Tuesday, July 1, 2008

ഭഗത്തിന്റെ ഗതി!

ഒന്‍പതാം ക്ലാസിലെ ഹിന്ദി ഉപ പാഠപുസ്തകത്തില്‍ കഴിഞ്ഞ ഗവര്‍മെന്റിന്റെ കാലത്തും ഇപ്പോഴും പഠിപ്പിക്കുന്ന ഒരു കഥയാണിത്. എം എ ബേബി ദൈവനിന്ദ പഠിപ്പിക്കുന്നു എന്നാക്ഷേപിക്കുന്നവര്‍ ഈ പാഠമൊന്നു വായിക്കുന്നതു നന്നായിരിക്കും !

ഭഗത്തിന്റെ ഗതി

പരമഭക്തനായ ഭഗത്ജി ചരമം പ്രാപിച്ചപ്പോള്‍ ഞങ്ങള്‍ ഗ്രാമവാസികളെല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു:
“അദ്ദേഹം സ്വര്‍ഗ്ഗാ‍രോഹിതനായി.”
പക്ഷേ ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു; ഭഗത് സ്വര്‍ഗ്ഗത്തിലല്ല; നരകത്തിലാ‍ണു ചെന്നെത്തിയതെന്ന്. ഞാനിതു പറഞ്ഞാല്‍ പലര്‍ക്കും വിശ്വസിക്കാനാവില്ല. പക്ഷെ എനിക്കുറപ്പാണ് അയാള്‍ നരകത്തില്‍ തന്നെയാണെന്ന്. അദ്ദേഹത്തിന്റെ പേരില്‍ ചുമത്തപ്പെട്ടിരിക്കുന്നത് കൊടും പാതകങ്ങളാണെന്നും നരകത്തില്‍ നിന്നുള്ള മോചനം അയാളെ സംബന്ധിച്ചേടത്തോളം അസംഭവ്യം തന്നെയാണെന്നും ഞാന്‍ മനസ്സിലാക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിനെ മോചിപ്പിക്കാനായി ഗ്രാമവാസികളൊന്നടങ്കം ശൊകസഭ ചേര്‍ന്നു കൂട്ട പ്രാര്‍ഥന നടത്തിയാലും അദ്ദേഹം രക്ഷപ്പെടാന്‍ പോകുന്നില്ല.
അര്‍ദ്ധരാത്രി വരെ ഭഗത്ജി ഭജന നടത്തിയിരുന്നതും ഒന്നിടവിട്ടുള്ള മിക്ക ദിവസങ്ങളിലും ഏതെങ്കിലുമൊരു സമ്പന്നഭക്തനെക്കൊണ്ട് ഉച്ചഭാഷിണി സ്പോണ്‍സര്‍ ചെയ്യിച്ച് കുടുംബത്തോടൊപ്പം നാമജപവും കീര്‍ത്തനങ്ങളുമായി അമ്പലത്തില്‍ കഴിച്ചു കൂട്ടിയിരുന്നതും ഞങ്ങള്‍ ഓര്‍ക്കുന്നു. 24 മണിക്കൂറും മൈക്ക് വെച്ചുള്ള പ്രാര്‍ത്ഥന കാരണം ചിലര്‍ അദ്ദേഹവുമായു ശണ്ഠ കൂടുകയുമുണ്ടായിട്ടുണ്ട്. എന്നാല്‍ ഭക്തജനങ്ങളെ സംഘടിപ്പിച്ച് അതിനെ ചെറുക്കാന്‍ അദ്ദേഹത്തിനു പ്രയാസമുണ്ടായിരുന്നില്ല. ഈശ്വരനു വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ മരിക്കാന്‍ വരെ ഭഗത്ജി തയ്യാറായിരുന്നു.
ഇപ്രകാരം നിത്യവും അനേകം തവണ ദൈവനാമം മുറതെറ്റാതെ ഉരുവിടുകയും ഭക്തിമാര്‍ഗ്ഗത്തില്‍ രക്തസാക്ഷിയാകാന്‍ പോലും സന്നദ്ധനാവുകയും ചെയ്യുന്ന ഒരു ഭക്തശിരോമണിയെ നരകത്തിലും, എപ്പോഴെങ്കിലും വഴി തെറ്റി മാത്രം ദൈവസന്നിധിയില്‍ എത്തി നോക്കുന്നവരെ സ്വര്‍ഗ്ഗാ‍രാമത്തിലും വാഴിക്കുന്നതിന്റെ നീതിശാസ്ത്രം ദുരൂഹം തന്നെ!
