Monday, August 17, 2009

കഅബാ സ്നാനവും ഇസ്ലാമിലെ കരിങ്കല്ലാരാധനയും



കഅബാ സ്നാനവും ഇസ്ലാമിലെ കരിങ്കല്ലാരാധനയും !

കഅബ കഴുകല്‍ കേവലം ഒരു വൃത്തിയാക്കല്‍ മാത്രമാണെന്നും അതിനു വിഗ്രഹപരമായ പവിത്രതയൊന്നും ഇല്ലെന്നും സമര്‍ത്ഥിക്കാന്‍ ആധുനിക ഇസ്ലാം ബുദ്ധിജീവികള്‍ പാടു പെടുന്നതു കാണാം. നമ്മുടെ ഫൈസല്‍ കൊണ്ടോട്ടിയുടെ വിവാദ കമന്റും അത്തരത്തിലുള്ള ഒന്നായിരുന്നു. ഇസ്ലാമില്‍ വിഗ്രഹാരാധനയൊന്നും തന്നെയില്ല എന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടുണ്ടാക്കുക മാത്രമാണ്. 10 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്ലാമിലെ വിഗ്രഹാരാധനയെകുറിച്ച് ഒരു പ്രഭാഷണത്തിനിടെ ഞാന്‍ നടത്തിയ പരാമര്‍ശങ്ങളോടു പ്രതികരിച്ചുകൊണ്ട് ‘പ്രബോധന’ ത്തിലെ ചോദ്യോത്തരക്കാരന്‍ നല്‍കിയ മറുപടിയുടെ പ്രസക്തഭാഗങ്ങളും അതിനു പിന്നീട് ഞാന്‍ നല്‍കിയ മറുവാദങ്ങളും ഇവിടെ സംക്ഷിപ്തമായി വിവരിക്കാം. [പ്രബോധനക്കാര്‍ പിന്നെ മിണ്ടിയിട്ടില്ല]

1999-നവ.28 ലെ പ്രബോധനത്തില്‍ വന്ന മുജീബിന്റെ മറുപടിയുടെ ചുരുക്കം:-
“ആരാധനയെന്നാല്‍ പരമമായ വന്ദനവും ആദരവും പൂജയും ചേര്‍ന്നതാണ്. വിഗ്രഹത്തെ ആരാധിക്കുന്നവര്‍ അവയ്ക്ക് ദിവ്യത്വവും പവിത്രതയും കല്‍പ്പിക്കുന്നവരാണ്. അതുകൊണ്ടാണു വിഗ്രഹങ്ങള്‍ മോഷണം പോയാല്‍ കലാപവും കൊലയുമൊക്കെ നടക്കുന്നത്. പകരം മറ്റൊന്നു പ്രതിഷ്ഠിച്ച് പ്രശ്നം പരിഹരിക്കാന്‍ പോലും ആരാധകര്‍ തയ്യാറല്ല. വിഗ്രഹപൂജകര്‍ വിഗ്രഹങ്ങളെ സ്നാനം ചെയ്യിക്കലും അവയ്ക്കു പൂമാല ചാര്‍ത്തലും അവയെ സാഘോഷം എഴുന്നള്ളിക്കലും സാധാരണമാണ്. ഇതിനു തുല്യമായ ഒരു ചടങ്ങും ഇസ്ലാമിലില്ല. ഹജറുല്‍ അസ്വദ് എന്ന ശില ഹജ്ജിന്റെ ഭാഗമായ പ്രദക്ഷിണവേളയില്‍ അഭിവാദ്യത്തിനുള്ള ചിഹ്ന്നം മാത്രമാണ്. കഅബക്കോ ഹജറുല്‍ അസ്വദിനോ എന്തെങ്കിലും പവിത്രതയോ ദിവ്യത്വമോ ഉള്ളതായി മുസ്ലിംങ്ങള്‍ വിശ്വസിക്കുന്നില്ല. ”

ഇതിനു ഞാന്‍ നല്‍കിയ മറുപടി:-

വിഗ്രഹാരാധനയുടെ ചളിക്കുണ്ടില്‍ നിന്നും ഇസ്ലാമിനെ മാത്രമായി കഴുകിയെടുക്കാനുള്ള ഒരു ദുര്‍ബ്ബലശ്രമം മാത്രമായേ ഈ ന്യായീകരണങ്ങളെ വിലയിരുത്താനാവൂ.

ആരാധന എന്നതിനു സാമാന്യമായി വിവക്ഷിക്കപ്പെടുന്ന അര്‍ത്ഥതലത്തില്‍ നിന്നും അടര്‍ത്തി മാറ്റി പുതിയ നിര്‍വ്വചനങ്ങള്‍ ചമയ്ക്കേണ്ടത് മുസ്ലിം ബുദ്ധിജീവികള്‍ക്കിന്നു ആവശ്യമായി വന്നിരിക്കുന്നു എന്നതാണു പ്രശ്നം. പരമമായ പൂജ, പരമമായ വന്ദനം എന്നൊക്കെ നിര്‍വ്വചിച്ചതുകൊണ്ടു മാത്രം ഇസ്ലാമിലെ ക്ഷേത്രപ്രദക്ഷിണവും ശിലാചുംബനവും ചെകുത്താനേറുമൊക്കെ വിഗ്രഹാരാധനയുടെ പട്ടികയില്‍നിന്നും ഒഴിവാക്കപ്പെടുമോ? ഈശ്വരനു പ്രതീകങ്ങളുണ്ടാക്കി അതിനു മുമ്പില്‍ വണങ്ങുകയും വലം വെക്കുകയും ബലിയര്‍പ്പിക്കുകയുമൊക്കെ ചെയ്യുന്ന പ്രാകൃത ആരാധനാ സമ്പ്രദായത്തിനാണു സാമാന്യമായ അര്‍ത്ഥത്തില്‍ വിഗ്രഹാരാധന എന്നു പറയുന്നത്. ബഹുദൈവാരാധനയെ നിരാകരിക്കുന്ന ഇസ്ലാം വിഗ്രഹാരാധനയില്‍നിന്നും പൂര്‍ണമായി മുക്തി നേടി എന്നു പറയാനാവില്ല.

അറേബ്യയില്‍ ബിംബാരാധനയുടെ പ്രധാന കേന്ദ്രമായിരുന്നു മക്ക. കഅബാ ക്ഷേത്രത്തില്‍ ആ പ്രദേശത്തറിയപ്പെട്ടിരുന്ന മിക്ക ഗോത്രദൈവങ്ങളുടെയും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരുന്നു. ആണ്ടിലൊരിക്കല്‍ എല്ലാ സമീപ ഗോത്രക്കാരും തീര്‍ത്ഥാടകരായി മക്കയില്‍ വന്നെത്തുമായിരുന്നു. ഇത് ഗോത്രങ്ങളെ പരസ്പരം സഹകരിപ്പിക്കുന്നതിനും ഗോത്രാന്തരമായ ചില പെരുമാറ്റച്ചട്ടങ്ങള്‍ രൂപപ്പെടുന്നതിനും സഹായകമായി. മക്കയുടെ വാണിജ്യപരവും സാംസ്കാരികവുമായ ഔന്നത്യത്തിനും പുരോഗതിക്കും പ്രധാന നിമിത്തമായത് ഈ ഹജ്ജ് തീര്‍ത്ഥാടനം തന്നെയായിരുന്നു. ബഹുദെവാരാധനയെ മഹാപാപമായി വിശേഷിപ്പിച്ചുകൊണ്ട് രംഗത്തു വന്ന മുഹമ്മദ് മക്കാ നഗരം കീഴടക്കിയ സന്ദര്‍ഭത്തില്‍ ഈ ക്ഷേത്രത്തില്‍നിന്നും അല്ലാഹുവേതര ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ നീക്കം ചെയ്യുകയും എല്ലാ പ്രതീകങ്ങളും അല്ലാഹുവിന്റേതു മാത്രമാക്കി പരിഷ്കരിക്കുകയുമാണു ചെയ്തത്.
മുഹമ്മദിന്റെ സ്വന്തം ഗോത്രമായ ഖുറൈശികളുടെ പ്രധാന ആരാധനാശിലയായിരുന്ന ഹജറുല്‍ അസ്വദ് [കറുത്ത കല്ല്] കഅബയില്‍നിന്നും എടുത്തു മാറ്റിയില്ല. ക അബാ‍ മണ്ഡപത്തിനുള്ളില്‍ ഒരു കിണറ്റില്‍ പ്രതിഷ്ഠിച്ചിരുന്ന പ്രധാന ദൈവമായിരുന്നു ഹുബല്‍ . നരബലി പോലുള്ള പ്രധാന ചടങ്ങുകള്‍ ഹുബലിനെ മുന്‍ നിര്‍ത്തിയാണു നടത്തിയിരുന്നത്. ഇതര ഗോത്രങ്ങളുടെ ദൈവങ്ങളായ ലാത്ത ,മനാത്ത ,ഉസ്സ തുടങ്ങിയവയെ പേരെടുത്തു വിമര്‍ശിച്ച ഖുര്‍ ആനില്‍ ഖുറൈശീ ദൈവമായ ഈ ഹുബലിനെക്കുറിച്ചും പരാമര്‍ശങ്ങളില്ല. കഅബയിലെ വിഗ്രഹങ്ങള്‍ എടുത്തു മാറ്റിയ കൂട്ടത്തില്‍ ഹുബല്‍ ഉള്‍‍പ്പെട്ടിരുന്നോ എന്നും ,ഇപ്പോള്‍ അതവിടെത്തന്നെയുണ്ടോ എന്നും വ്യക്തമല്ല.

ഹജറുല്‍ അസവദ് എന്ന പവിത്രശിലയെ കുറിച്ച് ഒട്ടേറെ അല്‍ഭുത കഥകളും ഐതിഹ്യങ്ങളും അറേബ്യയില്‍ പ്രചരിച്ചിരുന്നു. ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറക്കിയതാണാ കല്ലെന്നും ആദ്യം അതു വെളുത്ത നിറമായിരുന്നു എന്നും പിന്നീട് ഭക്തജനങ്ങളുടെ ചുംബനത്തോടൊപ്പം അവരുടെ പാപങ്ങള്‍ ഏറ്റു വാങ്ങിയതിനാല്‍ ക്രമേണ ക്രമേണ കറുപ്പു നിറമായി എന്നും വിശ്വസിക്കപ്പെട്ടിരുന്നു. തിര്‍മിദി ഉദ്ധരിച്ച ഒരു ഹദീസ് കാണുക:-

Some Muslims also accept this hadith, from Tirmidhi, which asserts that at the Last Judgement (Qiyamah), the Black Stone will speak for those who kissed it:

It was narrated that Ibn ‘Abbas said: The Messenger of Allah said concerning the Stone: "By Allah, Allah will bring it forth on the Day of Resurrection, and it will have two eyes with which it will see and a tongue with which it will speak, and it will testify in favour of those who touched it in sincerity."[15]


പ്രബോധനക്കാര്‍ പറയും പോലെ ഇതു വെറും ഒരു അടയാളക്കല്ലു മാത്രമായിരുന്നില്ല എന്നതിനു ഇസ്ലാം ചരിത്രത്തില്‍ തന്നെ തെളിവുണ്ട്. ഒരിക്കല്‍ കഅബ പുതുക്കിപ്പണിതപ്പോള്‍ ഈ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനെ ചൊല്ലി നാലു കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി എന്നും വഴക്കു മൂത്തു യുദ്ധത്തിന്റെ വക്കോളമെത്തിയ സന്ദര്‍ഭത്തില്‍ ചെറുപ്പക്കാരനായ മുഹമ്മദ് പ്രശ്നത്തിനു പരിഹാരമുണ്ടാക്കി എന്നും പറയുന്നു. നിലത്തു വിരിച്ച ഒരു തുണിയില്‍ വിഗ്രഹം വെച്ച് നാലു കുടുംബക്കാരും ഒപ്പം പിടിച്ചുകൊണ്ട് കല്ലിന്റെ പ്രതിഷ്ഠ നടത്താനായിരുന്നു നിര്‍ദ്ദേശം. ഇതു മുഹമ്മദിന്റെ യുക്തി വൈഭവത്തെ ഉയര്‍ത്തിക്കാണിക്കാനായി ചരിത്രകാരന്മാര്‍ ഉദ്ധരിച്ച സംഭവമാണ്. ഹജറുല്‍ അസ്വദ് വെറും ഒരു ‘സര്‍വ്വേരിക്കല്ല്’ മാത്രമായിരുന്നില്ല എന്നതിന് ഇതില്‍ പരം എന്തു തെളിവാണു വേണ്ടത്?

ശിലാചുംബനം പോലുള്ള ആചാരങ്ങളോട് നബിയുടെ വിശ്വസ്തരായിരുന്ന അനുചരന്മാര്‍ തന്നെ വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു.
“നീ വെറും കല്ലു മാത്രമാണ്. നബി നിന്നെ ചുംബിക്കുന്നതു കണ്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ തിരിഞ്ഞു നോക്കില്ലായിരുന്നു” എന്ന് ഉമര്‍ ഈ കല്ലിനോട് പരിഹാസരൂപത്തില്‍ പറഞ്ഞതായി ബുഖാരിയില്‍ ഹദീസുണ്ട്. സ്വന്തം അനുയായികള്‍ പോലും എതിര്‍ത്തിട്ടും മുഹമ്മദ് എന്തുകൊണ്ടാണ് മുശ് രിക്കുകളുടെ അനുഷ്ഠാനങ്ങള്‍ ഇസ്ലാമിലെ പ്രധാന അരാധനാരീതിയായി നിലനിര്‍ത്തിയത്? മുസ്ലിം ബുദ്ധിജീവികളെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു സമസ്യയാണിത്.
എന്നാല്‍ മുഹമ്മദിന്റെ വ്യക്തിത്വത്തിന്റെ സവിശേഷതകളെ യുക്തി പൂര്‍വ്വം വിശകലനം ചെയ്യുകയും ചരിത്രത്തിന്റെ വരികള്‍ക്കിടയിലൂടെ മുന്‍ വിധികളില്ലാതെ സഞ്ചരിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും ഈ ഇരട്ടത്താപ്പിന്റെ കാരണം കണ്ടെത്താന്‍ പ്രയാസമില്ല.

മുഹമ്മദിന്റെ ജന്മനഗരമായ മക്കയുടെ വാണിജ്യപരവും സാംസ്കാരികവുമായ പ്രാധാന്യവും നിലനില്‍പ്പും ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടതായിരുന്നുവല്ലോ. ഖുറൈശീ ഗോത്രത്തിന്റെ പ്രതാപവും പ്രശസ്തിയും കഅബ ക്ഷേത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടന്നിരുന്നു. അറേബ്യയുടെ മുഴുവന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഈ പുണ്യ നഗരത്തിന്റെ ആധിപത്യം മുഹമ്മദിന്റെ ഒരു ചിരകാല സ്വപ്നമായിരുന്നു. ആ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിന് അദ്ദേഹം കണ്ടെത്തിയ ഒരു മാര്‍ഗ്ഗം മാത്രായിരുന്നു പുതിയ മതത്തിന്റെ രൂപീകരണവും പ്രവാചകത്വവും മറ്റും.

മക്കാ നഗരം തനിക്കധീനപ്പെട്ടതോടെ ബിംബാരാധനയോടും മറ്റും മുഹമ്മദിനുണ്ടായിരുന്ന മനോഭാവത്തില്‍ പ്രകടമായ മാറ്റം ദൃശ്യമായി. കഅബാ ക്ഷേത്രവും അവിടെയുണ്ടായിരുന്ന തീര്‍ത്ഥാടനവും വിഗ്രഹപൂജയുമൊക്കെ എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ മക്കാവിജയത്തോടെ അദ്ദേഹത്തിനു കഴിയുമായിരുന്നു. പക്ഷെ തന്ത്രശാലിയായ ആ ഭരണാധികാരി തന്റെ ജന്മദേശത്തിന്റെ സാംസ്കാരികത്തനിമയും സാമ്പത്തിക ഭദ്രതയും തകര്‍ക്കാന്‍ തയ്യാറായില്ല. മക്കയുടെ പ്രശസ്തിയും പ്രതാപവും തന്റെ സാമ്രാജ്യത്തോടൊപ്പം വളര്‍ന്നു പന്തലിക്കണം എന്നു മാത്രമേ അദ്ദേഹം ആഗ്രഹിച്ചുള്ളു. മാത്രമല്ല , കീഴടക്കപ്പെട്ട മക്കാ നിവാസികളെ മനപ്രയാസമില്ലാതെ കൂടെ നിര്‍ത്താന്‍ ഈ നടപടി ഉപകരിക്കുമെന്ന ദീര്‍ഘവീക്ഷണവും അദ്ദേഹത്തിനുണ്ടായിരുന്നു. മക്കക്കാര്‍ മാത്രം ആചരിച്ചു വന്ന സഫാ മര്‍വാ പ്രദക്ഷിണം മദീനക്കാരുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് ഹജ്ജില്‍ ഉള്‍പ്പെടുത്തിയതിന്റെ യുക്തിയും ഇതു തന്നെയായിരുന്നു.
മുശ്രിക്കുകളുടേതായ എല്ലാ അനുഷ്ഠാനങ്ങളും ഇസ്ലാമിന്റേതാക്കി പരിവര്‍ത്തനം ചെയ്യാന്‍ മുഹമ്മദിനെ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ ഉയര്‍ന്ന രാഷ്ട്ര തന്ത്രജ്ഞതയും കുശാഗ്ര ബുദ്ധിയുമല്ലാതെ മറ്റൊന്നുമല്ല!

തങ്ങളുടെ ക്ഷേത്രവും ദൈവങ്ങളും നശിപ്പിക്കപ്പെട്ടാല്‍ മക്കയുടെ വാണിജ്യപരവും സാംസ്കാരികവുമായ അസ്തിത്വം അപകടത്തിലാകുമെന്ന ആശങ്ക തന്നെയാണ് ഖുറൈശികളെ ഇസ്ലാമിന്റെ ആദ്യകാല പ്രബോധനവേളയില്‍ മുഹമ്മദില്‍ നിന്നും അകറ്റിയ പ്രധാന കാര്യം. ഇതു തന്നെയാണ് ഹജ്ജു തീര്‍ത്ഥാടനം ഇസ്ലാമിന്റെ പ്രധാന കര്‍മ്മങ്ങളിലൊന്നായി നിലനിര്‍ത്താന്‍ മുഹമ്മദിനെ പ്രേരിപ്പിച്ചതും. ഇവിടെ തൌഹീദും ശിര്‍ക്കും സമന്വയിപ്പിക്കുന്നതിനായി തന്ത്രപൂര്‍വ്വം ചില ന്യായങ്ങള്‍ അദ്ദേഹം കണ്ടെത്തി. അബ്രഹാമിന്റെ ഏകദൈവാരാധനയെ മക്കയിലെ വിഗ്രഹപൂജയുമായി കൂട്ടിയിണക്കാന്‍ മുഹമ്മദ് നെയ്തുണ്ടാക്കിയ കഥകള്‍ക്ക് ചരിത്രപരമായി മറ്റൊരു തെളിവും ഇല്ല.

കഅബക്കും ഹജറുല്‍ അസ് വദിനും യാതൊരു പവിത്രതയും കല്‍പ്പിക്കുന്നില്ല എന്ന ആധുനിക മുസ്ലിം ബുദ്ധിജീവികളുടെ വാദം നിലനില്‍ക്കുന്നതല്ല. നമസ്കാരത്തിനു കഅബയെ ലക്ഷ്യമാക്കുന്നത് ദിശാബോധം ലഭിക്കാന്‍ മാത്രമാണെന്ന വാദവും പ്രശ്നത്തെ ലഘൂകരിക്കാനുള്ള ഒരു പാഴ് ശ്രമം മാത്രമാണ്. ബ്രഹ്മാണ്ഢം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഒരു ഈശ്വര ചൈതന്യത്തിനു മനുഷ്യരുടെ ആത്മാവുമായി സംവദിക്കാന്‍ ഒരു കല്‍മണ്ഡപവും മൂലക്കല്ലും വേണ്ടതുണ്ടോ? ഖിബ്ല വെറും ദിശാബോധമുണ്ടാക്കാനുള്ളതാണെന്നു വാദത്തിനു സമ്മതിച്ചാല്‍ തന്നെ കൊടുങ്ങല്ലൂരും പളനിയിലുമൊക്കെ നടക്കുന്നതു പോലെയുള്ള ക്ഷേത്രപ്രദക്ഷിണം കഅബയ്ക്കു ചുറ്റും നടത്തുന്നതെന്തിന്? മലമൂത്ര വിസര്‍ജ്ജനവേളയില്‍ പോലും മുസ്ലിംങ്ങള്‍ ഈ പുണ്യ ഗേഹത്തിന്റെ പരിശുദ്ധി കാക്കാന്‍ ജാഗ്രത പാലിക്കുന്നതെന്തുകൊണ്ട്? ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ മക്കയില്‍ പോയി മൃഗബ്വലി നടത്തുന്നതും തലമുണ്ഢനം ചെയ്യുന്നതും കല്ലെടുത്തെറിയുന്നതുമൊക്കെ എന്തുദ്ദേശ്യത്തോടെയാണ്? ഇതൊന്നും ദൈവത്തെ പ്രീതിപ്പെടുത്താനുള്ള ആരാധനാകര്‍മ്മങ്ങള്‍ അല്ലേ? ഇതൊന്നും വിഗ്രഹാരാധനയല്ല എങ്കില്‍ പിന്നെ എന്താണു വിഗ്രഹാരാധന എന്നു വിശദീകരിക്കേണ്ടത് മുസ്ലിം ബു ജി കളുടെ കടമയാണ്.

ക്ഷേത്രങ്ങളില്‍ പോയി ആരാധന നടത്തുന്ന ഹിന്ദു വിശ്വാസികളാരും തങ്ങള്‍ ആരാധിക്കുന്നത് അവിടെ പ്രതിഷ്ഠിച്ചിട്ടുള്ള കല്ലിനെയോ ലോഹപ്രതിമയെയോ ആണെന്നു പറയാറില്ല. ആ ശില്പം എഴുന്നേറ്റുവന്ന് എന്തെങ്കിലും കൊടുക്കുമെന്നും അവരാരും കരുതുന്നില്ല. ഈശ്വരനുമായി സംവദിക്കാന്‍ -മനസ്സിന് ഏകാഗ്രത ലഭിക്കാന്‍ -ഒരു പ്രതീകത്തെ മുന്‍ നിര്‍ത്തുന്നു എന്നേ അവരും പറയുന്നുള്ളു. ഹിന്ദുവിന്റെ ശ്രീകോവിലും മുസ്ലിമിന്റെ ഖിബ് ലയും ആരാധനയുടെ കാര്യത്തില്‍ ഒരേ ധര്‍മ്മം തന്നെയാണു നിര്‍വ്വഹിക്കുന്നത് എന്നിരിക്കെ അതില്‍ ഒന്നു ശിര്‍ക്കും മറ്റേതു തൌഹീദും ആകുന്നതിന്റെ യുക്തിയൊന്നു വിശദീകരിക്കാമോ?
വിഗ്രഹം കളവു പോയാല്‍ കലാപമുണ്ടാകും എന്നാണു ഓ അബ്ദുറഹിമാന്‍ പറയുന്ന മറ്റൊരു ലക്ഷണം. കളവു പോകട്ടെ മുസ്ലിം വിഗ്രഹങ്ങള്‍ ഏതെങ്കിലും തരത്തില്‍ നിന്ദിക്കപ്പെട്ടാല്‍ പോലും കഥയെന്താകുമെന്നു നമുക്കൂഹിക്കാവുന്നതേയുള്ളു.
കഅബയിലെ കരിങ്കല്ല് ഒരിക്കല്‍ മനോരോഗിയായ ഒരാള്‍ കുത്തിപ്പൊട്ടിച്ചു വീട്ടില്‍ കൊണ്ടു പോയി. ആളൊഴിഞ്ഞ നേരം നോക്കിയായിരുന്നു വിഗ്രഹമോഷണം. വിവരം കാട്ടു തീ പോലെ പരന്നു. മോഷ്ടാവു പിടിക്കപ്പെട്ടു. വിചാരണ പോലും കൂടാതെ ആ മനുഷ്യന്റെ തല വെട്ടി. പൊട്ടിയ കല്ലിന്‍ കഷ്ണങ്ങള്‍ കൂട്ടി ഒട്ടിച്ച് തത്സ്ഥാനത്തു തന്നെ പ്രതിഷ്ഠിച്ചു. ഇതിന്റെ പേരില്‍ ഒരു കലാപത്തിനു തന്നെ കളമൊരുങ്ങിയതായും പറയപ്പെടുന്നു. പ്രബോധനം “ലക്ഷണം” പറഞ്ഞപോലെ പകരം മറ്റൊരു കല്ലു പ്രതിഷ്ഠിച്ച് പ്രശ്നം പരിഹരിക്കപ്പെടുകയുണ്ടായില്ല! അങ്ങിനെ ചെയ്യാന്‍ ആരാധകര്‍ തയ്യാറായിരുന്നെങ്കില്‍ മനോരോഗിയായ ഒരു നരപരാധി കൊല്ലപ്പെടുമായിരുന്നില്ലല്ലൊ.

വിഗ്രഹങ്ങളെ സ്നാനം ചെയ്യിക്കലും പൂമാല ചാര്‍ത്തലും സാഘോഷം എഴുന്നള്ളിച്ചു കൊണ്ടു നടക്കലുമൊക്കെയാണു പ്രബോധനം വിവരിക്കുന്ന മറ്റു ലക്ഷണങ്ങള്‍ . ഇതൊക്കെയാണു വിഗ്രഹാരാധനയുടെ ലക്ഷണങ്ങളെങ്കില്‍ കഅബയും ഒന്നാംതരം ലക്ഷണമൊത്ത പൂജാബിംബം തന്നെ! ആണ്ടു തോറും അതിനെ സംസം വെള്ളവും പനിനീരും കൊണ്ടു സ്നാനം ചെയ്യിക്കുന്നു. ഇതു നമ്മുടെ ഫൈസലും കൂട്ടരും പറയും പോലെ വെറും വാട്ടര്‍ സര്‍വ്വീസിങ് മാത്രമല്ല. ഒരു ചടങ്ങു തന്നെയാണ്. സൌദി രാജാക്കന്മാര്‍ നേരിട്ടു പങ്കെടുക്കുന്ന പ്രധാന മതചടങ്ങുകളില്‍ ഒന്നാണീ വിഗ്രഹസ്നാനം! ഇതോടൊപ്പം തന്നെ അതില്‍ തൂക്കിയിടുന്ന “ഖില്ല” യും മാറ്റി പ്രതിഷ്ഠിക്കുന്നു. പഴയ ഖില്ല കഷ്ണങ്ങളാക്കി ഭക്തജനങ്ങള്‍ക്കു വിതരണം ചെയ്യുകയും ആ തുണിക്കഷ്ണങ്ങള്‍ അത്യാദരപൂര്‍വ്വം വീടുകളില്‍ സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. നമ്മുടെ നാട്ടിലും അതിന്റെ കഷ്ണങ്ങള്‍ ഭക്തി പൂര്‍വ്വം സൂക്ഷിച്ചു വെക്കുന്നവരുണ്ട്. ആ തുണിക്കഷ്ണത്തിനു ദിവ്യത്വം ഉണ്ടെന്നു തന്നെയാണവര്‍ കരുതുന്നത്.

