരിക്കുമ്പോള്‍ തോന്നുന്നത്.
സംശയങ്ങളുടെ നൂറു കൂട്ടം ചോദ്യങ്ങള്‍. ഒന്നാമത് ഇതിന് മറുപടി പറയാന്‍ നേരമില്ല.

..naj said...

Jabbar Mash
A req.

For other friends, Mash just explain who are the true believers in the sight of Creator by translating Verse 2:177 (a complete definition for those who understand)

Thanks

സുശീല്‍ കുമാര്‍ said...

കാണരുത്, കേള്‍ക്കരുത്, മിണ്ടരുത്.

സുശീല്‍ കുമാര്‍ said...

നാജ് പറയുന്നു:"മാഷ് വഴി തെറ്റിയത് പരിഭാഷയില്‍ മാത്രം ഒതുങ്ങി മനസ്സിലാക്കിയത്‌ കൊണ്ടും, മുല്ലമാരുടെ വിശദീകരണം കൊണ്ടുമാണ് എന്ന് മനസ്സിലാക്കുന്നു."

എങ്കില്‍ നാജേ, 33 “ അല്‍ അഹ്സാബ് ”(സംഘടിത കക്ഷികള്‍) ഇതിലെ ശരിക്കുമുള്ള അര്‍ഥമൊന്നു പറഞ്ഞുതാ.

Anonymous said...

എങ്കില്‍ നാജേ, 33 “ അല്‍ അഹ്സാബ് ”(സംഘടിത കക്ഷികള്‍) ഇതിലെ ശരിക്കുമുള്ള അര്‍ഥമൊന്നു പറഞ്ഞുതാ.

ഓന് നേരണ്ടാവൂല്ല.!
ഏത്?...!

..naj said...

I said,
"""
Mash just explain who are the true believers in the sight of Creator by translating Verse 2:177 (a complete definition for those who understand)""

Jabbar Mash not commented and kept silent

but

suseel commented
"""എങ്കില്‍ നാജേ, 33 “ അല്‍ അഹ്സാബ് ”(സംഘടിത കക്ഷികള്‍) ഇതിലെ ശരിക്കുമുള്ള അര്‍ഥമൊന്നു പറഞ്ഞുതാ.""

anonimous commented
"""എങ്കില്‍ നാജേ, 33 “ അല്‍ അഹ്സാബ് ”(സംഘടിത കക്ഷികള്‍) ഇതിലെ ശരിക്കുമുള്ള അര്‍ഥമൊന്നു പറഞ്ഞുതാ.""



See how they reacts



ഇതാണ് കുതര്‍ക്ക (യുക്തി) വാടക്കരുടെ സ്വഭാവം.
ഒരു കാര്യം പറഞ്ഞാല്‍ അന്ഗീകരിക്കുന്ന സ്വഭാവം
കേരള യുക്തി (ബുദ്ധി ? )ജീവികള്‍ക്ക് ലാവ ലേശം ഇല്ല എന്ന് മേലെഴുതിയ വരികള്‍
വായിച്ചാല്‍ അവര്ക്കു തന്നെ ബോധ്യമാകും.
ഇതു സ്വയം ചികില്‍സിച്ചാല്‍ പോലും ഭേധമാകുമെന്നു പ്രതീക്ഷക്കു പോലും വകയില്ലെന്ന്
ഇവര്‍ തന്നെ സാക്ഷ്യം വഹിക്കുന്നു.
ഇതിലെഴുതാന്‍ വരുന്ന എന്നെ വേണം തല്ലാന്‍ !

അപ്പൂട്ടൻ said...

സുഹൃത്തുക്കളെ,
Context അനുസരിച്ച് അര്‍ത്ഥതലങ്ങള് മാറുന്ന ഒരു രൂപമാണ് ഭാഷയില്‍. ഒരു ചോദ്യം തന്നെ പല സാഹചര്യങ്ങളില്‍ പല രീതിയില്‍ വ്യാഖ്യാനിക്കപ്പെടാം. "ഇതിനുത്തരം പറയാമോ" എന്ന ചോദ്യം തന്നെ അഹങ്കാരമായോ പരിഹാസമായോ ഒക്കെ കേള്‍ക്കുന്നയാള് ഗ്രഹിക്കും. ഇതിന്റെ boundary എവിടെയെന്നു നാം സ്വയം മനസിലാക്കിയെ തീരൂ.

ചര്‍ച്ച എവിടെയുമെത്താതെ പിരിയുന്പോള്‍ പോലും negative feelings ഒഴിവാക്കി വേണം പിരിയാന്‍ എന്നതാണ് എന്റെ അഭിപ്രായം. വീറും വാശിയും കാണിച്ചു പോരാടിയതിനുശേഷവും കൈകൊടുത്തു പിരിയാന്‍ ഇരുടീമിലെയും കളിക്കാര്‍ ശ്രദ്ധിക്കാറില്ലേ.

ചോദ്യങ്ങളും ഉത്തരങ്ങളും പലപ്പോഴും ബന്ധമില്ലാതെ കിടക്കുന്നത് ഇവിടെ ധാരാളം കണ്ടു. ഉത്തരം പറയേണ്ടയാള്‍ക്ക് അതെങ്ങിനെ പറയണമെന്നോ കിട്ടിയ ഉത്തരത്തിനു അനുബന്ധചോദ്യങ്ങള്‍ എങ്ങിനെ ചോദിക്കണം എന്ന് മറുവശത്തിന് ഉറപ്പില്ലാത്തതോ ആയ സാഹചര്യങ്ങള്‍ ഇവിടെ ധാരാളം ഉണ്ടായിട്ടുണ്ട്. അതവരുടെ രീതി എന്ന മട്ടില്‍ തള്ളിക്കളയാന്‍ എത്ര ശ്രമിച്ചാലും ഒരു negative feeling വന്നു തുടങ്ങിയാല്‍ ചര്‍ച്ചയ്ക്ക് അര്‍ത്ഥമില്ലാതെ വരും.

ഇവിടെ ഇരുവശത്തും വീഴ്ചകള്‍ വന്നിട്ടുണ്ടെന്നു പറഞ്ഞെ തീരൂ. ചോദ്യം ചെയ്യപ്പെടുന്നത് യുക്തിയോ വിശ്വാസമോ എന്തോ ആവട്ടെ, കൃത്യമായ ഉത്തരം ഉണ്ടെന്നും ഇല്ലെന്നും ഇരിക്കട്ടെ, അതിന്റെ പേരില്‍ മറുവശത്തുള്ളവരുടെ ശേഷിയെ തന്നെ പരിഹസിക്കുന്നത് ഒരു ചര്‍ച്ചയ്ക്ക് സഹായകമല്ല.

നാജിന്റെ ചോദ്യവും സുശീലിന്റെ മറുചോദ്യവും മുഖമില്ലാത്തയാളുടെ പരിഹാസവും ഇതിനെല്ലാം കൂടി നാജിന്റെ പ്രതികരണവും ഒന്നിച്ചാണ് ഞാന്‍ കണ്ടത്. ദയവായി കുറ്റപ്പെടുത്തുകയാണെന്നു തോന്നരുത്, വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി സുശീല്‍. കുറഞ്ഞത് ജബ്ബാര്‍ മാഷിന്റെ ഉത്തരം വരുന്നതുവരെയെങ്കിലും കാക്കാമായിരുന്നു. ഇതു ഒരു സംഭവം മാത്രമല്ല, പലയിടത്തും ഇത്തരം ചോദ്യങ്ങള്‍ (താങ്കളുടേതെന്നല്ല, പലരും അങ്ങിനെ ചോദിച്ചിട്ടുണ്ട്, ഞാനും കുറ്റക്കാരനായിരുന്നിരിക്കാം) പ്രതികരണങ്ങള്‍ ഒക്കെ കണ്ടിട്ടുണ്ട്. ഞാന്‍ പിന്മാറുന്നു എന്ന് പറഞ്ഞതും ആ ഒരു വിഷമത്തില്‍ തന്നെയാണ്.

നാജ്, താങ്കള്‍ക്ക് വിഷമം തോന്നാം. പക്ഷെ താങ്കളും ഇതേ രീതിയില്‍ പ്രതികരിച്ചിട്ടില്ലേ. ജബ്ബാര്‍ മാഷിന്റെ കമന്റിനു മുന്പുള്ള താങ്കളുടെ കമന്റ് താങ്കളും ഒന്നു വായിച്ചു നോക്കൂ. പല കാര്യങ്ങളും എന്തൊരു തമാശ എന്ന മട്ടില്‍ താങ്കള്‍ പുച്ഛിച്ചിട്ടില്ലെ. വ്യക്തിപരമായി ചിലരുടെയെങ്കിലും ബുദ്ധിശേഷിയെ തന്നെ ചോദ്യം ചെയ്തിട്ടില്ലേ. നേര്‍ക്കുള്ള ചോദ്യങ്ങള്‍ക്ക് തന്നെ ഉത്തരം പറയാതെ ഒഴിവാക്കിയിട്ടില്ലേ. സ്വന്തം കണ്ണിലും കരടുണ്ട് സഹോദരാ, അതും എടുത്തു മാറ്റിയേ തീരൂ.

Let good sense prevail എന്നെ എനിക്ക് പറയാനുള്ളൂ. വിരുദ്ധാശയങ്ങള്‍ തമ്മിലുള്ള സംവാദം ആണല്ലോ മാഷ്‌ ഈ ബ്ലോഗില്‍ ഉദ്ദേശിക്കുന്നത്, അതിന്റെ ലക്ഷ്യം മാറിപ്പോകാതിരിക്കട്ടെ. അതിനിടെ പല അനോണികളും സാക്ഷികളും വരും, മറുപടി അര്‍ഹിക്കുന്നവ എന്ന് തോന്നുന്നവയ്ക്ക് മറുപടി നല്കുക, അല്ലാത്തവ തള്ളിക്കളയുക.

..naj said...

നബിയേ, നീ അല്ലാഹുവെ സൂക്ഷിക്കുക. """സത്യ"""നിഷേധികളെയും """കപടവിശ്വാസികളെയും""" അനുസരിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.
.....
what explanation you need, even a layman could understand.


നിനക്ക്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു """നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുവന്നവനാകുന്നു."""

....
All what you do, even in hidden or public.

അല്ലാഹുവെ നീ ഭരമേല്‍പിക്കുകയും ചെയ്യുക. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.

Relay on Creator for every good effort.


യാതൊരു മനുഷ്യന്നും അവന്‍റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദങ്ങളുണ്ടാക്കിയിട്ടില്ല. നിങ്ങള്‍ നിങ്ങളുടെ മാതാക്കളെപ്പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഭാര്യമാരെ അവന്‍ നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല. നിങ്ങളിലേക്ക്‌ ചേര്‍ത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രന്‍മാരെ അവന്‍ നിങ്ങളുടെ പുത്രന്‍മാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ്കൊണ്ടു നിങ്ങള്‍ പറയുന്ന വാക്ക്‌ മാത്രമാകുന്നു. അല്ലാഹു സത്യം പറയുന്നു. അവന്‍ നേര്‍വഴി കാണിച്ചുതരികയും ചെയ്യുന്നു.

നിങ്ങള്‍ അവരെ ( ദത്തുപുത്രന്‍മാരെ ) അവരുടെ പിതാക്കളിലേക്ക്‌ ചേര്‍ത്ത്‌ വിളിക്കുക. അതാണ്‌ അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത്‌ ( കുറ്റകരമാകുന്നു. ) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
..This verses was revealed as those ignorent community (take that society as Arab adivasis) was practised such a system in those time which was abolished by this teaching. so it is for those who do such things



പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക്‌ സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു. രക്തബന്ധമുള്ളവര്‍ അന്യോന്യം അല്ലാഹുവിന്‍റെ നിയമത്തില്‍ മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെക്കാളും കൂടുതല്‍ അടുപ്പമുള്ളവരാകുന്നു. നിങ്ങള്‍ നിങ്ങളുടെ മിത്രങ്ങള്‍ക്ക്‌ വല്ല ഉപകാരവും ചെയ്യുന്നുവെങ്കില്‍ അത്‌ ഇതില്‍ നിന്ന്‌ ഒഴിവാകുന്നു. അത്‌ വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടതാകുന്നു.