തികഞ്ഞ ആത്മവിശ്വാസത്തോടെയും നിറഞ്ഞ പ്രതീക്ഷയോടെയുമാണ് ഭഗത്ജി യമലോകത്തെത്തിയത്. സ്വര്‍ഗ്ഗ കവാടത്തില്‍ പ്രവേശിക്കും മുന്‍പ് ചുറ്റുമൊന്നു കറങ്ങി നടന്നശേഷം കവാടത്തിലെ കാവല്‍ക്കാരനോട് ചോദിച്ചു:
“ഇതു തന്നെയല്ലേ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി?”
“അതെ”!.
ദ്വാരപാലകന്‍ പറഞ്ഞു. അതു കേട്ട പാടെ ഭഗത് മുന്നോട്ടു നടക്കാന്‍ ഭാവിച്ചു.
“പാസ്സെവിടെ?”
കാവല്‍ക്കാരന്‍ കര്‍ക്കശസ്വരത്തില്‍ ചോദിച്ചു. ഭഗത്ജിക്കു കോപം വന്നു.
“എനിക്കും ഇവിടെ പാസ്സോ? ; ഞാന്‍ ജീവിതത്തില്‍ ഇതു വരെ എവിടെയും ടിക്കറ്റും പാസ്സുമൊന്നും എടുത്തിട്ടില്ല. ഞാന്‍ തീവണ്ടിയില്‍ ടിക്കറ്റു വാങ്ങാതെ യാണു ഇരുന്നു യാത്ര ചെയ്യാറ്. സിനിമാതിയേറ്ററില്‍ പോലും എന്നോട് ആരും ടിക്കറ്റ് ചോദിക്കാറില്ല. എന്നിട്ടിപ്പോള്‍ എന്നെപ്പോലൊരു ഭക്തനോട് സ്വര്‍ഗ്ഗകവാടത്തിങ്കല്‍ പാസ്സു ചോദിക്കുന്നു. എന്നെ അറിയില്ലെന്നുണ്ടോ? ഞാന്‍ ഭഗത്താണ്.”
ദ്വാരപാലകന്‍ ശാന്തനായി പറഞ്ഞു:
“അതൊക്കെ ശരിയായിരിക്കാം. പക്ഷെ എനിക്കു നിങ്ങളെ പാസ്സില്ലാതെ കടത്തി വിടാന്‍ കഴിയില്ല. അതാ ആ കാണുന്ന പടി കയറിപ്പോയാല്‍ അവിടെയാണു പാപ പുണ്യങ്ങള്‍ കണക്കാക്കി ടിക്കറ്റു കൊടുക്കുന്ന സ്ഥലം. അവിടെ നിന്ന് അങ്ങേയ്ക്കു പാസ്സ് കിട്ടും . അതു വാങ്ങി വന്നാല്‍ അകത്തു കടക്കാം.”
അതൊന്നും ഗൌനിക്കാതെ ഭഗത്ജി കവാടത്തിലേക്കു കടക്കാന്‍ ആഞ്ഞു. ദ്വാരപാലകന്‍ അയാളെ തടയുകയും പൊക്കിയെടുത്ത് പാപ പുണ്യ കാര്യാലയത്തിന്റെ പടിയില്‍ കൊണ്ടുപോയി തള്ളുകയും ചെയ്തു.
ഭഗത്ജി മനമില്ലാമനസ്സോടെ ഓഫീസിലേക്കു കയറിച്ചെന്നു. അവിടെ ഫയലുമായി ഒരു ദേവസേവകന്‍ ഇരിപ്പുണ്ടായിരുന്നു. ഭഗത് കൈ കൂപ്പിക്കൊണ്ടു പറഞ്ഞു:
“ആ എനിക്കു മനസ്സിലായി; അങ്ങ് ഭഗവാന്‍ കാര്‍ത്തികേയനല്ലേ?”
ഫയലില്‍നിന്നു മുഖം ഉയര്‍ത്തി സേവകന്‍ പറഞ്ഞു:
“ഞാന്‍ കാര്‍ത്തികേയനൊന്നുമല്ല; വെറുതെ മുഖസ്തുതിക്കൊന്നും മെനക്കെടേണ്ട. ജീവിതകാലം മുഴുവന്‍ ദുഷ് കര്‍മ്മങ്ങള്‍ ചെയ്ത് ഇവിടെ വന്നു സോപ്പിടുന്നു അല്ലേ? ; എന്താ പേര്?”
ഭഗത്ജി പേരും ജോലിയും പറഞ്ഞു.
“നിങ്ങളുടെ കാര്യം വളരെ പരുങ്ങലിലാണ്. നിങ്ങളുടെ പ്രശ്നം ഇതു വരെ നാം തീരുമാനിച്ചിട്ടില്ല. ദൈവം തന്നെ നേരിട്ടു തീരുമാനമെടുക്കേണ്ട കേസണ്.”
ഭഗത്ജി പറഞ്ഞു:
“എന്റെ കാര്യം തികച്ചും നേര്‍മാര്‍ഗ്ഗത്തിലുള്ളതാണ്. ഞാന്‍ ദീര്‍ഘകാലമായി ഭക്തിയുടെ മാര്‍ഗ്ഗത്തിലാണു സഞ്ചരിക്കുന്നത്. സദാസമയവും ഈശ്വരനെത്തന്നെ ഭജിക്കുന്നു. ഒരു കള്ളവും ചെയ്തിട്ടില്ല. ക്ഷേത്രത്തില്‍ ധാരാളം സ്ത്രീകള്‍ വരാറുണ്ട്. അമ്മയോടെന്നപോലെയേ അവരോടൊക്കെ ഞാന്‍ പെരുമാറീട്ടുള്ളു. ഒരു പാപവും ചെയ്യാത്ത എന്നെ ആര്‍ക്കും കണ്ണടച്ചു വിശ്വസിക്കാം.”
“ഭഗത്ജീ! താങ്കള്‍ വിചാരിക്കുമ്പോലെ ലളിതമല്ല താങ്കളുടെ ന്യായവിധി. ദൈവം സ്വയം അതില്‍ താല്‍പ്പര്യമെടുത്തിട്ടുള്ളതാണ്. ഞാന്‍ അങ്ങയെ ദൈവസന്നിധിയില്‍ നേരിട്ട് എത്തിക്കാം.”
ഒരു പരിചാരകന്‍ കടന്നുവന്ന് അദ്ദേഹത്തെ ദൈവത്തിന്റെ മുന്‍പിലേയ്ക്കു കൊണ്ടു പോയി. യമദേവന്റെ മുന്നിലെത്തും മുന്‍പേ ഭഗത്ജി സ്തുതിയും പ്രശംസയും തുടങ്ങി. ദേവസന്നിധിയിലെത്തിയതോടെ ഭജന യും കീര്‍ത്തനങ്ങളും ആലപിക്കാനും തുടങ്ങി.
തുടര്‍ന്ന് അദ്ദേഹം ഗദ്ഗദസ്വരത്തില്‍ പറഞ്ഞു:
“ജന്മ ജന്മാന്തരങ്ങളായി ഉള്ള എന്റെ അഭിലാഷങ്ങള്‍ ഇപ്പോള്‍ പൂര്‍ത്തിയായി. പ്രഭോ അങ്ങയുടേത് വളരെ അത്യപൂര്‍വ്വമായ വിശിഷ്ട രൂപം തന്നെ; ഫോട്ടൊയിലും ചിത്രശില്‍പ്പങ്ങളിലുമൊക്കെ കണ്ടിട്ടുള്ളതില്‍നിന്നൊക്കെ എത്രയോ വിശിഷ്ടം.”
സ്തുതി കേട്ടു ബോറടിച്ച ദൈവം നീരസഭാവത്തില്‍ അരുളി:
“ശരി ശരി ഇപ്പോള്‍ വേണ്ടതെന്നാണു പറയൂ.”
ഭഗത്ജി അപേക്ഷാസ്വരത്തില്‍ തന്റെ ഇങ്കിതം ദൈവസന്നിധിയില്‍ ബോധിപ്പിക്കാന്‍ തുടങ്ങി :
“ഹേ ഭഗവാന്‍ ‍; അങ്ങയുടെ മുന്‍പില്‍ എനിക്കൊന്നും ഒളിക്കാനില്ല. അങ്ങ് എല്ലാം അറിയുന്നുവല്ലോ; പ്രഭോ, എനിക്ക് സ്വര്‍ഗ്ഗത്തില്‍ ഒരു നല്ല ഇരിപ്പിടം അനുവദിച്ചു തന്നാലും.”
“സ്വര്‍ഗ്ഗത്തില്‍ പ്രവേശനം ലഭിക്കാന്‍ മാത്രം നീ എന്താണു ചെയ്തതെന്നു പറയൂ.” ദൈവം പറഞ്ഞു.
ഭഗത്ജിയ്ക്കു സങ്കടം വന്നു. ആര്‍ക്കു വേണ്ടിയാണോ താന്‍ ഇത്രയും കാലം ഈ സല്‍ക്കര്‍മ്മങ്ങളൊക്കെ ചെയ്തത് ആ ആള്‍ തന്നെയാണ് ഇപ്പോള്‍ തന്നെ ഈ വിധം ചോദ്യം ചെയ്യുന്നത്. ദെവത്തിനോട് ദേഷ്യപ്പെട്ടിട്ടു കാര്യമില്ലല്ലോ എന്നോര്‍ത്ത് അദ്ദേഹം തന്റെ വികാരം അടക്കിപ്പിടിച്ചു. ദൈന്യതയോടെ ആ ഭക്തന്‍ പറഞ്ഞു:
“ഞാന്‍ എല്ലാ ദിവസവും അങ്ങയ്ക്കായി ഭജന ചെയ്തിരുന്നു. ”
“അതിനെന്തിനാണു ലൌഡ് സ്പീക്കര്‍ ?”; ദൈവം ചോദിച്ചു.
ഭക്തിയാദരങ്ങളോടെ സ്വരം താഴ്ത്തി അദ്ദേഹം പറഞ്ഞു:
“അവിടെ എല്ലാവരും ലൌഡ് സ്പീക്കര്‍ വെക്കാറുണ്ട്. സിനിമക്കാരും പലഹാരവില്‍പ്പനക്കാരും സുറുമക്കച്ചവടക്കാരുമൊക്കെ . അതുകൊണ്ട് ഞാനും അതുപയോഗിച്ചു.”
ദെവം പറഞ്ഞു:
“അവരെല്ലാവരും സ്വന്തം കച്ചവടത്തിനുള്ള പരസ്യത്തിനാണ് അതുപയോഗിച്ചത്. നീയെന്താ എന്നെയും പരസ്യം ചെയ്തു കച്ചവടം ചെയ്യുകയായിരുന്നോ? നിനക്കു വില്‍ക്കാനുള്ള സാധനമാണോ ഞാന്‍ ?”
ഇതു കേട്ട ഭഗത്ജി സ്തബ്ധനായി നിന്നുപോയി. ഭഗവാന്‍ ഇതെന്തൊക്കെയാണു പറയുന്നത്.
“ നീ എന്നെ ആത്മാവില്‍ പ്രതിഷ്ഠിച്ചിരുന്നില്ലേ?”
“ഉണ്ട്”.
“നിന്റെ ആത്മാവില്‍ കുടിയിരിക്കുന്ന എനിക്കു കേള്‍ക്കാന്‍ നീയെന്തിനാണു ലൌഡ്സ്പീക്കര്‍ വെച്ചത്? ഞാന്‍ എന്താ ബധിരനാണോ? ഇവിടെ ദേവലോകത്ത് എല്ലാവരും എന്നെ കളിയാക്കിച്ചിരിക്കുന്നു. ഞാന്‍ ചെവി കേള്‍ക്കാത്തവനാണോ എന്നു ചോദിച്ച് എന്റെ ഭാര്യ പോലും പരിഹസിക്കുന്നു. ”
ഭഗത്ജി ഇതു കേട്ട് നിശ്ശബ്ദനായി.
ഭഗവാന്‍ അധികരിച്ച കോപത്തോടെ ത്ടര്‍ന്നു:
“ന്നി കുറെ വര്‍ഷങ്ങളായി ആ പ്രദേശത്തുള്ള മനുഷ്യരെ മുഴുവന്‍ ശല്യപ്പെടുത്തുകയായിരുന്നു. നീയുണ്ടാക്കുന്ന കോലാഹലം കൊണ്ട് ആ മനുഷ്യര്‍ക്കു ജോലി ചെയ്യാനോ സമാധാനത്തോടെ അല്‍പ്പനേരം വിശ്രമിക്കാനോ കഴിഞ്ഞിരുന്നില്ല. അവരെ മര്യാദക്ക് ഉറങ്ങാന്‍ നീ അനുവദിച്ചില്ല. അവരെല്ലാം എന്നെത്തന്നെ ശപിക്കാന്‍ തുടങ്ങിയിരുന്നു. “ഹോ ഈ ദൈവം ഇല്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ എന്നു പോലും അവരില്‍ ചിലര്‍ ചിന്തിച്ചിരുന്നു.”
ഭഗത് അല്‍പ്പം ധൈര്യം സംഭരിച്ച് പറഞ്ഞു:
“ഭഗവാനേ അങ്ങയുടെ നാമം ജനങ്ങളുടെ ചെവിയില്‍ എത്തിക്കാനും അതു വഴി അവര്‍ക്കു പുണ്‍യം ലഭിക്കാനുമേ ഞാന്‍ ആഗ്രഹിച്ചുള്ളു.”
ദൈവത്തിന് ഈ ഭക്തന്റെ വിഡ്ഡിത്തമോര്‍ത്തു ലജ്ജ തോന്നി .
‘“ഇതൊക്കെ ഇങ്ങനെ തുടരുന്നത് ഭക്തരൊക്കെ മണ്ടന്മാരായതുകൊണ്ടാണ്. എനിക്കു മുഖസ്തുതി കേല്‍ക്കുന്നത് ഇഷ്ടമാണെന്ന് ആരാ ഇവരോടു പറഞ്ഞത്? ഇവരൊക്കെ എന്താ മനസ്സിലാക്കിയിരിക്കുന്നത്? ദൈവം കൈക്കൂലിക്കാരനായ സര്‍ക്കാരുദ്യോഗസ്ഥനെപ്പോലെ പുകഴ്ത്തലും സ്തുതിയും കേട്ടാല്‍ പ്രസാദിക്കുമെന്നാണോ? നിങ്ങള്‍ കരുതും പോലെ മണ്ടനല്ല ഞാന്‍ ‍. മുഖസ്തുതിയല്ല കര്‍മ്മമാണു എന്നെ സംപ്തൃപ്തനാക്കുക.”
ഭഗത്ജി പറഞ്ഞു: “ഹേ ഭഗവാന്‍ ‍; ഞാന്‍ ഒരു പാപകര്‍മ്മവും ചെയ്തിട്ടില്ല.”
ദൈവം ചിരിച്ചു. “ഭഗത് , നീ കുറെ മനുഷ്യരെ കൊലചെയ്തിട്ടുണ്ട്. അവിടെ കോടതികളില്‍നിന്നെല്ലാം നീ നിന്റെ സാമര്‍ഥ്യം കൊണ്ട് രക്ഷപ്പെട്ടു. പക്ഷെ ഇവിടെ നീ രക്ഷപ്പെടാന്‍ പോകുന്നില്ല.”