പുതുതായി അണിയിക്കാനുള്ള ഖില്ല ഓരോ കൊല്ലവും ഓരോ പ്രദേശത്തു നിന്നാണു കൊണ്ടു വരുന്നത്. സാഘോഷം എഴുന്നള്ളിക്കല്‍ വിഗ്രഹാരാധനയുടെ ലക്ഷണമാണെന്നാണല്ലോ ജമാ അത്തു നേതാവായ മുജീബ് പറയുന്നത്. അദ്ദേഹത്തിന്റെ മഹാനേതാവ് തന്നെ ഖില്ല എഴുന്നള്ളിച്ചതിന്റെ ദൃക്‌സാക്ഷിവിവരണം ഇതാ കാണുക:-

“ക അബാലയത്തെ അണിയിക്കാനുള്ള ഖില്ല പാകിസ്ഥാനില്‍നിന്നു നിര്‍മ്മിക്കാന്‍ സൌദി ഭരണകൂടം തീരുമാനിച്ചു. ഈ ഉത്തരവാദിത്തം മൌദൂദിയെ ഏല്‍പ്പിച്ചു. അയ്യൂബ്ഖാനായിരുന്നു അന്നത്തെ പാക് പ്രസിഡണ്ട്. തെരഞ്ഞെടുപ്പിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ അങ്ങിങ്ങായി ആരംഭിച്ചിരുന്നു. ജമാ അത്തെ ഇസ്ലാമിയുടെ പ്രചാരണത്തിനും തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടു പിടിക്കാനും ഖില്ലയെ നല്ലൊരു ആയുധമാക്കാമെന്നു മൌദൂദി ചിന്തിച്ചു. കഅബയുടെ ഖില്ല നിര്‍മ്മിക്കുന്ന കാര്യം മൌദൂദി പത്രങ്ങളിലൂടെ ജനങ്ങളെ അറിയിച്ചു. വന്‍പിച്ച ആഘോഷപരിപാടികളോടെ ഖില്ല നിര്‍മ്മാണം ആരംഭിച്ചു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം അതുമായി പ്രദര്‍ശനയാത്ര നടത്താന്‍ അദ്ദേഹം തീരുമാനിച്ചു. വാര്‍ത്താ മാധ്യമങ്ങളിലൂടെ പര്യടനപരിപാടി വിളംബരം ചെയ്തു. ലക്ഷക്കണക്കിനു രൂപ മുതല്‍ മുടക്കി സ്പെഷ്യല്‍ തീവണ്ടിയിലായിരുന്നു യാത്ര. പ്രദര്‍ശനയാത്രക്കു നേതൃത്വം നല്‍കി ഒരു വണ്ടിയില്‍ ജമാ അത്തെ ഇസ്ലാമി അമീര്‍ അബുല്‍ അ അലാ മൌദൂദിയും സഞ്ചരിച്ചു. ഈ പര്യടന യാത്രയെപ്പറ്റി ജമാ അത്തെ ഇസ്ലാമിയുടെ ഔദ്യോഗിക പത്രമായ ‘ഏഷ്യാ ലാഹോര്‍ ’ എഴുതുന്നു: “ഇപ്പോള്‍ പശ്ചിമ പകിസ്താനിലെ റെയില്‍വേ സ്റ്റേഷനുകളിലൂടെ രണ്ടു തീവണ്ടികള്‍ കഅബയുടെ ഖില്ല പ്രദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്നു. ഒരു തീവണ്ടി ലാഹോറില്‍നിന്നും പെഷവാറിലേക്കു തിരിക്കുമ്പോള്‍ മറ്റൊരു തീവണ്ടി ഒകാട നഗരത്തിന്റെ ഭാഗത്തേക്കോടി ഖില്ലാ പ്രേമികളുടെ ദാഹം ശമിപ്പിച്ചുകൊണ്ടിരിക്കുന്നു. പൊതുജനങ്ങളുടെ സ്നേഹപ്രകടനത്തിന്റെയും അതിയായ താല്‍പ്പര്യത്തിന്റെയും അല്‍ഭുതദൃശ്യങ്ങള്‍ എല്ലാ സ്റ്റേഷനുകളിലും കാണാം. ഖില്ലയെ ഒരു നോക്കു കണ്ട് അനുഗ്രഹീതരാകാന്‍ വേണ്ടി എല്ലാ സ്റ്റേഷനുകളിലും ആബാല വൃദ്ധം ജനങ്ങള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണ്.

സ്ത്രീകള്‍ ഖില്ലയുടെ മേല്‍ പുഷ്പാര്‍ച്ചന നടത്തുകയും പണം നിക്ഷേപിക്കുകയും ചെയ്യുന്നു. വലിയ ഉദ്യോഗസ്ഥരും പ്രമുഖ നേതാക്കളും കൈ കെട്ടി നിശ്ശബ്ദരായി നിന്ന് ഖില്ലയെ ആശീര്‍വദിക്കുന്നു. ഖില്ലയെ തൊടാനും ചുംബിക്കാനും അനുവദിക്കാത്തതിനാല്‍ ചില സ്ഥലങ്ങളില്‍ ആളുകള്‍ തീവണ്ടിയെ ചുംബിക്കുന്നു. ” (അണിയറയ്ക്കുള്ളിലെ ജമാ അത്തെ ഇസ്ലാമി. -അബ്ദുള്ള വേളം- ഇസ്ലാമിക് സാഹിത്യ അക്കാദമി, കോഴിക്കോട്. പേ. 38,39)

കഅബയുടെ മേല്‍ തൂക്കിയിടാനുള്ള ഒരു തുണിയുടെ സ്ഥിതി ഇതാണെങ്കില്‍ പിന്നെ ആ കല്ലിന്റെ കാര്യം പറയണോ?


ദൈവത്തിനു പ്രതീകങ്ങള്‍ ഉണ്ടാക്കി അതിനു ചുറ്റും അനുഷ്ഠാനങ്ങള്‍ ചെയ്യുന്നതിനാണു നാം പൊതുവെ വിഗ്രഹാരാധന എന്നു പറയുന്നത്. ഇസ്ലാമിലെ ദൈവത്തിനും പ്രതീകങ്ങളുണ്ടെന്നും അവയെ പ്രദക്ഷിണം ചെയ്യാമെന്നും ഖുര്‍ ആന്‍ തന്നെ പ്രസ്താവിക്കുന്നുണ്ട്:-


إِنَّ ٱلصَّفَا وَٱلْمَرْوَةَ مِن شَعَآئِرِ ٱللَّهِ فَمَنْ حَجَّ ٱلْبَيْتَ أَوِ ٱعْتَمَرَ فَلاَ جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا وَمَن تَطَوَّعَ خَيْراً فَإِنَّ ٱللَّهَ شَاكِرٌ عَلِيمٌ

“നിശ്ചയം സഫായും മര്‍വായും അല്ലാഹുവിന്റെ പ്രതീകങ്ങള്‍ തന്നെ. അതിനാല്‍ അവയെ തവാഫ് ചെയ്യുന്നതില്‍ തെറ്റില്ല.”[2:158]


Truly Safā and Marwa, two mountains near Mecca, are among the waymarks (sha‘ā’ir, plural of sha‘īra) of God, the [ritual] ceremonies of His religion, so whoever makes the Pilgrimage to the House, or the Visitation, that is, whoever prepares to perform the Pilgrimage [hajj] or the Visitation [‘umra]: the original sense of both terms [hajja and i‘tamara] is ‘to aim for’ and ‘to visit’, respectively; he would not be at fault, [it would not be] a sin, if he circumambulates them (the original tā’ [of yatatawwafa, ‘circumambulate’] has been assimilated with the tā’), by pacing quickly (sa‘y) between them seven times: this was revealed when the Muslims were averse to this [circumambulation], because the pagan Arabs used to circumambulate them, and there was an idol atop each mountain which they used to stroke. It is reported from Ibn ‘Abbās that this pacing [between the two] is not obligatory, based on the fact that when no sin can be incurred, the context implies free choice. Al-Shāfi‘ī and others, however, considered it to be a pillar [of the Pilgrimage rituals]. The Prophet made clear its obligatory aspect when he said that, ‘God has prescribed for you the pacing [sa‘y]’, as reported by al-Bayhaqī and others; and he [the Prophet] also said, ‘Begin with what God has begun’, meaning, al-Safā, as reported by Muslim; and whoever volunteers (tatawwa‘a: a variant reading is yattawa‘, the ta’ here being assimilated) good, that is, any good deed such as circumambulation or other, that is not obligatory on him; God is Grateful, for such a deed and rewards that person for it, Knowing, it.[jalalain]


(Lo! (the mountains) As-Safa and Al-Marwah are among the indications of Allah...) [2:158]. Sa‘id ibn Muhammad ibn Ahmad al-Zahid informed us> Abu ‘Ali ibn Abi Bakr al-Faqih> ‘Abd Allah ibn Muhammad ibn ‘Abd al-‘Aziz> Mus‘ab ibn ‘Abd Allah al-Zubayri> Malik> Hisham> his father> ‘A’ishah who said: “This verse was revealed about the Helpers. They used to make a pilgrimage to Manat which was close to Qudayd. They also used to avoid going between al-Safa and al-Marwah. When Islam came, they asked Allah’s Messenger, Allah bless him and give him peace, about this, and Allah, exalted is He, revealed this verse”. This is narrated by Bukhari from ‘Abd Allah ibn Yusuf from Malik. Abu Bakr al-Tamimi informed us> Abu’l-Shaykh al-Hafiz [al-Asfahani]> Abu Yahya al-Razi> Sahl al-‘Askari> Yahya and ‘Abd al-Rahman> Hisham> his father> ‘A’ishah who said: “This verse was revealed about a group of people from the Helpers. Before Islam, they used to make pilgrimage to Manat and were forbidden from going between al-Safa and al-Marwah. When they went to pilgrimage with Allah’s Messenger, Allah bless him and give him peace, they mentioned this to him. And so Allah revealed this verse”. This is narrated by Muslim from the report of Abu Bakr> Ibn Abi Shaybah> Abu Usamah> Hisham> his father> ‘A’ishah. Said Anas ibn Malik: “We disliked going in between al-Safa and al-Marwah, because they were the shrines of Quraysh in the pre-Islamic period, and so we abandoned them in Islam. Then Allah revealed this verse”. Said ‘Umar ibn Hubshi: “I asked Ibn ‘Umar about this verse and he said: ‘Go to Ibn ‘Abbas and ask him’. The latter said: ‘There was on al-Safa an idol in the form of a man called Isaf, and on al-Marwah an idol in the form of a woman called Na’ilah. The people of the Book claimed that these two had committed adultery in the Ka’bah and as a punishment Allah turned them into two stones which were placed on al-Safa and al-Marwah so that people can take heed. But after a long time had passed, they were worshipped instead of Allah, exalted is He. Whenever the people of the pre-Islamic period went in between them, they stroked the two idols. When Islam came and the idols were destroyed, the Muslims disliked going between al-Safa and al-Marwah because of these two idols. [wahidi]


കെ വി മുഹമ്മദ് മുസ്ലിയാര്‍ നല്‍കുന്ന വിശദീകരണം കാണുക:

“ഇസ്ലാമിന്റെ ആരംഭകാലത്ത് മുശ്രിക്കുകള്‍ ആ രണ്ടു പര്‍വ്വതങ്ങളിലും ഓരോ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് അവയെ പ്രദക്ഷിണം ചെയ്യുകയും ആരാധിക്കുകയും ചെയ്തു വന്നിരുന്നു. എന്നാല്‍ ഇസ്ലാം വരികയും വിഗ്രഹങ്ങള്‍ നീക്കം ചെയ്യപ്പെടുകയും ചെയ്ത ശേഷവും ആ പര്‍വ്വതങ്ങളെ പ്രദക്ഷിണം ചെയ്യുവാന്‍ മുസ്ലിംങ്ങള്‍ക്കു വെറുപ്പു തോന്നി. കാരണം ബിംബങ്ങളോടും അവയോടു ബന്ധപ്പെട്ട പശ്ചാത്തലങ്ങളോടും ജനമനസ്സുകളില്‍ ഇസ്ലാമുണ്ടാക്കിയ പരിവര്‍ത്തനം അത്രമാത്രം ഉഗ്രവും അഗാധവുമായിരുന്നു. അക്കാരണത്താല്‍ സഫാമര്‍വയെ ഇനിയും പ്രദക്ഷിണം ചെയ്യുന്നതില്‍ തങ്ങള്‍ക്ക്ക്കുള്ള മനപ്രയാസം നബിയോടവര്‍ പറയുകയും ചെയ്തു. അപ്പോഴായിരുന്നു `അവ രണ്ടും അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതായിരിക്കയാല്‍ അവയെ ത്വവാഫ് ചെയ്യല്‍ കുറ്റമല്ല` എന്നു അല്ലാഹു ഉണര്‍ത്തിയത്.”



-------------------
ഇസ്ലാമില്‍ വിഗ്രഹാരാധനയുണ്ടെന്നു ഞാന്‍ പറഞ്ഞതിനു മറുപടിയായി വിഗ്രഹങ്ങളുടെ “ലക്ഷണങ്ങള്‍” വിശദീകരിച്ചുകൊണ്ട് മറുപടി എഴുതിയ പ്രബോധനം മുജീബ് ,എന്റെ ഈ മറുപടിയോട് കഴിഞ്ഞ 10 വര്‍ഷമായി, ഇതു വരെ പ്രതികരിച്ചു കണ്ടില്ല.
നമ്മുടെ ഫൈസല്‍ കൊണ്ടോട്ടിയെങ്കിലും തൃപ്തികരമായ ഒരു വിശദീകരണം നല്‍കുമെന്നു പ്രതീക്ഷികുന്നു!

87 comments:

ea jabbar said...

ഇസ്ലാമില്‍ വിഗ്രഹാരാധനയുണ്ടെന്നു ഞാന്‍ പറഞ്ഞതിനു മറുപടിയായി വിഗ്രഹങ്ങളുടെ “ലക്ഷണങ്ങള്‍” വിശദീകരിച്ചുകൊണ്ട് മറുപടി എഴുതിയ പ്രബോധനം മുജീബ് ,എന്റെ ഈ മറുപടിയോട് കഴിഞ്ഞ 10 വര്‍ഷമായി, ഇതു വരെ പ്രതികരിച്ചു കണ്ടില്ല.
നമ്മുടെ ഫൈസല്‍ കൊണ്ടോട്ടിയെങ്കിലും തൃപ്തികരമായ ഒരു വിശദീകരണം നല്‍കുമെന്നു പ്രതീക്ഷികുന്നു!

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം.
ചര്‍ച്ച വീക്ഷിക്കാം.
:)

ചാണക്യന്‍ said...

വായിച്ചു....:)

ea jabbar said...

ക അബ കഴുകലിന്റെ വാര്‍ത്ത കോപ്പി ചെയ്ത് കമന്റിടാനും അതു പിന്നെ ഡിലീറ്റു ചെയ്യാനും കാരണം ഫൈസലിന്റെ കമന്റിനു മറുപടിയില്ലാത്തതുകൊണ്ടല്ല എന്ന് ഫൈസലിനിപ്പോള്‍ മനസ്സിലായിക്കാണുമല്ലോ?

Calvin H said...

വിഗ്രഹം എന്നത് കല്ലോ മരമോ ലോഹമോ തന്നെയാവണം എന്നു തന്നെയില്ല. നമ്മുടെയൊക്കെ മനസുകളിലാണ് ഏറ്റവും വലിയ വിഗ്രഹങ്ങൾ ഇരിക്കുന്നത്. ആ വിഗ്രഹങ്ങൾ ഉടക്കപ്പെടുമ്പോഴൊക്കെ വികാരങ്ങൾ വ്രണപ്പെടും.

മനസിൽ നാം പ്രതിഷ്ഠിക്കുന്ന വിഗഹങ്ങളിൽ ചിലതിനു അമ്പലങ്ങളിലെ പ്രതിഷ്ഠകളുടെ രൂപമായിരുകും. ചിലതിനു ചില മനുഷ്യരുടെ രൂപം ആവും. ചിലതിനാവട്ടെ രൂപമില്ലാത്ത ദൈവത്തിന്റെയൊ ചൈതന്യത്തിന്റ്റേയൊ ഒക്കെ ഭാവവും...

അരൂപിയായ ദൈവസങ്കല്പത്തിനു രൂപമുള്ള ദൈവസങ്കല്പത്തിനു മേലേയോ തിരിച്ചോ പവിത്രത കൂടുതൽ ഉണ്ടെന്ന് തോന്നുന്നില്ല. ഓരോന്നും ഓരോ കാലത്തും ദേശത്തും അപ്പപ്പോൾ ഉണ്ടായവ.

പാമരന്‍ said...

thats a good response.

ea jabbar said...

‘There was on al-Safa an idol in the form of a man called Isaf, and on al-Marwah an idol in the form of a woman called Na’ilah. The people of the Book claimed that these two had committed adultery in the Ka’bah and as a punishment Allah turned them into two stones which were placed on al-Safa and al-Marwah so that people can take heed. But after a long time had passed, they were worshipped instead of Allah, exalted is He. Whenever the people of the pre-Islamic period went in between them, they stroked the two idols. When Islam came and the idols were destroyed, the Muslims disliked going between al-Safa and al-Marwah because of these two idols.

അനുയായികള്‍ കൈവിട്ടിട്ടും ഈ വിഗ്രഹക്കുന്നുകളെ പ്രവാചകന് ഉപേകഷിക്കാനായില്ല. എന്തായിരിക്കാം കാരണം????
ഈ ആയത്തും ഇബ്ലീസിന്റേതായിരിക്കാന്‍ സാധ്യതയില്ലേ?

ഈ ചര്‍ച്ചയും കൂടി നോക്കുക

V.B.Rajan said...

കാശ്മീരിലെ ഹസറത്ത് ബാല്‍ മോസ്ക്കില്‍ വച്ചിരിക്കുന്ന പ്രവാചകന്റെ താടി രോമത്തെയും അരാധനാ മനോഭാവത്തോടെയാണ് ഇസ്ലാം മതസ്തര്‍ കാണുന്നത്.

ഇസ്ലാമിലെ വിഗ്രഹാരാധാനെയെക്കുറിച്ച് ശ്രീ എം.എം.അക്ബര്‍ നല്‍കിയ ഒരു വിശദീകരണം കേള്‍ക്കുവാനിടയായി. അദ്ദേഹം വളരെ തന്ത്രപൂര്‍‌വ്വം തന്റെ കര്‍മ്മം നിര്‍‌വ്വഹിച്ചതായി തോന്നുന്നു. ഇതാ ലിങ്ക്
http://www.youtube.com/watch?v=rgySxOk3nLA

V.B.Rajan said...

one more link

http://www.youtube.com/watch?v=P6EY4QHeS4k&NR=1

Unknown said...

കാൽവിന്റെ കമന്റിനു് താഴെ ഒരടിയൊപ്പു്. ഏതു് ആരാധനയും വിഗ്രഹാരാധനയാണു്.

ശ്രദ്ധേയന്‍ | shradheyan said...

ഇസ്ലാമിനെ വിഗ്രഹാരാധാനാധിഷ്ടിതമായ മതമാക്കാനുള്ള വ്യഗ്രതയില്‍ മാഷ്‌ പറഞ്ഞ ചില അബദ്ധങ്ങളിലെക്ക് വിരല്‍ ചൂണ്ടട്ടെ:

"മുഹമ്മദിന്റെ സ്വന്തം ഗോത്രമായ ഖുറൈശികളുടെ പ്രധാന ആരാധനാശിലയായിരുന്ന ഹജറുല്‍ അസ്വദ് [കറുത്ത കല്ല്]"
ഹജറുല്‍ അസ് വദ് ചരിത്രത്തില്‍ എപ്പോഴെങ്കിലും ആരാധ്യവസ്തു ആക്കപ്പെട്ടിരുന്നു എന്നതിന് ആധികാരികമായ എന്ത് തെളിവാണ് മാഷുടെ കൈയ്യിലുള്ളത്‌?

നബിയുടെ സന്തത സഹചാരിയും രണ്ടാം ഖലീഫയുമായിരുന്ന ഉമറിന്റെ വാക്കുകള്‍ തന്നെ പോരെ, ഇസ്ലാം ഹജറുല്‍ അസ് വദിനെ എങ്ങിനെ കാണുന്നു എന്ന് മനസ്സിലാക്കാന്‍?
അതല്ല ഇസ്ലാമിലെ ഒരു 'വിഗ്രഹത്തെ' പരിഹസിക്കുന്ന, 'വെറും കല്ലാക്കുന്ന' ഒരാളെങ്ങിനെ നബിയുടെ അടുത്ത അനുയായി ആവും? ഖലീഫ ആകും? മാഷേ, ആലോചനാശേഷി സംഘത്തെ പൂര്‍ണമായും ഏല്പിച്ചു കൊടുത്തോ? ഈ ഉദ്ധരണി ആരെങ്കിലും കമന്റില്‍ ഉന്നയിക്കും എന്ന് മുന്‍കൂട്ടി കണ്ടത്‌ കൊണ്ടല്ലേ അത് അനുയായികളുടെ മാത്രം അഭിപ്രായമായി വ്യാഖ്യാനിച്ചത്‌?

"കഅബയിലെ വിഗ്രഹങ്ങള്‍ എടുത്തു മാറ്റിയ കൂട്ടത്തില്‍ ഹുബല്‍ ഉള്‍‍പ്പെട്ടിരുന്നോ എന്നും ,ഇപ്പോള്‍ അതവിടെത്തന്നെയുണ്ടോ എന്നും വ്യക്തമല്ല."
ഇസ്ലാമിലെ വിഗ്രഹങ്ങള്‍ തേടി പുസ്തകങ്ങളായ പുസ്തകങ്ങളും, വെബ്സൈറ്റ്കളായ വെബ്സൈറ്റ്കളും പരതി നടന്നിട്ടും 'ഹുബല്‍' ഇപ്പോള്‍ എവിടെ എന്ന് പോലും ഇദ്ദേഹത്തിനു 'കണ്ടെത്താന്‍' കഴിഞ്ഞില്ല! അത്തരം ഒരു വിഗ്രഹത്തെ കൂടി ഈ ചര്‍ച്ചയില്‍ കൊണ്ട് വന്നത്, മുസ്ലികള്‍ക്ക് എന്നല്ല വിമര്‍ശകര്‍ക്ക്‌ പോലും അറിയാത്ത ഒരു വിഗ്രഹം 'കൂടി' ഇസ്ലാമിലുണ്ട് എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ആയിരുന്നില്ലേ?

സാക്ഷാല്‍ കമ്മ്യുണിസ്റ്റ്‌കാര്‍ രക്തസാക്ഷികളുടെ മണ്ഡപങ്ങള്‍ ഉണ്ടാക്കി അതില്‍ പുഷ്പാര്‍ച്ചന നടത്തുമ്പോള്‍ അതില്‍ വിഗ്രഹാരാധന കാണാത്തവര്‍, മുസ്ലികള്‍ കേവലം ഒരു കല്ലിനെ കഅബ പ്രദക്ഷിണത്തിനുള്ള ഒരു അടയാളമായി സ്ഥാപിച്ചതില്‍ വിഗ്രഹാരാധന കാണുമ്പോള്‍ സഹതാപമല്ലാതെ മറ്റെന്തു തോന്നാന്‍..! കേവലം ഒരു കല്ല്‌ എന്നതിനപ്പുറം ഒരു പ്രത്യേകതയും 'കറുത്ത കല്ലിനു' ഇല്ല എന്ന് മുസ്ലിംകള്‍ പറയുമ്പോള്‍, അല്ല; അതിനെ ഞങ്ങള്‍ക്ക്‌ വിഗ്രഹമായെ കാണാന്‍ കഴിയൂ എന്ന് പറയുന്നവരോട് തോന്നുന്ന വികാരവും മറ്റൊന്നല്ല.

(ജോലി പരമായ കാരണങ്ങളാല്‍ ചിലപ്പോള്‍ എന്റെ കമന്റുകള്‍ വൈകിയേക്കാം. )

ea jabbar said...

മുഹമ്മദിനു പോലും ആ കല്ലിനെ ഒഴിവാക്കാന്‍ മനസ്സു വന്നില്ല എന്നതു തന്നെ തെളിവല്ലേ ശ്രദ്ധേയന്‍ !
കമന്റിനു നന്ദി.

Kvartha Test said...

ഒരു മനുഷ്യനെ, ഒരു -ഇസത്തെ കണ്ണടച്ച് ആരാധിക്കമെങ്കില്‍, പിന്തുടരാമെങ്കില്‍ ഒരു കരിങ്കല്ലിനെ കുറെ കൂടി വിശ്വസിച്ചു ആരാധിക്കാം എന്ന് തോന്നുന്നു; കുറഞ്ഞ പക്ഷം അത് തിരിച്ചു ഉപദ്രവിക്കില്ലല്ലോ. :-)

ശ്രീഹരി പറഞ്ഞതുപോലെ, രക്തസാക്ഷികളെ ആരാധിക്കാന്‍ നാം അവരുടെ ഫോട്ടോ അല്ലെങ്കില്‍ സ്തൂപം ഒക്കെ ഉണ്ടാക്കി, അതില്‍ പുഷ്പാര്‍ച്ചന നടത്തുന്നു. എന്തിന്? ആ സ്തൂപത്തിനെ ഒരു പ്രതീകമായി കാണുന്നു. അങ്ങനെ നോക്കുമ്പോള്‍ അള്ളായുടെ പ്രതീകമായി ഇങ്ങനെ ചില വസ്തുക്കളെ കണ്ടാല്‍, കുറച്ചു മനുഷ്യര്‍ക്ക്‌ മനശ്ശാന്തി കിട്ടുമെങ്കില്‍, അറിവ് കൂടിയവര്‍ എന്തിനു അവരെ പരിഹസിച്ചു സ്വയം ചെറുതാകണം? അവരുടെ ചെറിയ രീതിയിലുള്ള വിഗ്രഹാരാധന കൊണ്ട് ഈ ഭൂമുഖത്തിനു എന്തെങ്കിലും നാശ നഷ്ടം ഉണ്ടാകുന്നില്ലല്ലോ.

ആതായത് ഒരു സാധാരണ മനുഷ്യന് ഇങ്ങനെ പലതരം പ്രതീകങ്ങള്‍ വേണം, ജീവിക്കാന്‍ - ആ മനുഷ്യന്‍ ജനിച്ചത്‌ മുസ്ലീമായോ ഹിന്ദുവായോ ക്രിസ്ത്യനായോ സിഖായോ ഒക്കെ ആയിക്കൊള്ളട്ടെ, അതിനു പഴിക്കുന്നതില്‍ ഒരു കാര്യവുമില്ല.

അതേ സമയത്ത്, ഇത്തരം പ്രതീകങ്ങളെ മുതലെടുത്ത്‌, ജനങ്ങളെ പറ്റിക്കുന്നവര്‍ക്കെതിരെ വേണം യുക്തിയുള്ളവര്‍ പ്രതികരിക്കേണ്ടത്, അല്ലാതെ വിഗ്രഹവിശ്വാസികളായ പാവങ്ങള്‍ക്ക് നേരെയല്ല, എന്ന് കരുതുന്നു. പറ്റിക്കുന്നവരെ ഓരോരുത്തരെയായി പൊതുജനസമൂഹത്തില്‍ തുറന്നു കാട്ടിയാല്‍ സാധാരണകാരന്‍റെ സംശയങ്ങള്‍ പോകും, അവന്‍ യഥാര്‍ത്ഥ വിശ്വാസിയാകും.

പക്ഷെ, കൂടുതല്‍ "യുക്തിചിന്തകര്‍ക്കും" യുക്തിവാദവും നിരീശ്വരവാദവും തമ്മിലുള്ള വ്യത്യാസം അറിയില്ലാത്തതും ഒരു ബുദ്ധിമുട്ടാണ്; അവിടെത്തുടങ്ങുന്നു പ്രശ്നം.

ഒരു കണക്കിന് നോക്കിയാല്‍, ഏതെങ്കിലും ഒരു വിഗ്രഹം ഇല്ലാത്തവര്‍ ചുരുക്കം തന്നെ, യുക്തിവാദി പ്രസ്ഥാനം അതിന്‍റെ മണ്മറഞ്ഞ നേതാക്കളുടെ ഫോട്ടോയില്‍ ചിലപ്പോള്‍ പൂവിടുമായിരിക്കും, അറിയില്ല.

ഇവിടെ തിരുവനന്തപുരത്തു ബീമപള്ളിയുണ്ട്, അതുപോലെ ബാലരാമപുരത്ത് ഹൈവെയില്‍ സിദ്ധനായിരുന്ന ഒരു മുസ്ലീം പണ്ഡിതന്‍റെ ശവകുടീരം ഉണ്ട്. ഹൈവെ വികസനംപോലും വഴി മുടക്കിയാണ് ആ ശവകുടീരം.

അതുപോലെ, സ്വന്തം സ്ഥലം നഷ്ടമാകുന്നത് തടയാന്‍, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്കിട്ട് പാരവയ്ക്കാന്‍, എത്രയെത്ര പുതിയ ക്ഷേത്രങ്ങള്‍ ഉയര്‍ന്നുവരുന്നു. ആര്‍ക്കും ഒരെതിര്‍പ്പുമില്ല.

മതം ഇല്ല, ഈശ്വരന്‍ ഇല്ല എന്നൊക്കെ പറഞ്ഞു സാധാരണക്കാരെ മനസ്സിലാക്കാന്‍ നോക്കുന്നത് കൊണ്ടാണ് ഈ 'യുക്തിവാദം' സാധാരണക്കാരില്‍ എത്താത്തത്. മതത്തെയും ഈശ്വരനെയും കണ്ണടച്ച് എതിര്‍ക്കാതെ, മതത്തിന്‍റെയും ഈശ്വരന്‍റെയും പേരില്‍ ചൂഷണം ചെയ്യുന്നവരെ കടിച്ചുകീറി പുറത്തിടാന്‍ ഇവിടെ ആളുണ്ടോ? അപ്പോള്‍ കാണാം എത്ര വേഗത്തില്‍ നാട്ടുകാര്‍ക്കു മനസ്സിലാകും എന്ന്.

Faizal Kondotty said...

മാഷ് ഒന്നാതരം നാടക നടനാണ്‌ ..!
ഒന്നാമതായി വിവാദ കമ്മെന്റ് എന്ന് താങ്കള്‍ പറഞ്ഞ എന്റെ കമ്മെന്റ് എവിടെ ? അത് താങ്കള്‍ മറ്റൊരു അവസരതിലെക്കായി മാറ്റി വെച്ച് എങ്കില്‍ എന്ത് കൊണ്ട് ഇവിടെ പ്രസിദ്ധീകരിച്ചില്ല ?