പ്രവാചകന്‍മാരില്‍ നിന്ന്‌ തങ്ങളുടെ കരാര്‍ നാം വാങ്ങിയ സന്ദര്‍ഭം ( ശ്രദ്ധേയമാണ്‌. ) നിന്‍റെ പക്കല്‍ നിന്നും നൂഹ്‌, ഇബ്രാഹീം, മൂസാ, മര്‍യമിന്‍റെ മകന്‍ ഈസാ എന്നിവരില്‍ നിന്നും ( നാം കരാര്‍ വാങ്ങിയ സന്ദര്‍ഭം. ) ഗൌരവമുള്ള ഒരു കരാറാണ്‌ അവരില്‍ നിന്നെല്ലാം നാം വാങ്ങിയത്‌.

അവന്‌ സത്യവാന്‍മാരോട്‌ അവരുടെ സത്യസന്ധതയെപ്പറ്റി ചോദിക്കുവാന്‍ വേണ്ടിയത്രെ അത്‌. സത്യനിഷേധികള്‍ക്ക്‌ അവന്‍ വേദനയേറിയ ശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
(as for the society in their time as they conveyed the right message )

will continue

..naj said...

I don't think any sense commenting on the Chapter Ahzaab as the name itself reflects on what subject it carry and on what circumstances it was revealed.

What Jabbar Mash intends is not clear.

Quran is not a novel as it has been revealed for mankind during the time of prophet in order to bring people to right path where they differ and discriminate and follow customs which exploit people in the name of their man-made religious practices.

Go back to the situation on that time, not compare to present

SMASH said...

പഴയ ഒരു കമന്റ് ഇവിടെ ഒന്നുകൂടെ ഇടുന്നു..

എന്റെ കാഴ്ചപ്പാടില്‍ മനുഷ്യയുക്തി അഥവാ മനുഷ്യബുദ്ധി എന്നത് എല്ലാം തികഞ ഒരു സംഭവമൊന്നുമല്ല..പക്ഷേ ആ ബുദ്ധി ഉപയോഗിച്ചു മാത്രമേ നമുക്ക് മറ്റെന്തിനേയും നോക്കികാണാന്‍ കഴിയുകയുള്ളു. അതായത് മനുഷ്യനെ സമ്പന്ധിച്ച് ഈ ബുദ്ധി അല്ലെങ്കില്‍ , യുക്തി തന്നെയാണ്‌ എല്ലാം..എല്ലാ ജീവികളുടെയും കാര്യം അതുപോലെ തന്നെ, കഴുതക്കാണെങ്കില്‍ അതിന്റെ ബുദ്ധി ഉപയോഗിച്ചു മാത്രമേ മറ്റുകാര്യങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുകയുള്ളൂ..

ഒരു സ്പോട്ട്‌ ലൈറ്റിനെ മനുഷ്യനായി സങ്കല്പിക്കുക, അതിന്റെ വെളിച്ചം എന്നത് മനുഷ്യന്റെ ബുദ്ധി യാണെന്നും സങ്കല്പ്പിക്കുക. ഈ ലൈറ്റ് തെളിയിക്കുമ്പോള്‍ ഒരു നിശ്ചിത ഭാഗം മാത്രം പ്രകാശപൂരിതമാവുകയും, മറ്റെല്ലാം അജ്‌ഞാതമായിരിക്കുകയും ചെയ്യും. മനുഷ്യനെന്ന സ്പോട്ട്‌ലൈറ്റിന്‌ അവന്റെ ബുദ്ധിയായ വെളിച്ചം ഉപയോഗിച്ച് ഒരു നിശ്ചിത അളവിലുള്ളതായ സംഭവങ്ങള്‍ മാത്രമേ അറിയുവാനും മനസിലക്കാനും കഴിയുകയുള്ളു..മനുഷ്യന്റെ ഇതുവരെക്കുള്ള എല്ലാ അറിവുകളും ഇനി അറിയാനിരിക്കുന്നതും ആയ എല്ലാ കാര്യങ്ങളും സ്പോട്ട്‌ലൈറ്റിന്റെ പ്രകാശകോണില്‍ ഉള്‍പെടുന്നവ മാത്രമാണ്‌. ഞാനും നിങ്ങളും ഇപ്പോള്‍ ചിന്തിക്കുന്നതു പോലും ഇതില്‍ ഉള്‍പ്പെടുന്നവ ആയതിനാല്‍ ഞാന്‍ ഈ എഴുതുന്നതു പോലും ഈ പരിമിതിയില്‍ നിന്നു തന്നെയാണ്‌..(എന്റെ ബൂദ്ധി ഉപയൊഗിക്കുമ്പോള്‍ ഇതൊക്കെയാണ് എനിക്ക് യുക്തമായി തോന്നുന്നത്. മനുഷ്യന്റേതിലും വ്യത്യസ്തമായതോ, അതിലും കൂടിയതോ ആയ ബുദ്ധി ഉള്ള ജീവികള്‍ ഈ പ്രപഞ്ചത്തിലുണ്ടെങ്കില്‍, ഈ പ്രപഞ്ചത്തിലുള്ളവയെല്ലാം നമുക്കനുഭവപ്പെടുന്നവപോലെയാണെന്ന്‌ അവക്കും എന്ന്‌ പറയാന്‍ നമുകു യാതൊരു നിര്‍‌വാഹവുമില്ല). മനുഷ്യന്‌ ഒരു നിയോഗം ഉണ്ടോ ഇല്ലയോ, മനുഷ്യ ജന്മത്തിന്‌ നിയോഗം ഉണ്ടെങ്കില്‍ അത് എന്താണെന്നോ ഉള്ളത് ഈ പ്രകാശകോണിന്റെ പുറത്തുള്ള കാര്യമാണ്‌..ഒരു മില്യന്‍ പിക്സല്‍ ഉള്ള ഒരു കമ്പ്യൂട്ടര്‍ ചിത്രത്തിലെ ഒരു പിക്സലിന്‌ ഒരിക്കലും താന്‍ ഇത്രവലിയ ചിത്രത്തിന്റെ ഭാഗമാണെന്ന്‌ അറിയില്ല...ആരാണ്‌ ആ ചിത്രം ഉണ്ടാക്കിയതെന്ന്‌ അതറിയുന്നില്ല. ഈ പിക്സലിന്‌ താന്‍ എന്തിന്റെ ഭാഗമാണെന്നും, എന്തിനാണ്‌ തന്നെ അവിടെ പ്രതിഷ്ടിച്ചിരുന്നതെന്ന്‌ അറിയണമെങ്കില്‍ അതില്‍ നിന്നും പുറത്തു കടന്ന് ആ ചിത്രത്തിനെ മുഴുവനായും വീക്ഷിക്കണം, അതൊരിക്കലും നടപ്പില്ലാത്ത കാര്യമാണ്‌...മേല്‍ പറഞ ഒരു പിക്സലാണ്‌ മനുഷ്യബുദ്ധി എന്നു പറയുന്നത്..എന്തിനിവിടെ വന്നുവെന്നോ,എന്തിന്റെ ഭാഗമാണെന്നോ, എവിടേക്കു പോകുന്നുവെന്നോ നാം അറിയുന്നില്ല..അറിയണമെങ്കില്‍ പുറമേ നിന്നും വീക്ഷിക്കണം..അതൊരിക്കലും നടപ്പില്ലാത്ത കാര്യമാണ്‌.എന്നാല്‍ ഇത്തരം കാര്യങ്ങളെല്ലാം വെറും മനുഷ്യനിര്‍മ്മിതങ്ങളായ മതങ്ങള്‍ സ്വയം അങ്ങ്‌ വ്യാഖ്യാനിക്കുകയാണ്‌ ചെയ്യുന്നത്..ദൈവം ഇങ്ങനെയാണ്‌, ഇതൊക്കെയണ്‌ ദൈവത്തിന്റെ ഇഷ്ടങ്ങള്‍.സര്‍‌വോപരി മനുഷ്യന്റെ എല്ലാ സ്വഭാവങ്ങളും ജബ്ബാര്‍മാഷ് പറഞപോലെ മനുഷ്യര്‍ ദൈവത്തില്‍ ആരോപിച്ചു..

അപ്പൂട്ടൻ said...

നാജ്,
താങ്കള്‍ പറഞ്ഞതില്‍ ചില വൈരുദ്ധ്യങ്ങളില്ലേ? ചിന്തിക്കൂ.
it has been revealed for mankind during the time of prophet in order to bring people to right path where they differ and discriminate and follow customs which exploit people in the name of their man-made religious practices.
Go back to the situation on that time, not compare to present


കാലങ്ങള്‍ക്കതീതം എന്നല്ലേ ഖുറാനെ കുറിച്ച് താങ്കള്‍ മനസിലാക്കിയതും പറഞ്ഞതും. ഇവിടെ നബിയുടെ കാലത്തെ സാഹചര്യത്തെക്കുറിച്ച് താങ്കള്‍ പറയുന്പോള്‍ താങ്കളുടെ മനസിലെ സങ്കല്പം തന്നെയല്ലേ മാറുന്നത്?

അത് പോട്ടെ, ഞാനത്ര കാര്യമാക്കുന്നില്ല. എന്നാലും സാഹചര്യങ്ങളെക്കുറിച്ചു പറഞ്ഞപ്പോള്‍ എനിക്ക് തോന്നിയ ചില കാര്യങ്ങളാണ് ഞാന്‍ താഴെ പറയുന്നത്.

അന്നത്തെ സാഹചര്യത്തില്‍ അത്തരമൊരു ദൈവീക ഇടപെടല്‍ ആവശ്യമായിരുന്നെന്ന് കരുതുക.
മനുഷ്യന്‍ ഇപ്പോഴും നല്ല രീതിയില്‍ അല്ലല്ലോ ജീവിക്കുന്നത്. കൂടാതെ അന്നുള്ള തത്വചിന്താപരമായ സങ്കല്പങ്ങള്‍ കുറെ മാറിയിട്ടുമുണ്ട്. സ്വവര്‍ഗ്ഗവിവാഹം, co-habitation എന്നിവ ഒക്കെ സംഭവിക്കുന്ന കാലഘട്ടമാണിത്. അപ്പോള്‍ വീണ്ടും ഒരു അരുളപ്പാടു സംഭവിച്ചുകൂടായ്ക ഉണ്ടോ?

ഖുറാനെ ആസ്പദമാക്കി ജീവിച്ചാല്‍ ഈ പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്ന് അംഗീകരിച്ചാല്‍ പോലും, മനുഷ്യന്‍ അപ്രകാരം ജീവിക്കുന്നില്ലല്ലോ. നബിക്ക് മുന്പ് വന്ന പ്രവാചകന്മാര്‍ പറഞ്ഞത് വലിയൊരു വിഭാഗം ഉള്‍ക്കൊള്ളാത്തതിനാലാണല്ലോ നബിക്കും ദൈവം തന്റെ സന്ദേശം നല്കിയത്. അങ്ങിനെ വരുന്പോള്‍ മനുഷ്യന്‍ മാറുമെന്നു വിശ്വസിക്കാന്‍ വയ്യ.
വാദിക്കാന്‍ വേണ്ടി പറഞ്ഞതല്ല, ചിന്തിക്കൂ.

..naj said...

""ഖുറാനെ ആസ്പദമാക്കി ജീവിച്ചാല്‍ ഈ പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്ന് അംഗീകരിച്ചാല്‍ പോലും, മനുഷ്യന്‍ അപ്രകാരം ജീവിക്കുന്നില്ലല്ലോ"""".(then whose problem ?
I live according to Quran, so, then what is your excuse if you know the truth as it lift such problems from the society. Look at you and do your role. No one carry others burden as everyone is given wisdom according to what God only judge.

..naj said...