ഭഗത്തിന്റെ എല്ലാ ആത്മവിശ്വാസവും ചോര്‍ന്നു പോയി. അദ്ദേഹത്തിനു തന്റെ ഭക്തിയില്‍ സംശയം ജനിച്ചു. ഈ ഭഗവാന്‍ നുണയല്ലേ പറയുന്നത്? കോപം അടക്കിനിര്‍ത്താനാവാതെ അയാള്‍ പറഞ്ഞു.:
“നുണ പറയുന്നത് അങ്ങേക്കൊട്ടും ഭൂഷണമല്ല. ഞാന്‍ ഒരു മനുഷ്യനെയും കൊന്നിട്ടില്ല. അങ്ങയുടെ ആരോപണത്തിനു തെളിവു തരാമോ? ”
ദൈവം:“ ഞാന്‍ തറപ്പിച്ചു പറയുന്നു, നീ കൊലപാതകങ്ങള്‍ ചെയ്തിട്ടുണ്ട്. തെളിവു നല്‍കാം.”
ദൈവം മധ്യവയസ്കനായ ഒരാളെ വിളിച്ചുവരുത്തി. ഭഗത്തിനോടായി ചോദിച്ചു. “നീ ഇയാളെ അറിയുമോ?”
“അറിയാം . ഇയാള്‍ എന്റെ നാട്ടുകാരനായ രാമനാഥന്‍ മാസ്റ്ററാണ്. കഴിഞ്ഞ കൊല്ലം രോഗം പിടിപെട്ടാണ് ഇയാള്‍ മരിച്ചത്.” ഭഗത് ഉറച്ച സ്വരത്തില്‍ പറഞ്ഞു. ദൈവം പറഞ്ഞു. : “അസുഖം മൂലമല്ല ഇയാള്‍ മരിച്ചത് . നിന്റെ ഭജനയാണിയാളുടെ മരണത്തിനു കാരണം. നിന്റെ ലൌഡ്സ്പീക്കറാണിയാളുടെ മരണത്തിനു കാരണം. രാമന്നാഥ്; പറയൂ; നിങ്ങള്‍ എങ്ങനെയാണു മരിച്ചത്? “
രാമനാഥ് പറഞ്ഞു : “പ്രഭോ; ഞാന്‍ ഹൃദ്രോഗിയായിരുന്നു. ഡോക്ടര്‍മാര്‍ എനിക്കു പൂര്‍ണ വിശ്രമവും ഉറക്കവും വിധിച്ചിരുന്നു. പക്ഷെ, ഭഗത്ജിയുടെ ഉച്ചഭാഷിണിയിലൂടെയുള്ള അഖണ്ഡനാമജപം കൊണ്ട് എനിക്ക് ഉറങ്ങാന്‍ പറ്റിയില്ല. രണ്ടാമത്തെ ദിവസം എന്റെ ആരോഗ്യം വല്ലാതെ മോശമാവുകയും നാലാംദിവസം ഞാന്‍ മരിക്കുകയും ചെയ്തു. ”
ഇതു കേട്ട് ഭഗത് വല്ലാതെ പരിഭ്രമിച്ചു.
തുടര്‍ന്ന് ഒരു യുവാവ് ഹാജറാക്കപ്പെട്ടു. “സുരേന്ദ്രാ, നീ എങ്ങനെയാണു മരിച്ചത്?” ദൈവം ആ ചെറുപ്പക്കാരനോട് ചോദിച്ചു.
“ഞാന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.”
“എന്തിനാ നീ ആത്മഹത്യ ചെയ്തത്?”
“ഞാന്‍ പരീക്ഷയില്‍ തോറ്റു.ഭഗത്ജിയുടെ ലൌഡ്സ്പീക്കര്‍ കൊണ്ട് എനിക്കു പഠിക്കാന്‍ പറ്റിയില്ല. എന്റെ വീട് അമ്പലത്തിന്റെ അടുത്തായിരുന്നു.”
ഇതു കേട്ടപ്പോഴാണ് ഭഗത്തിനോര്‍മ്മ വന്നത്. ഈ കുട്ടി അദ്ദേഹത്തോട്, പരീക്ഷയുടെ സമയത്തെങ്കിലും ലൌഡ്സ്പീക്കര്‍ വെക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
ദൈവം ദൃഡസ്വരത്തില്‍ പറഞ്ഞു: “ നിന്റെ ഈ കൊടും പാപങ്ങള്‍ എല്ലാം പരിഗണിച്ചു നിന്നെ ഞാന്‍ നരകത്തിലേക്കയക്കാന്‍ കല്‍പ്പന നല്‍കുന്നു.”
ഭഗത്ജി ഓടാന്‍ ശ്രമിച്ചെങ്കിലും ഭീകരന്മാരായ യമകിങ്കരന്മാര്‍ അയാളെ പിടിച്ചു നരകത്തിലേക്കു കൊണ്ടുപോയി.
ധര്‍മ്മാത്മാവ് എന്നു നാമെല്ലാം വാഴ്തിയിരുന്ന ഭഗത്ജി അങ്ങനെ നരകത്തിലെ നിത്യ സാന്നിധ്യമായി.!!