(പിന്നെ വിവാദം ആയതു കമ്മെന്റ് അല്ല ,എന്റെ കമ്മെന്റ് താങ്കളുടെ കമ്മെന്റ് അടക്കം മുന്നറിപ്പില്ലാതെ ഡിലീറ്റ് ചെയ്ത ഉടായിപ്പ് പരിപാടി ആണ് )

താങ്കള്‍ അന്ന് ഇട്ട ആ കമ്മെന്റ് ഞാന്‍ മറു മൊഴിയില്‍ നിന്ന് എടുത്തത്‌ വീണ്ടും ഇവിടെ ഇടട്ടെ

ea jabbar has left a new comment on your post "ഇസ്ലാമും സൂര്യഗ്രഹണവും.":

ജിദ്ദ: ഭക്തിനിര്ഭരമായ അന്തരീക്ഷത്തില് വിശുദ്ധ കഅ്ബാലയം ഇന്നലെ രാവിലെ കഴുകി. സൌദി ഭരണാധികാരി അബ്ദുല്ല രാജാവിന് വേണ്ടി മക്ക ഗവര്ണര് ഖാലിദ് അല്ഫൈസല് രാജകുമാരന്റെ മേല്നോട്ടത്തിലാണ് ചടങ്ങ് നടന്നത്. വിവിധ രാജ്യങ്ങളില് നിന്നുള്ള പ്രതിധിനികള്, മുതിര്ന്ന ഉദ്യേഗസ്ഥര് തുടങ്ങിയവര് ചടങ്ങില് സംബന്ധിച്ചു.
സംസവും റോസാപൂവില് നിന്നുള്ള എണ്ണയും തുണിയില് കലര്ത്തിയാണ് കഅ്ബയുടെ ഉള്ഭാഗവും ചുമരും കഴുകിയത്.

[മാധ്യമം വാര്ത്ത.]

കോടിക്കണക്കിനു മനുഷ്യരെ ഒരു കരിങ്കല്ലിനു ചുട്ടും വട്ടം കറക്കുന്ന മതം !
ഏകീകൃത വിഗ്രഹാരാധന യുടെ മതം!!

Posted by ea jabbar to സ്നേഹസംവാദം. at July 24, 2009 7:34 AM
------------------

മാഷെ , താങ്കള്‍ അന്ന് പറഞ്ഞത് ക അബ കഴുകുന്നതിനെ ഉദ്ധരിച്ചാണ് .. അതില്‍ അജറുല്‍് അസ് വതിന്റെ കാര്യം പരാമര്ശിക്കുകയെ ചെയ്തിട്ടില്ല ..അതിനാല്‍ ആദ്യം കഴുകല്‍ ആരാധന ആണോ എന്ന് ചര്‍ച്ച ചെയ്യാം ,താങ്കള്‍ ഇപ്പോള്‍ കൊണ്ട് വന്ന അജറുല്‍് അസ് വതിന്റെ കാര്യം രണ്ടാമതും .. അതല്ലേ അതിന്റെ ശരി


തീര്‍ച്ചയായും കഴുകല്‍ ചര്‍ച്ച ചെയ്തു നമുക്ക് അജറുല്‍് അസ് വതും ചര്‍ച്ച ചെയ്യണം ,പക്ഷെ വണ്‍ ബൈ വണ്‍ .

താങ്കള്‍ ഇപ്പോള്‍ ഇവിടെ പറയണം കഅബ കഴുകല്‍ വിഗ്രഹാരാധന ആണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തില്‍ .? ഖുറാനില്‍ അങ്ങിനെ കഅബയെ ഒരു വിഗ്രഹം ആക്കി ചിത്രീകരിച്ചിട്ടുണ്ടോ ? ഇല്ലെങ്കില്‍ ഇല്ല എന്ന് തന്നെ പറയണം .

2..ഏതെങ്കിലും നബി വചനങ്ങളില്‍ കഅബ കഴുകല്‍ വിഗ്രഹത്തെ കഴുകുന്ന പോലെയാണ് എന്ന് സൂചിപ്പിച്ചിട്ടുണ്ടോ ?

ഇതും രണ്ടും ആണ് ഇസ്ലാമിക പ്രമാണങ്ങള്‍ എന്ന് താങ്കള്‍ക്കു അറിവുള്ളതല്ലേ ? അപ്പൊ പ്രമാണത്തില്‍ ഉണ്ടോ എന്നതാണ് എന്റെ വ്യക്തമായ ചോദ്യം .അതായത് കഴുകല്‍ അടക്കി

ആദ്യം ഇത് പിന്നെ അജറുല്‍് അസ് വത് .. OK?

പിന്നെ എന്റെ അന്നത്തെ കമ്മെന്റ് എവിടെ ? അത് പകുതിയേ ഞാന്‍ എന്റെ ബ്ലോഗില്‍ കൊടുത്തിട്ടുള്ളൂ ..മുഴുവനായും താങ്കളുടെ കയ്യില്‍ ഉണ്ടോ ഉണ്ടെങ്കില്‍ അത് ഇവിടെ എന്റെ കമ്മെന്റ് ആയി ഇടുക .

Faizal Kondotty said...

let me add

വര്‍ഷത്തില്‍ ഒരിക്കല്‍ കഅബ ആരാധന മനസ്സോടെ കഴുകണം എന്ന് ഖുറാനില്‍ നിര്‍ദേശം ഉണ്ടോ ? അങ്ങിനെ ഒരു നിര്‍ദേശം വച്ചുള്ള നബിയുടെ വചനം ഉണ്ടോ ?

ea jabbar said...

ആ വാര്‍ത്ത ഉദ്ധരിച്ച ശേഷം വ്ഗ്രഹാരാധന എന്നു പരിഹസിച്ചത് , കഴുകലും തുടയ്ക്കലും മാത്രം ഉദ്ദേശിച്ചല്ല. കഅബ എന്ന ആ കല്‍മണ്ഡപത്തിന് മുസ്ലിംങ്ങള്‍ കല്‍പ്പിക്കുന്ന ആരാധനാപരമായ പ്രാധാന്യം ചൂണ്ടിക്കാണിക്കാനും , ഇസ്ലാമില്‍ വിഗ്രഹാരാധനയുടെ അംശം പോലുമില്ലെന്ന മുസ്ലിം അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടാനും ഉദ്ദേശിച്ചു തന്നെയാണ്. ഈ പോസ്റ്റില്‍ ഞാന്‍ വിവരിച്ച എല്ലാ കാര്യങ്ങളും മനസ്സില്‍ വെച്ചുകൊണ്ടു തന്നെയാണ് ആ വാര്‍ത്ത ഞാന്‍ ക്വാട്ട് ചെയ്തത്. ആ ചര്‍ച്ച വഴി തിരിയണ്ട എന്നും ഇതു പിന്നീട് വിശദമായി ചര്‍ച്ച ചെയ്യാമെന്നും കരുതിയാണ് അതു പിന്നെ മാറ്റിയതും.
“വിഗ്രഹം കഴുകും പോലെയുള്ള കഴുകല്‍”. അതെന്തു കഴുകലാണു ഫൈസലേ? അതു പറഞ്ഞാലേ ഈ കഴുകലും ആ കഴുകലും തമ്മില്‍ വ്യത്യാസമുണ്ടോ എന്നു പറയാനൊക്കൂ. വെറുതേ ചളിയും പൊടിയും കളയാന്‍ തുടച്ചു കഴുകിയതാണെങ്കില്‍ കൊല്ലം തോറും ഒരു പ്രത്യേക സമയത്തു ചെയ്യുന്ന ഈ കുളിപ്പിക്കല്‍ വലിയ മാധ്യമവാര്‍ത്തയൊക്കെ ആകുന്നതെന്തുകൊണ്ട്? മക്കയില്‍ ഏതെങ്കിലും ഹോട്ടലോ ലോഡ്ജോ കഴുകിയതൊന്നും പത്രത്തില്‍ വാര്‍ത്തയാകാറില്ലല്ലോ? വെറും വെള്ളത്തിനു പകരം സംസം വെള്ളവും പനിനീരുമൊക്കെ ചേര്‍ത്തു രാജാവിന്റെ തന്നെ കാര്‍മ്മികത്വത്തില്‍ കഴുകുമ്പോള്‍ അതിന്‍ ഒരു ഇതൊക്കെ തോന്നുന്നു. അതുകൊണ്ടു പറഞ്ഞു പോയതാ.
പിന്നെ അല്ലാഹു കഴുകാന്‍ പറഞ്ഞിരുന്നോ എന്ന് എനിക്കറിയില്ല. പക്ഷെ ഒന്നറിയാം. നബിയും കൂട്ടരും ജറുസലേമിലെ അക്സാ പള്ളിക്കു നേരെയാണ് ആദ്യം നിസ്കരിച്ചിരുന്നത്. പിന്നെ അതു മക്കയിലെ ഈ ക്ഷേത്രം ലക്ഷ്യമാക്കി മാറ്റി നിര്‍ണയിച്ചതില്‍ ‘അല്ലാഹു‘വിനും പങ്കുണ്ട്.

വിഗ്രഹം ഉള്ള ആരാധന വളരെ മ്ലേഛമായതും, വിഗ്രഹമില്ലാതെയുള്ള ആരാധന മഹത്തരമായതും എന്ന അഭിപ്രായം എനിക്കില്ല.
ആരാധനകൊണ്ട് മനസ്സിനു ലഭിക്കുന്ന ആശ്വാസവും ഉല്ലാസവും രണ്ടിനും ഒരുപോലെത്തന്നെയാണെന്നു തോന്നുന്നു. ഒരു പക്ഷെ നല്ല കലാചാരുതയുള്ള ശില്‍പ്പമാണു വിഗ്രഹമെങ്കില്‍ അതായിരിക്കും ഒന്നു കൂടി ആര്‍ദ്രത ലഭിക്കാന്‍ നല്ലത്. സംഗീതവും നൃത്തവും ചിത്രാലങ്കാരവുമൊക്കെയായാല്‍ വളരെ നല്ലത്. ഒരു വിഗ്രഹവുമില്ലാത്ത ആരാധന ബോറായിരിക്കും!

ea jabbar said...

പിന്നെ എന്റെ അന്നത്തെ കമ്മെന്റ് എവിടെ ?
-----------


റിജക്റ്റ് ചെയ്യപ്പെടുന്ന കമന്റുകളുടെ ആത്മാവും ശരീരവും എങ്ങോട്ടാണു പോകുന്നതെന്ന് എനിക്കറിയില്ല. ഈ കുന്ത്രാണ്ടത്തിന്റെ സാങ്കേതികത്വമൊന്നും വേണ്ടത്ര പിടിയില്ല.

ea jabbar said...

കാശ്മീരിലെ ഹസറത്ത് ബാല്‍ മോസ്ക്കില്‍ വച്ചിരിക്കുന്ന പ്രവാചകന്റെ താടി രോമത്തെയും അരാധനാ മനോഭാവത്തോടെയാണ് ഇസ്ലാം മതസ്തര്‍ കാണുന്നത്.

---------

ആ രോമപ്പള്ളിയില്‍ ധാരാളം ഹിന്ദുക്കളും ആരാധനക്കെത്താറുണ്ട്. വടക്കേ ഇന്ത്യയിലെ സൂഫി കുടീരങ്ങള്‍ സര്‍വ്വമത സമന്വയത്തിന്റെ കൂടി അടയാളങ്ങളാണ്.

വായന said...

ജബ്ബാര്‍ മാഷിനു ഞാനൊരു മറുവടിയെഴുതി... എഴുതി നോക്കുമ്പോള്‍ അതങ്ങ്‌ നീണ്ടു നീണ്ടു.... അതാകട്ടെ കമ്മെണ്റ്റെ ബോക്സില്‍ പിടിക്കുന്നൂല്ല... അതോണ്ടത്‌ ഒരു പോസ്റ്റാക്കീട്ടുണ്ട്‌.... ഇവിടെ നോക്കുക...
http://sapy-smiling.blogspot.com/2009/08/blog-post_17.html

::

ea jabbar said...

വര്‍ഷത്തില്‍ ഒരിക്കല്‍ കഅബ ആരാധന മനസ്സോടെ കഴുകണം എന്ന് ഖുറാനില്‍ നിര്‍ദേശം ഉണ്ടോ ? അങ്ങിനെ ഒരു നിര്‍ദേശം വച്ചുള്ള നബിയുടെ വചനം ഉണ്ടോ ?

അറിയില്ല

ശ്രദ്ധേയന്‍ | shradheyan said...

എന്റെ ചോദ്യങ്ങള്‍ താങ്കള്‍ക്ക് മനസ്സിലാവാഞ്ഞിട്ടല്ല ഒറ്റവരിയിലെ ഓട്ടയടക്കല്‍ എന്നെനിക്കറിയാം.

1. ഹജറുല്‍ അസ് വദ് പണ്ട് മുതലേ ഒരു വിഗ്രഹമായിരുന്നു എന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയല്ലേ താങ്കള്‍ "മുഹമ്മദിന്റെ സ്വന്തം ഗോത്രമായ ഖുറൈശികളുടെ പ്രധാന ആരാധനാശിലയായിരുന്ന ഹജറുല്‍ അസ്വദ് [കറുത്ത കല്ല്]" എന്ന് തട്ടിവിട്ടത്‌? മാഷുടെ കണ്ടെത്തലോ അഭിപ്രായമോ എനിക്ക് ആവശ്യമില്ല. ഈ പ്രസ്താവനക്ക് ആധികാരികമായ എന്ത് തെളിവാണ് താങ്കളുടെ കൈയ്യില്‍ ഉള്ളത്‌?

2. ഉമറിന്റെ വാക്കുകള്‍ താങ്കള്‍ അനുയായികളുടെ വിയോജിപ്പായി വ്യാഖ്യാനിച്ചത് ഏതെങ്കിലും ഇസ്ലാമിക ഗ്രന്ഥത്തിന്റെ പിന്തുണയോടു കൂടിയാണോ? ഹജറുല്‍ അസ് വദിനു എന്തെങ്കിലും പ്രത്യേകതയുള്ളതായി പ്രവാചകന്‍ പറഞ്ഞതായി തെളിയിക്കാന്‍ പറ്റുമോ? ഇനി പ്രവാചകന്‍ തന്നെ ഉമറിന്റെ അതെ അഭിപ്രായം പ്രകടിപ്പിച്ചതായി തെളിയിച്ചാല്‍ താങ്കള്‍ പ്രവാചകനെതിരെ ഉന്നയിച്ച ആരോപണം പിന്‍വലിക്കുമോ?

3. ചുംബിക്കപ്പെടുന്ന എല്ലാം ആരാധിക്കപെടുന്ന വിഗ്രഹങ്ങള്‍ ആയിത്തീരുമോ?

പ്രവാചകന്‍ ഇബ്രാഹീമും (അബ്രഹാം) ഇസ്മായീലും നിര്‍മ്മിച്ച അല്ലാഹുവിനുള്ള പ്രഥമ ഭവനത്തിന്റെ പുനര്നിര്‍മാണ വേളയില്‍ അതിന്റെ അവശിഷ്ടമായ ഒരു കല്ല്‌, അതിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത്‌ അവിടെ സ്ഥാപിച്ചു എന്നതല്ലാതെ അതിലപ്പുറം ഒരു പ്രത്യേകതയും യഥാര്‍ഥത്തില്‍ അതിനു ഇല്ല. ആ പൈതൃക സ്വത്തിനോട്‌ മുഹമ്മദ്‌ നബി സ്നേഹം പ്രകടിപ്പിക്കുകയും അതിനെ ചുംബിക്കുകയും ചെയ്തു. പ്രവാചകനെ പിന്തുടരുന്ന അനുയായികളും അത് ചെയ്തു വരുന്നു. ആ കല്ലിനു വല്ല പ്രത്യേകതയും ഉണ്ടായിരുന്നതായി പ്രവാചകന്‍ പഠിപ്പിചിരുന്നുവെങ്കില്‍ ഒരു വിശ്വാസിയും അതിനെ നിഷേധിക്കുമായിരുന്നില്ല. കാരണം അവര്‍ക്ക്‌ അവരുടെ വിശ്വാസം ആരെയെങ്കിലും പേടിച്ച് മാറ്റിപറയേണ്ട കാര്യമില്ല എന്നത് തന്നെ.

ഞാന്‍ എന്റെ ആദ്യ കമന്റില്‍ ഉന്നയിച്ച മറ്റു കാര്യങ്ങള്‍ക്കും മറുപടി കിട്ടിയിട്ടില്ല എന്നും ഓര്‍മ്മിപ്പിക്കുന്നു.

ea jabbar said...

ക അബ ഉള്‍പ്പെടെയുള്ള “അല്ലാഹുവിന്റെ അടയാളങ്ങളെ”യും അങ്ങോട്ടു ബലിയറുക്കാന്‍ കൊണ്ടു പോകുന്ന മൃഗങ്ങളുടെ കഴുത്തില്‍ കെട്ടിത്തൂക്കുന്ന കീറച്ചെരുപ്പിനെയുമൊക്ക് നിങ്ങള്‍ ആദരിക്കണം എന്നു ഖുര്‍ ആന്‍ പറഞ്ഞിട്ടുണ്ട്!!!!

ea jabbar said...

ശ്രദ്ധേയനുള്ള മറുപടി:
1.ആ വിഗ്രഹം പ്രതിഷ്ഠിക്കുമ്പോള്‍ തര്‍ക്കം തീര്‍ക്കാന്‍ മുഹമ്മദ് യുക്തി പ്രയോഗിച്ചതും -അതുകൊണ്ടു തന്നെ അതിനു കല്‍പ്പിക്കപ്പെട്ടിരുന്ന പ്രാധാന്യവും ഒക്കെ പോസ്റ്റില്‍ തന്നെ വിശദീകരിച്ചിട്ടുണ്ടല്ലോ.
2.ഹദീസ് ഉദ്ധരിച്ചതു കണ്ടില്ലേ?
3.ചുംബിക്കുന്നവര്‍ക്കു വേണ്ടി പരലോകത്തു ശുപാര്‍ശ ചെയ്യുന്ന കല്ല് പിന്നെ വെറും കല്ലാ?
ഇതൊന്നും വിഗ്രഹമല്ലെങ്കില്‍ പിന്നെ ഏതാ കൂട്ടരേ ഈ വിഗ്രഹം?

ea jabbar said...

നബി കല്ലിനെ ചുംബിച്ചതും സഫാ മര്‍വാ കുന്നുകളെ അല്ലാഹുവിന്റ്റെ പ്രതീകമാക്കിയതും ക അബയെ തവാഫ് ചെയ്തതുമൊക്കെ എന്തിനു വേണ്ടിയായിരുന്നുവെന്നും ഞാന്‍ വിശദീകരിച്ചിട്ടുണ്ട്.
അതൊക്കെ അദ്ദേഹത്തിന്റെ അതി സൂത്രങ്ങളായിരുന്നു. അറബികളുടെ ആത്മീയ ജീവിതത്തില്‍ കല്ലുകള്‍ക്കുണ്ടായിരുന്ന സ്വാധീനം ചരിത്രകാരന്മാരൊക്കെ ഒരു പാടു വിശദീകരിച്ചിട്ടുള്ളതാണ്.
‘ഇസ്ലാമിന്റെ വര്‍ഗ്ഗവും ലിംഗവും ‘ എന്ന പുസ്തകത്തില്‍ ഞാന്‍ കുറെയധികം ഉദ്ധരിച്ചിട്ടുണ്ട്.

ea jabbar said...

‘കോബാ‘ എന്ന വാക്കിനു “യോനി” എന്നര്‍ത്ഥമുണ്ട്. യോനീ ഷെയ്പിലുള്ള ഈ കല്ല് പ്രധാന പ്രതിഷ്ഠയായതിനാലാണു ഈ ദേവാലയം കാബ എന്ന പേരില്‍ അറിയപ്പെട്ടത് എന്ന ഒരു നിരീകഷണം ചില ചരിത്ര പണ്ഡിതര്‍ അവതരിപ്പിച്ചിട്ടുണ്ട്.

ea jabbar said...

Faizal Kondotty said...

മാഷ് ഒന്നാതരം നാടക നടനാണ്‌ ..!
--------------------

ബൂലോഗത്ത് കുറെ ശുദ്ധാത്മാക്കളായ പാവം മനുഷ്യരുണ്ട്. അവരുടെ നിഷ്കളങ്കതയും നന്മയും ദൌര്‍ബല്യമായി കണക്കാക്കി വൃത്തി കെട്ട പൊറാട്ടു നാടകം കളിക്കുന്ന വ്യാജന്മാരുടെ തനിനിറമൊക്കെ വെളിവാകുന്നുണ്ട് സുഹൃത്തേ!
വ്യക്തി ഹത്യയിലൂടെ രക്ഷിക്കാന്‍ കഴിയുന്നതാണ് തങ്ങളുടെ മൂഡവിശ്വാസങ്ങള്‍ എന്നു കരുതുന്നവര്‍ മൂഡസ്വര്‍ഗ്ഗത്തില്‍ തന്നെയാണുള്ളത്.!!

Faizal Kondotty said...

ea jabbar said,
വര്‍ഷത്തില്‍ ഒരിക്കല്‍ കഅബ ആരാധന മനസ്സോടെ കഴുകണം എന്ന് ഖുറാനില്‍ നിര്‍ദേശം ഉണ്ടോ ? അങ്ങിനെ ഒരു നിര്‍ദേശം വച്ചുള്ള നബിയുടെ വചനം ഉണ്ടോ ?

അറിയില്ല

----------------

അത് തന്നെ മാഷെ ഞാന്‍ പറഞ്ഞത് , താങ്കള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ഇട്ട കമ്മെന്റ് ആയിരുന്നു അത് എന്ന് ..അത് കൊണ്ടാണ് താങ്കള്‍ അത് ഡിലീറ്റ് ചെയ്തത് ..കിതാബുമായി ഒരുപാട് കെട്ടി മറിഞ്ഞ ആള്‍ അല്ലെ .. കഅബ വര്‍ഷത്തില്‍ ഒരിക്കല്‍ കഴുകണം എന്ന് ഖുറാനിലോ നബി വചനത്തിലോ ഇല്ല എന്ന് താങ്കള്‍ക്കു വ്യക്തം ആയി അറിയാം .. അപ്പൊ അതുകൊണ്ടാവാം അടിസ്ഥാനമില്ലാത്ത ആ വാദം താങ്കള്‍ക്കു പിന്‍ വലിക്കേണ്ടി വന്നത് , അത് താങ്കളുടെ ഇഷ്ടം പക്ഷെ വീണ്ടും ഇപ്പൊ മറുപടിയില്ലാത്തതുകൊണ്ടല്ല എന്ന് ഫൈസലിനിപ്പോള്‍ മനസ്സിലായിക്കാണുമല്ലോ? എന്നൊക്കെ തട്ടി വിടുന്നത് കണ്ടു പറഞ്ഞതാ

ആരാധന മനസോടെയോ അല്ലാതെയോ ആകട്ടെ കഅബ വര്‍ഷത്തില്‍ ഒരിക്കല്‍ കഴുകണം എന്ന് ഖുറാനിലോ നബി വചനത്തിലോ ഇല്ല .. അത് കൊണ്ട് തന്നെ താങ്കളുടെ ആ വാദം വെറും തെറ്റിദ്ധരിപ്പിക്കല്‍ ആയിരുന്നു എന്ന് സാരം

Faizal Kondotty said...

പ്രിയ ജബ്ബാര്‍ മാഷ് ,

ഞാന്‍ ബൂലോഗത്ത്‌ ആദ്യം വന്നത് മുതലേ താങ്കളുമായി നല്ല സംവാദം നടത്തിയ/ നടത്തുന്ന ഒരു ആളാണ്‌ ..ആശയ സമരത്തിനിടയിലും എല്ലാ പ്രതി പക്ഷ ബഹുമാനവും താങ്കള്‍ക്കു തരാന്‍ ഞാന്‍ ശ്രമിച്ചിട്ടുമുണ്ട് . എവിടെ എങ്കിലും വീഴ്ച വന്നിട്ടുണ്ടോ എന്നറിയില്ല ..തിരിച്ചു എന്റെ ഒട്ടു മിക്ക അഭിപ്രായങ്ങളും വളരെ മാന്യമായി താങ്കള്‍ പരിഗണിച്ചിട്ടുമുണ്ട്. അതിനുള്ള നന്ദി ഞാന്‍ പല സ്ഥലത്തും പ്രകടിപ്പിച്ചിട്ടുമുണ്ട് .

പക്ഷെ എനിക്ക് വിഷമം ഉണ്ടായ ഒരു സംഗതി മതം മാറിയാല്‍ വധ ശിക്ഷ എന്ന പോസ്റ്റില്‍ എന്നെ ഉദ്ദേശിച്ചു ആ സഹോദരനെ വരെ മറുപടി പറയാന്‍ കാണുന്നില്ലല്ലോ എന്ന് പലരും പറഞ്ഞപ്പോള്‍ ഞാന്‍ ഇട്ട കമ്മെന്റ് അവിടെ വരാഞ്ഞപ്പോള്‍ എനിക്ക് നല്ല വിഷമം തോന്നി .അത് പിന്നീട് ഒരാള്‍ക്ക്‌ ഇമെയില്‍ ചെയ്ത കാര്യം ഞാന്‍ സൂചിപ്പിച്ചല്ലോ .

രണ്ടാമതായി ഞാന്‍ ആദ്യം ഉദ്ധരിച്ച എന്റെ കമന്റും മാഷിന്റെ കമന്റും വരാത്തതും കൂടിയായപ്പോള്‍ ഇടയ്ക്കു നല്ല ചര്‍ച്ച നടത്താറുള്ള താങ്കളുടെ ബ്ലോഗില്‍ എന്റെ അഭിപ്രായങ്ങള്‍ വരാതാകുമോ എന്ന് ഞാന്‍ ശങ്കിച്ചു ..ഇത്തരം ചര്‍ച്ചകള്‍ ഇഷ്ടമുള്ളത് കൊണ്ടാണല്ലോ താങ്കളുടെ ബ്ലോഗില്‍ ഞാന്‍ കമ്മെന്റ് ഇടുന്നത് ..അതിനാല്‍ ആണ് ഈ പോസ്റ്റ്‌ ഇട്ടതു ..


ഇത് ഒരിക്കലും വ്യതി ഹത്യകുള്ള പോസ്റ്റ്‌ അല്ല .എന്റെ പരാമര്‍ശങ്ങളില്‍ എവിടെയെങ്കിലും അത് വന്നതായി എനിക്കറിയില്ല ..മറ്റുള്ളവര്‍ അങ്ങിനെ ഇട്ട ഒരു കമന്റും ഇവിടെ ഇല്ല താനും,

ഏതായാലും താങ്കള്‍ കാര്യങ്ങള്‍ വ്യക്തം ആക്കിയതില്‍ സന്തോഷം ഉണ്ട് ..ഈ ഒരു പ്രശാന്തിന്റെ പേരില്‍ നമ്മില്‍ തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടില്ലെന്നും വിശ്വസിക്കട്ടെ

വ്യക്തി ഹത്യയായി താങ്കള്‍ക്കു തോന്നിയ ഭാഗം എന്റെ ഏതെങ്കിലും കമന്റിലോ പോസ്റ്റിലോ ഇല്ലെന്നു കരുതട്ടെ ,ഉണ്ടെങ്കില്‍ അത് ചൂണ്ടി കാണിച്ചു താനാല്‍ നിരുപാധികം പിന്‍ വലിക്കാന്‍ ഞാന്‍ തയാറുമാണ് . ബന്ധങ്ങളേക്കാള് വലുതല്ല ഒരു കമ്മെന്റ് എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു

ബ്ലോഗ്ഗിലെ ഒരു ചര്‍ച്ച എന്നതിലപ്പുറം താങ്കള്‍ക്കു വ്യക്തി പരമായി വിഷമം ഉണ്ടാക്കുന്ന വല്ലതും ഈ ചര്‍ച്ചയില്‍ വന്നിട്ടുണ്ടെങ്കില്‍ അതിനു ക്ഷമ ചോദിക്കുന്നു .. ഒറ്റ കാര്യം മാത്രമേ എനിക്ക് പറയാനുള്ളൂ .അതും ഒരു അപേക്ഷയായി .. ഒരു സമൂഹത്തിന്റെ തന്നെ അടിസ്ഥാന വിശ്വാസ കാര്യങ്ങളെ ആണ് താങ്കള്‍ വിമര്‍ശന വിധേയം ആക്കുന്നത് ..അതിനാല്‍ അവരുടെ മാന്യമായ പ്രതികരണം കൂടി പോസ്റ്റുകളില്‍ ചേര്‍ക്കാന്‍ ശ്രമിക്കുക ..താങ്കള്‍ താങ്കളുടെ ആശയങ്ങള്‍ പറയുന്നതിന് ഞാന്‍ ഒരിക്കലും എതിരല്ല ,പക്ഷെ താങ്കള്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളോടുള്ള എന്റെ യോജിപ്പും വിയോജിപ്പും സാങ്കേതിക തടസ്സങ്ങള്‍ ഇല്ലാതെ താങ്കളുടെ ബ്ലോഗില്‍ വരണം എന്ന് എനിക്ക് നല്ല ആഗ്രഹം ഉണ്ട് ..

നമ്മള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട്
താങ്കള്‍ക്കു എന്തെങ്കിലും വിഷമം ഈ പോസ്ടിനാല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഒരിക്കാല്‍ കൂടി നിര്‍വ്യാജ്യം ഖേദിക്കുന്നു , അനില്‍ പറഞ്ഞ പോലെ വിശിഷ്യാ എന്റെ വയസ്സിനു മൂത്ത ആള്‍ എന്ന നിലയില്‍

താങ്കള്‍ക്കു നന്മകള്‍ നേരുന്നു
ഫൈസല്‍ കൊണ്ടോട്ടി

ബിജു ചന്ദ്രന്‍ said...