""കാലങ്ങള്‍ക്കതീതം എന്നല്ലേ ഖുറാനെ കുറിച്ച് താങ്കള്‍ മനസിലാക്കിയതും പറഞ്ഞതും. ഇവിടെ നബിയുടെ കാലത്തെ സാഹചര്യത്തെക്കുറിച്ച് താങ്കള്‍ പറയുന്പോള്‍ താങ്കളുടെ മനസിലെ സങ്കല്പം തന്നെയല്ലേ മാറുന്നത്?"

What you mean ?

You take matter in different angle.

It proves as it is for all time.
You take any principles from Quran that adaptable to any time, I challenge

..naj said...

"""it has been revealed for mankind"""
during the time of prophet.

Is not it clear ?

..naj said...

Appoottan said,

"""ഇസ്ലാമില്‍ മാത്രമാണ് മാനവീയത എന്നത് പറയാന്‍ താങ്കള്‍ മറ്റു മതങ്ങള്‍, അതിലെ വാക്കുകള്‍ എന്തെങ്കിലും വായിച്ചിട്ടുണ്ടോ? ഒരു താരതമ്യം പോലും ചെയ്തുനോക്കാതെ "Mine is the best" എന്ന് പറയുന്നത് അജ്ഞത ആണ്.""

Tell me Appoottan, What example you have in practical sense to prove that other faith have the "മാനവീkaത". You know what is the meaning of it ?



ഇസ്ലാമില്ലാത്ത ഒരു അവസ്ഥയില്‍ ഞാന്‍ എവിടെ നില്ക്കും, മനുഷ്യനായി?
ഒരു പക്ഷെ ഒരു ദളിതന്‍, പുലയന്‍, അത് വേണ്ടെന്നു പറഞ്ഞു മാറി നില്ക്കാന്‍ സമൂഹം സമ്മതിക്കില്ല. നായരും, നമ്പൂരിയും,
എനിക്ക് സമൂഹം നല്കിയ ബ്രാന്‍ഡ് പേരു മറക്കില്ല.
ഇപ്പോള്‍ ഞാന്‍ ഒരു മനുഷ്യന്‍,
അറബ് രാജ്യത്ത്, വരേണ്യ വര്‍ഗത്തിന്റെ ഇടയില്‍, അനേകായിരങ്ങള്‍ കുടുമ്പം
പുലര്‍ത്താന്‍ വേണ്ടി സഹിഷ്ണുതയുടെ മണ്ണില്‍ കാല്‍ പതിപ്പിച്ചു നടക്കുന്നു.
അപരിചിതരായ ആളുകളും, ഉന്നതരായ ഉദ്യോഗ സ്തരും എനിക്ക് അന്ന്യരല്ല,
അസ്സലാമു അലൈക്കും എന്ന വാക്കു പോലും സൃഷ്ടിക്കുന്ന മനുഷ്യ സാഹോദര്യം പ്രകടമാകുന്നത് ഇസ്ലാം മനുഷ്യനെ മനുഷ്യനായി പരിവര്തിപിക്കുന്നത് കൊണ്ടാണ്.
ആ ഒരു വാക്കു അപരിചിതനെ പോലും പരിചിതനാക്കുന്നു.
ഞാന്‍ മസ്ജിദില്‍ നില്‍ക്കുമ്പോള്‍ എന്റെ ഇരു വശങ്ങളിലും എന്റെ മുമ്പിലും, പിറകിലും
നില്ക്കുന്നത് ഉന്നത ഉദ്യോഗ സ്ഥരോ, ധനികരോ എന്നറിയാത്ത രൂപത്തില്‍, ഒരു സമത്വം ഞാന്‍ അനുഭവിച്ചറിയുന്നു. ഇതു ഇസ്ലാം എനിക്ക് നല്കിയ അനുഭൂതി.
ദിവസം അഞ്ചു സമയം ഞാന്‍ നിരവധി ആളുകളുമായി മസ്ജിധുകളില്‍ കാണുന്നു.
അപരിചിതര്‍ പരിചിതരാകുന്നു. എനിക്ക് ഇസ്ലാം നല്കിയ ജനകീയ കൂട്ടായ്മ ഞാന്‍ അനുഭവിക്കുന്നു.
യുക്തിവാടത്തില്‍ ചേര്ന്നു മതമില്ലാതെ ഒരു ആള്‍ കൂട്ട യോഗം സംഘടിപ്പിച്ച് ചേര്ന്നു പിരിയുന്നതിനെക്കാള്‍ എത്രയോ ഉന്നതമായ ദര്‍ശനം ആണ് എന്റെ ജീവിതത്തില്‍ എനിക്ക് അനുഭവേധ്യമായ ഇസ്ലാം നല്കുന്നത്.
അനുഭവങ്ങളിലൂടെ വിശ്വസിക്കുകയും, ആരാധന എന്നത് നന്മ ചെയ്യുക എന്നത് മാത്രമാണെന്ന് പറയുന്ന ഇസ്ലാം, സൃഷ്ടാവിനെ പ്രീതിപെടുതാന്‍ ഒരു ദരിദ്രന്‍ പോലും
മെഴുകുതിരി കത്തിച്ചു ആ പൈസ
കളയെണ്ടാതില്ലെന്നും, വിശക്കുന്നവനു ആഹാരം നല്‍കുന്നതാണ് പുണ്യമെന്നും പറയുന്ന ഇസ്ലാം. ഞാന്‍ എല്ലതില്ലും ഉയര്ന്ന ഒരു ദര്‍ശനം എന്റെ യുക്തി എനിക്ക് വരച്ചു കാണിക്കുന്നു.
സമ്പത്തു കൂട്ടി വെച്ചു, ദരിദ്രന്റെ അവകാശം നല്‍കാതെ ഭക്ഷിക്കുന്നവനെയും, ചൂഷണം ചെയ്യുന്നവനെയും, അവകാശങ്ങള്‍ കവര്‍നെടുക്കുന്നവനെയും സൃഷ്ടാവ് നിരാകരിക്കുംപോള്‍ അത്തരം ഒരു ലോക ക്രമത്തെ ഇസ്ലാം അന്യമാക്കുംപോള്‍ എന്റെ യുക്തി സൃഷ്ടാവിന്റെ ദര്‍ശനത്തെ മറ്റുള്ളതില്‍ നിന്നു ഉന്നതമെന്നു വരച്ചു കാണിക്കുന്നു.
ഇവിടെയുള്ള നീതിയുടെ അപൂര്‍ണത, ക്രിമിനല്‍ വല്‍ക്കരണം, പക്ഷപാതിത്വം, ചൂഷണം, തെളിവ് നശിപ്പിക്കല്‍, അടിമ വേല, അവകാശ നിഷേദങ്ങള്‍, സ്വാധീനത്തിന്റെയും, അധികാരത്തിന്റെയും നീതി നിഷേടതിനുള്ള ഇടപെടലുകള്‍, ഇതൊക്കെ
മരണ ശേഷം നീതിയുടെ ഒരു ലോകത്തെ വിശ്വസിക്കെണ്ടാതുന്ടെന്നു എന്റെ യുക്തി എനിക്ക് വരച്ചു കാണിക്കുന്നു. എന്നെ രൂപകല്‍പ്പന ചെയ്തതില്‍ എനിക്കും, മറ്റാര്‍ക്കും ഒരു റോളും ഇല്ലാതിരിക്കെ എന്നെ രൂപ കല്‍‌പനാ
ചെയ്ത സൃഷ്ടാവിനെ അവഗണിക്കാന്‍ കഴിയില്ലെന്ന് എന്റെ അസ്ഥിത്വം തന്നെ എന്നെ ബോധ്യബെടുതുംപോള്‍ ഞാന്‍ യുക്തിവാധിയായി കാണുന്നതും, തോന്നുന്നതും
വിളിച്ചു പറയുന്നതിനേക്കാള്‍ നല്ലത് "ഇസ്ലാം" പറയുന്ന മാനവികതയില്‍ ജീവിച്ചു മനുഷ്യരെ സ്നേഹിക്കുക എന്നതാണ് ഉന്നതതമെന്നു ഞാന്‍ കരുതുന്നു.
എഴുതാന്‍ ഒരുപാടുണ്ട്,
""""""ഇനി ഇതല്ല, അതാണ്‌, താലിബാനാണ് ഇസ്ലാം എന്ന് സ്വയം തീരുമാനിച്ചു ഉറഞ്ഞു തുല്ലുന്നവരോടല്ല ഇതു പറയുന്നതു, ബോധമുള്ള ഇസ്ലാമിനെ അടിസ്ഥാനമായി മനസ്സിലാക്കന്‍ തയ്യാരുല്ലവരോടും, മനസ്സിലാക്കാന്‍ കഴിവുല്ലവരോടുമാണ്."""
അതുകൊണ്ട് ക്രിടിസൈസ് ചെയ്തു അതുമിതും പറയുന്നതിന് സ്ഥാനമില്ല. കാരണം, ഞാന്‍ മുസ്ലീമാണ്, മുസ്ലീമായിരിക്കുന്നു, ഇതുപോലുള്ള അനേക മുസ്ലീങ്ങല്കൊപ്പം.

..naj said...

Appoottan said,

""പരസഹായമില്ലാതെ നവജാതശിശു ജീവിക്കില്ലെന്നു ദൈവം തീരുമാനിച്ചതെന്തിന്? അതിനുത്തരം ഖുറാന്‍ പറയുന്നുണ്ടോ? അതോ അത് ദൈവത്തിന്റെ തീരുമാനം ആണെന്ന് മാത്രം പറയുമോ?""

അപ്പൂട്ടന്‍, താങ്കള്‍ ഇതു വരെ പറഞ്ഞതു ഞാന്‍ ഒരു ബുദ്ധിപരം ആയ ചോദ്യങ്ങള്‍ ആയി കണ്സിദര്‍ ചെയ്തിരുന്നു.
പക്ഷെ
മേല്‍ എഴുതിയത് കാര്യങ്ങള്‍ ഓപ്പോസിറ്റ് ആക്കുന്നു.
Appoottan said,

""പരസഹായമില്ലാതെ നവജാതശിശു ജീവിക്കില്ലെന്നു ദൈവം തീരുമാനിച്ചതെന്തിന്? ""
മനസിലാക്കാന്‍ വേണ്ടിയാണ് ഞാന്‍ പറഞ്ഞതു
മൃഗങ്ങള്‍ക്ക് സ്വയം പര്യാപ്തത നല്കി, ജനിച്ചയുടനെ അവ എഴുന്നേറ്റു ഓടുന്നതും, കാര്യങ്ങള്‍ ചെയ്യുന്നതും.
കുരങ്ങില്‍ നിന്നു പരിനമിച്ചുണ്ടായ യുക്തിവാദികള്‍ ജനിച്ച ഉടനെ കുരങ്ങിനെ പോലെ ഓടുന്നില്ല, ഓടാന്‍ കഴിയില്ല, (മരത്തില്‍ വലുതയതിനു ശേഷം കയറുന്നുണ്ട്)
ഇതു സൃഷ്ടാവിന്റെ പദ്ധതിയാണ്.
ഒരു കുടുമ്പ പശ്‌ചാത്തലം
ഭര്ത്താവ്, ഭാര്യ, സന്താനങ്ങള്‍
ഈ സ്വഭാവം കുരങ്ങില്‍ നിന്നു പരിനമിച്ചതല്ല
മറിച്ചു, ഇങ്ങിനെയുള്ള സ്യ്സ്റ്റ്തില്‍ മാത്രമെ സ്നേഹം, ബന്ധങ്ങള്‍, ഇവയൊക്കെ ഉടലെടുക്കൂ.
വിവാഹം കഴിക്കനമെന്നതും, അതിന് ശേഷം ഒരു കുഞ്ഞു ഉണ്ടാകണമെന്നും, അതില്‍ നിന്നും അനുഭവിക്കുന്ന സ്നേഹം, ലാളന ഇവയൊക്കെ ജീവിതമെന്ന സിസ്റ്റ്തിനു ഒരു അര്ത്ഥം കൊടുക്കുകയും, മനുഷ്യന് ഇതു ബന്ധങ്ങളിലൂടെ നിലനിര്‍ത്തുവാനും അവനെ പ്രേരിപ്പിക്കുന്നത് സൃഷ്ടാവ് മനുഷ്യനില്‍ അന്തര്‍ലീനമാക്കിയിട്ടുള്ള കാരുണ്യമാണ്.
അല്ലാതെ കുരന്ഗ് പരിനമിച്ചപ്പോള്‍ എനിട്ട്‌ ഓടാന്‍ കഴിയാത്ത കുഞ്ഞുങ്ങള്‍ ആയതു കൊണ്ടു ഓള്‍ ഇതൊക്കെ സംബവിചീട്ടുള്ളത്.
ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാമുണ്ട് ( അത് ഉണ്ടെങ്കില്‍ ?)
കുരങ്ങില്‍ നിന്നു ഉണ്ടായത് എന്ന് പറയുന്നതു ഭയങ്കര ചിന്തയാനെ?
രൂപം കണ്ടാല്‍ പൊട്ടനും തോന്നും, അത് യുക്തിവാധിയെ പോലെ അത് മിതും കാണിക്കുന്ന ഒരു ജീവിയാണെന്ന്. പക്ഷെ ...