27 comments:

Unknown said...

നല്ല കഥ.. ഇക്കിഷ്ടായി.

Harold said...

മാഷേ എന്തു ചതിയാ ഈ കാട്ടിയത്? ഇത്രയും നല്ല ഒരു കഥ ഹിന്ദിയിലെങ്കിലും കുട്ടികള്‍ പഠിച്ചേനെ..ഇനിയിപ്പോള്‍ ഇതു മാറ്റണമെന്നുള്ള ആവശ്യം എപ്പം ഉയരും എന്നു ചോദിച്ചാല്‍ മതി.

ഓടോ: ഇതും സൂപ്പി വക തന്നെ?

Anonymous said...

നാട്ടില്‍ അമ്പലങ്ങളില്‍ നിന്നും കുരിശു പള്ളിയില്‍ നിന്നും വരുന്ന കോലാഹലം അസഹനീയം തന്നെ. ചില മുസ്ലിം പള്ളികളിലും അനാവശ്യമായി മൈക്‌ ഉപയോഗിക്കുന്നുണ്ട്‌ എല്ലാം അവസാനിപ്പിക്കണം



അല്ലാ ഈ യുക്തി വാദി കോമരങ്ങള്‍ മൈക്കില്ലത്‌ എന്ത്‌ മൈ ... ഉപയോഗിച്ചാ ഈ ഗീര്‍വാണങ്ങളൊക്കെ വിടാറെന്ന് കൂടി എഴുതാമായിരുന്നു താടിക്കാരന്‍ കള്ളാ..

Anonymous said...

ആ പുത്തകം എത്രയും പെട്ടന്നു മാറ്റിയില്ലെങ്കില്‍ ഹിന്ദി അച്ചടിച്ച എല്ലാ പുസ്തകങ്ങളും കത്തിച്ച് മരച്ചീനി ചുട്ടു തിന്നും.


ഇതെന്തെരെടേയ് എന്തു പറഞ്ഞാലും കോമരങ്ങള്?
കോമരം എന്നു വച്ചാല്‍ കോണകം തൂക്കിയിടുന്ന മരമോ മറ്റോ ആണോ കണ്ടവനൊക്കെ വലിഞ്ഞു കയറാന്‍?
കോമരങ്ങള്‍ക്കെന്താ ഒരു വെലയുമില്ലേ എടയ്ക്കൊക്കെയൊന്നു മാറ്റിപ്പിടി മച്ചാ...

'യുക്തിവാദിക്കോമരം' പോലും ഇതിലും ഭേദം ഏഴാം ക്ലാസിലെ പാഠം തന്നെ ഇത്ര കണ്‍ഫ്യൂഷനില്ല.


അല്ല,ബൂലോകത്ത് കോമരം എന്ന പേരിലൊരന്തേവാസയില്ലേ ഇനി അങ്ങേരെയോ മറ്റോ ആണോ.....
ആ...

Sanal Kumar Sasidharan said...

തന്നെ തന്നെ ഒരുമുസ്ലീമായ ഇയാൾ നമ്മളു ഹിന്ദുക്കക്കിട്ട് പാരവയ്ക്കാനിറങ്ങിയിരിക്കയാണ് കേട്ടാ അനോണീ..വിടരുത് പിടിച്ചോ ..
പിടി താടിയിലായാലും മതി :)

ea jabbar said...

ജ്ഞാനമാര്‍ഗ്ഗത്തിലൂടെയും കര്‍മ്മ മാര്‍ഗ്ഗത്തിലൂടെയും മോക്ഷം സാധ്യമാണെന്ന് ഹിന്ദുധര്‍മ്മവാദികള്‍ക്കു പറഞ്ഞു നില്‍ക്കാം. പക്ഷേ സ്തുതിയും കൈക്കൂലിയും ബലിയുമില്ലാതെ നിലനില്‍ക്കാന്‍ മുസ്ലിം ക്രിസ്ത്യന്‍ ദൈവങ്ങള്‍ക്കാവുമോ?

“എനിക്കു മുഖസ്തുതി കേല്‍ക്കാന്‍ ഇഷ്ടമാണെന്ന് ആരാ നിങ്ങളോടു പറഞ്ഞത്?”
ദൈവത്തിന്റെ ഈ ചോദ്യം മതദൈവങ്ങളുടെ പാപ്പരത്വത്തെ അനാവരണം ചെയ്യുന്ന ഒന്നാംതരം യുക്തിവാദമല്ലേ?

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ജബ്ബാര്‍ മാഷെ, അതിനിപ്പൊ ഇതൊക്കെ വായിക്കാന്‍ നമ്മുടെ നേതാക്കന്മാര്‍ക്ക് ഹിന്ദിയൊക്കെ അറിയണ്ടെ? ഇക്കണ്ട കോലാഹലമൊക്കെ കാട്ടിക്കൂട്ടുന്നത് പാഠപുസ്തകങ്ങളിലൊക്കെ എന്തു പഠിപ്പിക്കുന്നു എന്നൊക്കെ ആരെങ്കിലും വായിച്ചു മനസ്സിലാക്കിയിട്ടാണൊ?

chithrakaran ചിത്രകാരന്‍ said...

നല്ല ഗുണപാഠ കഥ. ഇത്തരം ധാരാളം കഥകള്‍ നമ്മുടെ പാഠ പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു.
ചവറു മഹാകവികളുടേയും,ഭാഷാ പിതാവിന്റേയുമൊക്കെ ഭക്ത കവിതകളും,ഭക്ത കഥകളും പാഠ പുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്യേണ്ടതുമാണ്.
ഈ പോസ്റ്റില്‍ ഉദാഹരിച്ച പാഠമ്പോലുള്ള ശാസ്ത്രീയമായ വീക്ഷണമാണ് സ്കൂളുകളില്‍ വിദ്ധ്യാര്‍ഥികള്‍ക്ക് നല്‍കേണ്ടത്.
അല്ലാതെ അടിമത്തവും,ദാസ്യമനോഭാവവും മഹത്വവല്‍ക്കരിക്കുന്ന മതങ്ങളുടെ കുഷ്ട രോഗമല്ല കുട്ടികള്‍ക്കു നല്‍കേണ്ടത്.
അത്തരം നികൃഷ്ട കാര്യങ്ങള്‍ക്ക് മതസ്ഥാപനങ്ങളും,ആള്‍ദൈവങ്ങളും,പള്ളീലച്ഛന്മാരും,മൊല്ലാക്കമാരും,നംബൂതിരിമാരും ഉള്ളതിനാല്‍ വിദ്യാഭ്യാസവകുപ്പ് ആ ജോലി ചെയ്യേണ്ടതില്ല.
മത-ജാതി പിശാചുകളുടെ സമരം ജനങ്ങള്‍ കൈകാര്യം ചെയ്തോളും.

amaju said...