മാഷേ നല്ല ലേഖനം. ഞാനും ഈ ചര്‍ച്ച വീക്ഷിക്കട്ടെ. മറുവാദവുമായി വന്നവരാരും തന്നെ മാഷ്‌ ലേഖനത്തില്‍ പറഞ്ഞിട്ടുള്ള കാര്യം സ്പര്‍ശിക്കുന്നില്ല എന്നത് ശ്രദ്ധേയം . ഇവിടെയും ചര്‍ച്ച വഴി മാറി പരിണാമ സിദ്ധാന്തത്തിലേക്കൊ മറ്റോ പോയാല്‍ അത്ഭുതപ്പെടെണ്ട. :-) be careful.

ea jabbar said...

കഴുകല്‍ മാത്രമല്ല ഞാന്‍ ഉദ്ദേശിച്ചത്. കഴുകപ്പെടുന്ന ക അബ യെ ആണ് വിഗ്രഹം എന്നു പറഞ്ഞത്. അതിന്റെ സമഗ്രമായ വിശകലനമാണിവിടെ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഭക്തിപൂര്‍വ്വം സ്നാനം ചെയ്യിക്കല്‍ വിഗ്രഹത്തിന്റെ ലക്ഷണമായി പ്രബോധനം മുജീബ് ചൂണ്ടിക്കാണിച്ചതു കണ്ടില്ലേ? അതാണു കഴുകല്‍ വാര്‍ത്ത പരാമര്‍ശിക്കപ്പെടാന്‍ കാരണം.

മുക്കുവന്‍ said...

കാൽവിന്റെ കമന്റിനു് താഴെ ഒരടിയൊപ്പു്. ഏതു് ആരാധനയും വിഗ്രഹാരാധനയാണു്...

sign under calvin!!

ea jabbar said...

ആ കല്ല് ഇങ്ങനെ പരകോടി മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാന്‍ കാരണമാകും എന്നും അതൊഴിവാക്കണമെന്നും എന്തേ നബിക്കും അല്ലാഹുവിനും തോന്നാതിരുന്നത്? തൌഹീദില്‍ മായം ചേര്‍ത്ത് വിശ്വാസികളെ വഴിതെറ്റികുമെന്ന തന്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കാന്‍ ഇബ് ലീസ് ഒപ്പിച്ച പണിയായിരിക്കുമോ?
എന്റെ ബ്ലോഗെഴുത്തിനെക്കാള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നത് മുസ്ലിം ലോകം മുത്തി ആരാധിക്കുന്ന ആ കരിങ്കല്ലു തന്നെയല്ലേ?

കാര്‍കൂന്‍ said...

""ആ കല്ല് ഇങ്ങനെ പരകോടി മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാന്‍ കാരണമാകും എന്നും അതൊഴിവാക്കണമെന്നും എന്തേ നബിക്കും അല്ലാഹുവിനും തോന്നാതിരുന്നത്?""


എന്താണു മാഷേ ... മാഷീ പറയുന്നത്‌.... പരകോടി മുസ്ളിംകളില്‍ ഒരാള്‍ക്ക്‌ പോലും അത്‌ ആരാധവസ്തുവാണെന്ന് തോന്നിയിട്ടില്ലായെന്നിരിക്കെ.... മാഷ്‌ പറയുന്നതിലെന്തര്‍ത്ഥമുണ്ട്‌.... മാഷെ പോലുള്ളവര്‍ക്ക്‌ അതിണ്റ്റെ കാര്യത്തില്‍ തെറ്റിധാരണയുണ്ടെങ്കില്‍ അത്‌ മുസ്ളിംകളെ കൊണ്ട്‌ ആ കല്ലിനെ ആരാധിപ്പിച്ചേ തീരൂ എന്ന വാശിയെന്നല്ലാതെന്താണു പറയുക....

പ്രിയ സഹോ:"biju chandran"".... ജബ്ബാര്‍ മാഷിണ്റ്റെ പോസ്റ്റില്‍ ഉന്നയിച്ച കാര്യങ്ങളില്‍ മികതിനും എണ്ണികൊണ്ട്‌ തന്നെ മറുവടി പറയാന്‍ ശ്രമിച്ചിട്ടുണ്ട്‌...
http://sapy-smiling.blogspot.com/2009/08/blog-post_17.html
-- ലേക്ക്‌ സ്വാഗതം..

ശ്രദ്ധേയന്‍ | shradheyan said...

മാഷ്‌ ഇങ്ങനെ വിഗ്രഹം വിഗ്രഹം എന്ന് ആവര്‍ത്തിച്ചത് കൊണ്ടായില്ലല്ലോ...? ആ കല്ല് ഒരു വിഗ്രഹമായിരുന്നു എന്ന് തെളിയിക്കാന്‍ പറ്റുമോ എന്നാണു ചോദ്യം. ഞാന്‍ വിശദീകരിച്ചല്ലോ; അത് ആദ്യമേ ഒരു ശില മാത്രമായിരുന്നു. അത് വിഗ്രഹമായിരുന്നു എന്ന് സ്ഥാപിക്കാനായാലെ 'വിഗ്രഹ പ്രതിഷ്ഠ' ആവുന്നുള്ളൂ. ഇനി ആദ്യം വിഗ്രഹം അല്ലാതിരുന്നത് പ്രവാചകന്‍ വിഗ്രഹമാക്കി എന്നും അത് ഉമര്‍ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു എന്നുമാണോ? ശില സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം തീര്‍ത്തതാണോ ശില വിഗ്രഹമാവുന്നതിനുള്ള തെളിവ്? അടിസ്ഥാനരഹിതമായ ഈ ആരോപണം മാഷ്‌ ആദ്യം പിന്‍വലിക്കുക.

പരലോകത്ത്‌ ശുപാര്‍ശ ചെയ്യുന്ന കല്ലിനെ പ്രവാചകന്റെ പ്രിയ അനുയായി പരിഹസിക്കുമെന്നാണോ മാഷ്‌ ഉദ്ധരിച്ച ഹദീസ്‌ വെച്ച് മനസ്സിലാക്കേണ്ടത്‌? ആ ഹദീസിന്റെ ആധികാരികതയെ കുറിച്ച് കുറച്ചു കൂടി റഫറന്‍സ് നടത്തിയിട്ട് പറയാം. ഏതായാലും, Some Muslims also accept this hadith.. എന്ന് മാഷ്‌ തന്നെ എഴുതിയിട്ടുണ്ടല്ലോ...

'ഹുബല്‍' എവിടെ എന്ന് കണ്ടെത്തിയോ മാഷേ?

കമ്മ്യുണിസ്റ്റ്‌ പുഷ്പാര്‍ച്ചന വിഷയത്തിന് പുറത്തായിരിക്കും അല്ലെ? അല്ലെങ്കിലും അതിനെ കുറിച്ച് മിണ്ടണ്ട; സംഘത്തില്‍ നിന്ന് തന്നെ പുറത്താവും. :)

Calvin H said...

ശ്രീ@ശ്രേയസ്,

താങ്കൾ പറഞ്ഞ രക്തസാക്ഷിമണ്ഢപങ്ങളും വീരാരാധനയും വിഗ്രഹാരാധനകൾ തന്നെയാണ്. അല്ലെന്ന് പറയുന്നില്ല.
വിഗ്രഹാ‍രാധനയോട് എനിക്ക് വ്യക്തിപരമായി എതിർപ്പൊന്നും ഇല്ല. എന്നല്ല മനുഷ്യർക്ക് അതു പലപ്പോഴും ആവശ്യം ഉള്ളതായി തോന്നിയിട്ടുണ്ട്.
അത് ഓരോരുത്തരുടേയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ.

“മതം ഇല്ല, ഈശ്വരന്‍ ഇല്ല എന്നൊക്കെ പറഞ്ഞു സാധാരണക്കാരെ മനസ്സിലാക്കാന്‍ നോക്കുന്നത് കൊണ്ടാണ് ഈ 'യുക്തിവാദം' സാധാരണക്കാരില്‍ എത്താത്തത്.“

ഇതിനുത്തരം യുക്തിവാദികൾ തരുമായിരിക്കും. എന്റെ വ്യക്തിപരമായ നിരീക്ഷണം താഴെ പങ്കുവെയ്ക്കുന്നു.

മതം ഇല്ലെന്ന് ആരും പറയും എന്ന് തോന്നുന്നില്ല. മതം ഒരു യാഥാർത്ഥ്യമാണ്. അതുള്ളത് കൊണ്ടാണല്ലോ ഈ പ്രശ്നങ്ങൾ മുഴുവൻ :)

പിന്നെ ദൈവം. അങ്ങനെ ഇല്ലെന്ന് ഒന്നും യാതൊരു വാശിയും ഇല്ല. ഉണ്ടെന്ന് താങ്കൾ തെളിയിച്ചാൽ വിശ്വസിക്കാം :)

ചരിത്രം പറയുമ്പോഴൊക്കെ വിശ്വാസങ്ങൾ മുറിപ്പെടാൻ തൂടങ്ങിയാൽ ബുദ്ധിമുട്ടാവും. ഇസ്ലാമിൽ വിഗ്രഹാരാധന ഉണ്ടെന്ന് പറഞ്ഞാൽ അത് മോശമെന്ന് കരുതേണ്ട ആവശ്യമില്ല എന്നാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത്.

ചരിത്രം ചരിത്രമല്ലാതാവുന്നില്ലല്ലോ. ഹിന്ദുമതം അനേകമതങ്ങളും ദൈവങ്ങളും ചേർന്ന ഒരു മിക്സ് മതമെന്നത് ചരിത്രം. ബഹുദൈവാരാധന ഹിന്ദുമതത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. അതിൽ ഇത്ര നാണിക്കാൻ എന്തിരിക്കുന്നു? നിർഗുണ നിരാ‍കാര പരബ്രഹ്മമാണ് ഹിന്ദുമതത്തിൽ ചരിത്രാതീത കാലം മുതൽക്കേ ഉള്ള ദൈവസങ്കല്പം എൻ ആരെങ്കിലും പറഞ്ഞാൽ അങ്ങനെയല്ലായിരുന്നു എന്ന് തുറന്ന് പറയേണ്ടി വരും. അപ്പോൾ മതവികാരം വ്രണപ്പെട്ടു എന്നൊക്കെ പറഞ്ഞാൽ ബുദ്ധിമുട്ടാവും...

ഇസ്ല്ലാം മതത്തിൽ വിഗ്രഹാരാധനയുണ്ടോ ഇല്ലയോ എന്നത് ഇസ്ലാം ചരിത്രം പഠിച്ചവർ ചർച്ച ചെയ്ത് തീരുമാനിക്കട്ടെ.

വിഗ്രഹാരാധന ഉണ്ടായാലും ഇല്ലെങ്കിലും അത് നല്ലതോ ചീത്തയോ അല്ലെന്നുള്ളത് എന്റെ അഭിപ്രായം...

V.B.Rajan said...

ആ രോമപ്പള്ളിയില്‍ ധാരാളം ഹിന്ദുക്കളും ആരാധനക്കെത്താറുണ്ട്. വടക്കേ ഇന്ത്യയിലെ സൂഫി കുടീരങ്ങള്‍ സര്‍വ്വമത സമന്വയത്തിന്റെ കൂടി അടയാളങ്ങളാണ്.

വളരെ ശരി മാഷെ.

ഒരിക്കല്‍ അജ്‌മീറിലെ ഖ്വാജാ മൊയിനുദ്ദിന്‍ ചിസ്റ്റിയുടെ ഖബര്‍ സന്ദര്‍ശിക്കാന്‍ ഇടയായി. ഭാരതത്തിന്റെ വിവിധഭാഗങ്ങളിലുള്ള നാനാജാതി മതസ്തര്‍ അവിടെയെത്തി പ്രാര്‍ത്ഥിച്ചു പോകുന്നത് കണ്ടു. മുസ്ലീം സഹോദരര്‍ തന്നെയാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത്. വിഗ്രഹാരാധനയെ ഇത്ര ശക്തമായി എതിര്‍ക്കുന്ന സുഹൃത്തുക്കള്‍ ഇത്തരം ഖബറുകളെയും മരിച്ച ആത്മാക്കളെയും അരാധിക്കുന്നത് എങ്ങനെ ന്യായീകരിക്കും. അതോ സൂഫികള്‍, ഖുറാനെയും പ്രവാചകനെയും അംഗീകരികാത്ത കാഫിറങ്ങളാണോ?

അപ്പൂട്ടൻ said...

വിഗ്രഹങ്ങൾ എന്നും മനസിലാണ്‌. എന്റെ അഭിപ്രായത്തിൽ താൻ ആഗ്രഹിക്കുന്ന, ആദരിക്കുന്ന, വിശ്വസിക്കുന്ന എന്തും (വ്യക്തിയായാലും വസ്തുവായാലും) ഒരു പ്രതീകരൂപത്തിൽ നമ്മുടെ മനസിൽ സൂക്ഷിക്കുന്നതാണ്‌ വിഗ്രഹമായി മാറുന്നത്‌. അതിന്‌ ശിലയെന്നോ പ്രതിമയെന്നോ മന്ദിരമെന്നോ ഗ്രന്ഥമെന്നോ ചിത്രമെന്നോ ഓട്ടോഗ്രാഫെന്നോ വ്യത്യാസമില്ല, എല്ലാം ഒന്നുതന്നെ.

വിഗ്രഹം വ്യക്തിയാണെങ്കിൽ, വ്യക്തി മാത്രമാണെങ്കിൽ അത്‌ ഒരു വ്യക്ത്യാരാധന മാത്രമായിരിക്കും. യേശുദാസും ബഷീറും (ഭാഗ്യവശാൽ, ഒരു പരിധി വരെ) ഈഎംഎസും ഒക്കെ ഇത്തരം വ്യക്തിവിഗ്രഹങ്ങളാണ്‌. വ്യക്തികൾ അല്ലെങ്കിൽ വസ്തുക്കൾ ഏതെങ്കിലും ആദർശത്തേയോ വിശ്വാസത്തേയോ പ്രതിനിധീകരിക്കുന്നതും സാധാരണമാണ്‌. ചെ ഗുവേരയും സദ്ദാം ഹുസൈനും തിരുവള്ളുവർ പ്രതിമയും കാവേരി നദിയും എന്തിന്‌ പിണറായി വിജയൻ വരെ പലപ്പോഴും ഇത്തരം പ്രതീകങ്ങളായിട്ടുണ്ട്‌, ഒരർത്ഥത്തിൽ വിഗ്രഹമായിട്ടുണ്ട്‌. ഈ പ്രതീകത്തിലൂടെ ഒരു വ്യക്തി കാണുന്നത്‌ താൻ പ്രത്യേകമായി ഇഷ്ടപ്പെടുന്ന ആഗ്രഹമോ ആശയമോ ആദർശമോ വിശ്വാസമോ ഒക്കെയാണ്‌. ആ പ്രതീകം, അഥവാ വിഗ്രഹം വിമർശിക്കപ്പെടുമ്പോൾ മുറിവേൽക്കുന്നത്‌ അത്‌ പ്രതിനിധീകരിക്കുന്നതെന്തോ അതിനാണ്‌ എന്ന ചിന്ത ഉടലെടുക്കുന്നതും ഈ വിഗ്രഹങ്ങളിൽ സാധാരണയാണ്‌. സചിനെക്കുറിച്ച്‌ ഒരു വിമതപരാമർശം വന്നപ്പോൾ ഇന്ത്യൻ ക്രിക്കറ്റിനെത്തന്നെ അപമാനിച്ചു എന്ന തരത്തിൽ വിമർശനം ഉയർന്നത്‌ ഓർക്കുക.

വിഗ്രഹങ്ങളോടൊപ്പം ദൈവവിശ്വാസങ്ങളുടെ കാര്യം കൂടി വരുമ്പോൾ പലരും കുറച്ചുകൂടി തീവ്രമായി പ്രതികരിക്കാറുണ്ട്‌, കാരണം തലമുറകളായി ഉറച്ചുപോകുന്ന ഒന്നാണ്‌ ദൈവവിശ്വാസം. സ്വന്തം ദൈവവിശ്വാസം വിഗ്രഹാധിഷ്ഠിതമല്ലെന്ന് പറയുമ്പോൾ തന്നെ ഇത്തരം പ്രതീകങ്ങൾ ഉണ്ടെങ്കിൽ അത്‌ പരിപൂർണമായും വിഗ്രഹാതീതമാണെന്ന് പറയാനാവില്ല.
വളരെ ലാഘവത്വത്തോടെയാണ്‌ "ഒരു വിഗ്രഹം ഉടഞ്ഞാൽ അതിനുപകരം മറ്റൊന്ന് വെയ്ക്കുന്നില്ല" എന്ന തരത്തിൽ പരാമർശങ്ങൾ വരുന്നത്‌. ഇത്‌ സ്വന്തം വിശ്വാസത്തിലും എത്രമാത്രം പ്രായോഗികമാണെന്നുകൂടി പറയുന്നവർ ചിന്തിക്കേണ്ടതാണ്‌. ഒരു ചരിത്രസ്മാരകം തകർന്നതിന്റെ വേദനയല്ലല്ലൊ ബാബ്‌റി മസ്ജിദ്‌ തകർക്കപ്പെട്ടപ്പോൾ സമുദായം അനുഭവിച്ചത്‌ (ആ വേദന അഫ്ഘാനിസ്ഥാനിൽ ബുദ്ധവിഗ്രഹങ്ങൾ തകർക്കപ്പെട്ടപ്പോൾ കണ്ടില്ലതാനും). മറ്റുപുസ്തകങ്ങൾ സൂക്ഷിക്കുന്നതുപോലെയല്ലല്ലൊ വിശുദ്ധഗ്രന്ഥം വീട്ടിൽ വെയ്ക്കുന്നത്‌. വലിയ ആഘോഷങ്ങളോടെ ഒരു ആരാധനാലയമോ ശിലയോ കഴുകുന്നുണ്ടെങ്കിൽ അതിന്‌ മറ്റുള്ള സമാനവസ്തുക്കളേക്കാളധികം ഭൗതികമല്ലാത്ത വൈശിഷ്ട്യം ഉണ്ടെന്നാണ്‌ അർത്ഥമാക്കുന്നത്‌, സാമാന്യമായും, എന്റെ അഭിപ്രായത്തിൽ, അത്‌ ഒരു വിഗ്രഹവുമായി ഒട്ടും വ്യത്യസ്തമല്ല.

നേരത്തെ പറഞ്ഞതുപോലെ വിഗ്രഹനിർമ്മിതി മനസിലാണ്‌. എന്നേപ്പോലൊരാൾ ഗുരുവായൂരപ്പന്റെ വിഗ്രഹം കണ്ടാലും അതിന്റെ ശിൽപചാതുരിക്കപ്പുറം ഒരു സവിശേഷതയും കണ്ടുവെന്നിരിക്കില്ല, കാനായി കുഞ്ഞിരാമന്റെ ശിൽപങ്ങൾ കണ്ടാൽ ഇതിലപ്പുറം അദ്ഭുതപ്പെട്ടെന്നുവരാം. വിശ്വാസികളുടെ കാര്യം അങ്ങിനെയല്ലല്ലൊ.
അമ്മിക്കല്ല് പൂജിക്കപ്പെടാത്തതും ഖജുരാഹോ ശിൽപങ്ങൾ ആരാധിക്കപ്പെടാത്തതും അവയിൽ ഒരു ദിവ്യത്വം വിശ്വാസിയുടെ മനസിൽ ഇല്ലാത്തതിനാലാണല്ലൊ. മനുഷ്യൻ കണ്ടുപിടിച്ച അച്ചടിമഷിയും കടലാസും ബൈന്റിങ്ങ്‌ ടെക്നിക്കും ഉപയോഗിച്ച്‌ നിർമ്മിക്കപ്പെടുന്ന ഒരു പുസ്തകമായല്ലല്ലൊ ഖുറാന്റേയും ബൈബിളിന്റേയും ഗീതയുടേയും ഒക്കെ പ്രതികളെ നാം കാണുന്നത്‌.

മനസിൽ വിഗ്രഹങ്ങളുണ്ടാക്കുന്നത്‌ മോശം കാര്യമാണെന്ന് എനിക്കു തോന്നിയിട്ടില്ല. പക്ഷെ വിമർശനാതീതമായി നാം ഇത്തരം പ്രതീകങ്ങളെ കാണുമ്പോൾ അല്ലെങ്കിൽ മറ്റൊരു പ്രതീകം തെറ്റാണെന്ന് പറയുമ്പോൾ ഒക്കെ ആണ്‌ അതൊരു പ്രശ്നമാകുന്നത്‌. ഒരു വിഗ്രഹം ശരിയെങ്കിൽ എല്ലാം ശരിയാണ്‌, ഒന്ന് തെറ്റെങ്കിൽ എല്ലാം തെറ്റാണ്‌.
എതിരഭിപ്രായങ്ങൾ ഉണ്ടാകും എന്നെനിക്കറിയാം. ഞാൻ എന്റെ ചിന്തകൾ പറഞ്ഞു എന്നേയുള്ളു. വൈകാരികമല്ലാതെയുള്ള ചർച്ചയിൽ ഞാനും ചേരാം, തെറ്റുകളുണ്ടെങ്കിൽ തിരുത്താം.

അപ്പൂട്ടൻ said...

ശ്രീ@ശ്രേയസ്‌....
ചില വിയോജിപ്പുകൾ പറഞ്ഞോട്ടെ.
ദൈവം ഇല്ല എന്ന് സാമാന്യബോധമുള്ള ഒരു യുക്തിവാദി തർക്കിക്കുമെന്ന് തോന്നുന്നില്ല. ദൈവം ഇല്ല എന്നു വിശ്വസിക്കുന്നതും ദൈവം ഉണ്ട്‌ എന്ന് വിശ്വസിക്കാത്തതും തമ്മിൽ വ്യത്യാസമുണ്ട്‌, ഒരു ശരിയായ നിരീശ്വരവാദി രണ്ടാമത്തേതാണ്‌ സ്വീകരിക്കേണ്ടത്‌ എന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌.

ദൈവം ഇല്ല എന്ന് ജബ്ബാർമാഷും തന്റെ ബ്ലോഗിൽ പറഞ്ഞതായി ഓർക്കുന്നില്ല. അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതൊരു ശരിയായ വാദരീതി അല്ല.

അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ ചൂഷണം നടത്തുന്നവരേയും തുറന്നുകാണിച്ചാൽ അവൻ യഥാർത്ഥവിശ്വാസിയാകും എന്നും എഴുതിക്കണ്ടു. ഞാനൊരു പെസിമിസ്റ്റ്‌ അല്ല, പക്ഷെ ഇത്തരം പ്രവർത്തനങ്ങളുടെ എഫെക്റ്റീവ്നെസിൽ എനിക്കത്ര ഉറപ്പില്ല. കോവൂരും ഇടമറുകും ഒക്കെ നടത്തിയ പ്രവർത്തനങ്ങൾ എത്രമാത്രം സമൂഹത്തിൽ ചലനമുണ്ടാക്കിയിട്ടുണ്ടെന്ന് നമുക്കു കാണാവുന്നതാണ്‌. പാപപരിഹാരക്രിയകളും ദോഷമകറ്റാനുള്ള യന്ത്രങ്ങളും മിറക്കിൾ ഹീലിങ്ങും കോട്ടയം നസീറിന്‌ "ലഗ്നത്തിൽ വിഗ്നം" എന്നു പറഞ്ഞു കയ്യടി നേടാനുള്ള അവസരങ്ങളും ഒക്കെ ഇപ്പോഴും നടക്കുന്നുണ്ടല്ലൊ.

Sulfikar said...

"ശ്രദ്ധേയന്‍
ചുംബിക്കപ്പെടുന്ന എല്ലാം ആരാധിക്കപെടുന്ന വിഗ്രഹങ്ങള്‍ ആയിത്തീരുമോ?"
ഇല്ല പക്ഷെ ഒരു ആരാധനാലയത്തില്‍ ചെന്ന് ഭക്തിയോടുകൂടി ചുംബിച്ചാല്‍ ചുംബിക്കപ്പെടുന്ന വസ്തു വിഗ്രഹത്തിനു സമമാണ്.

ea jabbar said...

മാഷ്‌ ഇങ്ങനെ വിഗ്രഹം വിഗ്രഹം എന്ന് ആവര്‍ത്തിച്ചത് കൊണ്ടായില്ലല്ലോ...? ആ കല്ല് ഒരു വിഗ്രഹമായിരുന്നു എന്ന് തെളിയിക്കാന്‍ പറ്റുമോ എന്നാണു ചോദ്യം.


വിഗ്രഹം എന്നാല്‍ എന്താണെന്നു സുഹൃത്തിനു ധാരണയില്ലെന്നു തോന്നുന്നു. ഞാന്‍ പോസ്റ്റില്‍ തന്നെ അതൊക്കെ വിശദമാക്കിയതാണ്. പ്രതീകം എന്നേ അര്‍ത്ഥമുള്ളു ദൈവത്തെ ആരാധിക്കാന്‍ ഒരു പ്രതീകത്തെ മുന്‍ നിര്‍ത്തുമ്പോഴാണ് ആ വിഗ്രഹം ആരാധനാവിഗ്രഹമാകുന്നത്. പ്രതീകത്തെ മുന്‍ നിര്‍ത്തിയുള്ള ആരാധനാ നുഷ്ഠാനങ്ങള്‍ ഇസ്ലാമിലുമുണ്ട്. അതു തന്നെയാണു ഹിന്ദു മതത്തിലുമുള്ളത്. ക്രിസ്ത്യാനികള്‍ കുരിശും ക്രിസ്തുവിന്റെ രൂപവുമൊക്കെ പ്രതീകമാക്കുന്നു. മുസ്ലിംങ്ങള്‍ കഅബയും, ഖുര്‍ ആന്‍ തന്നെ ശരി വെക്കുന്ന സഫാ മര്‍വാ കുന്നുകളുമൊക്കെ പ്രതീകമാക്കി തവാഫും ബലിയും മുത്തം കൊടുക്കലുമൊക്കെ ചെയ്യുന്നു. ഇവിടെ മുസ്ലിങ്ങള്‍ ചെയ്യുന്നതില്‍ വിഗ്രഹാരാധനയില്ല എന്നാണവര്‍ ധരിച്ചു വെച്ചിട്ടുള്ളത്. ആ ധാരണയ്ക്കു കാരണം ഹിന്ദുക്കളും മറ്റും ഒരു പ്രതീകത്തിനു മുമ്പില്‍ നിന്നു പ്രാര്‍ത്ഥിക്കുന്നത് ആ കല്ലിനോടാണെന്നാണു മുസ്ലിം വ്യാഖ്യാനം. അതേ സമയം മുസ്ലിംങ്ങള്‍ ആ കല്ല് ദൈവമാണെന്നു കരുതാത്തതിനാല്‍ അവര്‍ക്കു വിഗ്രഹമില്ല എന്നാണു വെയ്പ്പ്. മുസ്ലിം വ്യാഖ്യാനം അംഗീകരിച്ചാല്‍ ലോകത്തൊരിടത്തും “വിഗ്രഹാരാധന” എന്ന ഒരേര്‍പ്പാടു തന്നെയില്ല എ‍ന്നു പറയേണ്ടി വരും. കാരണം ഒരു ഹിന്ദു ഭക്തന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചെന്നു ക്രിഷ്ണവിഗ്രഹത്തിനു മുമ്പില്‍ കൈ കൂപ്പി തൊഴുമ്പോള്‍ അയാള്‍ ആ ലോഹപ്രതിമയെ അല്ല ആരാധിക്കുന്നത്. അയാളുടെ സങ്കല്‍പ്പത്തിലെ ദൈവത്തെയാണ്. ആ ദൈവത്തിന്റെ പേരോ രൂപമോ എന്തു തന്നെയായാലും ഭക്തന്റെ മനസ്സിലുള്ളത് ഒരു ദൈവസങ്കല്‍പ്പമാണ്. ഇതു തന്നെയാണ്‍ ഒരു മുസ്ലിം കഅബയിലേക്കു തിരിഞ്ഞു നിസ്കരിക്കുമ്പോഴും അവിടെ ചെന്ന് ആ അമ്പലത്തെ വട്ടം ചുറ്റുമ്പോഴും അയാളുടെ മനസ്സിലും ഉള്ളത്. ഓരോരുത്തര്‍ക്കും ദൈവത്തെ കുറിച്ചുള്ള ഭാവനയും ധാരണകളും അവരുടെ മാനസികാവസ്ഥ്യ്ക്കനുസരിച്ചാകും. കാരണം ഒരു ദൈവവും മനുഷ്യന്റെ ജ്ഞാനേന്ദ്രിയങ്ങള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലല്ലോ. ഒരു ബിംബം [മാനസികമായതെങ്കിലും] ഇല്ലാതെ ദൈവത്തെ ആര്‍ക്കും സങ്കല്‍പ്പിക്കാനാവില്ല. ആ പരിമിതി കൊണ്ടു തന്നെയാണു മനുഷ്യന്‍ വിഗ്രഹങ്ങളെ മാധ്യമമായി സ്വീകരിച്ചുകൊണ്ട് ദൈവവുമായി സംവദിക്കാന്‍ ശ്രമിക്കുന്നത്.
അറേബ്യന്‍ സംസ്കാരത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ അവരുടെ ആരാധനാബിംബം പ്രധാനമായും കല്ലുകളായിരുന്നു എന്നു കാണാം. ആകാശത്തുള്ള ദൈവമായിരുന്നു ഇസ്ലാമിനു മുമ്പ് അറബികള്‍ക്ക് അല്ലാഹു. അതൊരു ദേവതയായിരുന്നു എന്നും പറയപ്പെടുന്നു. കഅബയില്‍ അക്കാല‍ത്തെ എല്ലാ പ്രധാന ദൈവങ്ങളുടെയും വിഗ്രഹങ്ങള്‍ ഉണ്ടായരുന്നു. ഈ ആകാശദൈവത്തെ പ്രതിനിധീകരിച്ചിരുന്നത് “കറുത്ത കല്ല്” ആയിരുന്നുവെന്നാണു ചരിത്രത്തിന്റെ വരികള്‍ക്കിടയില്‍ വായിക്കാന്‍ കഴിയുന്നത്. ആ കല്ല് ആകാശത്തു നിന്നും വന്നതാണെന്നു പൊതുവില്‍ വിശ്വാസമുണ്ട്. ഒരു ഉള്‍ക്കാശിലയാകാമെന്നു കരുതുന്നവരുമുണ്ട്. അല്ലാഹുവിനും പ്രതീകമുണ്ടെന്നും അവയെ തവാഫ് ചെയ്യാമെന്നും ഖുര്‍ ആന്‍ തന്നെ വ്യക്തമാക്കിയിട്ടും തങ്ങള്‍ക്കു വിഗ്രഹമില്ല എന്നിവര്‍ ശാഠ്യം പിടിക്കുന്നതെന്തിനാണെന്നു മനസ്സിലാകുന്നില്ല. ആകാശത്തു നിന്നും വന്ന കല്ലിനെ അല്ലാഹുവിന്റെ പ്രതീകമായതു കൊണ്ടൂ തന്നെയാണു ക അബയില്‍ നിലനിര്‍ത്തിയത്. മറ്റു വിഗ്രഹങ്ങള്‍ വേറെ ഗോത്രക്കാരുടെ ദൈവങ്ങളായതുകൊണ്ടും ഏകീകൃത ദൈവം എന്ന ആശയം മുഹമ്മദ് സ്വീകരിച്ചിരുന്നതിനാലും ഒഴിവാക്കി. അല്ലാഹുവിനെയും ആ ദൈവത്തിന്റെ പ്രതീകത്തെയും മാത്രമല്ല മറ്റു ദൈവങ്ങളുടെ തന്നെ പ്രതീകങ്ങളെ ആ ദൈവങ്ങള്‍ക്കു പകരം അല്ലാഹുവിന്റെ തന്നെ പേരിലാക്കിയും നിലനിര്ത്തി. അതിനുദാഹരണമാണു സഫാ മര്‍വാ. അവ വേറെ രണ്ടു ദൈവങ്ങളുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന കുന്നുകളായിരുന്നുവല്ലൊ.
മക്കയിലെ ഈ ചെറിയ കുന്നുകള്‍ അല്ലാഹുവിനു പ്രതീകമാണെങ്കില്‍ ശബരിമലയും പളനിമലയുമൊക്കെ അതേ ദൈവത്തിന്റെ തന്നെ പ്രതീകങ്ങളായി കാണാന്‍ മുസ്ലിം സുഹൃത്തുക്കള്‍ക്കു കഴിയേണ്ടതല്ലേ? അറബിപ്പേരുള്ള ദൈവം മാത്രമേ ദൈവമാകൂ എന്നൊക്കെ കരുതുന്നത് എത്ര ബാലിശമായ വിശ്വാസമാണ്?
ഞാന്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നത് മുസ്ലിംങ്ങള്‍ വിഗ്രഹാരാധകരാണെന്നു സമര്‍ത്ഥിച്ച് അവരെ കൊച്ചാക്കാനല്ല. വിഗ്രഹാരാധന മാത്രം മോശമാണെന്ന ധാരണ എനിക്കില്ലതാനും. മുസ്ലിംങ്ങള്‍ക്കു മറ്റു മതക്കാരുടെ ആരാധനാസമ്പ്രദായങ്ങളോടുള്ള പുഛവും നീരസവും എത്രമാത്രം അര്‍ത്ഥശൂന്യമാണെന്നവരെ ചിന്തിപ്പിക്കാന്‍ മാത്രമാണ്. ഇന്ത്യയെപ്പോലുള്ള ഒരു ബഹു സമൂഹത്തില്‍ വിശ്വാസത്തിന്റെയും ആരാധനയുടെയും പേരില്‍ മനുഷ്യര്‍ തമ്മില്‍ ശത്രുത പുലര്‍ത്തുന്നതിന്റെ അര്‍ത്ഥശൂന്യത ചൂണ്ടിക്കാണിക്കാന്‍ മാത്രം. അന്യ മതസ്ഥരുടെ ആരാധന മഹാപാപമാണെന്നു പരസ്യമായി പ്രചരിപ്പിക്കുന്നവരാണ് മുസ്ലിങ്ങള്‍. അതു ശരിയല്ല എന്നാണ് എന്റെ അഭിപ്രായം.