അനില്‍@ബ്ലോഗ് // anil said...

ഇസ്ലാമില്ലാത്ത ഒരു അവസ്ഥയില് ഞാന് എവിടെ നില്ക്കും, മനുഷ്യനായി?

ഇതൊരു ഭയങ്കര ചോദ്യമാണല്ലോ നാജെ.

ഇസ്ലാമില്‍ യാതൊരു വക ഭേദങ്ങളും ഇല്ല എന്നാണോ അര്‍ത്ഥമാക്കുന്നത്?

അപ്പൂട്ടൻ said...

നാജ്,
ഒരു challenge-നു വേണ്ടിയല്ല ഞാനിത് പറഞ്ഞതെന്ന് ഞാന്‍ നേരത്തെ പറഞ്ഞു. ഞാന്‍ എടുത്തത് താങ്കള്‍ എഴുതിയ കാര്യങ്ങള്‍ തന്നെയാണ്. താങ്കള്‍ പറഞ്ഞ വാചകം ഞാനൊന്നുകൂടി എഴുതട്ടെ Go back to the situation on that time, not compare to present
ഇതു വായിച്ചാല്‍ ഞാന്‍ എന്താണ് മനസിലാക്കേണ്ടത്. അന്നത്തെ സാഹചര്യം മനസിലാക്കൂ, ഇന്നു കാണുന്നതുമായി താരതമ്യം ചെയ്യരുത് എന്നല്ലേ ഇതിന്റെ മലയാളം. അനുബന്ധമായി താങ്കള്‍ quote ചെയ്ത ഭാഗം വായിച്ചാലും അങ്ങിനെയേ ചിന്തിക്കാനാവൂ, പ്രത്യേകിച്ചും കോമ (comma) ഇല്ലെങ്കില്‍. it has been revealed for mankind during the time of prophet എന്ന് വായിച്ചാല്‍ നബിയുടെ കാലത്തുള്ള മനുഷ്യരാശിക്ക് ഇതു വെളിവാക്കപ്പെട്ടു എന്ന് വായിച്ചുകൂടെ, പ്രത്യേകിച്ചും അവസാനവരി മേല്പറഞ്ഞതാവുന്പോള്‍. അതിനെക്കുറിച്ചല്ലേ ഞാന്‍ പറഞ്ഞതും. (ഇതു വായിച്ചു താങ്കളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ വരികയാണെന്ന് ധരിക്കല്ലേ പ്ലീസ്, അങ്ങിനെ ഒരു ഉദ്ദേശ്യവും എനിക്കില്ല)

ദയവായി എതിര്‍ക്കാന്‍ മാത്രമായാണ് ആളുകള്‍ ഇവിടെ വരുന്നതെന്ന മുന്‍‌വിധി ഒഴിവാക്കൂ. താങ്കള്‍ പറഞ്ഞത് ഞാന്‍ മനസിലാക്കിയതില്‍ തെറ്റുണ്ടെങ്കില്‍ അത് വിശദീകരിക്കൂ, ഇല്ലെങ്കില്‍ സ്വയം ചിന്തിച്ചു സ്വന്തം വിശ്വാസം ഉറപ്പിക്കൂ. അല്ലാതെ വെല്ലുവിളിക്കല്ലേ പ്ലീസ്, അതിനുള്ളതല്ല ഇവിടം.

താങ്കളുടെ അതിനടുത്തുള്ള കമന്റിനെക്കുറിച്ച് എനിക്കധികം പറയാനില്ല. ജാതീയത എന്നത് മനുഷ്യനിര്‍മിതമായ ഒരു ദുരാചാരമാണെന്ന് ആര്‍ക്കും മനസിലാവും, ഇത്രയധികം ഇവിടെ എഴുതിയിട്ടും താങ്കള്‍ക്കത്‌ ഇനിയും മനസിലായിട്ടില്ലെങ്കില്‍ തിരുത്താന്‍ ഞാനാളല്ല. ഒരു മതത്തിലെ ജനവിഭാഗം ചെയ്യുന്ന തിന്മകള്‍ ആ ദര്‍ശനം മനസിലാക്കാത്തവര്‍ ആണെന്ന് പറയുന്ന താങ്കള്‍ തന്നെ മറ്റൊരു മതവിശ്വാസത്തെ, അതിലെ ആചാരങ്ങളുടെ പേരില്‍, അപ്പാടെ തള്ളിക്കളയുന്നത് അതിനെക്കുറിച്ച് എന്ത് പഠിച്ചിട്ടാണ്? എന്തിനും ഏതിനും ഇസ്ലാമിനെ കരിവാരിതേക്കുന്നു എന്ന് പറയുന്ന താങ്കള്‍ ഇപ്പോള്‍ ചെയ്യുന്നതെന്താണ്‌?

ഞാന്‍ ഇസ്ലാമിലെ ദര്‍ശനങ്ങള്‍ പഠിച്ചിട്ടില്ലയിരിക്കാം, പക്ഷെ അതേക്കുറിച്ചൊന്നും ഞാന്‍ ചോദിച്ചില്ലല്ലോ. വിശ്വാസങ്ങളിലെ പൊതുവായ കാര്യങ്ങളെ ഞാന്‍ ഇവിടെ പറഞ്ഞുള്ളൂ, അധികം മാറ്റാതെ അതെനിക്ക് ആരോടും ചോദിക്കാം, ഹിന്ദുവായാലും ഇസ്ലാമായാലും കൃസ്ത്യന്‍ ആയാലും. പിന്നെ നിങ്ങള്‍ തന്നെ ഇവിടെ എഴുതിയ കാര്യങ്ങളിലെ പൊരുത്തക്കേടുകളും.

പിന്നീട് കണ്ട കമന്റിനും.....
മനുഷ്യരാശി ഉണ്ടായതിനുശേഷം ഒരുപാടു കാലം കഴിഞ്ഞല്ലേ, നാജ്, കുടുംബം എന്ന വ്യവസ്ഥിതി തന്നെ ഉണ്ടായത്. അതിനുമുന്‍പും നവജാതശിശു അങ്ങിനെത്തന്നെ ആയിരുന്നല്ലോ.
കുടുംബമായി മനുഷ്യന്‍ ജീവിക്കും എന്ന് സൃഷ്ടാവ് മുന്‍കൂട്ടി കണ്ടിട്ടുണ്ടെന്നു സമ്മതിക്കാം, പക്ഷെ അങ്ങിനെയാവുന്പോള്‍ അനുബന്ധമായി മറ്റനേകം ചോദ്യങ്ങള്‍, ബുദ്ധിപരമല്ലാത്തവ, വരും. തല്‍ക്കാലം അതിലേക്കൊന്നും വരുന്നില്ല. പലരും ചോദിച്ചപ്പോള്‍ കടിച്ചുകീറാനായി വന്ന സംഭവങ്ങള്‍ ഓര്‍മയുണ്ട്.

മറ്റു ജീവജാലങ്ങളെ അപേക്ഷിച്ചു ശാരീരികമായി ദുര്‍ബലനാണ് മനുഷ്യന്‍. നവജാതശിശു മാത്രമല്ല, പ്രായമായ മനുഷ്യന്‍ തന്നെ മറ്റുജീവികളെ അപേക്ഷിച്ചു ദുര്‍ബലനാണ് (അതെന്താ അങ്ങിനെ എന്നും ചോദിക്കാം). അതിജീവനം ആവശ്യമായി വരുന്പോള്‍ ഏതൊരു ജീവിയും തന്റെ സവിശേഷതകള്‍ ഉപയോഗിക്കും. മനുഷ്യന് കിട്ടിയത് (പരിണാമത്തിന്റെ ഫലമായോ സൃഷ്ടാവിന്റെ കാരുണ്യത്താലായോ, എന്തുതന്നെയായാലും) ബുദ്ധിയും അതിലുപരി സ്വസമൂഹത്തിനോടു (one-to-one അല്ല) ആശയവിനിമയം നടത്താനുള്ള കഴിവുമാണ്. അതുപയോഗിച്ചാണ്‌ അവന്‍ സമൂഹം, കുടുംബം എന്നീ ആശയങ്ങളും സ്ഥാപനങ്ങളും ഒക്കെ കെട്ടിപ്പടുത്തത്. മനുഷ്യന്‍ ദുര്‍ബലനായതിനാല്‍ സമൂഹം ഉണ്ടായതാണ്, അല്ലാതെ സമൂഹം ഉണ്ടായതിനാല്‍ ദുര്‍ബലനായതല്ല.
ഇതു താങ്കള്‍ അംഗീകരിക്കണം എന്ന വാശി എനിക്കില്ല. സ്വന്തം യുക്തം പോലെ.

ഓഫ് ടോപിക്.
വേറെയും ഒരുപാടു കാര്യങ്ങള്‍ എഴുതിയിരുന്നു ഇവിടെ. അതെല്ലാം സൌകര്യപൂര്‍വ്വം വിട്ടുകളഞ്ഞു തനിക്കാക്രമിക്കാന്‍ ആവശ്യമുള്ളവ മാത്രമെടുത്ത് എന്തിനീ ശ്രമം?

സുഹൃത്തേ.... സമചിത്തതയോടെ സംസാരിക്കുന്പോഴേ ചര്‍ച്ച വിവേകപൂര്‍ണമാവൂ. അതിനിടയില്‍ ജയവും തോല്‍വിയും വെല്ലുവിളികളും കടന്നു വരുന്പോള്‍ ചര്‍ച്ച എന്ന വാക്കിന്റെ അര്‍ത്ഥം പോലും നഷ്ടപ്പെടും. പരസ്പരം ഗ്വാ ഗ്വാ വിളിക്കാനെ അതുപകരിക്കൂ. മാന്യമായ രീതിയില്‍ ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകണം എന്ന ചിന്തയുള്ളവരെപ്പോലും ആട്ടിയോടിക്കാനേ അതുപകരിക്കൂ.

ഞാന്‍ തല്‍ക്കാലം നിര്‍ത്തുകയാണ്. കാര്യങ്ങള്‍ നല്ല രീതിയില്‍ എഴുതണം എന്ന് ഇന്നു രാവിലെ ഞാന്‍ അഭിപ്രായപ്പെട്ടതാണ്, എല്ലാവരോടുമായി. വൈകുന്നേരം ഞാന്‍ കാണുന്നത് വെല്ലുവിളിയും കുരങ്ങന്റെ കഥയും ഒക്കെയാണ്. നെഞ്ഞത്തടിച്ചു നിലവിളിക്കാനില്ല, പക്ഷെ ഒരു പരിധിയിലധികം എനിക്കും പറ്റില്ലല്ലോ. മനസ്സില്‍ തോന്നുന്നതെന്തും പറയുന്നതാണ് ഉത്തരം കൊടുക്കേണ്ട രീതി എന്നുള്ള ചിന്താഗതി ഒരുവശത്ത് തുടങ്ങുന്പോള്‍ സ്വയം ഒഴിയുകയാണ് നല്ലത്.
താങ്കളുടെ വിശ്വാസം എന്നും താങ്കളോടൊപ്പം ഉണ്ടാകട്ടെ. ആശംസകള്‍.