എന്നെ തല്ലന്ദമ്മവാ‍ാ

ബയാന്‍ said...

:)

sajan jcb said...

ജബ്ബാര്‍ മാഷേ,

കഥ ഇഷ്ടമായി ...ഗുണപാഠവും ... അവനവന്റെ കര്‍മ്മം ഭംഗിയായി ചെയ്താല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന്. മുഖഃസ്തുതികള്‍ ദൈവത്തിനു ഇഷ്ടമില്ലെന്ന്... മറ്റുള്ളവരെ ശല്യപ്പെടുത്തരുതു് എന്നു്.

ആദ്യത്തെ രണ്ടെണ്ണം എല്ലാ മതപുസ്തകങ്ങളിലും ഉണ്ടെനാണ് എനിക്കു തോന്നുന്നത്...
'ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്' - ബൈബിള്‍.
മറ്റു ഗ്രന്ഥങ്ങളെ കുറിച്ച് പരിജ്ഞാനം പോര.

ഇതു തന്നെ ആ കഥയിലും പറയുമ്പോള്‍ ആരെ എതിര്‍ക്കണം...?

ഇനി ഏതേങ്കിലും നല്ല കഥയുടോ മാഷേ?

sajan jcb said...

പക്ഷേ സ്തുതിയും കൈക്കൂലിയും ബലിയുമില്ലാതെ നിലനില്‍ക്കാന്‍ മുസ്ലിം ക്രിസ്ത്യന്‍ ദൈവങ്ങള്‍ക്കാവുമോ?

പറ്റും... 'ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്' - ബൈബിള്‍.

കൈക്കൂലി പക്ഷേ മനസ്സിലായില്ല!

sajan jcb said...

പിന്നെ ചിത്രക്കാരന്റെ അഭിപ്രായം തന്നെ എനിക്കും ... ദൈവം എന്നു വാക്കുള്ള ഒരു കഥ പോലും സ്കൂളുകളില്‍ പഠിപ്പിക്കരുത്. ശാസ്ത്രം മാത്രം. വേണമെങ്കില്‍ പഞ്ചതന്ത്രം കഥകള്‍, തെന്നാലിരാമന്‍ അങ്ങിനെ ചില കഥകളാവാം ! ശാസ്ത്രം പഠിച്ചു തലപെരുക്കുമ്പോള്‍ ഒരു ഇടവേള വേണ്ടേ?

jacobthanni said...

pusthaka vivadam sumbandhicha aakhyanam vayichu. cheyyunna parisramangalakku nani

ടോട്ടോചാന്‍ said...

ഹ ഹ ഹ ഇനി ഇതു മതി അടുത്ത പുകിലിന്..
പുകിലാവട്ടെ മാഷേ..,
ഏഴാം ക്ളാസ് സാമൂഹ്യപാഠം വായിക്കാത്ത മനസ്സിലാക്കാത്ത ഒരു കുട്ടി പോലും ഉണ്ടാവില്ല ഇനി കേരളത്തില്‍ ഒന്നാം ക്ളാസുകാരിമുതല്‍ പന്ത്രണ്ടാം ക്ളാസുകാരി വരെ വായിച്ച പുസ്തകമാണ് ഏഴാം ക്ളാസ് പുസ്തകം.

ഇനിയിപ്പോ ഈ പുകിലും കൂടി ആയാല്‍ ഹിന്ദിയും മതക്കാരും ചില കപടരാഷ്ട്രീയക്കാരും കൂടി പഠിപ്പിച്ചു കൊള്ളും.


എന്തായാലും നന്നായി

ഇതു കൂടി വായിച്ചോളൂ..
ശബ്ദമലിനീകരണം ഉണ്ടാക്കുന്ന പ്രാര്‍ത്ഥനകള്‍(?)

ea jabbar said...

ഇസ്ലാമികജനിതകശാസ്ത്രം

Sakthi said...

Misravivaham is all about marriages between Hindu- Muslim or Hindu- Christain! Muslim-Christain Misravivham is unheard in Kerala though their population nearly 50 percent of the total population!. Nealy 90 percent of Misravivham cases , end up with Hindu partner embracing semetic religion! The childrens are brought up as either Muslims or christains as the case may be. There is no case of conversion to Hinduism or childrens brought up as Hindus?

It is crystal clear that Hindus need not a lesson in this case.
My question is Why this example of Laxmi Devi and Anwar Rashid? Why not Antony and Ameena?
The Kerala communists know all this ground realities. But when they feel itching at anus , they used to scratch head!