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം.
ചര്‍ച്ച വീക്ഷിക്കുന്നുണ്ട്.

ഇസ്ലാം മതവിശ്വാസികള്‍ കഅബ കഴുകുകയും ആരാധന പോലെയുള്ള കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം കണ്ടില്ല. പക്ഷെ അതിനെ ആരാധിക്കാന്‍ ഖുറാന്‍ പറഞ്ഞിട്ടില്ല എന്നതാണ് സാങ്കേതികമായ വാദം. ഖുറാനില്‍ അങ്ങിനെ പറഞ്ഞിട്ടില്ലെങ്കില്‍ അത് അനിസ്ലാമികം തന്നെയാവില്ലെ?

വിഗ്രഹം എന്നാല്‍ എന്തെങ്കിലും രൂപം കൊത്തിവച്ചതാ‍ണ് എന്ന തോന്നലുണ്ടെന്ന് തോന്നുന്നു ചില സുഹൃത്തുക്കള്‍ക്ക്. ആരാധിക്കപ്പെടുന്ന എല്ലാം വിഗ്രഹങ്ങള്‍ തന്നെയാണ് എന്നതാണ് ശരി.അത് കല്ലായാലും മരമായാലും മുടിയായാലും.

ea jabbar said...

‘ആരാധന’ എന്ന വാക്കിന്മേല്‍ ഓ അബ്ദുറഹിമാന്‍ നടത്തിയ ഞാണിന്മേല്‍കളിയും അതിനു നല്‍കിയ മറുപടിയുമാണു ഞാന്‍ ഈ പോസ്റ്റില്‍ അവതരിപ്പിച്ചത്. വിഗ്രഹാ‍രാധനയ്ക്ക് അദ്ദേഹം പറഞ്ഞ എല്ലാ “ലക്ഷണ”ങ്ങളും കഅബയെ ചുറ്റിയുള്ള ഹജ്ജ്,ഉമ്ര ചടങ്ങുഅളിലും അതുമായി ബന്ധപ്പെട്ട മറ്റാചാരങ്ങളിലും ഉണ്ടെന്നാണു ഞാന്‍ തെളിവു സഹിതം കാണിച്ചു കൊടുത്തത്. മറുപടിയുണ്ടായില്ല!
------
മറ്റൊരു കാര്യം കൂടി ഇതിനു മുമ്പ് ഒരു ചര്‍ച്ചയില്‍ അവതരിപ്പിച്ചിരുന്നു. ശിര്‍ക്കും തൌഹീദും കൂട്ടിക്കലര്‍ത്തി ഇസ്ലാമിന്റെ പരിപ്പിളക്കാന്‍ പ്രതിജ്ഞാബദ്ധനായ ഇബ്ലീസ് ഖുര്‍ ആനില്‍ ഇടപെട്ടു എന്നു ഖുര്‍ആന്‍ തന്നെ സമ്മതിച്ചതാണ്. ‘സഫ മര്‍വാ‘ സൂക്തവും ഈ പിശാചിന്റെ വകയാകാന്‍ സാധ്യതയില്ലേ? എന്നതാണു ചോദ്യം.

ചാണക്യന്‍ said...

ഇവിടെ ഇത് പറയാമോ എന്ന് അറിയില്ല..എന്നാലും പറയുന്നു, എന്റെ സംശയമാണേ..

എന്റെ ചില മുസ്ലിം സുഹൃത്തുക്കളുടെ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും ക അബയുടെ ചിത്രത്തിൽ മുല്ലപ്പൂ തൂക്കി ചന്ദനത്തിരി കത്തിക്കുന്നത് കണ്ടിട്ടുണ്ട്.......

ചിലയിടങ്ങളിൽ ചെമ്പ് തകിടിൽ എഴുതി വച്ച ചില ചില്ലിട്ട സാധനങ്ങൾക്ക് മുന്നിൽ തിരി കൊളുത്തുന്നതായും കണ്ടിട്ടുണ്ട്...

ഇതൊക്കെ ആരാധനയുടെ ഭാഗമാണോ?

ea jabbar said...

ഇസ്ലാം മതത്തെ ഒരു കരിങ്കല്ലിനു ചുറ്റും വട്ടം കറക്കാന്‍ ഇടയാക്കിയത് ഇബ്ലീസിന്റെ പണിയാകാനുള്ള സാധ്യത തള്ളിക്കളയാനാകുമോ?

ശ്രദ്ധേയന്‍ | shradheyan said...

"...കഅബയില്‍ അക്കാല‍ത്തെ എല്ലാ പ്രധാന ദൈവങ്ങളുടെയും വിഗ്രഹങ്ങള്‍ ഉണ്ടായരുന്നു. ഈ ആകാശദൈവത്തെ പ്രതിനിധീകരിച്ചിരുന്നത് “കറുത്ത കല്ല്” ആയിരുന്നുവെന്നാണു ചരിത്രത്തിന്റെ വരികള്‍ക്കിടയില്‍ വായിക്കാന്‍ കഴിയുന്നത്."

കഅബയില്‍ ഉണ്ടായിരുന്ന 'ദൈവങ്ങളുടെ വിഗ്രഹങ്ങളെ' കുറിച്ച ഖുര്‍ആന്‍ തന്നെ വിശദീകരിക്കുന്നുണ്ട്. ആകൂട്ടത്തില്‍ ഏതായാലും 'കറുത്ത കല്ല്‌' ഇല്ല. 'ചരിത്രത്തിന്റെ വരികള്‍ക്കിടയിലൂടെ' ജബ്ബാര്‍ മാസ്റ്റര്‍ക്ക് വായിച്ചെടുക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ ചരിത്രസത്യമായി മാറുന്നത് എങ്ങിനെയാണെന്ന് മനസ്സിലാവുന്നില്ല.

ഇത് കളവാണ്. അത് ആദ്യമേ ഒരു അറിയപ്പെടുന്ന വിഗ്രഹമായിരുന്നു എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാഷ്‌ ഒപ്പിച്ച തന്ത്രമാണ്. തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആരോപണം പിന്‍വലിക്കുക എന്ന മാന്യത എങ്കിലും മാഷ്‌ കാണിക്കണം.

"മുഹമ്മദിന്റെ സ്വന്തം ഗോത്രമായ ഖുറൈശികളുടെ പ്രധാന ആരാധനാശിലയായിരുന്ന ഹജറുല്‍ അസ്വദ് [കറുത്ത കല്ല്] കഅബയില്‍നിന്നും എടുത്തു മാറ്റിയില്ല." എന്ന പോസ്റ്റിലെ പ്രസ്താവനക്ക് ആണ് ഞാന്‍ തെളിവ് ചോദിച്ചത്‌. 'ലാത്ത'യും 'ഉസ്സ'യും 'മനാത്ത'യും പിന്നെ മാഷ്‌ അന്വേഷിച്ചു നടക്കുന്ന 'ഹുബലും' അടക്കം അവിടെ ഉണ്ടായിരുന്ന എല്ലാ വിഗ്രഹങ്ങള്‍ക്കും പേരുണ്ടായിരുന്നു. അവരില്‍ ചിലത് മരിച്ചു പോയ വ്യക്തികളുടെ വിഗ്രഹങ്ങള്‍ കൂടി ആയിരുന്നു. അവിടെയൊന്നും 'കറുത്ത കല്ല്‌' (ഇതും മാഷുടെ അഭിപ്രായത്തില്‍ പുതിയ പേരായിരിക്കണം, കാരണം പണ്ട് ഇത് 'വെളുത്ത കല്ല്‌' ആയിരുന്നല്ലോ..!) എന്ന് പേരുള്ള ഒരു 'പ്രതീകത്തെ' നാം കാണുന്നില്ല. 'മുഹമ്മദിന്റെ സ്വന്തം ഗോത്രമായ ഖുറൈശികളുടെ പ്രധാന ആരാധനാശിലയായിരുന്നു' അതെങ്കില്‍ പിന്നെ ആ കല്ലിനു 'അല്ലാഹു' എന്ന് തന്നെ പേര് കൊടുത്ത് അതിന്റെ മുമ്പില്‍ കുമ്പിട്ടു നമസ്കരിക്കാന്‍ നിര്‍ദ്ദേശം നല്‍കാന്‍ പ്രവാചകന് എളുപ്പമായിരുന്നില്ലേ? (അതോ ഉമറിനെ പേടിച്ചോ? :)) ഇത്രയും 'പ്രധാനപ്പെട്ട' 'ഒഴിവാക്കാന്‍ മനസ്സ് വരാത്ത' ഒരു ആരാധ്യവസ്തുവിനെ എന്തിനു വെറും ഒരു 'ചുംബനം' നല്‍കി മൂലയില്‍ ഒതുക്കി? ആ 'അല്ലാഹു' പ്രതിമയുടെ പകര്‍പ്പുകള്‍ വീടുകളിലും മറ്റു പള്ളികളിലും സൂക്ഷിക്കാന്‍ വല്ല പ്രയാസമുണ്ടാകുമായിരുന്നോ? അതും ഏകദൈവ വിശ്വാസം തന്നെ ആവുമായിരുന്നില്ലേ?

സ്വന്തമായി ഒരു പേര് പോലും ഇല്ലാത്ത ആ കല്ലിന്റെ നേരെ തിരിഞ്ഞുപോലും അല്ല മുസ്ലിംകള്‍ നിസ്കരിക്കുന്നത്. നബി ചുംബിച്ചതിനാല്‍ നബിയോടുള്ള സ്നേഹം പ്രകടിപ്പിക്കാനും നബിയെ പിന്പറ്റാനുമാകണം മറ്റുള്ളവര്‍ അതിനെ ചുംബിക്കുന്നത് പോലും. അതിലപ്പുറം അതിനു വല്ല പ്രാധാന്യവും കൊടുത്താല്‍ അവന്‍ മതത്തില്‍ നിന്ന് തന്നെ പുറത്തു പോയേക്കാം.

വിഗ്രഹത്തിന്റെ വിവക്ഷ മാഷ്‌ പറഞ്ഞത് മാഷുടെ ന്യായം. അപ്പൂട്ടനെ പോലുള്ളവരുടെ അഭിപ്രായത്തില്‍ വിഗ്രഹത്തിന്റെ വിവക്ഷ മറ്റൊന്നാണ്. പൊതുവില്‍ മതവിശ്വാസികള്‍ വിഗ്രഹം എന്നത് കൊണ്ട് എന്താണ് വിവക്ഷിക്കുന്നത് എന്നതാണ് പ്രശ്നം. 'ഹജറുല്‍ അസ് വദ്' ഒരു വിഗ്രഹം ആയിരുന്നുവെങ്കില്‍ ഞാന്‍ മുമ്പേ പറഞ്ഞ പോലെ അതിന്റെ രൂപത്തിലുള്ള എന്ത് നിര്‍മ്മിതിയിലും ചുംബിക്കാന്‍ ഇസ്ലാം അനുവദിക്കണമായിരുന്നു. അതിന്റെ രൂപങ്ങള്‍ ആരാധനക്ക് ഉപയോഗിക്കാമായിരുന്നു. അതുണ്ടായില്ല എന്ന് മാത്രമല്ല, മറ്റേതെങ്കിലും ശിലയില്‍, മുടിയില്‍, ശവകുടീരത്തില്‍... എന്തിലുമാവട്ടെ - അത് ആരാധനാലയത്തില്‍ വെച്ച് തന്നെ ആവണം എന്നില്ല സുല്ഫിക്കറെ- ഭക്തിപൂര്‍വ്വം ഒന്ന് സ്പര്‍ശിച്ചാല്‍, ഒന്ന് സങ്കല്‍പ്പിച്ചാല്‍ ഇസ്ലാമില്‍ നിന്നും പുറത്തു പോവും.

"ഒരു ബിംബം [മാനസികമായതെങ്കിലും] ഇല്ലാതെ ദൈവത്തെ ആര്‍ക്കും സങ്കല്‍പ്പിക്കാനാവില്ല."
-വെറുതെ ചിരിപ്പിക്കല്ലേ മാഷേ... :)

"ഇസ്ലാം മതത്തെ ഒരു കരിങ്കല്ലിനു ചുറ്റും വട്ടം കറക്കാന്‍ ഇടയാക്കിയത് ഇബ്ലീസിന്റെ പണിയാകാനുള്ള സാധ്യത തള്ളിക്കളയാനാകുമോ?"

മാഷുടെ പോസ്റ്റ് വായിച്ച രണ്ടുമൂന്നു ദിവസങ്ങളായി ഇവിടെ കിടന്നു കറങ്ങേണ്ടി വരുമ്പോള്‍ മാഷുടെ സംശയം എനിക്കും വരുന്നു. :)

ചാണക്യന്‍:
ഞങ്ങളുടെ നാട്ടിലെ ചില വാഹനങ്ങളില്‍ 'മതസൌഹാര്‍ദ്ദ' പ്രതീകമായി ചില അമുസ്ലിംകള്‍ ഇങ്ങനെ ചെയ്തുവരുന്നത്‌ കണ്ടിട്ടുണ്ട്. അതില്‍ മുസ്ലിംകളും ഉണ്ടോ എന്ന് അറിയില്ല. കഅബയുടെ ചിത്രത്തിന് മുമ്പില്‍ മാലചാര്‍ത്തുന്നതോ ചന്ദരത്തിരി കത്തിക്കുന്നതോ ശവകുടീരം മുത്തുന്നതോ ഒന്നും ഇസ്ലാമികമല്ല എന്ന് മാത്രം.

Faizal Kondotty said...

അനിൽ@ബ്ലൊഗ് said...

ഇസ്ലാം മതവിശ്വാസികള്‍ കഅബ കഴുകുകയും ആരാധന പോലെയുള്ള കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം കണ്ടില്ല. പക്ഷെ അതിനെ ആരാധിക്കാന്‍ ഖുറാന്‍ പറഞ്ഞിട്ടില്ല എന്നതാണ് സാങ്കേതികമായ വാദം. ഖുറാനില്‍ അങ്ങിനെ പറഞ്ഞിട്ടില്ലെങ്കില്‍ അത് അനിസ്ലാമികം തന്നെയാവില്ലെ?

അനിലേട്ടാ , ഖുറാനിലും പ്രാവാചക വചനങ്ങളിലും ഇല്ലാത്തത് ഇസ്ലാമിന്റെ കല്പനകള്‍ ആകുമോ ?
അപ്പൊ മുസ്ലിംകള്‍ ചെയ്യുന്നതെല്ലാം ഇസ്ലാമിന്റെ കല്പനകള്‍ ആയി തെറ്റിദ്ധരിക്കുന്നത് എന്തിനാണ് ?
ഖുറാനിലും നബി വചന കാബ കഴുകുന്നത് സംബന്ധിച്ച് ഒരു സൂചന പോലും ഇല്ലന്നത്രേ സത്യം , ഇല്ലാത്ത കാര്യം ഇസ്ലാമിന്റെ തലയില്‍ കെട്ടി വയ്ക്കുന്നതില്‍ എന്തര്‍ത്ഥം,? ധാരാളം മുസ്ലിംകള്‍ മദ്യപിക്കുന്നില്ലേ ..?മുസ്ലിംകള്‍ മദ്യാപിച്ചാല്‍ , അത് ഇസ്ലാം കല്പിച്ചിട്ടാണെന്നു വരുമോ ? അതി ശക്തം ആയി മദ്യത്തെ എതിര്‍ത്ത ഇസ്ലാമിന്റെ പ്രാമാണങ്ങള്‍ ആണോ ഇസ്ലാമിനെ വിലയിരുത്താന്‍ താങ്കള്‍ പരിഗണിക്കുക അതോ സമകാലീന മുസ്ലിം പ്രവര്‍ത്തനങ്ങളോ ?

കാറല്‍ മാര്‍ക്സ് ന്റെ ചിത്രത്തില്‍ ഒരു അനുയായി മെഴുക് തിരി കത്തിച്ചു പ്രാര്തിച്ചാല്‍ അത് മാര്‍ക്സ് പറഞ്ഞത് കൊണ്ടാണെന്ന് കരുതി മാര്‍ക്സ് ന്റെ ദര്‍ശനത്തെ അങ്ങിനെ വിലയിരുത്താന്‍ പറ്റുമോ ? താങ്കള്‍ക്കു തന്നെ ആലോചിച്ചാല്‍ ഉത്തരം വളരെ പെട്ടെന്ന് കണ്ടെത്താം , അപ്പൊ ചോദിക്കാം എന്ത് കൊണ്ട് മുസ്ലിംകള്‍ ഖുറാന്‍ അനുസരിച്ച് ജീവിക്കുന്നില്ല എന്ന് , ഇടതു പക്ഷ ആശയങ്ങള്‍ ശരിക്കും ഉള്‍ക്കൊണ്ടാവരാന് സമകാലീന ഇടതു പക്ഷ നേതാക്കളും അണികളും എന്ന് താങ്കള്‍ക്കു പറയാന്‍ ആകുമോ ? ജീര്‍ണ്ണതകള്‍ അണികളെ ബാധിക്കാം , പ്രത്യേകിച്ച് എളുപ്പത്തില്‍ ഇതൊരു ഒരു ഇസത്തിന്റെ ആളാണ്‌ താനെന്നു എല്ലാവര്ക്കും പറയാന്‍ സാധിക്കുന്ന സാഹചര്യത്തില്‍ .

ചാണക്യന്‍ said ,

എന്റെ ചില മുസ്ലിം സുഹൃത്തുക്കളുടെ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും ക അബയുടെ ചിത്രത്തിൽ മുല്ലപ്പൂ തൂക്കി ചന്ദനത്തിരി കത്തിക്കുന്നത് കണ്ടിട്ടുണ്ട്.......

ചിലയിടങ്ങളിൽ ചെമ്പ് തകിടിൽ എഴുതി വച്ച ചില ചില്ലിട്ട സാധനങ്ങൾക്ക് മുന്നിൽ തിരി കൊളുത്തുന്നതായും കണ്ടിട്ടുണ്ട്...


ഇതൊക്കെയാണ് സുഹൃത്തേ താങ്കള്‍ക്കു ഇസ്ലാമിനെ ക്കുറിച്ചുള്ള ധാരണ ? താങ്കളെ കുറ്റം പറയുന്നില്ല , മുസ്ലിം അനുയായികള്‍ എന്ന് പറയുന്ന കുറെ പേര്‍ , ഖുര്‍ആനിന്റെ ആശയങ്ങള്‍ അറിയാന്‍ ശ്രമിക്കുകയോ . അല്ലെങ്കില്‍ അത് അനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുകയോ ചെയ്യാത്ത സാമൂഹ്യ വ്യവസ്ഥിതിയില്‍ വിശേഷിച്ചും .
ഒഴിവു കിട്ടിയാല്‍ താങ്കളെ പ്പോലുള്ളവര്‍ ഖുറാന്‍ ഒരാവര്‍ത്തി വായിക്കുക , പ്രപഞ്ച സൃഷ്ടാവ് നേരിട്ട് മനുഷ്യരോട് സംവദിക്കുന്നു എന്നതാണ് ഖുറാനെ പറ്റിയുള്ള അവകാശ വാദം , ഒരു മനുഷ്യന്‍ ദൈവത്തിന്റെ പേരില്‍ കെട്ടി ചമച്ചു ഉണ്ടാക്കിയതാണോ അതോ ദൈവം നേരിട്ട് പറയുന്നതാണോ ആ വചനങ്ങള്‍ എന്ന് താങ്കള്‍ക്കു തന്നെ ഉറപ്പു വരുതാവുന്നത്തെ ഉള്ളൂ ... ഈ ജീവിതത്തിനിടക്ക് ഒരല്പം സമയം ഖുറാന്‍ എന്നല്ല ഇതൊരു വേദ ഗ്രന്ഥവും വായിക്കാന്‍ അല്പം സമയം ചില വഴിക്കുന്നതില്‍ തെറ്റില്ല എന്നാണു എന്റെ അപേക്ഷ ,താങ്കള്‍ ധാരാളം വായിക്കുന്ന കൂട്ടത്തില്‍ പെട്ട ആളാകുമ്പോള്‍ പ്രത്യേകിച്ചും

കഅബയുടെ ചിത്രം തൂക്കാണോ , പൂവ് വെക്കണോ , ചന്നനതിരി വെക്കാനോ , പ്രവാചകന്റെ മുടിയെ പ്പറ്റിയോ, ചെമ്പു തകിട് അരയില്‍, കഴുത്തില്‍ കെട്ടുന്നതിനെ പ്പറ്റിയോ ഒരു പ്രോത്സാഹന പരാമര്‍ശം പോലും ഖുറാനില്‍ ഇല്ല തന്നെ ... ഇല്ലാത്ത ഒരു കാര്യം ചെയ്യുന്നുവെങ്കില്‍ അത് ചെയ്യുന്നവരുടെ വിവരമോ വിവരമില്ലായ്മയോ ആകാം , പക്ഷെ ഇസ്ലാം അതിനു ഉത്തരവാദി ആകുമോ ?
ഖുറാനില്‍ ഏറ്റവും വിരോധിച്ച ഒരു കാര്യം ആണ് പലിശ , പ്രവാചകന്റെ വിട വാങ്ങല്‍ പ്രസംഗത്തില്‍ പ്രത്യേകിച്ച് ശക്തം ആയി അപലപിച്ച നടപടി , പക്ഷെ ബ്ലേഡ് പലിശയുടെ ആസ്ഥാനങ്ങളില്‍ തൊപ്പി വച്ച ആളെ കാണുന്നുവെങ്കില്‍ അതിനു ഇസ്ലാം ഉത്തരവാദി ആകുമോ ?

Faizal Kondotty said...

അനില്‍ജി ,
യഥാര്‍ത്ഥത്തില്‍ കഅബ യുടെ പ്രാധ്യാന്യം മുഹമ്മദ്‌ നബിയും ആയി അല്ല ബന്ധപ്പെട്ട് കിടക്കുന്നത് . അബ്രഹാം (ഇബ്രാഹിം ) നബിയും ആയാണ് . അദ്ദേഹത്തിന്റെ ഭാര്യ ഹാജറ കുഞ്ഞിനു വെള്ളത്തിനായി ഒരു പ്രതി സന്ധി ഘട്ടത്തില്‍ ഓടിയ സ്ഥലം ആണ് സഫ മര്‍വ കുന്നുകള്‍ക്കിടയിലെ സ്ഥലം , ആ ചരിത്ര സ്മരകള്‍ അയവിറക്കുക കൂടി അവിടം സന്ദര്‍ശിക്കുന്നതിന്റെ ഉദ്ദേശം ആണ് .

അനിൽ@ബ്ലൊഗ് said...
വിഗ്രഹം എന്നാല്‍ എന്തെങ്കിലും രൂപം കൊത്തിവച്ചതാ‍ണ് എന്ന തോന്നലുണ്ടെന്ന് തോന്നുന്നു ചില സുഹൃത്തുക്കള്‍ക്ക്. ആരാധിക്കപ്പെടുന്ന എല്ലാം വിഗ്രഹങ്ങള്‍ തന്നെയാണ് എന്നതാണ് ശരി.അത് കല്ലായാലും മരമായാലും മുടിയായാലും

അനില്‍ജി ,താങ്കളുടെ വാദം ശരി തന്നെയാകാം , പക്ഷെ ഇസ്ലാമില്‍ ഇല്ലാത്ത ഒന്ന് ഇസ്ലാമിന്റെ മേലില്‍ കെട്ടി വയ്ക്കുന്നതില്‍ അര്‍ഥം ഇല്ല , ഏതെങ്കിലും കല്ലിനെയോ മരത്തെയോ മുടിയെയോ ദൈവത്തിന്റെ പ്രതി രൂപം ആയി കാണണം എന്ന് ഖുറാനില്‍ ഒരിടത്തും കാണാന്‍ സാധ്യമല്ല . അവയെ ആരാധിക്കണം എന്നോ പോലും ഇല്ല ..താങ്കള്‍ ഖുറാന്‍ വായിച്ചിരുക്കുമല്ലോ ..അങ്ങിനെ എന്തെങ്കിലും കണ്ടതായി താങ്കള്‍ക്കു ഓര്‍മ്മയുണ്ടോ ? നേരെ മറിച്ച് ദൈവത്തിന്റെ ഏകത്വവും ,പരിശുദ്ധിയും , കാരുണ്യവും പ്രഘോഷിക്കുന്ന വചനങ്ങള്‍ ധാരാളം ഉണ്ട് ഖുറാനില്‍ , ഖുറാനിലെ ചെറിയ ,എന്നാല്‍ വളരെ പ്രാധ്യാന്യം ഉള്ള ഒരു അദ്ധ്യായം പരിഭാഷ ഇവിടെ കൊടുക്കുന്നു
-------------
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 112

പറയുക: കാര്യം ദൈവം ഏകനാണ്‌ എന്നതാകുന്നു.

ദൈവം ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.

അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.

അവന്ന്‌ തുല്യനായി ആരും ഇല്ലതാനും

---------------

കാര്‍കൂന്‍ said...