നിത്യസാക്ഷി said...

നന്മ പരത്തുന്ന വേദഗ്രന്ഥങ്ങളുടെ പ്രകാശം പോലും ഊതിക്കെടുത്തി സമൂഹത്തിലെ അരാജകത്വത്തിനു താങ്കള്‍ ഏതു ചൂട്ടു കൊണ്ടാണു വെളിച്ചം പകരാന്‍ ഉദ്ദേശിക്കുന്നത്?

സമൂഹത്തില്‍ 'മുന്നോക്ക'മാകണമെങ്കില്‍ മുസ്ലിം സമുദായം ഇനി എന്തൊക്കെ ചെയ്യണം? മലപ്പുറത്ത് തന്നെ സങ്കോചിച്ച് മലപ്പുറത്തിനപ്പുറം വളരാന്‍ കഴിയാതെ താങ്കളുടെ വീക്ഷണം തവളകള്‍ പൊട്ടക്കിണറുകളില്‍ നിന്നു പോലും ഉപേക്ഷിച്ച് കഴിഞ്ഞു.

കേരളത്തില്‍ തന്നെ മുസ്ലിം സമുദായം മുന്നോക്കം നില്‍ക്കുന്ന കഥ പറഞ്ഞു തരാം. ഇത് വര്‍ഗ്ഗീയത പറയുകയല്ല. പെരുമ നടിക്കുകയുമല്ല. ഒരു മതത്തെയും സമൂഹത്തെയും വേദത്തെയും പരസ്യമായി അപമാനിക്കുമ്പോള്‍ ഒട്ടും ദുഖമില്ലാതെ സ്നേഹത്തില്‍ തന്നെ സം വദിക്കുക മാത്രമാണു ചെയ്യുന്നത്. കേരളത്തില്‍ ആത്മഹത്യാ നിരക്ക് കൂടുതല്‍ . വളരെക്കൂടുതല്‍. മുസ്ലിം സമുദായം സമുദായാടിസ്ഥാനത്തില്‍ അക്കാര്യത്തില്‍ വളരെ പിന്നില്‍. ഇത് മുന്നോക്കാവസ്ഥയാണോ? താങ്കള്‍ പിന്നോക്കം/മുന്നോക്കം നിര്‍ വചിക്കുന്നത് ഏത് സ്കെയില്‍ വെച്ചളന്ന്?

ധാര്മ്മികതയുടെയോ ക്രൈമിന്റെയോ കാര്യത്തില്‍ മുസ്ലിം സമുദായത്തിന്റെ കണക്കുകള്‍ മുമ്പ് താങ്കള്‍ അവതരിപ്പിഛിട്ടുള്ളതൊക്കെ ശരിയായ സ്റ്റാറ്റിസ്റ്റിക്സിന്റെ പിന്‍ ബലമില്ലാതെയാണു.

ലോകത്ത് തീവ്രവാദികളെല്ലാം മുസ്ലിങ്ങളാണു എന്ന് പറയുമ്പോലെയുള്ള ഒരു സാമാന്യവല്‍ക്കരണം മാത്രമാണത്.
മനുഷ്യനെ മനുഷ്യനായിക്കാണണം.
മനുഷ്യന്‍ മുസ്ലിമാകുന്നതോട് കൂടി അവനു ക്രൈം കൂടുന്നു; മുസ്ലിം പെണ്ണ് പര്‍ദ ധരിക്കുന്നതോടെ അവള്‍ക്ക് പിന്നോക്കാവസ്ഥ വരുന്നു; മുസ്ലിം വം ശജന്‍ കള്ളു കുടിക്കുന്നതോടെ ഇസ്ലാം ഇടിഞ്ഞു പൊളിഞ്ഞ് അധാര്‍മ്മികക്കളത്തിലേക്ക് വീഴുന്നു എന്നൊക്കേയുള്ള ജനറലൈസേഷനും മാര്‍ജിനലൈസെഷനും താങ്കളുടെ മാത്രം പരിമിതിയല്ല.
അത് സകല മത വിരുദ്ധ ജാടകളും സാധാരണ യായി എഴുന്നള്ളീക്കാറുള്ളത് തന്നെ .

പക്ഷേ അത്തരം വാദഗതികള്‍ക്കുള്ളീല്‍ നിന്നും പലപ്പോഴും വമിക്കുന്നത് ഉദ്ദേശ ശുദ്ധിയല്ല മറിച്ച് വര്‍ഗ്ഗീയതയുടെ അടക്കിപ്പിടിച്ച മുരളല്‍ മാത്രം.

ഇതൊക്കെ പറഞ്ഞും പരത്തിയും പ്രചരിപ്പിച്ചുമാണു പലയിടങ്ങളിലും വര്‍ഗ്ഗീയ കലാപങ്ങളുണ്ടാക്കിയത്. എം. എന്‍ വിജയന്‍ മാഷ് എഴുതി വെച്ചിട്ടുണ്ട്. ഒരു കലാപസ്ഥലത്ത് രാവിലെ ഒരു വാര്‍ത്ത പരത്തിയത്. മാപ്ലാരൊക്കെ അങ്ങീനെയാണെന്നും ഇങ്ങിനെയാണെന്നും കമ്പാര്‍ട്ട്മെന്റ് വല്‍ക്കരിച്ചാല്‍ വര്‍ഗ്ഗീയവാദികളുടെ റോള്‍ പൂര്‍ത്തിയായി. അത് ഒരു തരം നമ്പറിട്ട് വെക്കല്‍ മാത്രം. കൊല്ലാനും കത്തിക്കാനും. മുസ്ലിം വംശത്തില്‍ പിറന്ന വിവരദോഷികളായ തീവ്രവാദികള്‍ തിരിച്ചും ഇതര മതങ്ങളെക്കുറീച്ചും മതവിശ്വാസികളെക്കുറിച്ചും തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നുണ്ടാകാം.പക്ഷേ ഇതിനൊക്കെയകത്ത് എന്താണു സത്യത്തിന്റെ നാമ്പുള്ളത് മാഷെ?? ഏത് സ്റ്റാറ്റീസ്റ്റിക്സിന്റെ പിന്‍ബലമാണു ഈ വാദങ്ങള്‍ക്കൊക്കെ ഉള്ളത്

..naj said...

Appoottan

""Go back to the situation on that time, not compare to present
ഇതു വായിച്ചാല്‍ ഞാന്‍ എന്താണ് മനസിലാക്കേണ്ടത്. അന്നത്തെ സാഹചര്യം മനസിലാക്കൂ, ""

In short,

What I mean by that the current society is a transformation from that period which had immense influence with its teachings. This is the reason why Islam is away from any sort of discrimination (caste/colour etc)as it stand for equality in practical sense. and there are many other qualities that you will see in people. Imagine, in absense of Islam, these people including mewho would have been in other religion following or under caste system.

hope you get it

..naj said...

അനില്‍@ബ്ലോഗ് said...

ഇസ്ലാമില്ലാത്ത ഒരു അവസ്ഥയില് ഞാന് എവിടെ നില്ക്കും, മനുഷ്യനായി?

ഇതൊരു ഭയങ്കര ചോദ്യമാണല്ലോ നാജെ.

ഇസ്ലാമില്‍ യാതൊരു വക ഭേദങ്ങളും ഇല്ല എന്നാണോ അര്‍ത്ഥമാക്കുന്നത്?

Absolutely,

Why you have doubt. I am in that society, I have never experienced or anyone whether outside or even inside the Masjid.
We stand together where there is none have any superiority than other whether rich or poor, boss or employee etc.....

സുശീല്‍ കുമാര്‍ said...

ഞാന്‍ ദൈവനിഷേധിയല്ല എന്ന ജബ്ബാര്‍ മാഷിന്റെ പോസ്റ്റിന്റെ തുടര്‍ച്ചയായിട്ടാണല്ലോ മാഷ് പുതിയ പോസ്റ്റിട്ടത്. കഴഞ്ഞ പോസ്റ്റില്‍ നടന്ന ചര്‍ച്ചയില്‍ ഉരുത്തിഞ്ഞ രണ്ട് അഭ്പ്രായഗതികളെ ഇങ്ങനെ ക്രോഡീകരിക്കാം.
1. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത്‌ സര്‍വശക്തനും സര്‍വജ്ഞാനിയും പരമക്കാരുണികനുമായ ഒരു ദൈവമാണ്‌. ആ ദൈവം മനുഷ്യബുദ്ധിക്കും അതീതനാണ്‌. അതുകൊണ്ട്‌ ദൈവം എന്ത് പറഞ്ഞു എന്നറിയാന്‍ വെളിപാടുകളെ ആശ്രയിക്കുകയേ മര്‍ഗമുള്ളു.

2. ഈ പ്രപഞ്ചത്തില്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും മനുഷ്യന്‌ അറിവില്ല. എന്നാല്‍ അറിഞ്ഞ കാര്യങ്ങളെല്ലാം ശസ്ത്രീയ മാര്‍ഗത്തില്‍ അന്വേഷിച്ച് മനുഷ്യന്‍ കണ്ടെത്തിയതാണ്‌. പ്രപഞ്ചത്തെക്കുറിച്ച് കൂടുതല്‍ അറിയാനും ആ വഴി മാത്രമെയുള്ളു.

ഈ രണ്ട് അഭിപ്രായക്കാരും എല്ലാം അറിഞ്ഞു എന്ന്‌ പറഞ്ഞിട്ടില്ല. അറിയാത്ത കാര്യങ്ങള്‍ അറിയില്ല എന്ന് ഒരുകൂട്ടര്‍ പറയുമ്പോള്‍ മറ്റേ കൂട്ടര്‍ ഇടക്കൊരു ദൈവത്തെ പ്രതിഷ്ടിച്ച ശേഷം ദൈവം എന്തൊക്കെ ചെയ്യുമെന്ന്‌ ആരും അന്വേഷിക്കണ്ട എന്ന് പറയുന്നു.

ദൈവികവെളിപാടുകളെ ആശ്രയിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നം പരസ്പരവിരുദ്ധങ്ങളായ ഒരുപാട് വെളിപാടുകളില്‍ ഏത് സ്വീകരിക്കുമെന്നുള്ളതാണ്‌. അതിനുള്ള മാര്‍ഗം മനുഷ്യനുള്ള ബുദ്ധിവെച്ച് അതിനെ പരിശോധിക്കുക മാത്രമാണ്‌. ഇതിനായി ജബ്ബാര്‍ മാസ്റ്റര്‍ മതവിശ്വാസി സുഹ്രുത്തുക്കള്‍ പറഞ്ഞതുപോലെ യഥാര്‍ത്ഥ ഉറവിടത്തില്‍ നിന്ന് തന്നെ (വ്യാഖ്യാനങ്ങളില്‍ നിന്നല്ല) ഒരു അദ്ധ്യായമെടുത്ത് ഉദ്ധരിച്ച് അത് നമ്മളോടു വയിച്ചിട്ട് എന്താണഭിപ്രായം എന്ന് ആരായുകയാണ്‌. 33-അം അദ്ധ്യായം ഞാന്‍ നേരത്തെത്തന്നെ വായിച്ചതാണ്‌. അത്കൊണ്ട് എനിക്കു തോന്നിയ അഭിപ്രായം ഞാന്‍ പറഞ്ഞു. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാഅലിക്കുന്നു എന്നു പറഞ്ഞ് പരിചയപ്പെടുത്തുന്ന, മനുഷ്യരാശിക്കുവേണ്ട മുഴുവന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും നലികി എന്ന് പറയുന്ന ഒരു പുസ്തകത്തില്‍ ദൈവം തരംതാണ്‌ മനുഷ്യരെ അടുക്കളയില്‍ എങ്ങനെ മര്യാധയോടെ പെരുമാറണം എന്ന്‌ ഉപദേശിക്കുന്നാതാണു നാം കാണുന്നത്.