Commie idiots know the consequences
Even anti-national, anti-Hindu commies know that Ameena will make sure that part of Anthony is first mutilated & make him into an AbuBucker before she will marry him almost like a Buckreed festival.

ജിവി/JiVi said...

Jabbar Mashe,

Urakkam natikkunnavare engane unarthum?

Atleast when these children who study all these can change the society when they grew up.

ea jabbar said...

The Kerala communists know all this ground realities. But when they feel itching at anus , they used to scratch head!
ചൊറിയുന്നോരൊക്കെ മാന്തുന്നുണ്ട്!

anushka said...

ഈ പുസ്തകവും നിരോധിക്കണം!

Myna said...

മതം ഭ്രാന്തായി കൊണ്ടുനടക്കുന്നവരെ കാണുമ്പോള്‍ ഈ കഥ ഓര്‍ക്കാറുണ്ട്‌. ആരോടൊക്കെയോ പറഞ്ഞിട്ടുമുണ്ട്‌. ഞാന്‍ പ്രീഡിഗ്രിക്കാണ്‌ ഇതു പഠിച്ചത്‌. M. G University യില്‍. ഇതൊന്നും കണ്ടാലും കണ്ണുതുറക്കില്ല

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഉപപാഠപുസ്തകത്തില്‍ നിന്നും മാറ്റി പ്രധാന പാഠപുസ്തകത്തില്‍ പഠിപ്പിക്കേണ്ട കഥ.
വളരെ നന്നായിരിക്കുന്നു ജബ്ബാര്‍ മാഷെ.

Anonymous said...

bhagathinte pole adhogathi undakuvan nammude kuttikale nammal sahayichillenkil pinee aruva uvve menakkedunnathu

jabbar mashe KUDOS!!!!!

Ravindranath. T.K. said...

Comparing to the disturbance created by the temples by playing devotional songs aloud and for long time at early mornings, that are composed with sweet ragas, the call for prayer from mosques are least disturbing. The devotional songs played loudly at early mornings are very disturbing to students who prepare for examinations, the patients, those who sleep and those seek calm and quiet atmosphere. The fascist temple authorities violate the Supreme Court order that no loudspeakers should be used in between 10 PM and 6 AM. The civil society turn a deaf ear to this cruelty to society. The law enforcing authorities are reluctunt to take action against this 'antisocial elements' as this is relating to religious sentiments. The political parties also connive this evil practice since they fear that any protest against this will affect their vote bank. This shows that any criminal activity will be protected if it is done under the cover of a religion. The malicious act of the law breakers who create sound pollution should be put to an end. Right to live peacefully is the right of a citizen. Those who play songs thinking that gods grace will fall upon them are really fools. Would they think their god is deaf? All those who are against sound pollution should unite and protest against this inhuman practice. This is not really religious. Thanks to Jabbar master for bringing this story to light.

Anonymous said...

ഞാനൊരു “ഹിന്ദുത്വവാദി”യാണ്. പക്ഷേ അമ്പലങ്ങളിൽ മൈക്കുവച്ച് ഭക്തിഗാനം കേൾ‌പ്പിക്കുന്നതിനോടു അങ്ങേയറ്റം വിരോധമുണ്ട്.നഖശിഖാന്തം എതിർക്കുന്നുമുണ്ട്.എനിക്കു സ്വാധീനമുള്ള പലേടത്തുമിതു നിർത്തിക്കൊണ്ടുവരുന്നുമുണ്ട്.മർക്സിസ്റ്റുകാരുടെ കണ്ണിലെ കരടായ സ്വാമി ചിദാനന്ദപുരി പലപ്പോഴും പ്രസങ്ഗങ്ങളിൽ മൈക്കിലൂടെയുള്ള ഭക്തിപ്രകടനത്തെ അപലപിച്ചതുകേട്ടു ബോധം വന്ന പല അമ്പല്ക്കമ്മിറ്റിക്കാരും മൈക്കുഭജനം നിറ്ത്തിയിട്ടുണ്ട്. പക്ഷേ അമ്പലം കത്തിക്കണം എന്നു പണ്ടും,വേണ്ട, ഭണ്ഡാരം നമുക്കു കിട്ടിയാൽ മ്അതി എന്നു ഇന്നും പറയുന്ന കമ്മ്യൂണിസ്റ്റുകാരൻ മൈക്കു വക്കരുതെന്നു പറയുമ്പോഴേ ഹിന്ദുത്വവാദികൾക്കു ചോര തിളക്കാറുള്ളൂ എന്നാണനുഭവം.
യ്

Anonymous said...

(sentence restructured)
പക്ഷേ അമ്പലം കത്തിക്കണം എന്നു പണ്ടും,വേണ്ട, ഭണ്ഡാരം നമുക്കു കിട്ടിയാൽ മ്അതി എന്നു ഇന്നും പറയുന്ന കമ്മ്യൂണിസ്റ്റുകാരൻ, തങ്ങളോടു മൈക്കു വക്കരുതെന്നു പറയുമ്പോൾ ഹിന്ദുത്വവാദികൾക്കു ചോര തിളക്കും.

Anonymous said...

കമ്മൂണിസ്റ്റുകാരൻ മറ്റേ “തങ്ങളോ”ട് ഇതു പറയുന്നില്ല എന്നതുംകൂടിയാണ് ഹിന്ദുക്കളുടെ വാദം