ജബ്ബാര്‍ മാഷിണ്റ്റേയും കൂട്ടുകാരുടെയും തമാശകള്‍ കണ്ടു രസിക്കുകയായിരുന്നു സാപ്പി... ദെ സാപ്പീ കണ്ട ചില തമാശകള്‍...

മുഹമ്മദിന്റെ സ്വന്തം ഗോത്രമായ ഖുറൈശികളുടെ പ്രധാന ആരാധനാശിലയായിരുന്ന ഹജറുല്‍ അസ്വദ് [കറുത്ത കല്ല്] കഅബയില്‍നിന്നും എടുത്തു മാറ്റിയില്ല.

എന്നാണു മാഷ്‌ ഒറിജിനല്‍ പോസ്റ്റില്‍ പറഞ്ഞതു.... ചരിത്ര വിവരണമാണവിടെ നടത്തിയതു... അതായതു അറബിയക്ള്‍ മുഹമ്മദിനും മുമ്പേ ആരാധിച്ചിരുന്ന വിഗ്രഹം മുഹമ്മദ്‌ നില നിര്‍ത്തി എന്നു.... പിന്നെ കമണ്റ്റി കമണ്റ്റി നോക്കുമ്പോള്‍

വിഗ്രഹം എന്നാല്‍ എന്താണെന്നു സുഹൃത്തിനു ധാരണയില്ലെന്നു തോന്നുന്നു. ഞാന്‍ പോസ്റ്റില്‍ തന്നെ അതൊക്കെ വിശദമാക്കിയതാണ്. പ്രതീകം എന്നേ അര്‍ത്ഥമുള്ളു ദൈവത്തെ ആരാധിക്കാന്‍ ഒരു പ്രതീകത്തെ മുന്‍ നിര്‍ത്തുമ്പോഴാണ്

ഈ പറഞ്ഞ പോലെയായി... ഒരു മാതിരി ദാസ്‌ കാപിറ്റല്‍ സ്റ്റൈല്‍.... ഇതായിരുന്നോ... മുഹമ്മദ്‌ നിലനിര്‍ത്തി എന്ന എണ്ടാസിറക്കുമ്പോള്‍ അര്‍ത്ഥം വരുന്നത്‌... മുഹമ്മദിനു മുമ്പുള്ള ജനതയും ഈ പ്രതീകം മനസ്സിലുള്ള ദാസ്‌ കാപിറ്റല്‍ സ്റ്റെയില്‍ ആരാധനയായിരുന്നോ... ""അതിലൊന്ന്"" എന്ന് പറയുമ്പോള്‍ നിലനിര്‍ത്താതിരുന്ന മറ്റു വിഗ്രഹങ്ങളും പ്രതീകമായിരുന്നോ... നല്ല രസം തന്നെ....

മാഷ്‌ മറക്കരുത്‌ ഹുബ്ബല്‍ വിഗ്രഹത്തെ കുറിച്ച്‌ പറഞ്ഞത്‌ കളവാണെന്നോ സത്യമാണെന്നോ മാഷിതുവരെ സമ്മതിച്ചിട്ടില്ല... അത്‌ ബുദ്ധിപരമായ സത്യസന്ധത്യില്ലായ്മയാണു....

ന്നേയും പറഞ്ഞാല്‍ സാപ്പി പിന്നേയും നീണ്ടു പോകും അതിനാല്‍ മാഷിനുള്ള സാപ്പിടെ മറുവടിയിലേക്ക്‌ സാപ്പി എല്ലാവരേയും നന്നായി സ്വാഗതം ചെയ്യുകയാണു....

ea jabbar said...

ചേകനൂര്‍ മൌലവി പറഞ്ഞതോര്‍മ്മ വരുന്നു. ഇസ്ലാമിനെ ശിര്‍ക്കന്‍ കല്ലിനു ചുറ്റും കെട്ടിയിട്ടത് ജൂതന്മാരുടെ പണിയാണ്. ഹജ്ജ് എന്ന പേരില്‍ നടക്കുന്ന ചടങ്ങുകള്‍ ഒന്നും ഇസ്ലാമിന്റെ തൌഹീദുമായി യോജിക്കുന്നതല്ല. .. നമ്മുടെ സുഹൃത്തുക്കളും ഈ അഭിപ്രായത്തിനടുത്തെത്തിയിരിക്കുന്നു. ..!

അനില്‍@ബ്ലോഗ് // anil said...

ഖുറാനില്‍ ഇല്ലാത്തതെല്ലാം അനിസ്ലാമികം എന്ന സങ്കല്‍പ്പം വളരെ നല്ലത്. അപ്പോള്‍ പിന്നെ ഇസ്ലാമികം അനിസ്ലാമികം എന്ന് കാര്യങ്ങള്‍ തരം തിരിക്കുക എളുപ്പമായിരിക്കും.

ഇസ്ലാം വിശ്വാസികളെന്നു കരുതുന്ന ആളുകള്‍ കാട്ടിക്കൂട്ടുന്നതെല്ലാം ഇസ്ലാമിന്റെ മേല്‍ വരും എന്നത് ശരിയാണ്. അതുകൊണ്ട് മാത്രം അത് ഇസ്ലാം മതത്തിന്റെ നിയമങ്ങളാണെന്ന് വിലയിരുത്താനാവില്ലെന്നതും വളരെ ശരിയാണ്.

ചേകന്നൂര്‍ മൌലവിയെ പരാമശിക്കണ്ട സ്ഥലമല്ല മാഷെ ഇത്. ഞാന്‍ അത് ബോധപൂര്‍വ്വം ഒഴിവാക്കിയതാണ്, വിഷയം മാറണ്ടല്ലോ എന്നു കരുതി.

മാഷ് അവസാന കമന്റ് പറഞ്ഞ് ഈ വിഷയം ക്ലോസ് ചെയ്യാറായെന്നാണ് എന്റെ അഭിപ്രായം.

കഅബ ആരാധിക്കപ്പെടേണ്ടതാണെന്ന് ഖുറാനില്‍ പറഞ്ഞിട്ടുണ്ടോ?

ഫൈസല്‍ പറയേണ്ടത് ഇത്രമാത്രം, ഖുറാനില്‍ പറയാത്ത യാതൊരു കാര്യങ്ങളും‍ മുസ്ലീം ജനവിഭാഗം അനുവര്‍ത്തിക്കേണ്ടതില്ല എന്നാണോ.

ea jabbar said...

ഇസ്ലാമിന്റെ ചരിത്രം ഏകപക്ഷീയമാണ്. മറുപക്ഷ്ത്തുനിന്നുള്ള ഒരു രേഖയും തെളിവും ലഭ്യമല്ലല്ലോ. അതിനാല്‍ വരികള്‍ക്കിടയിലെ തെളിവുകളെയും യുക്തിയുമൊക്കെ അവലംബിച്ചുകൊണ്ടേ വിലയിരുത്താനാവൂ. ഇസ്ലാം പൂര്‍വ്വ അറബികളുടെ ചരിത്രം വായിച്ച ശേഷം ഇസ്ലാമിന്റെ ചരിത്രം വായിക്കുക .വിശ്വാസത്തിനു പണയം വെച്ച ബുദ്ധി അല്‍പ്പ സമയത്തേക്കെങ്കിലും സ്വതന്ത്രമാക്കുക. അപ്പോള്‍ ഞാന്‍ പറഞ്ഞതൊക്കെ മനസ്സിലാകും. വിശ്വാസിക്കു തന്റെ മുന്‍ വിധികളില്‍ നിന്നും മാറി ഒന്നും കണ്ടെത്താനാവില്ല.

ശ്രദ്ധേയന്‍ | shradheyan said...

"ഇസ്ലാമിന്റെ ചരിത്രം ഏകപക്ഷീയമാണ്. മറുപക്ഷ്ത്തുനിന്നുള്ള ഒരു രേഖയും തെളിവും ലഭ്യമല്ലല്ലോ. അതിനാല്‍ വരികള്‍ക്കിടയിലെ തെളിവുകളെയും യുക്തിയുമൊക്കെ അവലംബിച്ചുകൊണ്ടേ വിലയിരുത്താനാവൂ."

ഇസ്ലാമിനെതിരെ ഉന്നയിച്ച ഒരു ആരോപണത്തിനും തെളിവ് 'ഞമ്മന്റെ കയ്യിലില്ല' എന്ന കുറ്റസമ്മതത്തിനു ഏതായാലും നന്ദി പറയട്ടെ.

ഒരു സമൂഹത്തിന് നേരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇവയൊന്നും ആധികാരിമല്ല എന്നും 'വരികളുടെ ഇടയില്‍ നിന്നും ഞമ്മള്‍ ഞമ്മളുടെ യുക്തി ഉപയോഗിച്ച് കഷ്ടപ്പെട്ട് കണ്ടുപിടിച്ച ബല്യ കാര്യങ്ങളാണെന്നും' എഴുതി ചേര്‍ക്കാനുള്ള മാന്യതയെങ്കിലും മാഷ്‌ കാണിക്കണം. യുക്തിവാദി സംഘത്തിന്റെ കാല്‍ക്കീഴില്‍ ചിന്താശേഷി പണയപ്പെടുത്തിയിട്ട് അവരണിയിക്കുന്ന മഞ്ഞകണ്ണടയിലൂടെ സത്യത്തെ നോക്കി കാണുമ്പോള്‍ ഇങ്ങിനെ ഒക്കെ സംഭവിച്ചേക്കാം.

തനിക്കു തോന്നുന്ന രീതിയില്‍ വരികള്‍ക്കിടയിലൂടെ വായിച്ച് ഏതു ചരിത്രവും വളച്ചൊടിക്കാന്‍ ആര്‍ക്കും കഴിയും. വേണമെങ്കില്‍ രാമനെ രാവണനാക്കാം. രാവണനെ രാമനാക്കാം. മുഹമ്മദിനെ അബൂജഹലാക്കാം. അബൂജഹലിനെ തിരിച്ചും...!!! പക്ഷെ, അവയൊക്കെയും ചരിത്രസത്യമാണെന്ന് അവകാശപ്പെട്ടു വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത് പൊറുക്കാന്‍ പറ്റാത്ത തെറ്റാണ്. ഇത് സ്വതന്ത്രമായ ഒരു മാധ്യമമാണെന്നും എഴുതുന്നത് ജബ്ബാര്‍ മാഷാണെന്നും കരുതി ഇനിയും ഇത്തരം ആഭാസത്തരങ്ങള്‍ ആവര്‍ത്തികരുത് എന്ന് മാത്രമാണ് അവസാനമായി പറയാനുള്ളത്. കാരണം ഒരു സമൂഹത്തെ, അവരുടെ വിശ്വാസത്തെ ആകമാനം താറടിക്കുകയാണ് ഇവിടെ ചെയ്യുന്നത്. പോസ്റ്റില്‍ അവയൊക്കെയും ചരിത്ര സത്യമാണെന്ന്‌ പറയുകയും ഒടുവില്‍ കമന്റില്‍ അവ 'വരികള്‍ക്കിടയിലൂടെ ഉള്ള വായന' ആണെന്ന് പറയുകയും ചെയ്യുന്നത് ഒരുമാതിരി, മദ്യക്കുപ്പിയില്‍ 'മദ്യം ആരോഗ്യത്തിന് ഹാനികരം' എന്ന് എഴുതിവെക്കുംപോലെ ആണ്.

മാഷ്‌ എഴുതുന്ന കാര്യങ്ങള്‍ വായിച്ച് അവയൊക്കെയും ചരിത്രസത്യങ്ങളാണ് എന്ന് തെറ്റിദ്ധരിക്കുന്ന ചെറിയ ഒരു ന്യുനപക്ഷമെന്കില്‍ ഉണ്ടാവാതിരിക്കില്ല. അവരുടെ തെറ്റിദ്ധാരണ മാറ്റാന്‍ മാത്രമാണ് ഈ പോസ്റ്റില്‍ ഇടപെട്ടത്‌. ഈ കമന്റ് 'സാങ്കേതികമായി ഡിലീറ്റ് ചെയ്യപ്പെടില്ല' എന്ന് വിശ്വസിക്കുന്നു.

ഓ.ടോ: മാഷ്‌ നല്ലൊരു 'നാടക നടനാണ്‌' എന്ന ഫൈസല്‍ കൊണ്ടോട്ടിയുടെ കമന്റ് ഞാന്‍ തിരുത്തുന്നു. മാഷ്‌ നല്ല ഭാവനാശേഷിയുള്ള ഒരു തിരക്കഥകൃത്ത് ആണ്..!!

അപ്പൂട്ടൻ said...

ശ്രദ്ധേയൻ,
താങ്കൾ പറഞ്ഞതുതന്നെയാണ്‌ ഒരുപക്ഷെ വിഗ്രഹത്തിന്റെ നിർവ്വചനത്തിലൊതുങ്ങുന്നതും. അതേ രൂപത്തിലുള്ള വേറെ വസ്തുക്കൾക്ക്‌ ഈ ഭൗതീകേതര സവിശേഷത കാണുന്നില്ലെങ്കിൽ ആ പ്രത്യേകവസ്തുവിന്‌ പതിവിലധികം പ്രാധാന്യം ഉണ്ടെന്ന് തന്നെയല്ലെ എന്നേപ്പോലുള്ളവർ മനസിലാക്കേണ്ടത്‌?

മിക്ക ഹിന്ദു ആരാധനാലയങ്ങളിലും സാധാരണയായി പല ശിൽപങ്ങളും കാണും. അവയെ എല്ലാം വിശ്വാസികൾ ആരാധിക്കാറില്ല, മറിച്ച്‌ അതിലെ പ്രതിഷ്ഠകൾ മാത്രമാണ്‌ ഒരു വിശ്വാസിക്ക്‌ പ്രധാനമായുള്ളത്‌. അതിനുകാരണം ആ പ്രതിഷ്ഠയിൽ ഒരു ദിവ്യത്വം വിശ്വാസിയുടെ മനസ്‌ കാണുന്നുണ്ട്‌ എന്നുള്ളതാണ്‌. മറ്റു ശിൽപങ്ങളിലില്ലാത്ത ഒരു ദൈവീകസവിശേഷത ഉണ്ടെന്ന് ഒരു വിശ്വാസി ചിന്തിക്കുന്നതിനാലാണ്‌. പല പ്രധാന ദേവാലയങ്ങൾക്കും (പ്രതിഷ്ഠയ്ക്കും) അതിനോട്‌ സംബന്ധമായ ഐതീഹ്യവും കാണും, ശബരിമല ഉദാഹരണമാണ്‌. അപ്പോൾ ആ സ്ഥലത്തിനും അതിലെ പ്രതിഷ്ഠയ്ക്കും ഒരു വിശ്വാസി ദിവ്യത്വം കാണുന്നതിലും അവിടം സന്ദർശിച്ച്‌ ആ പ്രതീകസാന്നിദ്ധ്യത്തിൽ ഈശ്വരനോട്‌ പ്രാർത്ഥിക്കുന്നതിലും തെറ്റുണ്ടെന്ന് പറയാനാവുമോ? പ്രതിഷ്ഠ എന്നത്‌ ഒരു ശിൽപം വെറുതെ കൊണ്ടുവെയ്ക്കുന്ന ഏർപ്പാടല്ലെന്ന് ഞാൻ പറയേണ്ട കാര്യമില്ലല്ലൊ.

ഏതൊരു വിഗ്രഹത്തേയും ഒരു ഹിന്ദു വിശ്വാസി കാണുന്നത്ര പരിപാവനമായി തന്നെയല്ലെ മുസ്ലിം വിശ്വാസികൾ ഹജറുൽ അസ്വദ്‌ (പേര്‌ ശരിയെന്ന് കരുതുന്നു) കാണുന്നത്‌, അല്ലാതെ വെറും കറുത്ത കല്ലായിട്ടല്ലല്ലൊ.

ഇനി വിഗ്രഹമെന്ന് വിളിക്കണോ എന്നത്‌, താങ്കൾ പറഞ്ഞതുപോലെ വിഗ്രഹം എന്നതു കൊണ്ട്‌ എന്താണ്‌ ഉദ്ദേശിക്കുന്നത്‌ എന്നതിലുള്ള വ്യത്യാസം മാത്രം. വിഗ്രഹം എന്നതിന്‌ ഒരു ശിൽപം എന്ന രൂപം തന്നെ വേണം എന്നില്ല എന്നു ഞാൻ പറയുകയുണ്ടായി, അതെന്റെ ചിന്താരീതി. പ്രതീകം എന്നാണ്‌ താങ്കൾ പറയാനാഗ്രഹിക്കുന്നതെങ്കിൽ ഇപ്പറയുന്ന വിഗ്രഹങ്ങളും പ്രതീകം മാത്രമാണെന്നേ ഞാൻ പറയാൻ ഉദ്ദേശിച്ചിട്ടുള്ളു, വ്യക്തിരൂപങ്ങൾ വെറും ശിൽപിയുടെ ഭാവന, അത്രമാത്രം. പ്രതീകം പോലുമല്ല എന്ന് താങ്കൾക്ക്‌ പറയാനാവില്ലല്ലൊ, അങ്ങിനെയായിരുന്നെങ്കിൽ മറ്റേതൊരു കല്ലിന്റേയും അവസ്ഥ ഇവിടെയും സംഭവിച്ചേനെ.

Sulfikar said...

വീണ്ടും ശല്യപ്പെടുത്തുന്നതില്‍ ക്ഷമിക്കണം ശ്രദ്ധേയന്‍,

"സ്വന്തമായി ഒരു പേര് പോലും ഇല്ലാത്ത ആ കല്ലിന്റെ നേരെ തിരിഞ്ഞുപോലും അല്ല മുസ്ലിംകള്‍ നിസ്കരിക്കുന്നത്. നബി ചുംബിച്ചതിനാല്‍ നബിയോടുള്ള സ്നേഹം പ്രകടിപ്പിക്കാനും നബിയെ പിന്പറ്റാനുമാകണം മറ്റുള്ളവര്‍ അതിനെ ചുംബിക്കുന്നത് പോലും. അതിലപ്പുറം അതിനു വല്ല പ്രാധാന്യവും കൊടുത്താല്‍ അവന്‍ മതത്തില്‍ നിന്ന് തന്നെ പുറത്തു പോയേക്കാം".
വെറുതെ ഒരു കല്ലില്‍ നബി ചുംബിച്ചു നബിയെ സ്നേഹിക്കുന്നവരെല്ലാം ആ സ്നേഹം പ്രകടിപ്പിക്കാനും പിന്പറ്റാനും വേണ്ടി മാത്രമായിരിക്കാം ആ കല്ലില്‍ ചുംബിക്കുന്നത് എന്ന് ഒരു ഒഴുക്കന്‍മട്ടില്‍ പറഞ്ഞാല്‍ തീരുമോഅത് ഇന്ന് ആ ചടങ്ങ് ഹജ്ജിന്റെ ഒരു ഭാഗമായി മാറിയിരിക്കുകയാണ്. ഞാന്‍ സ്ഥിരമായി രാത്രികാലങ്ങളില്‍ നമസ്കരിക്കുന്നതും, നോമ്പ്എടുക്കുന്നതും എന്റെ അനുയായികള്‍ കണ്ടാല്‍ അവര്‍ അതും നിര്‍ബന്ധമാണോ എന്ന് തെറ്റിധരിചു കളഞ്ഞാലോ എന്ന് കരുതി സുന്നത്തിന്റെ ഭാഗമായി താന്‍ ചെയ്തിരുന്ന പലകാര്യങ്ങളും ഉപേക്ഷിച്ച നബിയോ, അദ്ധേഹത്തിന്റെ അടുത്ത അനുയായികളോ ഇത് പാടില്ല എന്ന് പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല മനസില്ലാ മനസോടെ ഉമര്‍ അത് നിര്‍വഹിച്ചതായി ഹദീസില്‍ കാണുകയും ചെയ്യുന്നു.

"ശിലയില്‍, മുടിയില്‍, ശവകുടീരത്തില്‍... എന്തിലുമാവട്ടെ - അത് ആരാധനാലയത്തില്‍ വെച്ച് തന്നെ ആവണം എന്നില്ല സുല്ഫിക്കറെ- ഭക്തിപൂര്‍വ്വം ഒന്ന് സ്പര്‍ശിച്ചാല്‍, ഒന്ന് സങ്കല്‍പ്പിച്ചാല്‍ ഇസ്ലാമില്‍ നിന്നും പുറത്തു പോവും."

അപ്പോള്‍ ഹജ്ജ്‌ ഈ രീതിയില്‍ ചെയതവരെല്ലാം ഇസ്ലാമിന് പുറത്താണ്

Faizal Kondotty said...

ഇസ്ലാമിന്റെ ചരിത്രം ഏകപക്ഷീയമാണ്. മറുപക്ഷ്ത്തുനിന്നുള്ള ഒരു രേഖയും തെളിവും ലഭ്യമല്ലല്ലോ. അതിനാല്‍ വരികള്‍ക്കിടയിലെ തെളിവുകളെയും യുക്തിയുമൊക്കെ അവലംബിച്ചുകൊണ്ടേ വിലയിരുത്താനാവൂ.

മാഷ് എന്നെ ചിരിപ്പിച്ചു കൊല്ലും .. താങ്കള്‍ താങ്കളുടെ തോന്നലുകള്‍ക്കനുസരിച്ചു ആണ് ഇസ്ലാമിക ചരിത്രത്തെ വായിച്ചെടുക്കുന്നത് എന്ന് അറിഞ്ഞതില്‍ സന്തോഷം. പക്ഷെ അത് നിത്യ സത്യം എന്ന നിലയില്‍ അവതരിപ്പിക്കരുത് എന്ന് മാത്രമേ വിനീതമായി അപേക്ഷിക്കാനുള്ളൂ ..

ഇസ്ലാമിക ചരിത്രത്തെ അവലംബിച്ച് താങ്കളുടെ യുക്തിവാദി സുഹൃത്ത്‌ ഡോ. എന്‍ എം മുഹമ്മദലി എഴുതിയ പുസ്തകങ്ങളും അപ്പോള്‍ ഏക പക്ഷീയമാണോ ? അദ്ദേഹത്തിന്റെ പുസ്തകത്തില്‍ നിന്നെടുത്ത ജ്ഞാനോദയം ഇസ്ലാമിലൂടെ എന്ന അദ്ധ്യായം വര്‍ക്കേഴ്സ് ഫോറം ബ്ലോഗില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നല്ലോ മറ്റൊരു യുക്തിവാദിയായ അദ്ദേഹം എഴുതിയതും താങ്കള്‍ വിശ്വസിക്കുന്നില്ല എന്നര്‍ത്ഥം ..താങ്കള്‍ എഴുതുന്നത്‌ മാത്രം താങ്കള്‍ വിശ്വസിക്കുകയുള്ളൂ ..നല്ല യുക്തി .

അപ്പൊ ഈ ചരിത്രം മുസ്ലിംകള്‍ മാത്രം അങ്ങ് രേഖപ്പെടുത്തി അല്ലെ ..ഹോ അവരുടെ ബുദ്ധി സമ്മതിക്കണം .. മാഷെ ഈ മുസ്ലിംകള്‍ അല്ലാതെ ആരും ഇസ്ലാമിക ചരിത്രം എഴുതിയിട്ടില്ല അല്ലെ ?അമ്പമ്പോ !മാഷ് എവിടുന്നാ ചരിത്രം പഠിച്ചത് ? എനിക്ക് ഒരു പോസ്റ്റ്‌ ഇടാന്‍ വകുപ്പായി :)

ചര്‍ച്ച വീക്ഷിക്കുന്ന പലരുടെയും യുക്തി അടിച്ചു പോയോ എന്ന് ഒരു ചെറിയ സംശയം

biju chandran said...

മാഷേ നല്ല ലേഖനം. ഞാനും ഈ ചര്‍ച്ച വീക്ഷിക്കട്ടെ. മറുവാദവുമായി വന്നവരാരും തന്നെ മാഷ്‌ ലേഖനത്തില്‍ പറഞ്ഞിട്ടുള്ള കാര്യം സ്പര്‍ശിക്കുന്നില്ല എന്നത് ശ്രദ്ധേയം

ബിജു ചന്ദ്രാ ,സുഹൃത്തേ .. മാഷ്‌ ലേഖനത്തില്‍ പറഞ്ഞിട്ടുള്ള കാര്യം തന്നെയാ ഇവിടെ ശ്രദ്ധേയനും സാപ്പിയും ഞാനും ഒക്കെ പറഞ്ഞത് ..പലതിനും ജബ്ബാര്‍ മാഷ് വിശദീകരണം തന്നിട്ടും ഇല്ല . താങ്കള്‍ ജബ്ബാര്‍ മാഷെ കമ്മെന്റ് മാത്രമേ കാണൂ ..?
പിന്നെ പരിണാമ സിദ്ധാന്തത്തിന്റെ ശവമടക്കിനായി ഞാന്‍ ഒരു ബ്ലോഗ്‌ തന്നെ തുറന്നിട്ടുണ്ട് :) , കാണാം !

അനില്‍ജി ,
വി . ഖുറാനിനോ പ്രവാചക വചനങ്ങള്‍ക്കോ എതിരില്‍ വരുന്ന കാര്യം സാങ്കേതിമായി ഇസ്ലാമികം ആകുമോ ? നമ്മള്‍ മുസ്ലിംകളുടെ/മുസ്ലിം നാമധാരികളുടെ ചെയ്തികള്‍ അല്ല പരാമര്‍ശ വിഷയം ആക്കുന്നത് അനിലേട്ടാ , genuine ഇസ്ലാമിനെ ആണ് , അപ്പൊ ഖുറാനും പ്രവാചക വചനങ്ങളും ആണ് ബേസ് ,

ജബ്ബാര്‍ മാഷ് ഒരു മുസ്ലിം /അറബി നാമ ധാരിയാണ് , വെറുതെ ഒരു ഉദാഹരണത്തിന് ,നാളെ അദ്ദേഹത്തിന് വല്ല തോന്നലും വന്നു ഹിന്ദു സ്വാമിയായി ഒരു അമ്പലം തുടങ്ങിയാല്‍ താങ്കള്‍ പറയുമോ ഇസ്ലാമില്‍ ഹിന്ദു അമ്പലം ഉണ്ട് എന്ന് ..?

ഞാന്‍ പറഞ്ഞ കാര്യത്തിനും വ്യക്തമായ ഉത്തരം ജബ്ബാര്‍ മാഷ് ഇനിയും തന്നിട്ടില്ല .കഅബ കഴുകുന്നതിനെ പറ്റി ഖുറാനിലോ പ്രവാചക വചനങളിലോ ഒരു പരാമര്‍ശവും ഇല്ലാത്ത സ്ഥിതിക്ക് ഒരു പത്ര വാര്‍ത്ത ചൂണ്ടി കാണിച്ചു ഇസ്ലാമിനെ ഇകഴ്ത്താന്‍ ശ്രമിച്ചത് , ഒറ്റവാക്കില്‍ പറഞ്ഞാല്‍ , അസംബന്ധം അല്ലെ ..?

അപ്പൂട്ടൻ said...