ഇതിനെ ചൂണ്ടിക്കാട്ടുക മാത്രമാണ്‌ ഞാന്‍ ചെയ്തത്. എന്നാല്‍ അതിന്‌ ശരിയായ ഒരു വിശദീകരണം നല്‍കി എന്നപ്പോലെ ചിന്തിക്കുന്നവരുടെ ധാരണകള്‍ തിരുത്തേണ്ട നാജും സാക്ഷിയും ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ ചെയ്യുന്നത് വെളിപാടുകള്‍ പരിശോധിക്കുന്നതിനുപകരം വാളെടുത്ത് വെളിച്ചപ്പാടാവുകയാണ്‌.

മറ്റ് മതങ്ങളുടെ ദൈവങ്ങളെ നരകത്തീയിലിട്ട് ചുടുമെന്ന് പയുമ്പോള്‍ നിര്വികാരരായി ഏറ്റു പറയുന്ന ഇവര്‍ തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് പോറലേല്‍ക്കമെന്ന് കാണുമ്പോള്‍ വളിച്ചപ്പാടാകുന്നത് സഹിഷ്ണുതയില്ലാത്തതുകൊണ്ടാണ്‌. ഈ സഹിഷ്ണുതയില്ലായ്മയാണ്‌ എല്ലാ മതത്തിന്റെയും മുഖമുദ്രയെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

അതുകൊണ്ട്‌ വെളിച്ചപ്പാടുകള്‍ തുടരട്ടെ.

Anonymous said...

എല്ലാം കാണുന്നവന്‍, എല്ലാം കേള്‍ക്കുന്നവന്‍, എല്ലാം പോസ്റ്റുന്നവന്‍ - നിത്യസാക്ഷി. സാക്ഷിക്കെന്താ കൊമ്പുണ്ടോ? എങ്കില്‍ ഞങ്ങളും സമ്മതിക്കുന്നു. സാക്ഷിക്ക്‌ കൊമ്പുണ്ട്. മറ്റുള്ളവര്‍ പറഞ്ഞതിന്‌ മറുപടിപറയാന്‍ കഴിയാത്തവന്‍. പറയാത്തത്‌ പറഞ്ഞു എന്നു പറഞ്ഞ്‌ അതിന്‌ മറുപടിപറഞ്ഞ്‌ സ്വയം ഞെളിയുന്നവന്‍. വായില്‍ തോന്നിയത് കോതയ്ക്ക്‌ പാട്ട്.

Anonymous said...


മനുഷ്യരാശിക്കുവേണ്ട മുഴുവന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും നലികി എന്ന് പറയുന്ന ഒരു പുസ്തകത്തില്‍ ദൈവം തരംതാണ്‌ മനുഷ്യരെ അടുക്കളയില്‍ എങ്ങനെ മര്യാധയോടെ പെരുമാറണം എന്ന്‌ ഉപദേശിക്കുന്നാതാണു നാം കാണുന്നത്.


അടുക്കളയില്‍ എങ്ങനെ പെരുമാറണം എന്നത് മാര്‍ഗ നിര്‍ദേശമല്ലേ. ഇതൊക്കെ തിരിച്ചറിയാന്‍ വേണ്ടത് അത്പം സാമാന്യ ബോധമാണ്. അടുക്കളില്‍ മര്യാദയോടെ പെരുമാറാത്തവന്‍ എങ്ങനെ സമൂഹത്തില്‍ മാന്യമായി പെരുമാറും. ഇവിടെയെവിടെയാണ് ദൈവം താഴുന്നത്? ശ്രീ സുശീല്‍ കുമാര്‍ അത്പം കോമണ്‍സെന്‍സ് ഉപയോഗിക്ക്.

വിശ്വാസികള്‍ ചൂടായി എന്ന് പറഞ്ഞ് രക്ഷപെടാന്‍ എന്തൊരെളുപ്പാമാണ്. കാര്യങ്ങള്‍ വ്യക്തമാക്കുമ്പോള്‍ ചൂടായി എന്ന് തോന്നുന്നതിന് മരുന്നൊന്നുമില്ല സര്‍.

ശ്രദ്ധേയന്‍ | shradheyan said...

പ്രിയ 'അനോണമീ'..
തെക്കും വടക്കും അറിയാത്തവന്‍ എന്ന് ഞങ്ങള്‍ പറയുന്നത് ചില പ്രത്യേക കൂട്ടരേ പറ്റിയാണ്. ഇയാളെയെങ്ങാന്‍ വല്ല റോഡിനും ദിശ അടയാളപ്പെടുത്താന്‍ ചുമതലപ്പെടുത്തിയാലുള്ള കാര്യം ഒന്നു ആലോചിച്ചു നോക്ക്... ആകാശത്തേക്ക് അമ്പടയാളം കണ്ടാല്‍ തിരിച്ചറിയുക; അത് വയനാട് ആയിരിക്കും..!! പാതാളത്തിലേക്ക് ആണെങ്കിലോ...? അത് അമേരിക്കയും...!!!

അല്ലാഹു അക്ബര്‍ എന്നാല്‍ ദൈവം വലിയവന്‍ ആണെന്ന് തിരിച്ചറിഞ്ഞല്ലോ... അല്ഹംദുലില്ലാഹ് (ദൈവത്തിനു സ്തുതി).
അപ്പോള്‍ താങ്കള്‍ മതവിരോധി അല്ല, ഭാഷാവിരോധി മാത്രമാണ് ആണ് അല്ലെ?

സുശീല്‍ കുമാര്‍ said...

ഞാന്‍ ചോദിച്ചത് ഇത്രയേ ഉള്ളു. ദൈവം സര്‍ വശക്തനും സര്‍വ ജ്ഞാനിയും സര്‍വ ശക്തനും ആകുന്നതില്‍ കുഴപ്പമൊന്നുമില്ല, പക്ഷേ ഒരു ജീവി മറ്റൊരു ജീവിയെ കൊന്നുതിന്നുന്ന വ്യവസ്ഥ ദൈവം സൃഷ്ടിച്ചതാണെങ്കില്‍ ആ ദൈവം പരമകാരുണികനാണെന്ന്‌ എങ്ങണെ പറയും? അന്ധനെയും ഊമയെയും സൃഷ്ടിച്ച ദൈവം നീതിമാനാണ്‌ എന്ന് എങ്ങനെ പറയും?

ഉത്തരം കിട്ടിയത്‌ ഇങ്ങനെ:

നിത്യസാക്ഷി said...
"ദൈവം അതല്ലായിരുന്നു ചെയ്യേണ്ടിയിരുന്നത്.

ദൈവം ഇതായിരുന്നു ചെയ്യേണ്ടത്.

ദൈവത്തിനു ഇത് ചെയ്തു കൂടെ?

ദൈവം എന്തു കൊണ്ടത് ചെയ്തില്ല?

ഇങ്ങിനെയൊക്കെയാണെങ്കില്‍ ജബ്ബാര്‍ മാഷിനെയും സുശീലിനെയുമൊക്കെ ദൈവമാക്കേണ്ടി വരും.

ദൈവം എന്തു ചെയ്യണം എന്തിലൊക്കെ ഇടപെടണമെന്നും ജബ്ബാര്‍ മാഷു ബ്ലോഗും.

സുശീല്‍ കമന്റും."


"ങ്ങള്‍ വിശാരിക്കുമ്പോലെ ദൈവം പ്രവര്‍ത്തിക്കണംന്നാണെങ്കീ ങ്ങളെ പ്രൈവറ്റ് സെക്രട്ടറിപ്പണി ദൈവത്തിനു കൊടുക്കാം."

"കോഴി കരയുന്നു... ദൈവത്തിനു കാരുണ്യമില്ലേ സുശീല്‍കുമാര്‍ ചിക്കന്‍ പൊരിക്കാന്‍ എന്നെ കൂട്ടില്‍ നിന്ന് കൊണ്ടു പോവുമ്പോള്‍?"

..naj said...
"ഈ യുക്തിവാദി കേമാന്മാരുടെ
ആയുസ്സ്‌ ഒരു ആയിരം കൊല്ലം ആയിരുന്നുവേന്കില്‍ ആ
അവസ്ഥ ആലോചിക്കണേ പറ്റുന്നില്ല.
എങ്കില്‍ പിന്നെ ഉറപ്പു, അവര്‍ ദൈവതിനെക്കാള്‍ വലിയ
ദൈവങ്ങള്‍ ആയേനെ."

----ഇനി വാളെടുത്ത് വെളിച്ചപ്പാടുതുള്ളില്ലെങ്കില്‍ ഒരു ചോദ്യം കൂടി ചോദിക്കട്ടെ. മാന്യമായ ഉത്തരം കിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കിലും.

ഹിന്ദുക്കളുടെ ശരീ അത്ത് എന്ന് വിളിക്കാവുന്ന മനുസ്മൃതി പറയുന്നു. "ചാതുര്‍വര്‍ണ്യം മായാസൃഷ്ടം."
മനുഷ്യനെ ജാതിയുടെ പേരില്‍ പലതട്ടുകളായി തിരിക്കുന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥ ദൈവസൃഷ്ടമാണെന്ന്‌. ഇതിനെക്കുറിച്ച് എതിരഭിപ്രായം പറഞ്ഞാല്‍ അവര്‍ക്കും വിളറിയെടുത്ത് തുള്ളിക്കൂടേ. ഒരു ഹിന്ദു നിത്യസാക്ഷിക്ക്‌ ഇങ്ങനെ -

""ദൈവം അതല്ലായിരുന്നു ചെയ്യേണ്ടിയിരുന്നത്.

ദൈവം ഇതായിരുന്നു ചെയ്യേണ്ടത്.

ദൈവത്തിനു ഇത് ചെയ്തു കൂടെ?

ദൈവം എന്തു കൊണ്ടത് ചെയ്തില്ല?

ഇങ്ങിനെയൊക്കെയാണെങ്കില്‍ ജബ്ബാര്‍ മാഷിനെയും സുശീലിനെയുമൊക്കെ ദൈവമാക്കേണ്ടി വരും.

ദൈവം എന്തു ചെയ്യണം എന്തിലൊക്കെ ഇടപെടണമെന്നും ജബ്ബാര്‍ മാഷു ബ്ലോഗും.

സുശീല്‍ കമന്റും."


"ങ്ങള്‍ വിശാരിക്കുമ്പോലെ ദൈവം പ്രവര്‍ത്തിക്കണംന്നാണെങ്കീ ങ്ങളെ പ്രൈവറ്റ് സെക്രട്ടറിപ്പണി ദൈവത്തിനു കൊടുക്കാം."- എന്ന്‌ കൂകി വിളിച്ച് ബ്ലോഗാകെ അലമ്പാക്കിക്കൂടേ?

മറ്റൊരാള്‍ക്ക്‌ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിക്കൂടേ-"ഇതൊക്കെ തിരിച്ചറിയാന്‍ വേണ്ടത് അത്പം സാമാന്യ ബോധമാണ്. ജാതിവ്യവസ്ഥ എന്നൊക്കെ പറഞ്ഞാല്‍ ദൈവത്തിന്റെ ഓരോ തമാശയല്ലേ."

മാന്യമായ ഉത്തരം കിട്ടില്ലെന്നറിയാം. ഏതായാലും വെളിച്ചപ്പാടുകള്‍ തുടരട്ടെ.

..naj said...