ശ്രദ്ധേയൻ,
നബി ചുംബിച്ചതിനാൽ നബിയോടുള്ള സ്നേഹം പ്രകടിപ്പിക്കാനും നബിയെ പിൻപറ്റാനുമാകണം മറ്റുള്ളവർ അതിനെ ചുംബിക്കുന്നത്‌ പോലും.
--------------
ആയിരിക്കാം. പക്ഷെ നബി ഒരു സാധാരണ കല്ലിനെ ചുംബിച്ചിട്ടുണ്ടെങ്കിൽ ആ കല്ലിൽ ഒരു അസാധാരണത്വം ഉണ്ടെന്നല്ലെ മുസ്ലിം വിശ്വാസം? ഇല്ലെങ്കിൽ അത്തരത്തിൽ ഒരു പ്രവൃത്തി ഭൂരിപക്ഷം ജനങ്ങളും തുടരില്ലല്ലൊ. ആ പ്രവൃത്തിയിലൂടെ മുഹമ്മദിനെ ഓർക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിലൂടെ ദൈവമാർഗ്ഗത്തിലൂടെ സഞ്ചരിക്കുകയാണെന്നല്ലെ എന്നെപ്പോലുള്ളവർ മനസിലാക്കേണ്ടത്‌? സ്വാഭാവികമായും ആ കല്ല് ഒരു പ്രതീകമല്ലെ.
ഫൈസൽ,
വ്യക്തികൾ ചെയ്യുന്നതെല്ലാം മതത്തിന്റെ പേരിൽ കെട്ടിവെയ്ക്കരുതെന്ന്‌ താങ്കൾ പറഞ്ഞു. ശരിയാണ്‌. വ്യക്തിപരമായ ചെയ്തികൾക്ക്‌, മതം അനുശാസിക്കുന്നില്ലെങ്കിൽ, മതത്തിനെ പഴിചാരേണ്ട കാര്യം ഇല്ല.
പക്ഷെ, ഹജ്ജിനു പോകുന്ന ഒരുവിധം എല്ലാവരും കല്ലിനെ ചുംബിക്കുകയും മറ്റു ആരാധനാക്രമങ്ങളും ചെയ്യുന്നില്ലെ? (വിശദാംശങ്ങൾ എനിക്കറിയില്ല, പലതും ഖുറാനിൽ പ്രത്യേകിച്ച്‌ പറയുന്നില്ല എന്ന്‌ പലരും പറയുന്നതിനാൽ അനുഭവസ്ഥർ പറയുന്നതിൽ നിന്നേ അറിയാനാവൂ) കഅബ കഴുകുന്നതും സ്വകാര്യമായി ചില ആളുകൾ കൂടിയിരുന്നല്ലല്ലൊ. ഒരുപാട്‌ മതപണ്ഡിതർ സന്നിഹിതരായിട്ടുള്ള അവസ്ഥയിൽ തന്നെ ഇത്തരം അനിസ്ലാമികകർമ്മങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതിനാരായിരിക്കാം ഉത്തരവാദി? ഒരു മുസ്ലിം വിശ്വാസി പലിശ വാങ്ങുന്നതുപോലെ അല്ലല്ലൊ പ്രാർത്ഥനാസംബന്ധിയായ ഒരു ചടങ്ങ്‌. വിശ്വസിക്കുന്ന ജനഭൂരിപക്ഷം എങ്ങിനെ പെരുമാറുന്നു എന്നതിനനുസരിച്ചല്ലെ ഏതൊരു തത്വസംഹിതയുടേയും ദർശനങ്ങളുടെ (പ്രായോഗികതലമെങ്കിലും) ധരണ നമുക്ക്‌ ലഭിക്കൂ?
ഈ വാദരീതി അനുസരിച്ചാൽ ഹിന്ദുവിശ്വാസങ്ങളിൽ വിഗ്രഹങ്ങളെ ആരാധിക്കുന്നതും കാലക്രമേണ വന്നുകൂടിയ ആചാരമാണെന്നും പറഞ്ഞുകൂടെ? അമ്പലത്തിൽ പോകാനും അവിടെയുള്ള പ്രതിഷ്ഠയെ പൂജിക്കാനും വേദങ്ങളിലൊന്നും പറയുന്നില്ല എന്നാണ്‌ എന്റെ അറിവ്‌. കുരിശും യേശുവിന്റെ ക്രൂശിതരൂപവും മുൾക്കിരീടമണിഞ്ഞ രൂപവുമൊക്കെ യേശുവിന്റെ കുരിശാരോഹണത്തിന്റെ ഓർമ്മപുതുക്കൽ മാത്രമായി വിഗ്രഹാരാധനയെ കുറ്റം പറയുന്നവർ കാണുന്നുണ്ടോ? (ഞാൻ കുറ്റം ആരോപിക്കുകയല്ല, ഇവിടെ സംവാദത്തിൽ പങ്കെടുത്തവരേയല്ല പറയുന്നത്‌)

Faizal Kondotty said...

ഓ.ടോ

മാഷെ ,
ഇങ്ങിനെ ഫ്ലോ യില്‍ ചര്‍ച്ച നടക്കണം എന്നും , എന്റെ കമന്റ്സ് അടക്കം വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇങ്ങിനെ തുടരെ വരണമെന്നും ഉള്ള ആഗ്രഹത്താല്‍ ആണ് ഞാന്‍ പോസ്റ്റ്‌ ഇട്ടതു ..ഏതായാലും താങ്കള്‍ ഞങ്ങളെ നല്ല രീതിയില്‍ തന്നെ പരിഗണിക്കുന്നതില്‍ വളരെയധികം സന്തോഷം ഉണ്ട് .ആ നന്ദി രേഖപ്പെടുത്തുന്നു .

പിന്നെ മറഞ്ഞിരുന്നു ഓരിയിടുന്ന ആ ഗ്രൂപ്പില്‍ ഞാന്‍ ഇല്ല എന്ന് താങ്കള്‍ക്കു ബോധ്യം ആയല്ലോ അല്ലെ ..സ്വന്തം ആയി അസ്തിത്വം ഉള്ളവന് മറഞ്ഞിരിക്കേണ്ട ആവശ്യം ഇല്ല ..മാഷെപ്പോലെ .
സ്നേഹത്തോടെ
ഫൈസല്‍ കൊണ്ടോട്ടി

ea jabbar said...

അഞ്ചു നേരം നിസ്കരിക്കണമെന്നതിനും ഖുര്‍ ആനില്‍ തെളിവില്ല. അപ്പോ അങ്ങനെ നിസ്കരിക്കുന്നവരും ക അബ ത്വവാഫ് ചെയ്യുന്നവരെപ്പോലെ ഇസ്ലാം വിരുദ്ധരായി കാണാം അല്ലേ?

ചാണക്യന്‍ said...

Faizal Kondotty,

ഖുറാനിൽ പറയാത്ത രീതിയിലുള്ള ആചാരങ്ങളും ആരാധനാ രീതികളും അനുഷ്ടിക്കുന്ന മുസ്ലീങ്ങളെ മത നിന്ദകർ ആയി കാണാമോ?

വിശുദ്ധ വ്യക്തികളുടെ ഖബറുകളെ ആരാധിക്കുന്നത് ഖുറാൻ വിരുദ്ധമല്ലെ?

ea jabbar said...

വരികള്‍ക്കിടയില്‍ വായിക്കുക എന്നു പറഞ്ഞതിനെ ദുര്‍വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണു ഫൈസലും ശ്രദ്ധേയനുമൊക്കെ.
ഒരു ഉദാഹരണം പറയാം. ഹജറുല്‍ അസ്വദ് ജാഹിലിയ്യാ കാലത്തും ക അബയിലുണ്ടായിരുന്ന ഒരു വിഗ്രഹമാണെന്നും അതിനു ഖുറൈശീ ഗോതവുമായി ബന്ധമുണ്ടായിരുന്നു എന്നും ആ കല്ലിനു വളരെയേറെ പ്രാധാന്യം അക്കാല‍ത്തും കല്‍പ്പിക്കപ്പെട്ടിരുന്നു എന്നും ഞാന്‍ ഇസ്ലാം ചരിത്രത്തില്‍ നേരിട്ടു വായിച്ചതല്ല. ആ കല്ലു പ്രതിഷ്ഠിക്കുമ്പോള്‍ തര്‍ക്കമുണ്ടായി എന്നും അതു മുഹമ്മദ് രമ്യമായി പരിഹരിച്ചു എന്നും ഇസ്ലാം ചരിത്രത്തിലുണ്ട്. ആ കല്ലിനെ ഇന്നും മുസ്ലിങ്ങള്‍ ആരാധിക്കുന്നുമുണ്ട്. ഈ വിവരണങ്ങളുടെ വരികള്‍ക്കിടയില്‍ നിന്നാണ് മേല്‍പ്പറഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ ഞാന്‍ മനസ്സിലാക്കിയത്. ഇതാണു ഞാന്‍ ഉദ്ദേശിച്ച വരികള്‍ക്കിടയിലെ വായന.
സഫാ മര്‍വാ കുന്നുകള്‍ അല്ലാഹുവിന്റെ പ്രതീകങ്ങളാകയാല്‍ അവയെ പ്രദക്ഷിണം ചെയ്യാവുന്നതാണെന്നു ഖുര്‍ ആന്‍ തന്നെ പറഞ്ഞതില്‍നുന്നും ക അബയും കല്ലുമൊക്കെ അല്ലാഹുവിന്റെ പ്രതീകങ്ങളാണെന്നു സ്വാഭാവികമായും മനസ്സിലാക്കാവുന്നതല്ലേ?
അല്ലാഹു എന്ന ദൈവത്തിനു പ്രതീകങ്ങള്‍ ഉണ്ട്. അവക്കു ചുറ്റും ആചാരങ്ങളുണ്ട്. ഇത്രയും സമ്മതിക്കാന്‍ എന്താ ഇത്ര വിമ്മിഷ്ഠം!

ea jabbar said...

അരുണ്‍ ഷൂരി യുടെ ‘world of fatvas‘ എന്ന ബുക്കില്‍ ഒരു ഫത്വ ഉണ്ട്. ഒരാള്‍ പുതിയ വീടു നിര്‍മ്മിച്ചപ്പോള്‍ അകത്തെ ടോയ്ലെറ്റില്‍ ക്ലോസെറ്റ് വെച്ചത് പടിഞ്ഞാറു ഭാഗത്തേക്ക്[ഖിബ് ലയുടെ നേരെ] ആയിപ്പോയി. അത് വീടിനകത്തായതുകൊണ്ട് കുഴപ്പമുണ്ടോ എന്നറിയാന്‍ അയാള്‍ ദയൂബന്ദ് പണ്ഡിതരോടു ഫത്വ ചോദിച്ചു. “ ആതു പറിച്ച് ദിശ മാറ്റി ഫിറ്റ് ചെയ്യണം”എന്നായിരുന്നു മതവിധി !
വീട്ടിനുള്ളില്‍ മൂത്രമിഴിക്കുമ്പോള്‍ പോലും തങ്ങളുടെ പുണ്യഗേഹത്തിന്റെ പരിശുദ്ധി കാക്കുന്ന ഇവരാണോ കൂട്ടരേ വിഗ്രഹമില്ലാത്തവര്‍? ഹിന്ദുക്കളും മറ്റു വിഗ്രഹാരാധനക്കാരുമൊക്കെ ഈശ്വരനെ ആരാധിക്കുന്ന വേളയിലല്ലാതെ ലോകത്തെവിടേയെങ്കിലും മൂത്രമൊഴിക്കുന്നവര്‍ തങ്ങളുടെ വിഗ്രഹത്തിന്റെ ദിശയില്‍ ഒഴിക്കരുത് എന്നൊന്നും ശാഠ്യം പിടിക്കാറില്ല.

ea jabbar said...

അരുണ്‍ ഷൂരി യുടെ ‘world of fatvas‘ എന്ന ബുക്കില്‍ ഒരു ഫത്വ ഉണ്ട്. ഒരാള്‍ പുതിയ വീടു നിര്‍മ്മിച്ചപ്പോള്‍ അകത്തെ ടോയ്ലെറ്റില്‍ ക്ലോസെറ്റ് വെച്ചത് പടിഞ്ഞാറു ഭാഗത്തേക്ക്[ഖിബ് ലയുടെ നേരെ] ആയിപ്പോയി. അത് വീടിനകത്തായതുകൊണ്ട് കുഴപ്പമുണ്ടോ എന്നറിയാന്‍ അയാള്‍ ദയൂബന്ദ് പണ്ഡിതരോടു ഫത്വ ചോദിച്ചു. “ ആതു പറിച്ച് ദിശ മാറ്റി ഫിറ്റ് ചെയ്യണം”എന്നായിരുന്നു മതവിധി !
വീട്ടിനുള്ളില്‍ മൂത്രമിഴിക്കുമ്പോള്‍ പോലും തങ്ങളുടെ പുണ്യഗേഹത്തിന്റെ പരിശുദ്ധി കാക്കുന്ന ഇവരാണോ കൂട്ടരേ വിഗ്രഹമില്ലാത്തവര്‍? ഹിന്ദുക്കളും മറ്റു വിഗ്രഹാരാധനക്കാരുമൊക്കെ ഈശ്വരനെ ആരാധിക്കുന്ന വേളയിലല്ലാതെ ലോകത്തെവിടേയെങ്കിലും മൂത്രമൊഴിക്കുന്നവര്‍ തങ്ങളുടെ വിഗ്രഹത്തിന്റെ ദിശയില്‍ ഒഴിക്കരുത് എന്നൊന്നും ശാഠ്യം പിടിക്കാറില്ല.

ശ്രദ്ധേയന്‍ | shradheyan said...

അപ്പൂട്ടന്‍: "പക്ഷെ നബി ഒരു സാധാരണ കല്ലിനെ ചുംബിച്ചിട്ടുണ്ടെങ്കിൽ ആ കല്ലിൽ ഒരു അസാധാരണത്വം ഉണ്ടെന്നല്ലെ മുസ്ലിം വിശ്വാസം?"

ഇല്ല; അങ്ങിനെ ഒരു വിശ്വാസം മുസ്ലിംകള്‍ക്ക്‌ ഇല്ല. ഉമര്‍ പറഞ്ഞത് ഇസ്ലാമിന്റെ തന്നെ അഭിപ്രായം ആണ്. പ്രവാചകന് വിരുദ്ധമായി സംസാരിക്കുന്ന ആളല്ല ഉമര്‍ എന്ന് അപ്പൂട്ടന്‍ മനസ്സിലാക്കണം. ഉമര്‍ നബിയെ പരിഹസിച്ചു എന്ന അര്‍ത്ഥത്തില്‍ ജബ്ബാര്‍ മാഷ്‌ സംഭവം ഉദ്ധരിച്ചത്‌ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ആണ്.

"അതേ രൂപത്തിലുള്ള വേറെ വസ്തുക്കൾക്ക്‌ ഈ ഭൗതീകേതര സവിശേഷത കാണുന്നില്ലെങ്കിൽ ആ പ്രത്യേകവസ്തുവിന്‌ പതിവിലധികം പ്രാധാന്യം ഉണ്ടെന്ന് തന്നെയല്ലെ എന്നേപ്പോലുള്ളവർ മനസിലാക്കേണ്ടത്‌?"

അതൊരു വിഗ്രഹമായിരുന്നെന്കില്‍ അതിന്റെ രൂപത്തിലുള്ള വിഗ്രഹങ്ങള്‍ വീടുകളിലും പള്ളികളിലും ആരാധനക്ക് ഉപയോഗിച്ച് കൂടായിരുന്നോ എന്നാണു എന്‍റെ ചോദ്യം. ഹൈന്ദവ വിഗ്രഹങ്ങള്‍ വീട്ടില്‍ വെച്ചും പൂജാകര്‍മ്മങ്ങള്‍ ചെയ്യുന്നില്ലേ? കുരിശിന്റെയും യേശു പ്രതിമയുടെയും ഒക്കെ അവസ്ഥ ഇതല്ലേ? അത് പോലെ ഏതെങ്കിലും മുസ്ലിം പള്ളികളില്‍, വീടുകളില്‍ ഹജറുല്‍ ആസ് വദ് ആരാധനക്കായി, അല്ലെങ്കില്‍ ചുംബിക്കാന്‍ വേണ്ടി വെച്ചതായി അപ്പൂട്ടന് അറിയുമോ?

ഇനി ആ കല്ലിനായിരുന്നു പ്രാധാന്യം എങ്കില്‍ കഅബയുടെ മൂലയിലാണോ അത് സ്ഥാപിക്കെണ്ടിയിരുന്നത്? അതിനു നേരെ ആയിരുന്നില്ലേ നിസ്കരിക്കേണ്ടിയിരുന്നത്?

"ഏതൊരു വിഗ്രഹത്തേയും ഒരു ഹിന്ദു വിശ്വാസി കാണുന്നത്ര പരിപാവനമായി തന്നെയല്ലെ മുസ്ലിം വിശ്വാസികൾ ഹജറുൽ അസ്വദ്‌ (പേര്‌ ശരിയെന്ന് കരുതുന്നു) കാണുന്നത്‌, അല്ലാതെ വെറും കറുത്ത കല്ലായിട്ടല്ലല്ലൊ."
അല്ല; ഹൈന്ദവ സഹോദരന്മാര്‍ അവരുടെ വിഗ്രഹങ്ങളോടു ദൈവത്തിന്റെ പ്രതീകങ്ങളായി കണ്ടു ആരാധനാ കര്‍മ്മങ്ങള്‍ അര്‍പ്പിക്കുന്നു. മുസ്ലിംകള്‍ ഹജറുല്‍ അസ് വദിനെ ദൈവത്തിന്റെ പ്രതീകമായി കാണുന്നില്ല. അതിനെ ആരാധിക്കുന്നില്ല. അത് വെറും കറുത്ത കല്ല്‌ മാത്രമാണ്.

-----------
സുല്‍ഫിക്കര്‍:
അത് തന്നെയാണ് അതിന്റെ തെളിവും. അത്രയേറെ സൂക്ഷ്മത ഉണ്ടായിരുന്ന പ്രവാചകന് അത് കേവലം കല്ല്‌ മാത്രമായിരുന്നുവെന്ന് നിശ്ചയമുണ്ടായിരുന്നു. അല്ലാതെ അത് ജബ്ബാര്‍ മാഷ്‌ കളവു പറഞ്ഞത് പോലെ ഖുറൈഷികളുടെ ആരാധ്യവിഗ്രഹം ആയിരുന്നില്ല. അല്ലായിരുന്നെങ്കില്‍ ഞാന്‍ ചോദിച്ചല്ലോ, ആ പേരില്ലാത്ത കല്ലിനു അല്ലാഹു എന്ന പേരിട്ടു അവിടേക്ക്‌ തിരിഞ്ഞു നിസ്കരിക്കാന്‍ കല്‍പ്പിച്ചാല്‍ മതിയായിരുന്നല്ലോ..? നബിക്കാരെ ആയിരുന്നു പേടി? ഉമറിനെയോ? ജബ്ബാര്‍ മാഷ്‌ ഇതേക്കുറിച്ച് പിന്നീട് മിണ്ടിയിട്ടില്ല.

---------------------
ചാണക്യന്‍ പറഞ്ഞിതിന്റെ കൂടെ 'ഖുര്‍ആനില്‍ പറഞ്ഞതോ, നബി അംഗീകരിച്ചതോ അല്ലാത്ത' എന്ന് കൂട്ടിച്ചേര്‍ത്താല്‍ പൂര്‍ണമായി ശരിയായി. ഖബരാരാധന ബഹുദൈവാരാധനക്ക് സമമാണ്.

------------------
ജബ്ബാര്‍ മാഷ്‌: "വരികള്‍ക്കിടയില്‍ വായിക്കുക എന്നു പറഞ്ഞതിനെ ദുര്‍വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണു ഫൈസലും ശ്രദ്ധേയനുമൊക്കെ...."

എന്താ മാഷെ ഇത്? ""മുഹമ്മദിന്റെ സ്വന്തം ഗോത്രമായ ഖുറൈശികളുടെ പ്രധാന ആരാധനാശിലയായിരുന്ന ഹജറുല്‍ അസ്വദ് [കറുത്ത കല്ല്] കഅബയില്‍നിന്നും എടുത്തു മാറ്റിയില്ല." എന്ന പച്ചക്കള്ളം തട്ടിവിട്ടത്‌ മാഷ്‌ തന്നെയാണ്. ഈ ആരോപണത്തിനു തെളിവ് ചോദിച്ചപ്പോള്‍ അത് ചരിത്രത്തില്‍ 'നേരിട്ട്' വായിച്ചതല്ല എന്ന് മാഷ്‌ തുറന്നു സമ്മതിക്കുകയും ചെയ്യുന്നു. തല്‍ക്കാലം മാഷുടെ 'തൃകണ്ണ്' കൊണ്ട് കണ്ടുപിടിക്കുന്നത് ഇസ്ലാമിന്റെ പേരില്‍ വെച്ചുക്കെട്ടാന്‍ ആവില്ല. വരികള്‍ക്കിടയിലൂടെ വായിക്കാന്‍ മാഷിനു ലഭിക്കുന്ന ജ്ഞാനത്തെ ആണ് ഞാന്‍ നേരത്തെ 'ആഭാസം' എന്ന് വിളിച്ചത്‌. ഒരു ചരിത്ര വസ്തു സ്ഥാപിക്കുമ്പോള്‍ തര്‍ക്കമുണ്ടായി പ്രവാചകന്‍ അത് പരിഹരിക്കുമ്പോഴേക്കും അത് 'വിഗ്രഹമായി' കാണുന്ന അങ്ങയുടെ 'ജ്ഞാന ദൃഷ്ടി' അപാരം എന്നല്ലാതെ എന്ത് പറയാന്‍.

ഞാന്‍ ആവര്‍ത്തിക്കുന്നു: ഇത് കളവാണ്. കളവു കൈയ്യോടെ പിടിച്ചപ്പോള്‍ മാഷിതാ കക്കൂസ് നിര്‍മ്മാണവുമായി ഇറങ്ങിയിരിക്കുന്നു. കക്കൂസോക്കെ നമുക്ക് നിര്‍മ്മിക്കാം മാഷെ, ആദ്യം പറഞ്ഞ പച്ചക്കള്ളം പിന്‍വലിക്ക്‌.

ea jabbar said...

സഫാ മര്‍വാ കുന്നുകള്‍ അല്ലാഹുവിന്റെ പ്രതീകങ്ങളാകയാല്‍ അവയെ പ്രദക്ഷിണം ചെയ്യാവുന്നതാണെന്നു ഖുര്‍ ആന്‍ തന്നെ പറഞ്ഞതില്‍നുന്നും ക അബയും കല്ലുമൊക്കെ അല്ലാഹുവിന്റെ പ്രതീകങ്ങളാണെന്നു സ്വാഭാവികമായും മനസ്സിലാക്കാവുന്നതല്ലേ?

എന്താ ഇതിനു മറുപടി പറയാതെ കല്ലില്‍ കടിച്ചു തൂങ്ങുന്നത്?

ea jabbar said...

മറ്റു മതക്കാരെ വിഗ്രഹാരാധകര്‍ ,മഹാപാപികള്‍, നരകത്തിലെ വിറക് എന്നൊക്കെ പറഞ്ഞു അധിക്ഷേപിക്കാന്‍ ഇസ്ലാമിന് യാതൊരര്‍ഹതയും ഇല്ല എന്നു വ്യക്തമാക്കാനാണു ഞാന്‍ ശ്രമിച്ചത്.

ചാണക്യന്‍ said...

ശ്രദ്ധേയന്‍,

ഖബർ ആരാധന വിഗ്രഹാരാധനക്ക് സമമല്ലെ?

“ഖബരാരാധന ബഹുദൈവാരാധനക്ക് സമമാണ് “-
എന്ന് സമ്മതിച്ച സ്ഥിതിക്ക് ഒന്നു ചോദിച്ചോട്ടെ,

കേരളത്തിലോ മറ്റ് എവിടെയെങ്കിലുമോ ഖബറിനെ വണങ്ങി ആരാധിക്കുന്ന മുസ്ലിം പള്ളികൾ ഉണ്ടോ? അത് താങ്കളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?

ea jabbar said...

ഹൈന്ദവ വിഗ്രഹങ്ങള്‍ വീട്ടില്‍ വെച്ചും പൂജാകര്‍മ്മങ്ങള്‍ ചെയ്യുന്നില്ലേ?
---
വീടുകളില്‍ നിസ്കരിക്കുമ്പോഴും മുസ്ലിങ്ങള്‍ ക അബയുടെ നേരെ തിരിഞ്ഞു നിസ്കരിക്കുന്നത് പിന്നെ അല്ലാഹു വേറെവിടെയും ഇല്ലാത്തതുകൊണ്ടാണോ? അല്ലാഹു മക്കയിലാണോ കുത്തിയിരിക്കുന്നത്?

ea jabbar said...

കളവു കൈയ്യോടെ പിടിച്ചപ്പോള്‍ മാഷിതാ കക്കൂസ് നിര്‍മ്മാണവുമായി ഇറങ്ങിയിരിക്കുന്നു.

---
കക്കൂസ് ഖിബ്ലക്കു നേരെയാകരുതെന്ന് മദ്രസയില്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. മദ്രസയും ഇസ്ലാമിനു പുറത്താകും അല്ലേ?

കാര്‍കൂന്‍ said...

ജബ്ബാര്‍ മാഷ്‌ അദ്ദേഹത്തിണ്റ്റെ

മുഹമ്മദിന്റെ സ്വന്തം ഗോത്രമായ ഖുറൈശികളുടെ പ്രധാന ആരാധനാശിലയായിരുന്ന ഹജറുല്‍ അസ്വദ് [കറുത്ത കല്ല്] കഅബയില്‍നിന്നും എടുത്തു മാറ്റിയില്ല.

എന്ന പോസ്റ്റിലെ ഡയലോഗ്‌

അതിനാല്‍ വരികള്‍ക്കിടയിലെ തെളിവുകളെയും യുക്തിയുമൊക്കെ അവലംബിച്ചുകൊണ്ടേ വിലയിരുത്താനാവൂ.

എന്ന കമണ്റ്റിലൂടെ ഡിലീറ്റ്‌ ചെയ്തിരിക്കുന്നു... എങ്ങനെയെന്നാല്‍ അദ്ദേഹം ആദ്യത്തിലെ മഹാ ചരിത്ര സത്യമായി അവതരിപ്പിച്ചത്‌ വെറും വരികള്‍ക്കിടയിലൂടെയുള്ള വായന മാത്രമാണെന്ന്.... ഇനി ആ വരികള്‍ക്കിടയിലേതൊന്ന് നോക്കൂ..... ഒന്നാമതായി ആ തര്‍ക്കമാണു വിശയം.... അന്ന് ക അബയില്‍ എല്ലാ ഗോത്രങ്ങളുടെയും വിഗ്രഹമുണ്ടായിരുന്നു "ജബ്ബാര്‍ മാഷ്‌ തന്നെ പറഞ്ഞിട്ടുണ്ട്‌..." പക്ഷേ തര്‍ക്കം ആ കല്ലിനെ കുറിച്ചാണു.. രണ്ട്‌ കാര്യം .. ഒന്ന്- പഴയ അറബികള്‍ ആ കല്ലിണ്റ്റെ ആരാധിച്ചിരുന്നതായി മുസ്ളിമോ മുസ്ളിമേതര മോ ആയ ഒരു ചരിത്രകാരന്‍മാരും പറഞ്ഞിട്ടില്ല... ഓര്‍ക്കണം അവര്‍ വിഗ്രഹാരാധകരായിരുന്നു... പക്ഷേ കറുത കല്ലിണ്റ്റെ ആരാധിച്ച്രുന്നില്ല്... രണ്ട്‌ - ആ തര്‍ക്കത്ത്ണ്റ്റെ കാര്യം തന്നെ ആരാധനയുടെ പേരിലായിരുന്നില്ല ... സ്ഥാനം കിട്ടുന്നതിനായിരുനു... ക അബയിലെ ആ മൂലക്കല്ല് പ്രതിഷ്ടിക്കുന്നത്‌ ആ ജനവിഭാഗത്തിനു ചരിത്രപരമയ്‌ പ്രാധാന്യമുള്ളതായിരുന്നു... പിതാമഹന്‍ അബ്രഹാമിണ്റ്റെ കരസ്പര്‍ശം ഏറ്റ കല്ല്.. എന്തിനിത്‌ ഇത്ര ഇങ്ങനെ വിശദമായി പറയുന്നു എന്നാവും... ചര്‍ച്ചയുടെ ആണിക്കല്ല് ആ വരികള്‍ക്കിടയിലൂറ്റെ വായിച്ചതാണെന്ന്നതാണതിനു കാരണം....
" എങ്ങനെയെല്ല്ലാം വായിക്കാം ഇങ്ങനെയുള്ള വരികള്‍ക്കിടയില്‍ തന്നെ വേണമായിരുന്നോ..."

രണ്ട്‌ മുസ്ളിംകളെല്ലാം അതിനെ ആരാധിച്ച്രുന്നു എന്ന പൊയ്‌വെടിയാണു...പൊയ്‌വെടി എന്ന് പറഞ്ഞത്‌ തെളിവില്ലാത്തതു കോണ്ടാണു... അതിനു ദാസ്‌ കാപിറ്റല്‍ മോദല്‍ ആരാധനയുടെ പാര്‍ട്ടി ക്ളാസു പോര... ചുംബനം ആരാധനുടെ അല്ല ആദരവിണ്റ്റെ തെളിവാണു ആകുന്നത്‌.... അരാധനയും ആദരവു രണ്ടാണു... ആരാധനയുടെ തെളിവു ചുംബനമല്ല വണക്കമാണു... മുസ്ളിംകള്‍ കല്ലിനെ ആദരിക്കുന്നത്‌ അതിണ്റ്റെ ചരിത്രപരമായ പ്രത്യേകത്‌ കൊണ്ടും അവരുടെ പ്രിയന്‍ മുഹമ്മദ്‌ അതിനു ആദരവു കൊടുത്തതു കൊണ്ടുമാണു....
ഇത്‌ മുസ്ളിംകള്‍ക്കിടയില്‍ സര്‍വ്വാംഗീഗൃതമായ കാര്യമാണു... അതിനാല്‍ മുസ്ളിംകള്‍ കല്ലിനെ ആരാധിക്കുന്നു എന്ന പ്രസ്താവന വസ്തുതാവിരുദ്ധമാണു... പിന്നെ ഹുബലിനെ കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കല്‍ പോസ്റ്റിലെപ്പോഴും മായാതെ കിടക്കുന്നു... അതും ഏതെങ്കിലും വരികള്‍ക്കിടയില്‍ നിന്ന് കിട്ടിയതാകുമോ....

ea jabbar said...

മുസ്ലിം വീടുകളില്‍ കഅബയുടെ ചിത്രം കണ്ടിട്ടില്ലെങ്കില്‍ വന്നോളൂ മലപ്പുറത്ത് ആയിരക്കണക്കിനു ഞാന്‍ കാണിച്ചു തരാം. അവരൊക്കെ ഇസ്ലാമിനു പുറത്താണോ? വെറുതെ പച്ചക്കള്ളം പറഞ്ഞു ആളുകളെ എന്തിനു തെറ്റിദ്ധരിപ്പിക്കണം സുഹൃത്തേ? ഇനി അതു ക അബയല്ലേ കല്ലല്ലല്ലോ എന്നാണു വാദമെങ്കില്‍ അതും കല്ലും തമ്മില്‍ എന്താ വ്യത്യാസം? അതിന്റെ മൂലയില്‍ തന്നെയല്ലേ ആ കല്ലും?കല്ലുകൊണ്ടല്ലേ അതും നിര്‍മ്മിച്ചിരിക്കുന്നത്. അല്ലാഹു അല്ലല്ലോ ക അബ? അല്ലാഹുവിനെ വീട്ടില്‍ പ്രതിഷ്ഠിക്കാന്‍ മറ്റു വഴിയില്ലാത്തതുകൊണ്ടവര്‍ അല്ലാഹുവിന്റെ പ്രതീകങ്ങള്‍ പ്രതിഷ്ഠിക്കുന്നു. നിസ്കാരം ഒറിജിനല്‍ കബയ്ക്കു നേരെയായതുകൊണ്ട് ചിത്രത്തെ അതിനുപയോഗിക്കേണ്ടതില്ല. അത്രയേയുള്ളു.

ea jabbar said...

ഈ കമന്റ് ഞാന്‍ ഡിലീറ്റ് ചെയ്ത ശേഷം പുതുക്കിയിട്ടതാണ്. ഇനി അതൊരു പോസ്റ്റും ചര്‍ച്ചയുമാക്കുമോ ആവോ?

കാര്‍കൂന്‍ said...

അല്ലാഹു എന്ന ദൈവത്തിനു പ്രതീകങ്ങള്‍ ഉണ്ട്. അവക്കു ചുറ്റും ആചാരങ്ങളുണ്ട്.

പിന്നെ ... പ്രതീകങ്ങളല്ല സഖാവേ.. അടയാളങ്ങള്‍... ദൈവത്തിനു അടയാളമുണ്ടെന്നു പറയുമ്പോള്‍ അത്‌ ദൈവത്തിണ്റ്റെ വിഗ്രഹമാണെന്ന് എങ്ങനെ പറയും ഖുര്‍ ആനോ (ഖുര്‍ ആനിലാണ്‍ കുന്നുകളെ അടയാളമെന്നു പരയുന്നത്‌) അതിണ്റ്റെ വക്താക്കളോ അതിനു അങ്ങനെയൊരു അര്‍ത്ഥം നല്‍കാതിരിക്കേ... യാഥാര്‍ത്തത്തിലത്‌ ഏകദൈവത്വത്തിണ്റ്റെ അടയാളമത്രെ.... എന്തെന്നാല്‍ ... ഏക ദൈവത്വത്തിനു വേണ്ടി ത്യാഗമനുഷ്ടിച്ച ഹാജറയുടെ ആ ചരിത്രമുഹൂര്‍ത്തം ഉറ്‍ങ്ങുന്ന കുന്നുകളാണു... പിന്നേ ആചാരങ്ങളല്ല ആരാധന്ന കര്‍മ്മങ്ങല്‍... ഏകദൈവം തന്നെ ആരാധിക്കാന്‍ വേണ്ടി അടിമളായ മനുഷ്യര്‍ക്ക്‌ ഏപ്പെടുത്തിയ കര്‍മ്മങ്ങള്‍... ( അല്ലാതെ മൌഷ്യന്‍ സ്വന്തം ഇഷ്ടത്തിനു ചെയ്യുന്നതിനെ ആരാധനാകര്‍മ്മമെന്നു പറയുമോ... )

ഇവിടെ സാപ്പിക്ക്‌ കട്ട്‌ പറയുകയാണു....
എനിയും സംശയമുള്ളവര്‍ക്ക്‌ സാപ്പിയെബന്ധപ്പെടാവുന്നതാണു... ഓര്‍ക്കണം സാപ്പി ചെയ്തതു ജ്മാ അത്തു നേതാവിനു ( പ്രബോധനക്കാരനു) ചെയ്യാന്‍ കഴിയാത്ത കാര്യമാണു... ???!!!!????
:)

ea jabbar said...

പ്രതീകങ്ങളല്ല സഖാവേ.. അടയാളങ്ങള്‍...


(: (: (: .......!

ea jabbar said...

മുസ്ളിംകള്‍ കല്ലിനെ ആരാധിക്കുന്നു എന്ന പ്രസ്താവന വസ്തുതാവിരുദ്ധമാണു..


--------
മുസ്ലിംങ്ങള്‍ ദൈവത്തെയാണ് ആരാധിക്കുന്നത് കല്ലിനെയും കല്‍മണ്ടപത്തെയും കുന്നുകളെയുമൊക്കെ മുന്‍ നിര്‍ത്തി..!
ഹിന്ദുക്കളും ദൈവത്തെയാണ് ആരാ‍ധിക്കുന്നത് ശില്‍പ്പങ്ങളെയും ചിത്രങ്ങളെയും മറ്റും മുന്‍ നിര്‍ത്തി.. !!

മുസ്ലിങ്ങളുടേത് വിഗ്രഹാരാധനയല്ല എങ്കില്‍ ഹിന്ദുക്കളുടേതും അല്ല. ലോകത്താരും കല്ലിനെ ആരാധിക്കുന്നുമില്ല. !!!
എല്ലാവരും വിഗ്രഹങ്ങളെ മുന്നില്‍ നിര്‍ത്തി ദൈവത്തെ ആരാധിക്കുന്നു. ഇതു തന്നെയാണു ഞാനും പറഞ്ഞു വന്നത്.

ശ്രദ്ധേയന്‍ | shradheyan said...

"എന്താ ഇതിനു മറുപടി പറയാതെ കല്ലില്‍ കടിച്ചു തൂങ്ങുന്നത്?"

കഅബക്കും കുന്നുകള്‍ക്കും ഒക്കെ മറുപടി പറയാം മാഷേ.. അതിനു മുമ്പ്‌ ചെയ്ത തെറ്റ് സമ്മതിക്ക്. വസ്തുതാ വിരുദ്ധമായ ആരോപണം പിന്‍വലിക്കാനുള്ള മാന്യത എങ്കിലും കാണിക്ക്. എന്നിട്ടാവാം നമുക്ക്‌ തുടര്‍ ചര്‍ച്ച. വിഷയം വഴിതിരിച്ചു വിടാന്‍ കക്കൂസ് നിര്‍മാണവുമായി ഇറങ്ങാന്‍ വരട്ടെ.

"മുസ്ലിം വീടുകളില്‍ കഅബയുടെ ചിത്രം കണ്ടിട്ടില്ലെങ്കില്‍ വന്നോളൂ മലപ്പുറത്ത് ആയിരക്കണക്കിനു ഞാന്‍ കാണിച്ചു തരാം. അവരൊക്കെ ഇസ്ലാമിനു പുറത്താണോ? "

മാഷെ കൊണ്ട് തോറ്റു. മസ്ജിദുല്‍ അഖ്സയും താജ്മഹലും എന്തിനു കോഴിക്കോട്ടെ മര്‍ക്കസും വരെ ഇനി മുസ്ലിംകള്‍ ആരാധിക്കുന്ന വിഗ്രഹങ്ങളണെന്ന് പറഞ്ഞു കളയുമല്ലോ ദൈവമേ... എന്റെ വീട്ടില്‍ ഞാന്‍ പൂജിക്കുന്നത് ചില പ്രകൃതി ദൃശ്യങ്ങളെ ആണല്ലോ മാഷെ... :)

ചാണക്യന്‍: ഉണ്ടെങ്കില്‍ അവയ്ക്ക് പ്രത്യേക കണ്സഷന്‍ ഒന്നുമില്ല സുഹൃത്തേ.. :)

Afsal m n said...

ജബ്ബാര്‍ മാഷേ താങ്കള്‍ക്ക്‌ ആദരിക്കുന്നതിനെയും, ആരാധിക്കുന്നതിനെയ്ം തമ്മില്‍ തിരിച്ചറിയാന്‍ കഴിയാതെ പോയത്‌
മറ്റുള്ളോരുടെ കുഴപ്പമാണോ?..........

Zebu Bull::മാണിക്കൻ said...

ചര്‍‌ച്ച "സി കെ ബാബു സ്റ്റൈലി"ല്‍ നടത്തിയാലേ ചര്‍‌ച്ച മാതിരി വല്ലതും നടക്കൂ. ഇത്രയും വായിച്ച സ്ഥിതിക്ക് എനിക്കു മനസ്സിലായ കാര്യങ്ങള്‍ ഇതെല്ലാമാണ്‌:

അ. വിഗ്രഹാരാധനയെ ശക്തമായി എതിര്‍‌ക്കുന്ന ഇസ്ലാം ക അബയിലെ കല്ലിനെ വിഗ്രഹമായി ആരാധിക്കുന്നു. തെളിവുകള്‍ ശ്രീ ജബ്ബാര്‍ നിരത്തിക്കഴിഞ്ഞു. ഒരു വെറും കല്ലുകഴുകല്‍ പോലെയല്ല ടി കല്ലിന്റെ വര്‍ഷം തോറുമുള്ള കഴുകലുകള്‍ മുതലായവയില്‍ നിന്ന് ഇതു വ്യക്തം.

ആ. ഇതു ഖുര്‍ ആനില്‍ പറഞ്ഞിട്ടുണ്ടോ ഇല്ലയൊ എന്നത് beside the point. കാരണം ഖുര്‍ ആനില്‍ പറഞ്ഞിട്ടില്ലാത്ത പല കാര്യങ്ങളും മുസ്ലീങ്ങള്‍ ആചാരമായി ഇപ്പോഴും അനുഷ്ഠിക്കുന്നുണ്ട്.

ഇ. ചിലര്‍ ചെയ്യുന്ന പ്രവൃത്തികള്‍ കൊണ്ടു മാത്രം ഇസ്ലാം എന്ന മതത്തെ വിലയിരുത്തരുതെന്ന് ഫൈസല്‍. ഈ കല്ലുകഴുകല്‍ മുതലായവ അനിസ്ലാമികമാണെന്ന് ഫൈസല്‍ സമ്മതിക്കുന്നുണ്ടോ എന്ന് ഫൈസല്‍ തെളിച്ചുപറയുന്നില്ല. കൂടാതെ, ഭൂരിപക്ഷം മുസ്ലീങ്ങളും ഈ ആചാരത്തെ അനുകൂലിക്കുന്നവരാണെന്നു തോന്നുന്നു. ഭൂരിപക്ഷം അനുയായികള്‍ ചെയ്യുന്ന പ്രവൃത്തികള്‍ കൊണ്ടുവേണ്ടേ ഒരു മതത്തെ വിലയിരുത്താന്‍?

ഫൈസല്‍ വിചാരിച്ചാല്‍ എന്റെ കണ്‍ഫ്യൂഷന്‍ തീര്‍‌ക്കാന്‍ പറ്റും.

ഒന്നുകില്‍, ശ്രീ ജബ്ബാര്‍ എഴുതിയതുപോലുള്ള റിച്വല്‍സ് ഒന്നും നടക്കുന്നില്ല എന്നു തെളിയിക്കുക. (ഖുര്‍ ആനില്‍ അതു പറഞ്ഞിട്ടില്ല എന്ന ഉത്തരത്തിനു മാര്‍‌ക്കില്ല).

അല്ലെങ്കില്‍, ഈ വിഗ്രഹാരാധന അനിസ്ലാമികമാണെന്നും തീര്‍‌ച്ചയായും എതിര്‍‌ക്കപ്പെടേണ്ടതുമാണെന്നു സമ്മതിക്കുക.

അതുമല്ലെങ്കില്‍, ഇസ്ലാം വിഗ്രഹാരാധനയ്ക്കല്ല, പ്രത്യുത ബഹുവിഗ്രഹാരാധനക്കാണെതിര്‌ എന്നു തെളിവുകള്‍ സമേതം വാദിക്കുക.

അല്ലാതെ, ശ്രദ്ധേയനും സാപ്പിയുമൊക്കെ എഴുന്നതുപോലെ മാവോയിസം, ചിന്താഭാരം, തിരക്കഥ, ലോഹിതദാസ് എന്നൊക്കെ എഴുതിയതുകൊണ്ട് വിലപ്പെട്ട കമന്റ് റിയല്‍ എസ്റ്റേറ്റ് നശിപ്പിക്കാം എന്നല്ലാതെ മറ്റെന്തു പ്രയോജനം? കമ്യൂണിസ്റ്റുകാര്‍ മാര്‍ക്സിന്റെ പടത്തിനുമുമ്പില്‍ പൂത്തിരി കത്തിക്കുന്നു എന്നത് ഇസ്ലാമിന്റെ വിഗ്രഹാരാധനയെ എങ്ങനെ ന്യായവത്‌കരിക്കും?

-- കമ്യൂണിസ്റ്റുകാരനല്ലാത്ത ഒരു നിരീശ്വരവാദി

ea jabbar said...

ജബ്ബാര്‍ മാഷേ താങ്കള്‍ക്ക്‌ ആദരിക്കുന്നതിനെയും, ആരാധിക്കുന്നതിനെയ്ം തമ്മില്‍ തിരിച്ചറിയാന്‍ കഴിയാതെ പോയത്‌
മറ്റുള്ളോരുടെ കുഴപ്പമാണോ?..........

--------
കഅബക്കു ചുറ്റും വട്ടം ചുറ്റുന്നത് ആരാധനയോ അദരിക്കല്‍ ചടങ്ങോ? ആദരിക്കല്‍ ആണെങ്കില്‍ എതിനെയാണ് ആദരിക്കുന്നത്? കല്ലുകൊണ്ടുണ്ടാക്കിയ ഒരു ചതുരക്കെട്ടിനെ എന്തിനാദരിക്കുന്നു? അതു ജാഹിലിയാ കാലത്തെ ബഹുദൈവാരാധനയുടെ കേന്ദ്രമായിരുന്നു. അതീനെ എന്തിനു തൌഹീദുകാര്‍ ആദരിക്കണം? അതു സ്രഷ്ടാവല്ലല്ലോ സൃഷ്ടിയല്ലേ? സൃഷ്ടിയാദരവില്‍ ഒരു ശിര്‍ക്കന്‍ ആംശം ഇല്ലേ?
ഹജ്ജിനെ പ്രധാന ചടങ്ങായ ഈ വട്ടം ചുറ്റല്‍ ആരാധനയുമായി ഒരു ബന്ധവുമില്ലാത്ത ഒരു ചടങ്ങാണോ?
ഇനി ആരാധനക്കുള്ള ചടങ്ങു തന്നെയാണെങ്കില്‍ ആരെയാണ് വട്ടം ചുറ്റി ആരാധിക്കുന്നത്? ആ കല്‍മണ്ഡപത്തെയും മൂലക്കല്ലിനെയുമോ അതോ അല്ലാഹുവിനെയോ? അല്ലാഹുവിനെയാണെങ്കില്‍ അതിനിടയില്‍ ഈ കല്ലിനും കആബയ്ക്കും എന്തു കാര്യം? ഈ ഏര്‍പ്പാടൊക്കെ അനിസ്ലാമികമെന്നു സൌദിയില്‍ ചെന്നു പറയാന്‍ ധയ്ര്യം കാണിക്കുമോ?

ഒരു വിരിപ്പിലെ ചിത്രം പോലും മാറ്റാന്‍ പറഞ്ഞ പ്രവാചകന്റ്റെ , ശില്‍പ്പങ്ങളും ചിത്രങ്ങളുമുള്ള വീട്ടില്‍ അനുഗ്രഹത്തിന്റെ മലക്ക് പ്രവേശിക്കുകയില്ലെന്നു മുന്നറിയിപ്പു നല്‍കിയ, അന്ത്യദൂതന്റെ മതം എന്തേ ഇങ്ങനെ മുശ്രിക്കുകളുടെ കല്ലില്‍ വട്ടം ചുറ്റുന്ന സ്ഥിതിയിലായത്?

അതിന്റെ കാരണമാണു ഞാന്‍ പോസ്റ്റില്‍ വ്യക്തമാക്കിയത്. കുഹമ്മദിന് പ്രശ്നം ഇതൊന്നുമായിരുന്നില്ല.

ea jabbar said...

ഹിന്ദുക്കളുടേത് ഇസ്ലാമിലെപ്പോളെ കേന്ദ്രീകൃത വിഗ്രഹാരാധനയല്ല. അതുകൊണ്ട് അവര്‍ വീട്ടിലും വിഗ്രഹങ്ങള്‍ വെച്ച് പൂജ ചെയ്യുന്നു. മുസ്ലിങ്ങള്‍ എല്ലാ പൂജയും അവരുടെ കേന്ദ്ര വിഗ്രമായ ക അബയെ ലക്ഷ്യമാക്കി ചെയ്യുന്നു. അതുകൊണ്ട് അവരുടെ വീട്ടിലെ ക അബാ ചിത്രം അവര്‍ നിസ്കാര‍ത്തിനു ഖിബ്ലയാക്കുന്നില്ല. അത്രേയുള്ളു.

അനില്‍@ബ്ലോഗ് // anil said...

മാഷെ,
പബ്ലീഷ് ചെയ്യണമെന്നില്ല.
എന്തിനു വലിച്ചു നീട്ടുന്നു?
ഫൈസലിലെയോ മറ്റാരെയെങ്കിലുമോ ഇതൊക്കെ പഠിപ്പിക്കുക എന്നതല്ല ലക്ഷ്യം. ഹജ്ജ് കര്‍മ്മമടക്കമുള്ള മതപരമായ ചടങ്ങുകളില്‍ കഅബ ഒരു ആരാധനാ പാത്രമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ഖുറാനില്‍ പറഞ്ഞിട്ടില്ലെന്ന വാദം മാത്രമേ ഉയര്‍ത്താന്‍ മറ്റുള്ളവര്‍ക്ക് കഴിഞ്ഞിട്ടുള്ളൂ.
ചര്‍ച്ച കണ്‍ക്ലൂഡ് ചെയ്തൂടെ?

ea jabbar said...

മാഷേ.. അതിനു മുമ്പ്‌ ചെയ്ത തെറ്റ് സമ്മതിക്ക്. വസ്തുതാ വിരുദ്ധമായ ആരോപണം പിന്‍വലിക്കാനുള്ള മാന്യത എങ്കിലും കാണിക്ക്.
---
നിങ്ങള്‍ മനസ്സില്‍ പേറി നടക്കുന്ന മൂഡവിശ്വാസങ്ങളല്ല ഞാന്‍ “വസ്തുത” യായി കണക്കാക്കുന്നത്. ചരിത്രത്തിന്റെ മഞ്ഞുകട്ടകള്‍ക്കിടയില്‍ മൂടി മറഞ്ഞു കിടക്കുന്ന ഒരുപാടു യാഥാര്‍ത്ഥ്യങ്ങളുണ്ട്. അതൊക്കെ കാണണമെങ്കില്‍ തുറന്ന കണ്ണും കാതും മനസ്സും വേണം. വിശ്വാസിക്കൂട്ടത്തിന് അടഞ്ഞ കണ്ണും മനസ്സുമാണുള്ളത്. അവര്‍ ഉരുണ്ടും മറിഞ്ഞും തങ്ങളുടെ വിശ്വാസവൈരുധ്യങ്ങളെ ഡിഫന്റ് ചെയ്യാന്‍ശ്രമിക്കും. സ്വയം പരിഹാസ്യരായി മറ്റുള്ളവരില്‍ ചിരി പരത്തും.

ea jabbar said...

അവര്‍ ഉരുളുന്നതു കാണാ‍ന്‍ രസമുണ്ട് അനില്‍. ഇസ്ലാമില്‍ തവാഫാ‍ണുള്ളത്. ഇവരിപ്പോള്‍ കല്ലുകള്‍ക്കിടയില്‍ ശയനപ്രദക്ഷിണമാണു നടത്തുന്നത്.!

ea jabbar said...

ഈ ചര്‍ച്ചയില്‍ ഇസ്ലാം വക്താക്കള്‍ വാദിക്കാന്‍ ശ്രമിച്ചത്:-
1. ഇസ്ലാമില്‍ വിഗ്രഹങ്ങള്‍ ഇല്ല.
2. കല്ലിനെ ആരാധിക്കുകയല്ല ആദരിക്കുകയാണ് ചെയ്യുന്നത്.
3. ഹജ്ജ് ആരാധനയല്ല, ആദരിക്കല്‍ ചടങ്ങാണ്.
4. ക അബയെ മുന്‍ നിര്‍ത്തിയുള്ള പല ചടങ്ങുകളും -വിശുദ്ധ കഴുകല്‍ , തവാഫ്, ശിലാചുംബനം ..., -
ഇസ്ലാമിലുള്ളതല്ല. അതൊക്കെ നബി ചെയ്യുന്നതു കണ്ട് ആളുകള്‍ ആരാധനയായി തെറ്റിദ്ധരിച്ചതാണ്.
നബി ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ശിര്‍ക്കു പരമായ് പലതും ചെയ്തു .!
5. ഇസ്ലാമില്‍ വിഗ്രഹാരാധനയുണ്ടെന്നു തെറ്റിദ്ധരിപ്പിക്കാന്‍ നബിയെപ്പോലെ ജബ്ബാര്‍ മാഷും ശ്രമിച്ചു..!

ea jabbar said...

ഏതായാലും ഇങ്ങനെയൊരു ചര്‍ച്ച്യ്ക്കു ‘വടി’ തന്നതിന് ഫൈസല്‍ കൊണ്ടോട്ടിക്കു നന്ദി!

Faizal Kondotty said...

അനിൽ@ബ്ലൊഗ് said...

ഹജ്ജ് കര്‍മ്മമടക്കമുള്ള മതപരമായ ചടങ്ങുകളില്‍ കഅബ ഒരു ആരാധനാ പാത്രമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ഖുറാനില്‍ പറഞ്ഞിട്ടില്ലെന്ന വാദം മാത്രമേ ഉയര്‍ത്താന്‍ മറ്റുള്ളവര്‍ക്ക് കഴിഞ്ഞിട്ടുള്ളൂ.
ചര്‍ച്ച കണ്‍ക്ലൂഡ് ചെയ്തൂടെ?


ചര്‍ച്ച കണ്‍ക്ലൂഡ് ചെയ്യാം അനിലേട്ടാ , മത പരമായ ചടങ്ങുകളില്‍ കഅബ ഒരു ആരാധന സ്ഥലം ആണെന്ന് തെളിഞ്ഞു , ഖുറാനിലും പ്രവാചക വചനങളിലും കഅബ യെ കഴുകണം എന്നോ മറ്റോ പറഞ്ഞിട്ടില്ല
എന്നും തെളിഞ്ഞു.

വിശുദ്ധ ഖുറാന്‍ എന്നാല്‍ ഇസ്ലാമിലെ വേദ ഗ്രന്ഥം ആണ് ..അത് കഴിഞ്ഞേ മറ്റെന്തും ഇസ്ലാമില്‍ ഉള്ളൂ ..ജബ്ബാര്‍ മാഷ് ഇപ്പോള്‍ സംഭവം ആക്കി കൊണ്ട് വന്ന അജറുല്‍് അസ്വത് എന്ന കല്ലിനെ പറ്റി പ്രത്യക്ഷമോ പരോക്ഷമോ ആയ ഒരു പരാമര്‍ശവും വിശുദ്ധ ഖുറാന്‍ എന്ന വേദ ഗ്രന്ഥത്തില്‍ ഇല്ല എന്നത് താങ്കള്‍ക്കു ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലേ ?

വേദ ഗ്രന്ഥത്തില്‍ ചുക്കിന് പോലും കാണാത്ത ഒരു വസ്തു ദൈവത്തിന്റെ പ്രതി ബിംബം ആയി ചിത്രീകരിച്ചത് നല്ല യുക്തി തന്നെ .
കഅബ കഴുകുന്നതിന്‌ ഇസ്ലാമില്‍ ഒരു നിര്‍ദേശവും ഇല്ല , പ്രവാചക വചനങളിലും ..

അനിൽ@ബ്ലൊഗ് said...
ഫൈസല്‍ പറയേണ്ടത് ഇത്രമാത്രം, ഖുറാനില്‍ പറയാത്ത യാതൊരു കാര്യങ്ങളും‍ മുസ്ലീം ജനവിഭാഗം അനുവര്‍ത്തിക്കേണ്ടതില്ല എന്നാണോ.


അനിലേട്ടാ .. ഖുറാനിലും പ്രവാചക വചനങ്ങളിലും ഉള്ളത് ഇസ്ലാമില്‍ ഉള്ളതാണ്

ഖുറാനിലും പ്രവാചക വചനങ്ങളിലും ഉള്ളതിന് വിരുദ്ധമായി ആര് പ്രവര്‍ത്തിച്ചാലും അത് ഇസ്ലാം വിരുദ്ധവും ആണ് ..

ഖുറാനിലോ പ്രവാചക വചനങളിലോ പറയാത്ത കാര്യത്തില്‍ ആരെങ്കിലും മനോധര്‍മ്മം അനുസരിച്ച് എന്തെങ്കിലും ചെയ്യുന്നുവെങ്കില്‍ , അത് ഗുണം ആവട്ടെ ദോഷം ആവട്ടെ , അതിനുത്തരവാദി അത് ചെയ്യുന്നവര്‍ ആണ് , അതിന്റെ ഗുണവും ദോഷവും അനുഭവിക്കെണ്ടേവര് പരമമായി അവര്‍ തന്നെയാണ് .. ഇതാണ് ഇസ്ലാം തരുന്ന കാഴ്ചപ്പാട്

ന്യായ വിധി നാളില്‍ മനുഷ്യന്റെ ഓരോ കര്‍മ്മവും വിചാരണ ചെയ്യപ്പെടുമെന്നും ..ഒരിക്കല്‍ നമ്മെ സൃഷ്ടിച്ചവന് വീണ്ടും പുനഃ സൃഷ്ടിക്കുക പ്രയാസമാവില്ലെന്നും ..ഈ പോയിന്റ്‌ കൂടി ചേര്‍ത്ത് കണ്‍ക്ലൂഡ് ചെയ്യാം അനിലേട്ടാ

ഏതായാലും ഇങ്ങനെയൊരു ചര്‍ച്ച്യ്ക്കു ‘ഇടം' തന്നതിന് ജബ്ബാര്‍ മാഷിന് നന്ദി!

ശ്രദ്ധേയന്‍ | shradheyan said...

മാഷുടെ ബ്ലോഗില്‍ ചര്‍ച്ച എപ്പോള്‍ തുടങ്ങണം എപ്പോള്‍ നിര്‍ത്തണം എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം മാഷക്ക്‌ തന്നെയാണ്. അതിനാല്‍ കണ്‍ക്ലൂഡ് ചെയ്യുന്നതിനോട് വിരോധമൊന്നുമില്ല.

"നിങ്ങള്‍ മനസ്സില്‍ പേറി നടക്കുന്ന മൂഡവിശ്വാസങ്ങളല്ല ഞാന്‍ “വസ്തുത” യായി കണക്കാക്കുന്നത്. ചരിത്രത്തിന്റെ മഞ്ഞുകട്ടകള്‍ക്കിടയില്‍ മൂടി മറഞ്ഞു കിടക്കുന്ന ഒരുപാടു യാഥാര്‍ത്ഥ്യങ്ങളുണ്ട്."
-------- താങ്കള്‍ക്കു മറ്റുള്ളവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യാം, താങ്കള്‍ക്കു ഇഷ്ടമുള്ളത്‌ വിശ്വസിക്കുകയുമാവാം. പക്ഷെ, മറ്റുള്ളവരുടെ വിശ്വാസം ഇങ്ങിനെ ആയിരിക്കണം എന്ന് തീരുമാനിക്കാന്‍ താങ്കള്‍ക്കു അധികാരമില്ല എന്നോര്‍ക്കണം. വിശദമായ ചര്‍ച്ചയിലേക്ക് വരുന്നതിനു മുമ്പ്‌ തന്നെ താങ്കള്‍ ചരിത്രത്തിലെ വസ്തുത എന്ന നിലയില്‍ ചൂണ്ടിക്കാണിച്ച പച്ചക്കള്ളം ഞാന്‍ താങ്കളുടെ ശ്രദ്ധയില്‍പെടുത്തി. അതിനുള്ള പ്രതികരണത്തില്‍ അത് തന്റെ 'വരികള്‍ക്കിടയിലൂടെ ഉള്ള വായന' ആയിരുന്നു എന്ന് താങ്കള്‍ സമ്മതിക്കുകയും ചെയ്തു. പക്ഷെ, ഉന്നയിച്ച ആരോപണം പിന്നീടും ആവര്‍ത്തിക്കുകയും ചെയ്തു. ഇത് മാന്യതയാണോ? തെളിവില്ലാതെ ഭാവനയില്‍ മെനഞ്ഞു എന്തും പറയുന്നതിനാണോ യുക്തിവാദം എന്ന് പറയുന്നത്?

ഏതായാലും ചര്‍ച്ച നിത്താന്‍ തീരുമാനിച്ചത് കൊണ്ട് മറ്റു കാര്യങ്ങള്‍ പറയേണ്ടതില്ല. ഇനിയും ചര്‍ച്ചയും സംവാദങ്ങളും നടക്കണം. ഇനിയെങ്കിലും മാഷ്‌ മറ്റുള്ളവര്‍ക്ക് നേരെ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ 'അങ്ങിനെ ആയിരിക്കാം' എന്നെങ്കിലും ചേര്‍ക്കണം. അല്ലാതെ വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനായി സ്വന്തം അഭിപ്രായങ്ങള്‍ ചരിത്രവസ്തുതകളായി അവതരിപ്പിക്കരുത് എന്ന് മാത്രം. ചര്‍ച്ചയില്‍ കമന്റുകള്‍ മോഡറേറ്റ് ചെയ്യാതെ പ്രസിദ്ധീകരിച്ചതിനുള്ള നന്ദി അറിയിക്കുന്നു.

ea jabbar said...

ഇതേ വിഷയം പുതിയ പോസ്റ്റിലും. ചര്‍ച്ച അവിടെ തുടരാം.