""ഞാന്‍ ചോദിച്ചത് ഇത്രയേ ഉള്ളു. ദൈവം സര്‍ വശക്തനും സര്‍വ ജ്ഞാനിയും സര്‍വ ശക്തനും ആകുന്നതില്‍ കുഴപ്പമൊന്നുമില്ല, പക്ഷേ ഒരു ജീവി മറ്റൊരു ജീവിയെ കൊന്നുതിന്നുന്ന വ്യവസ്ഥ ദൈവം സൃഷ്ടിച്ചതാണെങ്കില്‍ ആ ദൈവം പരമകാരുണികനാണെന്ന്‌ എങ്ങണെ പറയും? അന്ധനെയും ഊമയെയും സൃഷ്ടിച്ച ദൈവം നീതിമാനാണ്‌ എന്ന് എങ്ങനെ പറയും?""
ഒരു ജീവിയെ സൃഷ്ടിക്കുകയും അതിന് ആഹാരമായി മറ്റു ജീവികളെന്ന നിലയില്‍ ജീവിക്കാന്‍ വേറെ ജീവികളെ സൃഷ്ട്ടിക്കുകയും ചെയ്തത് ദൈവം ക്രൂരന്‍ ആയിട്ടല്ല.
പകരം ആ ജീവിക്കുന്നത് വരെ അവര്‍ അനുഭവിക്കുന്ന ഒരു ജീവിതം അതാണ്‌ ദൈവത്തിന്റെ കാരുണ്യം. അവ സൃഷ്ടിക്കപെടുന്നില്ലെന്കില്‍ ദൈവം കാരുണ്യവാന്‍ അല്ല എന്ന് പറയേണ്ടി വരും. ഏതൊരു ജീവിക്കും അവ ജീവിക്കുന്ന നിമിഷം അത് അനുഭവിക്കുന്ന ഒരു ആനന്ദമുണ്ട്. ഇയ്യാം പാറ്റ എന്ന ജീവി "അവ പ്രകാശത്തിനു ചുറ്റും കിടന്നു തങ്ങളുടെ ജീവിതം ആസ്വദിക്കുന്നു, അത് അതിക നേരം കാണാന്‍ കഴിയില്ല, ഒരു നിമിഷം പല്ലി എന്ന ജീവിയോടു ഉള്ള സൃഷ്ടാവിന്റെ ബാധ്യത, കാരുണ്യം ആ ജീവിയെ ഭക്ഷണമാകി നല്‍കുമ്പോള്‍ ഇനിയും ഇയാം പാറ്റ കള്‍ക്ക് ജീവിതം നല്കുക എന്ന കാരുണ്യം നിലനിര്‍ത്തിയാണ് ഏത് സംബവിപ്പിക്കുന്നത്. അങ്ങിനെ ഇല്ലെങ്കില്‍ ഈ ഭൂമി മുഴുവന്‍, പ്രനികളുടെയും, ജീവികളുടെയും കൂട്ടത്തില്‍ കിടന്നു "സുശീല്‍ കുമാര്‍" അവയെ കരിച്ചു കളഞ്ഞേനെ !
സ്വന്തം ബുദ്ധി ഉപയോഗിച്ചു ഒരു ചെറിയ വട്ടത്തില്‍ ചിന്തിക്കുന്നതാണ് "സുശീല്‍ കുമാറിന്റെ " കുഴപ്പം.

>>>>>



സുശീല്‍ കുമാര്‍,

സഹോദരനോട് ഒരു മനുഷ്യന് പറഞ്ഞാല്‍ മന്നസിലാകുന്ന വിധത്തില്‍ ഞാന്‍ പറഞ്ജീട്ടുണ്ട്. മുമ്പു പലവട്ടം പല പോസ്റ്റുകളിലായി എഴുതിയീട്ടും താങ്കള്ക്ക് മനസ്സിലാകാത്തത് എന്റെയോ മറ്റുള്ളവരുടെയോ കുഴപ്പമല്ല.
താങ്കള്ക്ക് അന്ധമായ ഒരു നിഷേട സ്വഭാവം താങ്കള്‍ മനപ്പൂര്‍വമോ അല്ലാതെയോ ബാധിചീട്ടുണ്ട്. അത് ഒരു പക്ഷെ "കേരളത്തിലെ യുക്തിവാദത്തിനു മാത്രം" ഉള്ള ഒരു പ്രത്യേകത യാകാം.
കുര്‍ആന്‍ താങ്കള്‍ വായിച്ചാല്‍ ഈ ചോദ്യവും ഇതിലപ്പുറവും അവിശ്വാസികള്‍ക്കുള്ള മറുപടി പോലെ വനീട്ടുണ്ട്. അതൊന്നു മനസ്സിരുത്തി വായിച്ചാല്‍ താങ്കളോട് ആണ് അത് സംസാരിക്കുന്നത് എന്ന് താങ്കള്ക്ക് തോന്നും. അവിടെ നിന്നും ഇവിടെ നിന്നും എടുത്തു വായിക്കാതെ കുര്‍ ആന്‍ മുഴു വന്‍ വായിക്കുക.
ഇബ്രാഹിം പ്രവാചകന്‍ പറയുന്ന മറുപടിയായി കുര്‍ ആന്‍ പറയുന്നു.
സ്വയം ഒന്നും ചെയ്യാന്‍ കഴിയാത്ത ബിംബങ്ങള്‍, അല്ലെങ്കില്‍ നിങ്ങള്ക്ക് ജീവിതത്തില്‍അവ എന്തെകിലും മാര്‍ഗ ധര്ശകം നല്‍കുന്നുണ്ടോ, പിന്നെ എന്തിനാണ് ഇവയെ നിങ്ങള്‍ ആരാധിക്കുന്നത്?
താങ്കള്‍ പറഞ്ഞ ഹൈന്ദവ വിശ്വാസം, മനുസ്മൃതി ഇവയൊക്കെ മനുഷ്യന് അവന്റെ ജീവിതത്തില്‍ എത്രത്തോളം മനുഷികമാണ് എന്ന് സ്വയം ചിന്തിച്ചാല്‍, അവ മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന്റെ അല്ലെന്നു മന്നസ്സിലാകും. കാരണം അതില്‍ പലതും മനുഷ്യന് എതിരായി വരുന്നു. വേദം കേള്ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം, ജാതി വ്യവസ്ഥ ഇങ്ങനെയുള്ള ....
പക്ഷെ ബുദ്ധിയുള്ള മനുഷ്യന്‍, കുര്‍ ആനിനെ സമീപിക്കുമ്പോള്‍ അവയില്‍ ഒന്നും അങ്ങിനെ കാണുക മാത്രമല്ല , മനുഷ്യനെ എല്ലാ വിധ ചൂഷണത്തില്‍ നിന്നും വിമോചിപ്പിക്കുക എന്ന ദൌത്യം ആണ് അത് നല്കുന്നത്, സാമ്പത്തികവും, മറ്റുമുള്ള......
അസ്സന്മാര്‍ഗികമായ, മദ്യവും, പലിശയും, വ്യഭിചാരവും, അതിനെതിരെ ശക്തമായ
നിലപാടുകള്‍,
അതിലെ നിയമങ്ങള്‍ താങ്കള്‍ വായിക്കുക
ഇനി സ്വന്തം ബുദ്ധി വെച്ചു ചിന്തിക്കുക
അതിനാണ് "ബുദ്ധി തന്നിരിക്കുന്നത്"
ഇന്നലെ അമൃത ടിവി യില്‍ ഒരു പരിപാടിയില്‍ കേട്ട ഒരു കാര്യം
ഒരു ക്ഷേത്രം അതിലെ പ്രതിഷ്ഠ ഭഗവന്‍ "ഭരതന്‍"
രാമന്റെ സഹോദരന്‍,
ഒരു ദിവസം ഭരതന് വയറു വേദന വന്നു, ആ വഴി വന്ന ഒരു ആള്‍ താമര കൊണ്ടു മാല ഉണ്ടാക്കി കൊടുത്തു, ഭഗവന്‍ ഭരതന്റെ വയറു വേദന മാറി, പിന്നെ താമരയാണ് വഴിപാടു, ഓരോ ദൈവത്തിന്റെ പിറകിലും ഇങ്ങനെയുള്ള കഥകള്‍ ഉണ്ട്.
ഇതില്‍ വിശ്വസിക്കുന്ന ഒരു സമൂഹം, ആ സമൂഹം ബുദ്ധിപരമായി എത്രത്തോളം തങ്ങളുടെ ചിന്തയെ ഉപയോഗിച്ചു കാര്യങ്ങളെ കാണുന്നു എന്നതാണ് ഞാന്‍ നോക്കുന്നത്.
ഇങ്ങിനെ വിശ്വസിക്കുന്നവരെ കുട്ടപെടുതുന്നതില്‍ അര്‍ത്ഥമില്ല. കാരണം"" ഒരു സമൂഹം സ്വയം മാറാന്‍ തയാരകാത്തത് വരെ അവരില്‍ ഒരു മാറ്റവും സൃഷ്ടാവ് വരുതുകില്ല """ എന്ന് കുര്‍ ആന്‍ പറയുന്നു.
അതായതു സ്വയം ഒരു ശ്രമം വേണം, അത് യുക്തിവാദി ആയാലും ഇത്തരത്തിലുള്ള വിശ്വാസി ആയാലും.

സുശീല്‍ കുമാര്‍ said...

"താങ്കള്‍ പറഞ്ഞ ഹൈന്ദവ വിശ്വാസം, മനുസ്മൃതി ഇവയൊക്കെ മനുഷ്യന് അവന്റെ ജീവിതത്തില്‍ എത്രത്തോളം മനുഷികമാണ് എന്ന് സ്വയം ചിന്തിച്ചാല്‍, അവ മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന്റെ അല്ലെന്നു മന്നസ്സിലാകും. കാരണം അതില്‍ പലതും മനുഷ്യന് എതിരായി വരുന്നു."

വളരെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. ഈ ചിന്ത സ്വന്തം വിശ്വാസത്തിന്മേലും ഒന്നു പ്രയോഗിച്ചുനോക്കണമെന്നേ പറഞ്ഞിട്ടുള്ളു. എന്റെ ദൈവം പറഞ്ഞത്‌ എത്ര യുക്തിവിരുദ്ധമായാലും വിശ്വസിക്കണം. അല്ലെങ്കിള്‍ ""ങ്ങള്‍ വിശാരിക്കുമ്പോലെ ദൈവം പ്രവര്‍ത്തിക്കണംന്നാണെങ്കീ ങ്ങളെ പ്രൈവറ്റ് സെക്രട്ടറിപ്പണി ദൈവത്തിനു കൊടുക്കാം."- എന്ന മറുപടികിട്ടും.

ആരന്റമ്മക്കു ഭ്രാന്ത്‌ വന്നാല്‍ കാണാന്‍ നല്ല ശേലാണല്ലേ?

..naj said...

Suseel Kumar

I am a Muslim, I challenge if anything that contrary to one's sense or not acceptable as it restricts something which is against Humanity/personal natural/physical habits (such as denying marriage as prists/sadhus/saints or nuns ) or harmful against moral/right society.

Tell me please,

സുശീല്‍ കുമാര്‍ said...

നാജേ, അത് ജബ്ബാര്‍ മാസ്റ്റര്‍ തന്നെ ആവശ്യത്തിന്‌ തരുന്നുണ്ടല്ലോ. ഇനി ഞാനായിട്ട് കൂടി വേണോ. ഈ സംവാദത്തിലൂടെ നിങ്ങളുടെയോ എന്റെയോ ധാരണകളെ തിരുത്താനാകുമെന്ന് ഞാന്‍ കരുതുന്നില്ല. ഒരാള്‍ക്ക് വിശ്വസിക്കാനുള്ള അവകാശം പോലെതന്നെ ഒരു "ജനാധിപത്യ സമൂഹത്തില്‍" (മത സമൂഹത്തിലില്ല) വിശ്വസിക്കാതിരിക്കാനുള്ള അവകാശവുമുണ്ട്. അതു പോലെ തന്നെ അവനവന്റെ അഭിപ്രായങ്ങള്‍ പറയാനുള്ള അവകാശവും ഇവിടെയുണ്ട്. (മത സമൂഹത്തിലില്ല). പ്രേതബാധയിലുള്ള വിശ്വാസം അന്ധവിശ്വാസവും, ജിന്നിലും മലക്കിലുമുള്ള വിശ്വാസം നല്ല വിശ്വാസവുമാകുന്നതിലെ വൈകല്യവും വൈരുദ്ധ്യവും ചൂണ്ടിക്കാണിക്കുമ്പോള്‍ അതിന്‌ പുതുപുത്തന്‍ വ്യഖ്യാനങ്ങള്‍ ചമയ്ക്കുന്നത് മതത്തിലുള്ള അമിത വിധേയത്വം കൊണ്ടാണെന്നാണ്‌ ഞാന്‍ പറയുന്നത്. ഇത് ഒരു അപരാധമാണെന്ന് ഞാന്‍ കരുതുന്നില്ല.

Anonymous said...

ഒരു ജീവിയെ സൃഷ്ടിക്കുകയും അതിന് ആഹാരമായി മറ്റു ജീവികളെന്ന നിലയില്‍ ജീവിക്കാന്‍ വേറെ ജീവികളെ സൃഷ്ട്ടിക്കുകയും ചെയ്തത് ദൈവം ക്രൂരന്‍ ആയിട്ടല്ല.
പകരം ആ ജീവിക്കുന്നത് വരെ അവര്‍ അനുഭവിക്കുന്ന ഒരു ജീവിതം അതാണ്‌ ദൈവത്തിന്റെ കാരുണ്യം.


അപ്പൊ ഒരു കൊലപാതകിക്കും പറയാം അവന്‍ ഇത്ര കാലം ജീവിച്ചതു മതി . ഇതിനു മുമ്പ് കൊല്ലാതിരുന്നത് എന്റെ‍ കാരുണ്യം!
മദ്യപാനം തെറ്റാണെന്നു ശിക്ഷ കിട്ടുമെന്നും എന്തിനു പറയണം. മദ്യം കഴിച്ച ആള്‍ക്കതും ആസ്വാദനമല്ലേ?.
ഏതു ക്രൂരകൃത്യത്തിനും നമുക്കും ഇങ്ങനെയൊക്കെ ന്യായീകരിക്കാമല്ലോ.
മനുഷ്യനെ പുഴുങ്ങിത്തിന്നുന്നവനും പറയാം . തിന്നുമ്പോല്‍ ഞാനും , പുഴുങ്ങും വരെ അവനും ആസ്വദിച്ചില്ലേ അതെങ്ങനെ ക്രൂരതയാകും? . ക്രൂരത എന്ന ഒന്നു പിന്നെ ഇല്ലല്ലോ!

Anonymous said...

പ്രകൃതിക്ഷോഭങ്ങളില്‍ പെട്ടും അപകടങ്ങള്‍ പറ്റിയും നിത്യ രോഗം പിടിപെട്ടും ജീവിതം എന്നെന്നും നരകമായി അനുഭവിക്കുന്ന മനുഷ്യരും ജീവികളും ഉണ്ട്. ആത്മഹത്യ ചെയ്താല്‍ നിത്യനരകം എന്നു മതം പറഞ്ഞതിനാല്‍ അതിനും നിവൃത്തിയില്ല.
ഈ ക്രൂരതയ്ക്കും വല്ല ‘ഞൊണ്ടി‘യും അവതരിപ്പിക്കാനുണ്ടോ?

സുശീല്‍ കുമാര്‍ said...
This comment has been removed by the author.
സുശീല്‍ കുമാര്‍ said...

നാജ് പറയുന്നു:
"ഇന്നലെ അമൃത ടിവി യില്‍ ഒരു പരിപാടിയില്‍ കേട്ട ഒരു കാര്യം
ഒരു ക്ഷേത്രം അതിലെ പ്രതിഷ്ഠ ഭഗവന്‍ "ഭരതന്‍"
രാമന്റെ സഹോദരന്‍,
ഒരു ദിവസം ഭരതന് വയറു വേദന വന്നു, ആ വഴി വന്ന ഒരു ആള്‍ താമര കൊണ്ടു മാല ഉണ്ടാക്കി കൊടുത്തു, ഭഗവന്‍ ഭരതന്റെ വയറു വേദന മാറി, പിന്നെ താമരയാണ് വഴിപാടു, ഓരോ ദൈവത്തിന്റെ പിറകിലും ഇങ്ങനെയുള്ള കഥകള്‍ ഉണ്ട്"

മിനിഞ്ഞാന്ന് ആരാണ്ട് പറഞ്ഞുകേട്ടത്‌: പ്രവാചകന്‍ ഏഴ് ആകാശത്തിലൂടെ സഞ്ചരിച്ച് സ്വര്‍ഗത്തിലെത്തി അല്ലാഹുവിനെയും മലക്കുകളെയും നേരില്‍ക്കണ്ടു."

ഓരോ ദൈവത്തിന്റെ പിറകിലും ഇങ്ങനെയുള്ള കഥകള്‍ ഉണ്ട്.

അപ്പൂട്ടൻ said...

നാജ്,
ഖുറാനില്‍ യുക്തിസഹമല്ലാത്ത, പ്രായോഗികമല്ലാത്ത, മനുഷ്യപുരോഗതിക്ക് ഉതകാത്ത ഒന്നും ഇല്ലെന്നു താങ്കള്‍ പലവട്ടം പറയുന്പോള്‍, അത്തരത്തില്‍ ഒന്നു ചൂണ്ടിക്കാണിക്കാന്‍ പലവുരു വെല്ലുവിളിക്കുന്പോള്‍ താങ്കള്‍ മറന്നുപോകുന്ന ഒരു കാര്യമുണ്ട്.

ജബ്ബാര്‍ മാഷ്‌ പറയുന്നതു താങ്കള്‍ ഒരു പരിഹാസത്തോടെയല്ലാതെ കണ്ടിട്ടില്ല. ഇവിടെ അദ്ദേഹം പറയുന്നതെല്ലാം, പറയുന്ന രീതിയടക്കം, മുഴുവനായും ശരിയാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ അതിലെ വാദങ്ങള്‍ തെറ്റാണെങ്കില്‍ തിരുത്താന്‍ താങ്കള്‍ ശ്രമിച്ചിരുന്നുവെങ്കില്‍ താങ്കള്‍ പറയുന്നതു ശരിയാണെന്ന് ഇവിടെ പലരും അംഗീകരിച്ചേനെ. അവിടെ ഉത്തരം പറയാതെ ഹ ഹ ഹ..... ഇതാണോ യുക്തിവാദം എന്ന് ചോദിക്കുന്പോള്‍, അതിലെ ചില വാക്കുകള്‍ എടുത്തു defend ചെയ്യാന്‍ ശ്രമിക്കുന്പോള്‍, ഈ വെല്ലുവിളിക്ക് അര്‍ത്ഥം നഷ്ടപ്പെടുന്നു.
വിശ്വാസങ്ങള്‍ തെറ്റാണെന്നു എനിക്ക് അഭിപ്രായമില്ല, അതൊരു ജീവിതരീതി, അത്രെയേ ഞാനും കാണുന്നുള്ളൂ. അത് അപകടകരമാകുന്നത് പല രീതിയിലാണ്.
താന്‍ വിശ്വസിക്കുന്നത് മാത്രം ശരിയെന്ന ചിന്ത പലപ്പോഴും ഉരസലുകള്‍ക്ക്‌ വഴിവെക്കും. ഒഴിവാക്കാവുന്നത്.

സമൂഹത്തിനോ വ്യക്തികള്‍ക്കോ ഗുണകരമല്ലാത്ത തന്റെ ചെയ്തികള്‍ക്കെല്ലാം ഒരു ideological backing അല്ലെങ്കില്‍ ഇതാണ് ദൈവഹിതമെന്ന വാദം കൊണ്ടുവരുന്നത്. ഞങ്ങളുടെ മതഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട് എന്ന വാദവുമായി ഒരാള്‍ എന്തെങ്കിലും ചെയ്യുന്പോള്‍ അതിനെ ചോദ്യം ചെയ്യാനുള്ള നിഷ്പക്ഷമതികളുടെ ശ്രമം നിഷ്ഫലമാകും. ഉദാഹരണത്തിന്, ശ്രീരാമന്‍ സീതയെ അഗ്നിപരീക്ഷക്കു വിധേയയാക്കിയിട്ടുണ്ട് എന്ന വാദവുമായി ഒരാള്‍ തന്റെ ഭാര്യയെ തീയിലിട്ടാല്‍? അല്ലെങ്കില്‍ ഖുറാനില്‍ അനുസരണക്കേടു കാണിക്കുന്ന ഭാര്യയെ (അനുസരണക്കേടെന്നതു വളരെ subjective ആയ ഒരു കാര്യമാണെന്നതു പറയേണ്ടതില്ലല്ലോ) തല്ലിക്കൊള്ളാന്‍ പറഞ്ഞിട്ടുണ്ട് എന്ന വാദവുമായി ഒരാള്‍ തന്റെ ഭാര്യയെ മര്‍ദ്ദിച്ചാല്? ശബരിമലയിലെ സ്ത്രീസാന്നിധ്യവും ഗുരുവായൂരിലെ ചുരിദാറും ഒക്കെ ഇതിന് ദൃഷ്ടാന്തമാണ്. ഇത്തരമൊരു ന്യായീകരണം നല്‍കാത്തവരെ സമൂഹത്തിനു കൈകാര്യം ചെയ്യാന്‍, അല്ലെങ്കില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ബുദ്ധിമുട്ടില്ല. പക്ഷെ അതിനൊരു വിശ്വാസത്തിലൂന്നിയ ന്യായീകരണം ഉണ്ടാകുന്പോഴാണ് കാര്യം അനിയന്ത്രിതമാകുന്നത്. തീവ്രവാദികള്‍ പോലും ഈയൊരു ന്യായമാണ് ഉപയോഗിക്കുന്നതെന്ന് ഓര്‍ക്കുക.
ഈ പ്രവണതകളെയാണ് എതിര്‍ക്കേണ്ടത്. ഇതിലേക്കായി ജബ്ബാര്‍ മാഷ്‌ ചെയ്യുന്നത്, ആ രീതി ശരിയായിരിക്കാം തെറ്റായിരിക്കാം, അതേപടി വിഴുങ്ങുകയോ തള്ളിക്കളയുകയോ ചെയ്യേണ്ടതില്ല. സ്വന്തം വിശ്വാസങ്ങളിലെ പഴുതുകള്‍ സ്വയം കണ്ടെത്തുക, അതിനൊരു സഹായമായി യുക്തിവാദങ്ങളെയും കാണാം. തനിക്ക് സ്വന്തമായി നല്ലൊരു റീച്ച് ഉണ്ടെങ്കില്‍ പ്രചരിപ്പിക്കുകയുമാവാം, അത് വിശ്വാസമാകട്ടെ, അതിലെ പഴുതുകളാകട്ടെ.

V.B.Rajan said...

ഇപ്പോള്‍ വിശ്വാസികള്‍ തങ്ങളുടെ മണ്ടത്തരങ്ങള്‍ക്ക് ശാസ്ത്രിയ അടിത്തറ ഉണ്ടന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. നൂറ്റാണ്ടുകളായി പിന്തുടര്‍ന്നു വരുന്ന അന്ധവിശ്വാസങ്ങള്ക്ക് അങ്ങിനെ ന്യയീകരിക്കാമെന്നു അവര്‍ തെറ്റിദ്ധരിക്കുന്നു.

ആണ്‍കുട്ടികളുടെ ലിംഗാഗ്ര ചര്‍മ്മം ഛേദിക്കുന്ന ക്രുരത ഇപ്പോഴും നിലനില്ക്കുന്നത് ഇതിനുദാഹരണമാണ്. കുട്ടികളുടെ മനുഷ്യാവകാശങ്ങളുടെ മേല്‍ നടത്തുന്ന ഈ കടന്നു കയറ്റം മതത്തിന്റെ പേരില്‍ ന്യായീകരിക്കുമ്പോള്‍, മതവിശ്വാത്തില്‍ അടങ്ങിയിരിക്കുന്ന അപകടം നമുക്കു കാണാം. ചില ഡോക്ടര്‍മാരും ഇപ്പോള്‍ ഈ പ്രവര്‍ത്തിക്കു കൂട്ട് നില്ക്കുന്നു. അവരുടെ പേരില്‍ മനുഷ്യാവകാശ ധ്വംസനത്തിനു നിയമ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഈ ക്രുരത എയിഡ്സിനെ പ്രതിരോധിക്കും, ഹിന്ദുക്കള്‍ പെണ്‍കുട്ടികളുടെ ചെവി തുളക്കുന്നു തുടങ്ങിയ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു ഇതിനെ നിലനിര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങളെ ചെറുക്കേണ്ടതാണ്.